tag:blogger.com,1999:blog-376705132024-03-13T07:34:55.300+03:00സിനിമപതാലിhttp://www.blogger.com/profile/06544649739299134780noreply@blogger.comBlogger33125tag:blogger.com,1999:blog-37670513.post-64098886304008565542013-02-09T13:22:00.001+03:002013-02-09T13:24:42.901+03:00എന്റെ....<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjCTj3OnMQTbbuEx_k7K3TCtWAJvLBfMldNHvN2tBhjOyvPCLaDC_nhWEO02nG_FjTD25W55GEO6WBbJrbPREJ80OqUcW6DK4EJDwF_w2Hm2MB5rd_gx5nFSYxTHcLe5uPyC2gW/s1600/myfilm.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjCTj3OnMQTbbuEx_k7K3TCtWAJvLBfMldNHvN2tBhjOyvPCLaDC_nhWEO02nG_FjTD25W55GEO6WBbJrbPREJ80OqUcW6DK4EJDwF_w2Hm2MB5rd_gx5nFSYxTHcLe5uPyC2gW/s1600/myfilm.jpg" /></a></div>
<br /></div>
പതാലിhttp://www.blogger.com/profile/06544649739299134780noreply@blogger.com0tag:blogger.com,1999:blog-37670513.post-52942506636079544342011-09-20T18:17:00.002+03:002011-09-20T18:21:38.165+03:00സംവിധായകന് ബ്ലസിയുമായി അഭിമുഖം<div dir="ltr" style="text-align: left;" trbidi="on"><div class="separator" style="clear: both; text-align: left;"></div><div style="background-color: yellow; color: #990000; text-align: left;"><b><span style="font-size: large;"> (മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് സെപ്റ്റംബര്‍ 18 ലക്കത്തില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ പൂര്‍ണരൂപം)</span></b></div><div style="text-align: left;"><span style="font-size: large;"><br />
</span></div><div style="text-align: left;"><span style="font-size: large;"><br style="color: blue;" /><b style="color: blue;">ബ്ലസി/ജസ്റ്റിന് പതാലില്‍</b></span></div><div style="text-align: left;"><br />
</div><div style="text-align: left;"><br />
</div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiB8eFKsqGK8PVNrKWsYLAfyKKyJK0ewah411AlKUwDAnYF3aiIR5EgL-J2s5JVX_QUEhp9osSN5nI4rr8o4hDw2MlKXbVoiGPj4-CrIDhAcrSUYQfFvo_fx3eYo7oybcP8NUJd/s1600/Director+Blessy.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="257" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiB8eFKsqGK8PVNrKWsYLAfyKKyJK0ewah411AlKUwDAnYF3aiIR5EgL-J2s5JVX_QUEhp9osSN5nI4rr8o4hDw2MlKXbVoiGPj4-CrIDhAcrSUYQfFvo_fx3eYo7oybcP8NUJd/s320/Director+Blessy.jpg" width="320" /></a></div><div style="text-align: left;"><span style="font-size: large;"><b style="color: blue;"> </b><br />
<br />
<b>എം. മുകുന്ദനെ നേരില്‍ കാണണം. മൂപ്പന് സായ്വിന്റെ ബംഗ്ലാവും കടപ്പുറവും സന്ദര്‍ശിക്കണം. വെള്ളിയാങ്കല്ലില്‍ പാറി നടക്കുന്ന തുമ്പികളെ നോക്കി നില്‍ക്കണം... ജ്യേഷ്ഠനുമായി വഴക്കിട്ട് ഒളിച്ചോടി മാഹിയിലേക്ക് പോകുമ്പോള്‍ എന്റെ മനസ്സിലുണ്ടായിരുന്ന വലിയ ആഗ്രഹങ്ങള്‍ ഇതൊക്കെയായിരുന്നു.</b></span></div><div style="text-align: left;"><b><span style="font-size: large;"> <br />
വെളുപ്പിന് മാഹിയിലെത്തി വളരെ ആവേശത്തോടെയാണ് അവിടുത്തെ കച്ചവടക്കാരോടും മറ്റും മുകുന്ദന്റെ വീട് തിരക്കിയത്. ഏതു മുകുന്ദന് എന്ന ചോദ്യം ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ ഞാന്‍ തകര്‍ന്നുപോയി. <br />
വായനക്കാരുടെ മനസ്സില്‍ മുകുന്ദന് കത്തിനില്‍ക്കുന്ന കാലഘട്ടമാണെങ്കിലും അദ്ദേഹത്തിന്റെ വീടു കണ്ടെത്താനുള്ള എന്റെ ശ്രമം ദയനീയമായി പരാജയപ്പെടുകയായിരുന്നു. <br />
</span></b></div><div style="text-align: left;"><b><span style="font-size: large;">പിന്നെ മൂപ്പന് സായ്വി ബംഗ്ലാവ് തേടി. ഏതോ ഒരു ബംഗ്ലാവ് കണ്ട് തൃപ്തിയടഞ്ഞു. അന്നു രാത്രി മാഹി പള്ളിയില്‍ കിടന്നുറങ്ങി. പിറ്റേന്ന് കടപ്പുറത്തുപോയി ഷര്‍ട്ട് കഴുകി ഉണക്കാനിട്ടു. അപ്പോഴേക്കും മഞ്ഞവെള്ളം ശര്‍ദ്ദിക്കാന്‍ തുടങ്ങി. അതിന് ഒരു വര്‍ഷം മുമ്പ് എനിക്ക് മഞ്ഞപ്പിത്തമുണ്ടായിരുന്നു. <br />
</span></b></div><div style="text-align: left;"><b><span style="font-size: large;">ശര്‍ദ്ദിച്ച് അവശനിലയിലായപ്പോള്‍ കുഴപ്പത്തിലേക്കാണ് നിങ്ങുന്നതെന്ന് ഉറപ്പായി. മാഹി സന്ദര്ശനത്തിനുശേഷമെന്ത് എന്നതിനെക്കുറിച്ച് നേരത്തെ യാതൊരു ധാരണയുമുണ്ടായിരുന്നില്ല. മുകുന്ദനെ കണ്ടാല്‍ എന്തെങ്കിലും വഴിതെളിയുമെന്നു കരുതിയിട്ടുണ്ടാകും. അന്നത്തെ യഥാര്‍ത്ഥ മാനസികാവസ്ഥ ഇപ്പോള്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. ഒടുവില്‍ ഗത്യന്തരമില്ലാതെ ഞാന്‍ നാട്ടിലേക്ക് മടങ്ങി.<br />
</span></b></div><div style="text-align: left;"><b><span style="font-size: large;">അന്ന് ഞാന്‍ ഒരു സിനിമയിലെ കഥാപാത്രത്തെപ്പോലെയായിരുന്നു. കാല്പ്പനികതയില് മാത്രം ജീവിതത്തെ കണ്ടിരുന്ന ചെറുപ്പക്കാരന്. സ്വപ്നജീവിയെന്ന് എന്നെ പരിഹസിച്ചിരുന്ന ഒരുപാടു പേരുണ്ട്. <br />
എനിക്ക് മൂന്നു വയസുള്ളപ്പോള്‍ പപ്പ മരിച്ചു. ഞാന്‍ പ്രിഡീഗ്രിക്ക് പഠിക്കുമ്പോള്‍ അമ്മയും. പിന്നീട് സഹോദരങ്ങളൊക്കെ പല സ്ഥലങ്ങളിലായി മാറിത്താമസിക്കുകയായിരുന്നു. ഞാനും ജ്യേഷ്ഠനും മാത്രമായിരുന്നു വീട്ടില്‍ . അതുകൊണ്ടുതന്നെ ഡിഗ്രി പഠന കാലത്ത് ഒരുപരിധിവരെ അനാഥത്വത്തിലും ദുഃഖത്തിലുമായിരുന്നു. അതും പിന്നീടുവന്ന അനേകം കടുത്ത പ്രതിസന്ധികളും മറികടന്ന് ഞാന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നത് നന്നേ ചെറുപ്പം മുതല്‍ സിനിമയോടുണ്ടായിരുന്ന അഭിനിവേശം ഒന്നുകൊണ്ടുമാത്രമാണ്. <br />
<br />
<span style="color: #cc0000; font-size: x-large;">ദീപാ തിയേറ്റര്‍</span><br />
ഓര്‍മ്മവച്ച കാലം മുതല്‍ എന്റെ മനസിലും അരികിലും സിനിമയുണ്ട്. തിരുവല്ലയിലെ കുടുംബവീടിനു മുന്നിലെ റോഡ് മുറിച്ചുകടന്നാല്‍ ചെല്ലുന്നത് ദീപാ തിയേറിലേക്കായിരുന്നു. തിയേറ്റര്‍ ഉടമ യാകട്ടെ പപ്പയുടെ സുഹൃത്തും.</span></b></div><div style="text-align: left;"><b><span style="font-size: large;"><br />
അതുകൊണ്ടുതന്നെ ഏതു നേരവും അവിടെ കയറിയിറങ്ങാനും എല്ലാ സിനിമയും ടിക്കറ്റെടുക്കാതെ കാണാനുമുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. സാധാരണ കുട്ടികള്‍ക്ക് കളിക്കോപ്പുകള്പോലെ, അല്ലെങ്കില്‍ തുറന്ന മൈതാനംപോലെ ആയിരുന്നു എന്റെ ജീവിതത്തില്‍ ആ തിയേറ്റര്‍. <br />
ഓപ്പറേറ്ററുടെ മുറില്വരെ കയറുമായിരുന്നു. ചലച്ചിത്ര സാങ്കേതികവിദ്യ വികസിക്കുന്നതിന് നാലുപതിറ്റാണ്ടോളം മുന്‍പാണെങ്കിലും അവിടുത്തെ കാഴ്ച്ചകള്‍ വിസ്മയങ്ങളായിരുന്നു. <br />
</span></b></div><div style="text-align: left;"><b><span style="font-size: large;">ആറു മക്കളില്‍ ഏറ്റവും ഇളയവനായിരുന്ന എനിക്ക് അച്ഛനില്ലാതെ വളര്‍ന്ന ഒരു കുട്ടി എന്ന നിലയില്‍ അമ്മ പ്രത്യേക പരിഗണന നല്കി. പപ്പയുടെ ലാളനയറിയാത്തതുകൊണ്ട് എന്നെ വേദനിപ്പിക്കാതെ വളര്‍ത്താന്‍ ആഗ്രഹിക്കുന്നതായി അമ്മ ബന്ധുക്കളോടും മറ്റും പറയുന്നത് എന്റെ ഓര്‍മയിലുണ്ട്. അമ്മയുമായുണ്ടായിരുന്ന വലിയ ആത്മബന്ധം പിന്നീട് അറിഞ്ഞോ അറിയാതെയോ എന്റെ സിനിമകളില്‍ വന്നിട്ടുണ്ടെന്നു തോന്നുന്നു.<br />
</span></b></div><div style="text-align: left;"><b><span style="font-size: large;">ചിറകില്കീഴില് ഒതുക്കിവച്ചെന്നതുപോലെ വളര്‍ത്തിയിരുന്നതുകൊണ്ട് കളിക്കാന്‍പോലും പുറത്തുവിടില്ലായിരുന്നു. പക്ഷെ സിനിമയ്ക്ക് പോകുന്നതു വിലക്കിയിരുന്നില്ല. സുഹൃത്തുക്കളില്ലാതിരുന്നതുകൊണ്ടുംമറ്റും ഞാന്‍ അന്നേ ഏകാന്തത അനുഭവിച്ചിരുന്നു. </span></b></div><div style="text-align: left;"><b><span style="font-size: large;"><br />
മറ്റു കുട്ടികളുടെ അച്ഛന്മാരെ കാണുമ്പോള്‍ എന്റെ മനസ്സില്‍ എവിടെയോ വേദനയുടെ ഒരു നനവ് അനുഭവപ്പെട്ടിരുന്നു. അമ്മ തനിയെ ആറു മക്കളെ വളര്‍ത്തുന്നതിന്റെ സാമ്പത്തിക പ്രശ്നങ്ങളുമുണ്ടായിരുന്നു. <br />
വീട്ടില്‍നിന്നും മൂന്നു കിലോമീറ്റര്‍ അകലെയായിരുന്നു സി.വി.എന്‍ തിയേറ്റര്‍. എട്ടിലും ഒന്പതിലുമൊക്കെ പഠിക്കുമ്പോള്‍ ഞാനും ചേച്ചിയുംകൂടി ശനിയാഴ്ച്ചയോ ഞായറാഴ്ച്ചയോ അവിടെ നടന്നുപോയി മാറ്റിനി കണ്ടിരുന്നു. <br />
</span></b></div><div style="text-align: left;"><b><span style="font-size: large;">കാപ്പിക്ക് ഉപയോഗിക്കുന്ന ചക്കര വാങ്ങാനായി ചന്തയില്‍ പോകുന്ന പതിവുണ്ട്. അപ്പോള്‍ തിയേറ്ററില്‍ പടങ്ങളും സ്ലൈഡുകളും ഫോട്ടോ കാര്‍ഡുകളുമൊക്കെ വച്ചിരിക്കുന്നതു കാണാം. അവിടെനിന്നും സിനിമാ പാട്ടുകളുടെ പുസ്തകം വാങ്ങും. <br />
</span></b></div><div style="text-align: left;"><b><span style="font-size: large;">അങ്ങനെ ഞാനറിയാതെതന്നെ സിനിമയുമായി ഒരടുപ്പം ഉടലെടുത്തു. അന്ന് എല്ലാത്തരം സിനിമകളും കണ്ടിരുന്നു. കരകാണാക്കടല്‍, മയിലാടുംകുന്ന്, ബാബുമോന് തുടങ്ങി ഒട്ടേറെ ചിത്രങ്ങള്‍ ഓര്‍മയിലുണ്ട്. <br />
കാണുന്ന സിനിമയിലെ പാട്ടുകളും ഡാന്‍സുകളും ഞാനും സഹോദരിയുംകൂടി ശനിയാഴ്ച്ച വൈകിട്ടിരുന്ന് അനുകരിക്കും. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍തന്നെ ഭാവിയില്‍ ഒരു ഫിലിം മേക്കറാകണമെന്ന് അമ്മയോടു പറഞ്ഞു. അന്ന് എന്റെ അറിവിലുള്ള സംവിധായകര്‍ കുഞ്ചാക്കോയും സേതുമാധവനുമൊക്കെയാണ്. ആഗ്രഹത്തെ അമ്മ വിലക്കിയില്ലെങ്കിലും ഏതെങ്കിലും ഒരു വിഷയത്തില്‍ ബിരുദം നേടിയശേഷമേ സംവിധായകനാകാന്‍ ശ്രമിക്കാവൂ എന്ന് ഉപദേശിച്ചു. ആ വാക്ക് ഞാന്‍ പാലിക്കുകയും ചെയ്തു. <br />
</span></b></div><div class="separator" style="clear: both; text-align: center;"><b><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgB2I3H-9sqyBkC0BLO7OdgPM12lFcZ6HlO95J_2fF_Kz4kWhzd5VyqGqf394A-3gMpA0R_shDTSNtTJN6v9P7Zf7gzfScsMuUT8PjC4mOsY-se_BYCKZ5jsBqiVAJvx0-rLYpQ/s1600/Blessy3.JPG" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgB2I3H-9sqyBkC0BLO7OdgPM12lFcZ6HlO95J_2fF_Kz4kWhzd5VyqGqf394A-3gMpA0R_shDTSNtTJN6v9P7Zf7gzfScsMuUT8PjC4mOsY-se_BYCKZ5jsBqiVAJvx0-rLYpQ/s200/Blessy3.JPG" width="146" /></a></b></div><div style="text-align: left;"><b><span style="font-size: large;">സിനിമയുടെ മുഖ്യ കാര്യദര്‍ശി സംവിധായകനാണെന്ന് വളരെ കുട്ടിക്കാലത്തേ മനസ്സിലായിരുന്നു. അതുകൊണ്ടുതന്നെ അന്നേ ആ മേഖലയിലേക്ക് മനസുകൊണ്ട് യാത്ര തുടങ്ങി. <br />
പകല്‍ തിയേറ്ററില്‍ കണ്ട സിനിമയുടെ സെക്കന്‍ഡ് ഷോ നടക്കുമ്പോള്‍ അതിന്റെ ശബ്ദം എനിക്ക് വീട്ടില്‍ കേള്‍ക്കാം. ആ ശബ്ദവും നേരത്തെ കണ്ട ദൃശ്യങ്ങളും ചേര്‍ത്ത് മനസ്സില്‍ സിനിമ പുനരവതരിപ്പിക്കുന്നതായിരുന്നു ആദ്യത്ത ചലച്ചിത്ര പഠനം. ഇത്തരത്തിലുള്ള വലിയൊരു എക്സര്‍സൈസ് അറിയാതെ മനസ്സില്‍ നടന്നിട്ടുണ്ട്. <br />
</span></b></div><div style="text-align: left;"><b><span style="font-size: large;">വൈകുന്നേരം അഞ്ചര മുതല്‍ ആറരവരെ തിയേറ്ററില്‍ പാട്ടുകള്‍ വയ്ക്കും.അക്കാലത്ത് പാട്ടുകള്‍ കേള്‍ക്കാന്‍ മറ്റു സാധ്യതകള്‍ വിരളമാണ്. ലോട്ടറിക്കച്ചവടക്കാര്പോലും പാട്ടുകള്‍ കൊണ്ടുനടക്കുന്നത് അത്ര വ്യാപകമല്ല. <br />
സ്കൂളില്‍നിന്ന് വന്ന് കുളിച്ചൊരുങ്ങി വീടിന്റെ പടിക്കെട്ടില്‍ പാട്ടുകേള്‍ക്കാന്‍ കാത്തിരിക്കും. അന്നു കേട്ട സയനോര സയനോര...പോലെയുള്ള പാട്ടുകള്‍ ഇപ്പോഴും മനസ്സിലുണ്ട്. പാട്ടുകേള്‍ക്കുമ്പോള്‍ ആകാശത്തേക്കു നോക്കും. അപ്പോള്‍ അവിടെ പാട്ടിനൊത്തെ ദൃശ്യങ്ങള്‍ തെളിയും. <br />
ആകാശത്തെ മേഖപ്പാളികളുടെ രൂപവ്യതിയാനങ്ങളെ കുട്ടികള്‍ വ്യാളികളായും കുതിരയായും ക്രിസ്മസ് അപ്പൂപ്പനായുമൊക്കെ കാണാറുള്ളതുപോലെ ഞാന്‍ ആദ്യമായി വിഷ്വലൈസ് ചെയ്തതും അവിടെയാണ്.<br />
<br />
<span style="color: #cc0000;"><span style="font-size: x-large;">ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന സ്വപ്നം</span></span><br />
ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോഴാണ് തിരുവല്ലക്കാരനായ കെ.ജി. ജോര്‍ജ് ആദ്യമായി പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിക്കാന്‍ പോകുന്നത്. അതറിഞ്ഞതോടെ ശ്രദ്ധയത്രയും അദ്ദേഹത്തിലായി.<br />
ജോര്‍ജ് സാറിന്റെ ആദ്യ ചിത്രമായ സ്വപ്നാടനം അന്നു കണ്ടപ്പോള്‍ കാര്യമായി മനസ്സിലായില്ല. പക്ഷെ, അതുവരെ കണ്ടിരുന്ന ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ എന്തോ പ്രത്യേകത തോന്നി. നാട്ടുകാരന് ചെയ്ത ഒരു സിനിമ എന്ന നിലയില്‍ അറിയാതെ ഇഷ്ടപ്പെടുകയും ചെയ്തു. </span></b></div><div style="text-align: left;"><b><span style="font-size: large;"><br />
പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേരാനുള്ള ആഗ്രഹം ശക്തമാകാന്‍ അത് കാരണമായി. പിന്നീട് കോളേജില്‍ എത്തുമ്പോഴാണ് തിരുവല്ലക്കാരന് കവിയൂര്‍ ശിവപ്രസാദ് പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിക്കുന്നതായറിഞ്ഞത്. അതോടെ ശ്രമിച്ചാല്‍ എനിക്കും ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേരാമെന്ന തോന്നലായി.<br />
</span></b></div><div style="text-align: left;"><b><span style="font-size: large;">സ്കൂളില്‍ പഠിക്കുമ്പോള്‍തന്നെ നാടകങ്ങളില്‍ ഞാന്‍ സജീവമായിരുന്നു. ജില്ലാതലത്തിലുംമറ്റും നാടകത്തിന് സമ്മാനങ്ങള്‍ നേടിയിരുന്നു. <br />
തിരുവല്ല എസ്.സി.എസ് സ്കൂളില്‍ മലയാളം പഠിപ്പിച്ചിരുന്ന സി.ബാബു എന്ന അധ്യാപകനാണ് നന്നായി വായിക്കാനും നാടകങ്ങള്‍ ചെയ്യാനുമൊക്കെ പ്രേരണയായത്. അന്ന് മധ്യതിരുവിതാംകൂറില്‍ കലാസാഹിത്യമേഖലകളില്‍ ശ്രദ്ധേയരായ വ്യക്തികളിലൊരാളായിരുന്നു അദ്ദേഹം. എം.ജി. സോമന്റെയും കെ.ജി. ജോര്‍ജിന്റെയുമൊക്കെ സുഹൃത്തായിരുന്ന ബാബുസാറാണ് സോമന് സംസ്ഥാന അവാര്‍ഡ് കിട്ടിയ 'ശരം' എന്ന നാടകത്തിന്റെ രചന നിര്‍വഹിച്ചത്.<br />
</span></b></div><div style="text-align: left;"><b><span style="font-size: large;">മനോഹരമായി മലയാളം പഠിപ്പിച്ചിരുന്ന ബാബുസാറിന്റെ പല നിര്‍ദേശങ്ങളും എന്നെ ആഗ്രഹങ്ങളുടെ വഴിയില്‍ മുന്നോട്ടു നയിക്കുന്നതായി തോന്നി. സാറിന്റെ വീട്ടില്‍ ഞാന്‍ സ്ഥിരമായി പോകുകയും അദ്ദേഹം തരുന്ന പുസ്തകങ്ങള്‍ വായിക്കുകയും ചെയ്തിരുന്നു. <br />
</span></b></div><div style="text-align: left;"><b><span style="font-size: large;">നക്സല്‍ പ്രസ്ഥാനത്തിന്റെസഹയാത്രികനായിരുന്ന സാര്‍ അടിയന്തരാവസ്ഥക്കാലത്ത് കുറെക്കാലം ജയില്‍വാസമനുഭവിച്ചു. രാഷ്ട്രീയ പശ്ചാത്തലമൊന്നും അറിയില്ലെങ്കിലും അതിന്റെ പേരില്‍ വലിയ ബഹുമാനം തോന്നി. രാജ്യത്തിനുവേണ്ടി, നമുക്കുവേണ്ടി ജയിലില്‍ കഴിഞ്ഞ അധ്യാപകന് എന്ന വിചാരമായിരുന്നു മനസ്സില്‍. <br />
</span></b></div><div style="text-align: left;"><b><span style="font-size: large;">ഡിഗ്രിക്ക് തിരുവല്ല മാര്‍തോമാ കോളേജിലായിരുന്നു. ഐശ്ചിക വിഷയം സുവോളജി. അത്യാവശ്യം പടം വരച്ചിരുന്നതിനാല്‍ റെക്കോര്‍ഡ് ബുക്കും പ്രാക്ടിക്കലുംവഴി വലിയ അധ്വാനമില്ലാതെ കുറച്ച് മാര്‍ക്ക് കിട്ടുമെന്നും നാടകത്തിനും മറ്റും സമയം കണ്ടെത്താമെന്നുമായിരുന്നു കണക്കുകൂട്ടല്‍. <br />
മാത്രമല്ല, അന്ന് ഇക്കാലത്തേതുപോലെ ഭാവിയെക്കുറിച്ച് വിശദമായ പ്ലാനിംഗോടെ പഠനവിഷയം തെരഞ്ഞെടുക്കുന്നവര്‍ വളരെ കുറവായിരുന്നെന്നു തോന്നുന്നു. പ്രീഡിഗ്രിക്ക് ഏറ്റവുമധികം മാര്‍ക്ക് കിട്ടിയ വിഷയം ഡിഗ്രിക്ക് ഐശ്ചികമായെടുക്കുന്നതൊക്കെയായിരുന്നു പതിവ്. <br />
</span></b></div><div style="text-align: left;"><b><span style="font-size: large;">എഴുത്തിലും അഭിനയത്തിലും യാതൊരു പരിചയവുമില്ലെന്നാണ് മുന്‍പ് പല അഭിമുഖങ്ങളിലും ഞാന്‍ പറഞ്ഞിട്ടുള്ളത്. പക്ഷെ, ചെറുപ്പത്തിലെ കാര്യങ്ങള്‍ ഓര്‍ത്തെടുക്കുന്നില്ല എന്നതാണ് സത്യം. അന്നത്തെ എഴുത്തുകളും അഭിനയവുമൊന്നും വിലമതിക്കാത്തതോ വേണ്ടത്ര അംഗീകാരം കിട്ടാതിരുന്നതോ ആകാം കാരണം. <br />
കോളേജിലെ സോഷ്യലിനുവേണ്ടി 'തമസ്' എന്നൊരു നാടകം എഴുതി സംവിധാനം ചെയ്തത് ഇപ്പോള്‍ ഓര്‍ക്കുന്നു. അതുള്‍പ്പെടെ ഏതാനും ചെറിയ നാടകങ്ങള്‍ എഴുതിയിരുന്നു. പിന്നെ ഡയറികളില്‍ സൂക്ഷിച്ചുവയ്ക്കുന്ന കുറെ കുഞ്ഞു കവിതകളുണ്ട്. പക്ഷെ, അന്ന് കഴിവുകളൊന്നും വേണ്ടവിധത്തില്‍ തിരിച്ചറിഞ്ഞിരുന്നില്ല. <br />
</span></b></div><div style="text-align: left;"><b><span style="font-size: large;">ജി. ശങ്കരപ്പിള്ള സാറിന്റെ 'അമാലന്മാര്' എന്ന നാടകത്തിലെ അഭിനയത്തിന് ഞാന്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പിന്നീട് പലേടത്തും അവതരിപ്പിച്ച ആ നാടകം ശ്രദ്ധ നേടിയിരുന്നു. ഒരു ഇന്‍ര്‍ കൊളീജിയറ്റ് മത്സരത്തില്‍ പി. ബാലചന്ദ്രന് സാറിന്റെ 'മകുടി' എന്ന നാടകത്തിലെ അഭിനയത്തിന് ബെസ്റ്റ് കൊമേഡിയനായി തെരഞ്ഞെടുക്കപ്പെടുകയുംചെയ്തു. <br />
</span></b></div><div style="text-align: left;"><b><span style="font-size: large;">അക്കാലത്ത് മാര്‍തോമാ കോളേജ് കേരള യൂണിവേഴ്സിറ്റിക്ക് കീഴിലായിരുന്നു. തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കലോത്സവത്തില്‍ ഞങ്ങള്‍ ഒരു നാടകമവതരിപ്പിക്കുകയാണ്. വേദിയും സദസും വിദ്യാര്‍ത്ഥികളുടെ കൂവലില്‍ മുങ്ങിയിരിക്കുന്നു. കൂവലിനു നടുവില്‍ കയ്യും കാലും വിറച്ചിട്ട് അനങ്ങാന്‍ പറ്റുന്നില്ല. വേദിയിലെ ഒരു മേശയില്‍ മുറുകെപ്പിടിച്ചുനിന്ന് ഡയലോഗ് മുഴുവന്‍ പറഞ്ഞുതീര്‍ത്താണ് ഞങ്ങള്‍ പിന്മാറിയത്. <br />
</span></b></div><div class="separator" style="clear: both; text-align: center;"><b><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjC5ZHJ0eEQrSPbTONW8G3z7nzuY80pqOIkFG2KCswb5RPjxorJvH7pcEZyuRZMHhutdFB5Bgk-jCDoJAJj98LuuPM-DhgEPsJHnYKUGXOUIdlANlQIyqS1BW1faMtIguG_bSwe/s1600/Blessy2.JPG" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjC5ZHJ0eEQrSPbTONW8G3z7nzuY80pqOIkFG2KCswb5RPjxorJvH7pcEZyuRZMHhutdFB5Bgk-jCDoJAJj98LuuPM-DhgEPsJHnYKUGXOUIdlANlQIyqS1BW1faMtIguG_bSwe/s200/Blessy2.JPG" width="165" /></a></b></div><div style="text-align: left;"><b><span style="font-size: large;">ഡിഗ്രി അവസാന വര്‍ഷമായപ്പോള്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രവേശനം നേടാനുള്ള പ്രയത്നം സജീവമാക്കി. ആ സമയത്ത് ഹോമിയോ മെഡിസിന് പ്രവേശനം കിട്ടിയെങ്കിലും പോയില്ല. <br />
സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാകാത്ത, ജീവിക്കുന്നത് എന്തിനാണെന്ന് അറിയാത്ത സ്ഥിതിയായിരുന്നു അന്ന്. മുകുന്ദനെയും ഒ.വി. വിജയനെയും പോലുള്ളവരുടെ കൃതികളാണ് ഏറെയും വായിച്ചിരുന്നത്. പലപ്പോഴും ഇവരുടെ കഥാപാത്രങ്ങള്‍ നമ്മള്‍തന്നെയാണെന്ന് തോന്നിയിരുന്നു.<br />
</span></b></div><div style="text-align: left;"><b><span style="font-size: large;">ഏറെ അലയുകയും ഒളിച്ചോടുകയുമൊക്കെ ചെയ്തെങ്കിലും ഡിഗ്രി ആദ്യ ചാന്‍സില്‍തന്നെ വിജയിച്ചു. അത് എനിക്കുതന്നെ അത്ഭുതമായിരുന്നു. അവസാന വര്‍ഷത്തെ പരീക്ഷയ്ക്കു മുന്‍പ് പെങ്ങളുടെ വീട്ടില്‍ നിന്നായിരുന്നു പഠനം രാപ്പകല്‍ വ്യത്യാസമില്ലാത്ത പഠനം കണ്ടപ്പോള്‍ അവര്‍ റാങ്ക് പ്രതീക്ഷിച്ചിട്ടുണ്ടാകും. പുസ്തകങ്ങള്‍ ഞാന്‍ ആദ്യമായി തുറന്നു നോക്കുന്നത് അപ്പോഴാണെന്ന് അവര്‍ക്കറിയില്ലല്ലോ. <br />
മനസു നിറയെ നാടകവും സിനിമയുമായിരുന്നതിനാല് ക്ലാസുകളില്‍ വല്ലപ്പോഴും മാത്രമാണ് കയറിയിരുന്നത്. പരീക്ഷയുടെ സമയത്ത് നോട്ടുകള്‍ പകര്ത്തിയെടുക്കുയയായിരുന്നു. ചിട്ടയായി പഠിച്ച് ഉയര്‍ന്ന മാര്‍ക്ക് നേടാതിരുന്നത് നന്നായെന്ന് ഇപ്പോള്‍ തോന്നുന്നു. അങ്ങനെയായിരുന്നെങ്കില്‍ മറ്റേതെങ്കിലും മേഖലയില്‍ ചെന്നെത്തുമായിരുന്നു.<br />
</span></b></div><div style="text-align: left;"><b><span style="font-size: large;">പഠനത്തില്‍ ഞാന്‍ ഒരു ശരാശരിക്കാരന് മാത്രമായിരുന്നു. എനിക്ക് രണ്ട് ആണ്‍കുട്ടികളാണ്. ജീവിതത്തില്‍ എന്തിനോടെങ്കിലും പൂര്‍ണമായ അഫിനിറ്റി ഉണ്ടാകണമെന്നാണ് ഞാന്‍ ഇപ്പോള്‍ അവരോട് പറയുന്നത്. അത് പഠനത്തോടാകാം. മറ്റുകാര്യങ്ങളോടാകാം.<br />
<br />
<span style="color: #cc0000;"><span style="font-size: x-large;">കുഴഞ്ഞുവീണ സ്വപ്നം</span></span><br />
ഡിഗ്രികഴിഞ്ഞ് പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രവേശനത്തിനായി മൂന്നുവട്ടം ടെസ്റ്റെഴുതിയെങ്കിലും കിട്ടിയില്ല. പക്ഷെ അഡയാര്‍ ഇന്സ്റ്റിറ്റിയൂട്ടില്നിന്ന് ഇന്റര്‍വ്യൂവിന് വിളിച്ചു.<br />
ഒരിക്കലും മറക്കാത്ത ചില അനുഭവങ്ങളിലേക്കായിരുന്നു ആദ്യത്തെ മദ്രാസ് യാത്ര. അക്കാലത്തെ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നായ രാഗം മൂവിസിന്റെ ശ്രീകൃഷ്ണപ്പരുന്തിന്റെ ഡബ്ബിംഗ് മദ്രാസില്‍ നടക്കുന്ന സമയമാണത്. </span></b></div><div style="text-align: left;"><b><span style="font-size: large;"><br />
അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ എനിക്കുവേണ്ടി ശുപാര്‍ശചെയ്യാന്‍ ആരുമില്ല. രാഗം മൂവീസിലെ മണി മല്യത്തിനെ ചെന്നു കണ്ട് സഹായം തേടി. ശ്രീകൃഷ്ണപ്പരുന്തിന്റെ സംവിധായകന് വിന്‍സെന്റ് മാഷ് വിചാരിച്ചാല്‍ അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ വളരെ വേഗം സീറ്റു കിട്ടുമെന്ന് മണി മല്യത്ത് പറഞ്ഞു. <br />
</span></b></div><div style="text-align: left;"><b><span style="font-size: large;">എഗ്മോറിലെ സുജാത തിയേറ്ററില്‍ ഡബ്ബിംഗ് കഴിഞ്ഞ് പുറത്തേക്കു പോകുമ്പോഴാണ് വിന്‍സെന്റ് മാഷിനെ കണ്ടത്. ഞങ്ങള്‍ അദ്ദേഹത്തോടൊപ്പം ലിഫ്റ്റില്‍ കയറി. പില്ക്കാലത്ത് ഞാന്‍ സംവിധാനംചെയ്ത ഭ്രമരത്തിന്റെ നിര്‍മാതാവ് രാജു മല്യത്ത് എന്നെ മാഷിന് പരിചയപ്പെടുത്തി. ലിഫ്റ്റ് മൂന്നാം നിലയില്‍നിന്ന് താഴെയെത്തുന്ന സമയത്തേക്കു മാത്രമാണ് കൂടിക്കാഴ്ച്ച. <br />
</span></b></div><div style="text-align: left;"><b><span style="font-size: large;">വിന്‍സെന്റ് മാഷ് ആദ്യം ചോദിച്ചത് കണക്കിലെ ഏതോ ഒരു സ്ക്വയര്‍ റൂട്ടാണ്. പത്താം ക്ലാസില്‍വച്ച് കണക്കുപേക്ഷിച്ച എനിക്ക് അതിന് ഉത്തരമുണ്ടായില്ല. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ ചലച്ചിത്ര മേഖലയിലെത്തുക എന്ന സ്വപ്നവുമായി നടക്കുന്ന ഒരു ചെറുപ്പക്കാരന്റെ തലയില്‍ ആണിയടിച്ചു കയറ്റുന്നതുപോലെയായിരുന്നു ആ ചോദ്യം. <br />
രണ്ടാമത്തെ ചോദ്യം സത്യജിത്ത് റേയെക്കുറിച്ചായിരുന്നു. ഞാന്‍ സത്യജിത് റേയെക്കുറിച്ചുള്ള പുസ്തകം ലൈബ്രറിയില്‍ വാച്ച് പണംവച്ച് വീട്ടിലെടുത്തുകൊണ്ടുവന്ന് പഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമകള്‍, കഥാപാത്രങ്ങള്‍, ഷൂട്ടിംഗിന് അദ്ദേഹം അനുഭവിച്ച ക്ലേശങ്ങള്‍ തുടങ്ങി എല്ലാം വിശദമായ ഒരു ലേഖനമെഴുതാന്‍ തക്കവണ്ണം മനഃപാഠമാണ്. ലിഫ്റ്റ് താഴെയെത്തിയിരുന്നു. ഉത്തരം പറയുംമുമ്പേ ആദ്യ ചോദ്യത്തിനു മുന്നില്‍ ദയനീയമായി പരാജയപ്പെട്ടതിന്റെ ഷോക്കില്‍ ഞാന്‍ ലിഫ്റ്റില്‍ കുഴഞ്ഞുവീണു.<br />
</span></b></div><div style="text-align: left;"><b><span style="font-size: large;">രാജു മല്യത്തുംമറ്റും അടുത്ത കടയില്‍നിന്ന് സോഡ വാങ്ങി മുഖത്തു തളിച്ച് എന്നെ പറഞ്ഞുവിട്ടു. ഇത്രയും ദുര്‍ബലനായ ഒരു പയ്യന് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പിടിച്ചുനില്ക്കാന് പറ്റില്ലെന്നായിരുന്നു വിന്‍സെന്റ് മാഷിന്റെ പ്രതികരണം. അന്നൊക്കെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടുകളിലെയും ഫൈന്‍ ആര്‍ട്സ് കോളേജുകളിലെയും ബുദ്ധിജീവികള്‍ കൊള്ളസംഘത്തിന് സമാനമാണെന്നായിരുന്നല്ലോ പൊതുവേയുള്ള ധാരണ. <br />
പില്ക്കാലത്ത് ആ ലിഫ്റ്റില്‍ പലവട്ടം കയറുകയും വിന്‍സെന്റ് മാഷ് ഇരുന്ന കണ്‍സോളില്‍ ഇരിക്കുകയും ചെയ്തിട്ടുണ്ട്. ഒരിക്കല്‍പോലും അവിടുത്തെ ആദ്യദിനം ഓര്‍ക്കാതിരുന്നിട്ടില്ല.<br />
</span></b></div><div style="text-align: left;"><b><span style="font-size: large;">അന്ന് മനസ്സ് അത്രമാത്രം ദുര്‍ബലമായിരുന്നു. കയ്യിലുണ്ടായിരുന്നതത്രയും നാടകാഭിനയത്തിനു ലഭിച്ച സര്‍ട്ടിഫിക്കറ്റുകളാണ്. അതുകൊണ്ടുതന്നെ അഡയാറില്‍ ആക്ടിംഗ് കോഴ്സിന് അഡ്മിഷന് തരാമെന്ന് പറഞ്ഞു. അഭിനയം എന്നെ പഠിപ്പിക്കേണ്ട കാര്യമില്ലെന്നായിരുന്നു അന്നത്തെ വിചാരം. <br />
</span></b></div><div style="text-align: left;"><b><span style="font-size: large;">സംവിധായകനാകാനാണ് ആഗ്രഹിച്ചതെഘങ്കിലും ആദ്യപടിയായി ചലച്ചിത്ര സാങ്കേതികവിദ്യ പഠിക്കുകയായിരുന്നു ഉദ്ദേശ്യം. അതിനായി സിനിമാറ്റോഗ്രഫി കോഴ്സിനാണ് അപേക്ഷിച്ചിരുന്നത്. അന്നും എന്റെ ചെറിയ മനസ്സില്‍ ഒരുപാട് നല്ല തീരുമാനങ്ങള്‍ എടുത്തിരുന്നു. </span></b></div><div style="text-align: left;"><b><span style="font-size: large;">അഭിനയത്തിന് അഡ്മിഷന് വേണ്ടെന്നു പറഞ്ഞത് അതിലൊന്നായിരുന്നു. <br />
പക്ഷെ, ഇന്ന് അതുപോലെ ശക്തമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്നില്ല. ഒരുപാടു കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതോ മറ്റുപലരെയും തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്നതോ മുന്കരുതലെടുക്കുതോ ആവാം കാരണം. <br />
<span style="color: #cc0000;"><span style="font-size: x-large;"><br />
അരാജകത്വത്തിലേക്ക്</span></span><br />
ഇന്റര്‍വ്യൂ കഴിഞ്ഞ് ഞാന്‍ മദ്രാസില്‍ കെ.ജി. ജോര്‍ജ് സാറിനെ പോയി കണ്ടു. നാട്ടില്‍നിന്ന് സി. ബാബു സാര്‍ തന്ന ശുപാര്‍ശ കത്തു കൊടുത്തു. സിനിമയോടുള്ള എന്റെ തീക്ഷ്ണതയെ ബഹുമാനിച്ചാണ് കത്തു നല്‍കുന്നതെന്നും അതുകൊണ്ട് സഹായിക്കണമെന്നുമാണ് സാര്‍ എഴുതിയിരുന്നത്. </span></b></div><div style="text-align: left;"><b><span style="font-size: large;"><br />
അഡയാര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ തനിക്ക് ബന്ധമില്ലെന്നും പൂനെയില്‍ പ്രവേശനത്തിന് ശ്രമിക്കാമെന്നും ജോര്‍ജ് സാര്‍ പറഞ്ഞു. പൂനെയില്‍ ശ്രമിച്ച് പരാജയപ്പെട്ടതാണെന്ന് അറിയിച്ചതോടെ തന്റെ അടുത്ത പടത്തിന് അസിസ്റ്റന്റായി വരാന്‍ അദ്ദേഹം നിര്‍ദേശിച്ചു.<br />
</span></b></div><div style="text-align: left;"><b><span style="font-size: large;">ജോര്‍ജ് സാര്‍ യവനിക, ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക് തുടങ്ങിയ സിനിമകള്‍ ചെയ്ത കാലമാണ്. പിന്നെ രണ്ടു വര്‍ഷക്കാലത്തോളം ഞാന്‍ സ്ഥിരമായി അദ്ദേഹത്തെ കാണാന്‍ മദ്രാസിനു പൊയ്ക്കൊണ്ടിരുന്നു. <br />
ഫോണ്‍വിളിച്ചാല്‍ കിട്ടാത്തതുകൊണ്ട് വൈകുന്നേരത്തെ മദ്രാസ് മെയിലിന് തിരുവല്ലയില്‍നിന്നു കയറും. ലോക്കല്‍ കംപാര്‍ട്ട്മെന്റിലാണ് യാത്ര. രാവിലെ ട്രെയിനില്തന്നെയോ മദ്രാസ് റെയില്‍വേ സ്റ്റേഷനിലോ കുളിച്ച് റെഡിയായി ഭക്ഷണംകഴിക്കുംമുമ്പേ നേരെ അശോക് നഗറിലെ ജോര്‍ജ് സാറിന്റെ വീട്ടിലേക്കു പോകും. പലപ്പോഴും അദ്ദേഹത്തെ വിളിച്ചുണര്‍ത്തുന്നത് ഞാനായിരുന്നു. <br />
</span></b></div><div style="text-align: left;"><b><span style="font-size: large;">സിനിമയൊന്നും ആയിട്ടില്ല, പിന്നെ വരൂ എന്ന് ജോര്‍ജ് സാര്‍ പറയും. സാറിന് ആ സമയത്ത് വലിയൊരു ഇടവേളയായിരുന്നു. പടങ്ങളൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ, പിന്നീട് വാ എന്നു പറയുന്നതു കേള്‍ക്കാന്‍വേണ്ടി മാത്രം മദ്രാസ് യാത്ര തുടര്‍ന്നു.<br />
ജോര്‍ജ് സാര്‍ അതു പറഞ്ഞു കഴിഞ്ഞാല്‍ പിന്നെ കൂടുതല്‍ സംസാരമില്ല. ഞാന്‍ നേരെ റെയില്‍വേ സ്റ്റേഷനിലേക്ക് പോകും. വൈകുന്നേരംവരെ </span></b></div><div class="separator" style="clear: both; text-align: center;"><b><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiX_zctgYnKeWws1Nl_HCA6hebaZ_XmrgXvPqJdCoFXA1t5U-vA8fgyJJVPXwpgHrWzk-ENCfiMfPk5HZinFrQCKGw1EKyBIuBqEoWbnncQR4ak6iVspihkJfIZEagKUHZK0Bmx/s1600/Blessy1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="268" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiX_zctgYnKeWws1Nl_HCA6hebaZ_XmrgXvPqJdCoFXA1t5U-vA8fgyJJVPXwpgHrWzk-ENCfiMfPk5HZinFrQCKGw1EKyBIuBqEoWbnncQR4ak6iVspihkJfIZEagKUHZK0Bmx/s320/Blessy1.jpg" width="320" /></a></b></div><div style="text-align: left;"><b><span style="font-size: large;">അവിടെ കാത്തുനിന്ന് നാട്ടിലേക്ക് മടങ്ങും.<br />
</span></b></div><div style="text-align: left;"><b><span style="font-size: large;">ചേട്ടനും കുടുംബവും ബാംഗ്ലൂരിലേക്ക് താമസം മാറ്റിയതോടെ വീട്ടില്‍ ഞാന്‍ തനിച്ചായി. സാമ്പത്തിക പ്രശ്നങ്ങളുമുണ്ടായിരുന്നു. ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചെങ്കില്‍ കഴിച്ചു അത്രമാത്രം. മൂന്നു നേരവും ഭക്ഷണം കഴിച്ചാല്‍ സിനിമ കാണാന്‍ കാശുണ്ടാവില്ല. അതുകൊണ്ട് രാവിലത്തെ ഭക്ഷണം ഒഴിവാക്കാന്‍ ഉച്ചവരെ കിടന്നുറങ്ങും. ഒറ്റപ്പെട്ട ജീവിതം മനസ്സില്‍ കൂടുതല്‍ ഇരുട്ടു നിറച്ചുകൊണ്ടിരുന്നു. <br />
</span></b></div><div style="text-align: left;"><b><span style="font-size: large;">അക്കാലത്ത് ഫിലിം സൊസൈറ്റി പ്രസ്ഥാനത്തില്‍ സജീവമായിരുന്നു. സിനിമകള്‍ വളരെ ഗൗരവത്തോടെ കാണും, ഫിലിം ഫെസ്റ്റിവലുകള്‍ക്കും മറ്റു സിനിമാ പ്രദര്‍ശനങ്ങള്‍ക്കും മുന്‍കൈ എടുക്കും.'കോലങ്ങള്‍' എന്ന സിനിമയുടെ പെട്ടി എറണാകുളത്തുനിന്നും തിരുവല്ല ബസ് സ്റ്റാന്‍ഡില്‍ കൊണ്ടുവന്നശേഷം ഞാന്‍തന്നെ തലച്ചുമടായി വീട്ടിലെത്തിച്ചതോര്ക്കുന്നു. നാടക റിഹേഴ്സലും മറ്റും അവിടെ നടത്തിയിരുന്നു.<br />
കുട്ടിക്കാലത്ത് ആത്മീയത ഉണ്ടായിരുന്നെങ്കിലും പിന്നീട് ജീവിതത്തെക്കുറിച്ച് വ്യത്യസ്ഥമായ കാഴ്ച്ചപ്പാടും രാഷ്ട്രീയവുമൊക്കെയാണ് വച്ചുപുലര്‍ത്തിയിരുന്നത്. ദൈവം ഉണ്ടായിരിക്കാം, പക്ഷെ, മനുഷ്യന്റെ പ്രയത്നങ്ങളാണ് അവനെ മുന്നോട്ടു നയിക്കുന്നതെന്ന വിശ്വാസമായിരുന്നു. <br />
</span></b></div><div style="text-align: left;"><b><span style="font-size: large;">അമ്മയുടെ കയ്യില്‍ പിടിച്ച് തിരിഞ്ഞു നടക്കുന്ന ഒരു കുട്ടിയുടെ ചിത്രം വീട്ടില്‍ വരച്ചുവച്ചിരുന്നു. മാതാപിതാ ബന്ധങ്ങളില്‍നിന്ന് എത്രയും പെട്ടെന്ന് മുക്തി നേടുക എന്ന ഇന്‍ഡോ ആംഗ്ലിയന്‍ എഴുത്തുകാരനായ ഷഷ്ടിബ്രദയുടെ ഒരു സന്ദേശവും അതോടൊപ്പമുണ്ടായിരുന്നു. <br />
ഇത്തരം ഇരുണ്ട ചിന്തകളും കാഴ്ച്ചപ്പാടുകളും ഏറിയ ഒരു കാലഘട്ടമായിരുന്നു അത്. അന്നത്തെ സാഹിത്യവും അതിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലായിരുന്നല്ലോ. അതുകൊണ്ടുതന്നെ നന്മയുടെ വെളിച്ചമോ ഈശ്വരസാന്നിധ്യമോ ഒന്നും എനിക്ക് അനുഭവപ്പെട്ടിരുന്നില്ല.<br />
</span></b></div><div style="text-align: left;"><b><span style="font-size: large;">മെലിഞ്ഞുണങ്ങി, താടി നീട്ടി വളര്‍ത്തി, ജുബ്ബയിട്ട ഒരു രൂപമായിരുന്നു ഞാന്‍. ആയിടയക്ക് പ്രണാമം എന്ന സിനിയുടെ ഷൂട്ടിംഗിനായി ഭരതേട്ടന് തിരുവല്ലയില്‍ എത്തി. അതിന്റെ ആര്‍ട്ട് ഡയറക്ടറായ റോയ് പി. തോമസുമായി എനിക്ക് ചെറിയൊരു പരിചയമുണ്ടായിരുന്നു. എന്റെ രൂപം കണ്ട് സിനിമയില്‍ അഭിയനിക്കാന്‍ റോയി ക്ഷണിച്ചു. അഭിനയം എന്റെ വഴിയല്ലെന്ന് വിശ്വസിച്ചിരുന്നതുകൊണ്ട് ഓഫര്‍ നിരസിക്കുകയായിരുന്നു. <br />
</span></b></div><div style="text-align: left;"><b><span style="font-size: large;">കെ.ജി. ജോര്‍ജ് സാറിനെ നിരന്തരം ബന്ധപ്പെട്ടിരുന്നെങ്കിലും അദ്ദേഹത്തിനൊപ്പം ഒരിക്കല്‍പോലും സിനമയില്‍ വര്‍ക്ക് ചെയ്യാന്‍ എനിക്കു കഴിഞ്ഞിട്ടില്ല. പിന്നീട് അദ്ദേഹം മദ്രാസില്‍നിന്ന് വന്ന് തിരുവനന്തപുരത്ത് താമസമാക്കി. ഒരു അവസരത്തെക്കുറിച്ചുകേട്ട് ഞാന്‍ പെട്ടിയുമെടുത്ത് അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നപ്പോഴാണ് ആ പടം ക്യാന്സലായെന്നറിയുന്നത്. അതാണ് പിന്നീട് 'മനു അങ്കിള്‍' എന്ന സിനിമയായി മാറിയത്. <br />
<br />
<span style="font-size: x-large;"><span style="color: #cc0000;">മറക്കാത്ത പുതുവര്‍ഷരാത്രി</span></span><br />
നിരാശയുടെ നടുക്കടലില്‍ മുങ്ങിയപ്പോള്‍ 1985 ഡിസംബര്‍ 31ന് ഒരു തീരുമാനമെടുത്തു; ഒരു വര്‍ഷംകൂടി കാത്തിരിക്കുക. അതിനുള്ളില്‍ ഒരു സിനിമയിലെങ്കിലും സഹസംവിധായകനാകാന്‍ കഴിഞ്ഞില്ലെങ്കില്‍ ആത്മഹത്യ ചെയ്യുക.</span></b></div><div style="text-align: left;"><b><span style="font-size: large;"><br />
സിനിമാ സ്വപ്നം പൂവണിയാത്തതു മാത്രമായിരുന്നില്ല കാരണം. കുടുംബപരമായ പ്രശ്നങ്ങളും പ്രതിസന്ധികളുമുണ്ടായിരുന്നു. ആരെയും വേദനിപ്പിക്കാന്‍ ആഗ്രഹിക്കാത്തതുകൊണ്ട് അതിന്റെ വിശദാംശങ്ങള്‍ പറയുന്നില്ല. ഒരുപാട് അലഞ്ഞിട്ടും രക്ഷയില്ല. 22 വയസുകാരനെ സംബന്ധിച്ചിടത്തോളം ജീവിതത്തില്‍ ഒരു പ്രതീക്ഷയ്ക്കും വകയില്ലാത്ത സ്ഥിതി. ചുറ്റുപാടുകള്‍ ആകെ പ്രശ്നമയം. പോംവഴി ആത്മഹത്യമാത്രം. <br />
</span></b></div><div style="text-align: left;"><b><span style="font-size: large;">അന്നു രാത്രിയാണ് സുഹൃത്ത് ഷെല്ലി എന്നെ കാണുന്നത്. എന്റെ മാനസികാവസ്ഥയും തീരുമാനവുമൊക്കെ അവനോടു വിശദീകരിച്ചു. തകര്‍ച്ച മനസ്സിലാക്കിയിട്ടെന്നോണം അവന് എന്നെ പരുമല പള്ളിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ ഞാന്‍ ആദ്യമായി പോകുകയായിരുന്നു. അര്‍ധരാത്രി പിന്നിട്ടിരുന്നെങ്കിലും പുതുവര്ഷപ്പിറവിയോടനുബന്ധിച്ചുള്ള ദീപാലങ്കാരങ്ങളും കത്തിച്ച മെഴുകുതിരികളുമൊക്കെയുണ്ടായിരുന്നു. <br />
കുട്ടിക്കാലത്തിനുശേഷം ഞാന്‍ മനസ്സു തുറന്ന് കരയുന്നതും പ്രാര്‍ത്ഥിക്കുന്നതും അന്നാണ്. മനസ്സ് ഉരുകിയ രാത്രിയായിരുന്നു അത്.</span></b></div><div style="text-align: left;"><b><br />
</b></div><div style="text-align: left;"><b><span style="font-size: large;"> ഒരു വര്‍ഷത്തിനുള്ളില്‍ പത്മരാജന്സാറിനൊപ്പം സിനിമയില്‍ അസിസ്റ്റന്റാകാന്‍ അവസരം ലഭിച്ചു. ആ കാലത്തുതന്നെ മൂത്ത സഹോദരിയുടെ വിവാഹം നടന്നു. ഞാന്‍ നേരിട്ട പല പ്രശ്നങ്ങള്‍ക്കും പരിഹാരമായി. <br />
</span></b></div><div style="text-align: left;"><b><span style="font-size: large;">നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ ആയിരുന്നു ഞാന്‍ സംവിധാന സഹായിയായി അരങ്ങേറ്റം കുറിച്ച ചിത്രം. ശ്രീകൃഷ്ണപ്പരുന്ത് നിര്‍മിച്ച രാഗം മൂവിസിന്റെന്റെതന്നെ പ്രോജക്ട്. എന്റെ ഭ്രമരം എന്ന ചിത്രം നിര്‍മിച്ചതും അവരാണ്.<br />
<br />
<span style="font-size: x-large;"><span style="color: #cc0000;">പത്മരാജന്‍സാര്‍ </span></span><br />
സംവിധായകന് എന്നതിനേക്കാളുപരിയായി എഴുത്തുകാരന് എന്ന നിലയിലാണ് ഞാന്‍ അക്കാലത്ത് പത്മരാജനെ ഏറെ ബഹുമാനിച്ചിരുന്നത്. 26-ാമത്തെ വയസില്‍ സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയതുംമറ്റും ആ ബഹുമാനം വര്‍ധിപ്പിക്കുകയുംചെയ്തു.</span></b></div><div style="text-align: left;"><b><span style="font-size: large;"><br />
അതേസമയംതന്നെ അദ്ദേഹത്തിന്റെ സിനിമകളെ വളരെ ഗൗരവമായി കാണുകയും വിമര്ശിക്കുകയുമൊക്കെ ചെയ്തിരുന്നു. 'കൈകേയി' എന്ന സിനിമ കണ്ടുമടങ്ങുംവഴി ഞാനും സുഹൃത്തുക്കളും ചങ്ങനാശേരിയിലെ ബസ് സ്റ്റാന്‍ഡില്‍വച്ച് പത്മരാജനെ കാണാനിടയായി. ഒരു സ്യൂട്ട് കേസുമായി എവിടേക്കോ പോകാന്‍ കാത്തിരുന്ന അദ്ദേഹത്തോട് ഞങ്ങള്‍ വഴക്കിട്ടു. പെരുവഴിയമ്പലം, ഒരിടത്തൊരു ഫയല്വാന് തുടങ്ങിയ ചിത്രങ്ങള്‍ ചെയ്ത ഒരാള്‍ കൈകേയിക്ക് തിരക്കഥ എഴുതുന്നതിന് നീതീകരണമില്ലെന്നായിരുന്നു ബുദ്ധിജീവികളെന്ന് സ്വയം ധരിച്ചുവച്ചിരുന്ന ഞങ്ങളുടെ വാദം. <br />
</span></b></div><div style="text-align: left;"><b><span style="font-size: large;">ക്ലാസിക് സിനിമകള്‍ ചെയ്തതിന്റെ പേരില്‍ ബഹുമാനിക്കപ്പെട്ടിരുന്ന അദ്ദേഹം ഇത്തരം കൊമേഴ്സ്യല്‍ ചിത്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് വേദനിപ്പിച്ചിരുന്നു. പില്ക്കാലത്ത് ഈ സംഭവത്തെക്കുറിച്ച് പത്മരാജന്സാറിനോടു പറഞ്ഞിട്ടുണ്ട്. അതു നീയായിരുന്നോ എന്ന ചോദ്യമായിരുന്നു പ്രതികരണം. ഞങ്ങളുടെ ആക്രമണം അദ്ദേഹത്തെ അത്രമാത്രം വേദനിപ്പിച്ചിരുന്നിരിക്കണം.<br />
</span></b></div><div style="text-align: left;"><b><span style="font-size: large;">ഒരു സിനിമയില്‍ മാത്രമായാണ് പത്മരാജന്‍സാര്‍ എനിക്ക് അവസരം നല്‍കിയത്. പക്ഷെ ഷൂട്ടിംഗിന്റെ ആദ്യദിവസം പിന്നിട്ടപ്പോള്‍തന്നെ അദ്ദേഹവുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ എനിക്കു സാധിച്ചു. ഞാന്‍ വായിച്ചറിഞ്ഞിട്ടുള്ളവയും സിനിമയെക്കുറിച്ചുള്ള എന്റെ കാഴ്ച്ചപ്പാടുമൊക്കെ സാറിന് മനസ്സിലായി. </span></b></div><div style="text-align: left;"><b><span style="font-size: large;"><br />
മൈസൂറിലെ ലളിത്മഹള് പാലസിനടുത്തുള്ള ഒരു വീട്ടിലായിരുന്നു ആദ്യ ഷൂട്ടിംഗ്. മോഹന്‍ലാലും കവിയൂര്‍ പൊന്നമ്മയും വഴക്കിടക്കുന്ന സീനോടെയാണ് തുടക്കം. <br />
</span></b></div><div style="text-align: left;"><b><span style="font-size: large;">പണ്ടെങ്ങോ ടൂറിനു പോയപ്പോള്‍ മാത്രം കണ്ടിട്ടുള്ള നാട്ടിലാണ് ഞാന്‍ എത്തിയിരിക്കുന്നത്. ഏറെക്കാലത്തെ കഷ്ടപ്പാടിനുശേഷം വിഖ്യാതനായ ഒരു സംവിധായകനുകീഴില്‍ സിനിമ പഠിക്കാന്‍ പോകുന്നു. മോഹന്‍ലാലിനെയും കവിയൂര്‍ പൊന്നമ്മയെയുമൊക്കെ ആദ്യമായി നേരില്‍ കാണുന്നു. ഇതിന്റെയെല്ലാം അങ്കലാപ്പ് ഉള്ളിലുണ്ട്. മാത്രമല്ല, സെറ്റില്‍ എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. മറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍മാരെ പരിചയപ്പെട്ടിട്ടുമില്ല.<br />
</span></b></div><div style="text-align: left;"><b><span style="font-size: large;">ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പോയി പഠിച്ചിറങ്ങിയവര്‍ ചെയ്യുന്ന സ്യൂട്ടിട്ട പണിക്കാണ് എത്തിയിരിക്കുന്നതെന്നും പത്മരാജന്‍സാര്‍ കഴിഞ്ഞാല്‍ സെറ്റിലെ ഏറ്റവും വലിയ ആളുകള്‍ അസിസ്റ്റന്റ് ഡയറക്ടര്മാരാണെന്നുമാണ് എന്റെ ധാരണ. </span></b></div><div style="text-align: left;"><b><span style="font-size: large;"><br />
ഷോട്ടെടുക്കുന്നതിനുള്ള തയാറെടുപ്പിന്റെ ഭാഗമായി കുറച്ചുപേര്‍ ചെടിച്ചട്ടികളുംമറ്റും ക്രമീകരിക്കുന്നു. ലൊക്കേഷനിലെ കൊടുംതണുപ്പിനെ ചെറുക്കാന്‍ യാതൊരു മുന്‍കരുതലുകളുമെടുത്തിരുന്നില്ല. തണുപ്പത്ത് കൈകള്‍ കൂട്ടിക്കെട്ടി കാഴ്ച്ചക്കാരനായി ഇരിക്കുയാണ്.<br />
</span></b></div><div style="text-align: left;"><b><span style="font-size: large;">ചരിഞ്ഞ് എന്നെയൊന്നു നോക്കിയശേഷം സാര്‍ ചോദിച്ചു; ''താനെന്താ കാറ്റുകൊണ്ടു നില്ക്കുകയാണോ?''. അപ്പോള്‍ കാര്യം പടികിട്ടിയെങ്കിലും എന്തു ജോലിയാണ് ചെയ്യേണ്ടതെന്നറിയില്ല. അവരൊക്കെ ചെയ്യുന്നതു കണ്ടില്ലേയെന്ന് അദ്ദേഹം ചോദിച്ചു. അതോടെ ഞാന്‍ കളത്തിലിറങ്ങി.<br />
ചെടിച്ചട്ടി മാറ്റിവയ്ക്കുന്നതുള്‍പ്പെടെയുള്ള പണിയാണ് സഹസംവിധായകന്റേതന്ന് അന്നാണ് മനസ്സിലാകുന്നത്. പിന്നീട് തറ തുടയ്ക്കുകവരെ ചെയ്തിട്ടുണ്ട്. ഡിഗ്രിവരെ പഠിച്ചിട്ടു വന്നിട്ട് ഇതൊക്കെ ചെയ്യേണ്ടിവരുന്നല്ലോ എന്ന് തുടക്കത്തില്‍ തോന്നിയിരുന്നു. സെറ്റ് അസിസ്റ്റന്റുമാരുണ്ടെങ്കിലും പറയുമ്പോള്‍ നമ്മള് ചാടിക്കയറി ചെയ്യുകയാണ്. അത്രയധികം കനലുമായാണ് സിനിമയെ സമീപിക്കുന്നത്. മരണത്തില്‍നിന്ന് രക്ഷപ്പെടുത്തിയ സിനിമകളായിരുന്നു അക്കാലത്തേത്. ഇപ്പോഴും മനസ്സില്‍ ആ കനല് കിടപ്പുണ്ട്.</span></b></div><div style="text-align: left;"><b><span style="font-size: large;"><br />
പത്മരാജന്സാറിനൊപ്പം ഏഴു സിനിമകളില്‍ പ്രവര്‍ത്തിച്ചു. അക്കാലത്ത് എന്റെ വായനയുടെ അനുഭവങ്ങളൊക്കെ അദ്ദേഹവുമായി ചര്‍ച്ച ചെയ്യുമായിരുന്നു. </span></b></div><div style="text-align: left;"><b><span style="font-size: large;"><br />
സിനിമയില്‍ അങ്ങനയൊരു ഗുരുവിനെ കിട്ടാന്‍ ബുദ്ധിമുട്ടാണ്. സിനിമയോട്, പ്രത്യേകിച്ച് എഴുത്തിന്റെ കാര്യത്തില്‍ സത്യസന്ധമായ സമീപനം പുലര്‍ത്തുന്നവര്‍ കുറവാണ്. തിരക്കഥ ഇത്രയധികം വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി എഴുതുന്ന മറ്റൊരാളെയും ഞാന്‍ കണ്ടിട്ടില്ല. <br />
കഥാപാത്രത്തിന്റെ പോക്കറ്റിലിടുന്ന പേനയുടെ നിറംപോലും എഴുതിവച്ചിട്ടുണ്ടാകും. ഒരു ബാഗിനുള്ളില്‍നിന്ന് വസ്ത്രങ്ങളോ മറ്റു വസ്തുക്കളോ പുറത്തേക്കെടുക്കുമ്പോള്‍ അവയില്‍ ആ കഥാപാത്രത്തിന്റെ സ്വഭാവം, വിദ്യാഭ്യാസം, വ്യക്തിത്വം, മാനസികാവസ്ഥ എല്ലാം പ്രതിഫലിക്കും.<br />
</span></b></div><div style="text-align: left;"><b><span style="font-size: large;">ഇപ്പോള്‍ മലയാള സിനിമയില്‍ മിക്കവാറും കഥാപാത്രങ്ങളുടെ പോക്കറ്റ് കാലിയായിരിക്കും. അല്ലെങ്കില്‍ ഒരു കടലാസ് മടക്കിവയ്ക്കും. അതേസമയം പത്മരാജന്‍സാറിന്റെ തിരക്കഥയില്‍ ഒരു കഥാപാത്രം പോക്കറ്റില്‍നിന്ന് പത്തുരൂപ പുറത്തേക്കെടുമ്പോള് ഒപ്പം ചിലപ്പോള്‍ ഒരു ബസ് ടിക്കറ്റും ഉണ്ടാകും. <br />
</span></b></div><div style="text-align: left;"><b><span style="font-size: large;">എന്റെ പല സിനിമകളിലും ഞാന്‍ ഇത്തരം വിശദാംശങ്ങളില്‍ ശ്രദ്ധിക്കാറുണ്ട്. ഉദാഹരണത്തിന് കാഴ്ച്ചയില്‍ മമ്മൂട്ടിയുടെ കഥാപാത്രം പോക്കറ്റില്‍നിന്ന് പണമെടുക്കുമ്പോള്‍ വട്ടത്തിലുള്ള ഒരു ചീപ്പും കാണാം. ജീവിതത്തോടടുത്തു നില്ക്കുന്ന ഒരു ലിറ്ററേച്ചര്‍ ഉണ്ടാക്കാന്‍ കഴിഞ്ഞ ഒരു എഴുത്തുകാരനാണ് അദ്ദേഹം. അത് വളരെ അടുത്തറിയാന്‍ സാധിച്ചത് എനിക്ക് പ്രയോജനം ചെയ്തിട്ടുണ്ടാകാം.<br />
</span></b></div><div style="text-align: left;"><b><span style="font-size: large;">അക്കാലത്ത് സംവിധാന സഹായികളായി പ്രവര്‍ത്തിക്കുന്ന ഭൂരിഭാഗം പേരെക്കാള്‍ ലോകസിനിമയെക്കുറിച്ച് എനിക്കറിവുണ്ടായിരുന്നു. ലൂമിയര്‍ ബ്രദേഴ്സില്‍ തുടങ്ങി കുറസോവ, ബര്ഗ്മാന്, ഐസന്‍സ്റ്റീന്‍, പുഡോള്സ്കിന് തുടങ്ങിയ പ്രമുഖരുടേതുള്‍പ്പെടെയുള്ള ക്ലാസിക്കുകള്‍ മുഴുവന്‍ ഹൃദിസ്ഥമാക്കിയിരുന്നു. <br />
</span></b></div><div style="text-align: left;"><b><span style="font-size: large;">ലോക സിനിമയെക്കുറിച്ചുള്ള അറിവുമായി അത്തരം സിനിമ മോഹിച്ചാണ് ഞാനും ഈ രംഗത്തെത്തുന്നത്. സിനിമയില്‍ ജോലിചെയ്തു തുടങ്ങുമ്പോഴാണ് അതൊരു ജീവിതോപാധിയായി മാറുന്നത്.<br />
അതുകൊണ്ടുതന്നെ ആദ്യകാലത്ത് തെല്ലു നിരാശയുണ്ടായിരുന്നു. മനസ്സില്‍ കണ്ട വഴികളിലൂടെയല്ല സഞ്ചരിക്കുന്നതെന്ന തോന്നലായിരുന്നു കാരണം. പക്ഷെ പിന്നീട് നമ്മുടെ നാടിന്റെ ലിറ്ററേച്ചറുമായും ദൃശ്യസങ്കല്പ്പങ്ങളുമായി യോജിക്കുമ്പോഴുണ്ടാകുന്ന വ്യതിയാനമാണ് കാരണമെന്ന വസ്തുത ഉള്‍ക്കൊണ്ടു. <br />
ബംഗാളില്‍ കൂടുതല്‍ ക്ലാസിക് സിനിമകള്‍ ഉണ്ടാകുന്നതിനെക്കുറിച്ച് അന്വേഷിക്കുമ്പോഴാണ് അവിടെ സര്‍ക്കാരാണ് അത്തരം ചിത്രങ്ങള്‍ നിര്‍മിക്കുന്നതെന്ന് വ്യക്തമാകുന്നത്. ജനറല്‍ പിക്ചേഴ്സ് രവി എന്ന നിര്‍മാതാവ് ഇല്ലായിരുന്നെങ്കില്‍ കേരളത്തില്‍ ഇത്രയുമെങ്കിലും ക്ലാസിക് ചിത്രങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. </span></b></div><div style="text-align: left;"><b><span style="font-size: large;">കേവലം ഒരു കലാരൂപം എന്നതിനപ്പുറം സിനിമ സാമ്പത്തിക ബാധ്യതകളും ഉള്‍ക്കൊള്ളുന്നതാണെന്ന തിരിച്ചറിവ് കാലക്രമേണ ഉണ്ടായി.<br />
</span></b></div><div style="text-align: left;"><b><span style="font-size: large;">ചെറുപ്പത്തിന്റെ ആവേശത്തിലേക്ക് യാഥാര്‍ത്ഥ്യങ്ങള്‍ കലര്‍ന്നപ്പോള്‍ അതുമായി പൊരുത്തപ്പെട്ടു. അതുകൊണ്ടുതന്നെ പിന്നീടൊരിക്കലും അപകര്‍ഷതാബോധം ഉണ്ടായിട്ടില്ല. <br />
മറ്റു പല സംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചു. അവരില്‍നിന്നെല്ലാം സ്വാഭാവികമായും പലതും പഠിച്ചിട്ടുണ്ട്. എറെ സ്വാതന്ത്ര്യം തന്നെ സംവിധായകനാണ് ജയരാജ്. വിദ്യാരംഭത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് അദ്ദേഹം അടുത്ത സിനിമയ്ക്ക് പോകുകയായിരുന്നു. ഡബ്ബിംഗ് മുതലുള്ള കാര്യങ്ങള്‍ എനിക്ക് സ്വതന്ത്രമായി ചെയ്യാന്‍ കഴിഞ്ഞു. മാനസികമായി ഞങ്ങള്‍ തമ്മില്‍ ഏറെ അടുപ്പമുണ്ടായിരുന്നു. <br />
</span></b></div><div style="text-align: left;"><b><span style="font-size: large;">ജയരാജ് ഫ്രെയിമുകള്‍ ഒരുക്കി അവയില്‍ കഥാപാത്രങ്ങളുടെ മൂവ്മെന്റ് സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. അത് ഭരതേട്ടന്റെ ഓരു പാറ്റേണാണെന്നു തോന്നുന്നു. അപ്പോള്‍ ആ ഫ്രെയിമിന് ഒരു സൗന്ദര്യമുണ്ടാകും. <br />
പക്ഷെ, ലോഹിയേട്ടന് ഈ ഗ്രാമറുകള്‍ ഉപയോഗിക്കാതെ എഴുതിയിരിക്കുന്ന കഥാപാത്രങ്ങള്‍ അഭിനയിച്ചു കാണിക്കും. എന്റെ സിനിമയില്‍ ഞാനും അഭിനയിച്ചു കാണിക്കാറുണ്ട്. അപ്പോഴാണ് എന്നിലെ പഴയ മികച്ച നടനൊക്കെ കയറിവരുന്നത്.<br />
</span></b></div><div style="text-align: left;"><b><span style="font-size: large;">ഒരു കഥാപാത്രം ചൂലുകൊണ്ട് തൂക്കുന്നതും, തല തോര്‍ത്തുന്നതുമൊക്കെ എങ്ങനെയായിരിക്കണം എന്നതിന് കൃത്യമായ ഒരു കാഴ്ച്ചപ്പാടുണ്ടാകും. അതിനനുസൃതമായി സ്വാഭാവികമായി വിഷ്വലൈസ് ചെയ്യുന്ന പാറ്റേണായിരുന്നു ലോഹിയേട്ടന്റേത്.</span></b></div><div style="text-align: left;"><b><span style="font-size: large;"><br />
ഇതൊക്കെ ആലോചിക്കുമ്പോഴും സിനിമയുടെ ഗ്രാമറുകള്‍ പൂര്‍ണമായും പഠിക്കരുതെന്ന പത്മരാജന്‍സാറിന്റെ ഉപദേശം ഞാന്‍ എന്നും ഓര്‍ക്കും. <br />
സിനിമ ചില ഗ്രാമറുകളില്കൂടിയാണ് ചെയ്യേണ്ടതെന്ന് മനസ്സിലാക്കിയാല്‍ അതിന് ഫ്രഷ്നസ് നഷ്ടമാകും. മനസിലുള്ളആശയങ്ങളെ, ബിംബങ്ങളെ കഥകളെയൊക്കെ വിഷ്വലൈസ് ചെയ്യാനുള്ള ഒരു ശ്രമം മാത്രമായാണ് സാങ്കേതിക കാര്യങ്ങളെസമീപിക്കേണ്ടത്. അല്ലെങ്കില്‍ സംവിധാനം വെറും സാങ്കേതിക പ്രവര്‍ത്തനം മാത്രമായി മാറും. </span></b></div><div style="text-align: left;"><b><span style="font-size: large;"><br />
തന്മാത്രയും കഴിഞ്ഞ ചിത്രമായ പ്രണയവുമൊക്കെ ചെയ്യുമ്പോള്‍ ഒരു ഷോട്ട് എടുക്കുന്ന വേളയില്‍ മാത്രമാണ് ഞാന്‍ അടുത്തതിലേക്ക് പോയിരുന്നത്. സാധാരണ ഒരു ബ്രഷ് കൊണ്ട് ചിത്രം വരയ്ക്കുമ്പോള്‍ അടുത്ത സ്ട്രോക്ക് എവിടെയാണ് വരേണ്ടതെന്ന് നേരത്തെ ചിന്തിക്കാറില്ലല്ലോ. അതിനു സമാനമായ രീതി.</span></b></div><div style="text-align: left;"><b><span style="font-size: large;"><br />
ഒരു സീനിലെ കഥാപാത്രങ്ങളുടെ അഭിനയം എവിടേക്കാണ് വളരുന്നതെന്ന് മനസ്സിലാക്കുമ്പോഴാണ് ഇനി വേണ്ടത് ക്ലോസ് അപ്പോ മിഡ് ഷോട്ടോ എന്നൊക്കെ ആലോചിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഒരു മികച്ച പ്രകടനം അഭിനേതാക്കളില്‍നിന്ന് ലഭിക്കുന്നത്. . <br />
പ്രണയത്തില്‍ പ്രണയം എന്ന വിഷയവുമായി ബന്ധപ്പെട്ട് കൂടുതതല്‍ സൗന്ദര്യങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമമാണ് നടത്തിയിട്ടുള്ളത്. വിഷ്വലുകള്‍ക്ക് കുറച്ചുകൂടി ഘടന ഉണ്ടാക്കി ചെയ്ത സിനിമ പ്രണയമായിരിക്കും. <br />
<span style="font-size: small;"><br />
</span></span><span style="font-size: large;"><span style="font-size: small;"><span style="font-size: large;"><span style="color: #cc0000; font-size: x-large;">കാഴ്ച്ചയുടെ വഴിയില്‍</span></span></span></span></b><b><span style="font-size: large;"><span style="font-size: small;"><span style="font-size: large;"><br />
ഓരോ സിനിമ കാണുമ്പോഴും അതുവരെ കാണാത്ത സിനിമ ചെയ്യാനാണ് ഞാന്‍ മനസ്സില്‍ ആഗ്രഹിച്ചിരുന്നത്. പക്ഷെ, കാത്തിരിപ്പ് അനിശ്ചിതമായി നീണ്ടു. സ്വന്തമായി ഒരു സിനിമ ചെയ്യേണ്ട കാലം കഴിഞ്ഞു എന്നൊരു തോന്നലുണ്ടായി. </span></span></span></b></div><div style="text-align: left;"><b><span style="font-size: large;"><span style="font-size: small;"><br />
<span style="font-size: large;">എന്റെ സമീപനംവച്ച് ഒരു നിര്‍മാതാവിനെ കണ്ട് ബോധ്യപ്പെടുത്തുക എളുപ്പമായിരുന്നില്ല. എന്റെ ഈ നനഞ്ഞ ശബ്ദത്തെക്കുറിച്ച് പറഞ്ഞ് ജയറാമും മറ്റും കളിയാക്കുമായിരുന്നു.</span></span></span></b></div><div style="text-align: left;"><b><span style="font-size: large;"><span style="font-size: small;"><br />
<span style="font-size: large;">അങ്ങനെ പ്രസന്റബിളല്ലാത്ത ഒരു മനുഷ്യന് ഒരാളുടെ അടുത്തുചെന്ന് ദീര്‍ഘകാലത്തെ എക്സ്പീരിയന്‍സ് ഉണ്ടെന്നു പറഞ്ഞാലും പ്രയോജനമുണ്ടാവില്ല. ഒരു നിര്‍മാതാവിനെ കണ്ടെത്തിയാലും ആദ്യം പറയുക കാഴ്ച്ചയുടെ കഥയാണ്. അതിനു മുമ്പ് മമ്മൂക്ക ക്രോണിക് ബാച്ചിലര്‍ പോലുള്ള സിനിമകളാണ് ചെയ്തിരുന്നത്. അങ്ങനെയൊരാളുടെ അടുത്ത് ഈ കഥ പറഞ്ഞാല്‍ എങ്ങനെയുണ്ടാകും? </span></span></span></b></div><div style="text-align: left;"><b><span style="font-size: large;"><span style="font-size: small;"><br />
<span style="font-size: large;">സ്വയം ഒതുങ്ങുന്ന ഒരാളെന്ന നിലയ്ക്ക് ഇക്കാര്യം അരോടും പറയാതെ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു. ഉള്ളില്‍ കടുത്ത നിരാശയുണ്ടായിരുന്നു. എല്ലാ സംവിധായകരും വിളിക്കുമ്പോള്‍ ഞാന്‍ പോകാറില്ല. പക്ഷെ, ജീവിക്കാനുള്ള മാര്‍ഗവും തൊഴിലും ഇതാണല്ലോ.</span></span></span></b></div><div style="text-align: left;"><b><span style="font-size: large;"><span style="font-size: small;"><br />
<span style="font-size: large;">1993ല്‍ വിവാഹംകഴിച്ചു. 96ല്‍ മൂത്ത കുട്ടി പിറന്നു. കുടുംബാന്തരീക്ഷത്തിലും അതിനോടകം മാറ്റങ്ങള്‍ സംഭവിച്ചിരുന്നു. </span></span></span></b></div><div style="text-align: left;"><b><span style="font-size: large;"><span style="font-size: small;"><br />
<span style="font-size: large;">സൂത്രധാരന്‍ കഴിഞ്ഞ് രണ്ടു വര്‍ഷത്തോളം ഞാന്‍ സിനിമയില്‍നിന്ന് വിട്ടുനിന്നു. അക്കാലത്ത് സ്ക്രീന്‍ പ്രിന്റിംഗും ഇന്റീരിയര്‍ ഡിസൈനിംഗും ചെറുകിട പരസ്യങ്ങളുമൊക്കെയായിരുന്നു ഉപജീവനമാര്‍ഗം. തിരുവനന്തപുരത്ത് കോട്ടണ്‍ഹില്‍ സ്കൂളിനു സമീപം സേവി മനോ മാത്യുവിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിന്റെ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്യുന്നത് അക്കാലത്താണ്. അങ്ങനെ സേവിയുമായി അടുപ്പത്തിലായി. സേവി അപ്പോഴേക്കും രണ്ടു സിനിമകള്‍ നിര്‍മിച്ചിരുന്നു. ഫോര്‍ ദ പീപ്പിള്‍ എന്ന ചിത്രത്തിലേക്ക് ജയരാജ് വിളിച്ചു. ആ പടം കഴിഞ്ഞപ്പോള്‍ സഹസംവിധായനെന്ന പണിക്ക് ഇനി വരരുതെന്നും സ്വന്തമായി സിനിമ ചെയ്യണമെന്നും ജയരാജ് നിര്‍ദേശിച്ചു. </span><br />
</span></span></b></div><div style="text-align: left;"><b><span style="font-size: large;">അക്കാലത്ത് ഒരിക്കല്‍ ഞാന്‍ സേവിയോട് കാഴ്ച്ചയുടെ കഥ പറഞ്ഞു. ഒരു നല്ല സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്ന അദ്ദേഹം കഥ കേട്ടപ്പോള്‍ അതു സിനിമയാക്കാന്‍ തീരുമാനിക്കുകയായിരുന്നു.<br />
കാഴ്ച്ചയ്ക്കു മുമ്പുതന്നെ തന്മാത്രയുടെയും പ്രണയത്തിന്റെയും കഥ എന്റെ മനസ്സിലുണ്ടായിരുന്നു. ഗുജറാത്ത് ഭൂകമ്പത്തെ തുടര്‍ന്നുള്ള സമയമായതുകൊണ്ട് കാഴ്ച്ചയാണ് പ്രസക്തമെന്നു തോന്നി. </span></b></div><div style="text-align: left;"><b><span style="font-size: large;"><span style="font-size: small;"><span style="font-size: large;"><br />
ദേശാടനം കഴിഞ്ഞ് ന്യൂജനറേഷന് ഫിലിംസിനുവേണ്ടി ഒരു സിനിമ ചെയ്യാന്‍ ജയരാജ് പറഞ്ഞതിനെത്തുടര്‍ന്ന് ആലോചിച്ചപ്പോഴാണ് 16 എംഎം പ്രൊജക്ടറുമായി നടക്കുന്ന ഒരു ഓപ്പറേറ്ററെയും അയാള്‍ക്കൊപ്പം വന്നു ചേരുന്ന ഒരു പയ്യനെയും കേന്ദ്രീകരിച്ചുള്ള കഥ ഉരുത്തിരിഞ്ഞത്. അന്ന് പക്ഷെ ഗുജറാത്തിലെ ഭൂകമ്പസ്ഥലത്തുനിന്നു വന്ന ഒരു കുട്ടിയായിരുന്നില്ല സങ്കല്‍പ്പത്തില്‍. </span> </span></span></b></div><div style="text-align: left;"><b><span style="font-size: large;"><span style="font-size: large;"><br />
ഭൂകമ്പം എല്ലാവരെയുമെന്നപോലെ എന്നെയും ഭയചകിതനാക്കിയിരുന്നു. ഒരു ദിവസം പുലര്‍ച്ചെ കിടന്നുറങ്ങുമ്പോഴാണ് എല്ലാം കുലുങ്ങന്നതുപോലെ തോന്നിയത്. കൈക്കുഞ്ഞിനെയും വാരിയെടുത്ത് പേടിച്ചുവിറച്ച് പുറത്തേക്കോടുകയായിരുന്നു. ആ സാഹചര്യത്തില്‍ ദൈവത്തെ വിളിക്കുയല്ലാതെ മറ്റു മാര്‍ഗമില്ലല്ലോ. പ്രകൃതിയുടെ മുന്നില്‍ മനുഷ്യന്റെ നിസ്സാരത വ്യക്തമാക്കിയ,ധനികനെയും ദരിദ്രനെയും ഒന്നുപോലെയാക്കിയ ദിവസങ്ങളായിരുന്നു അത്. അന്ന് എല്ലാവരിലും ഒരുപാട് നന്മയുണ്ടായിരുന്നു. സ്നേഹം പങ്കുവയ്ക്കാനുള്ള മനസ്സുണ്ടായിരുന്നു. ഒരു വിധത്തില്‍ പറഞ്ഞാല്‍ സ്വര്‍ഗം തുറക്കുന്നതുപോലുള്ള അവസ്ഥ. </span></span></b></div><div style="text-align: left;"><b><span style="font-size: large;"><span style="font-size: large;"><br />
ഇത് എന്റെ മനസ്സിനെ സ്പര്‍ശിച്ചു. ആ ഒരാഴ്ച്ചത്തെ മാറ്റങ്ങള്‍ ഒരു സിനിമയുടെ കഥയാക്കണമെന്ന് ആഗ്രഹിച്ചു. എഴുതാന്‍ അറിയില്ലെന്ന തോന്നലില്‍ അതിനുവേണ്ടി ശ്രമിച്ചില്ലെന്നു മാത്രം. ഈ ചിന്തകള്‍ പഴയ കഥയുമായി ബന്ധിപ്പിച്ചപ്പോള്‍ ഭൂകമ്പത്തില്‍ തകര്‍ന്ന ഗുജറാത്തില്‍നിന്ന് വന്ന ഒരു കുട്ടി കഥാപാത്രമായി മാറുകയായിരുന്നു. അപ്പോഴേക്കും കഥാതന്തുവില്‍ വീണ്ടും മാറ്റമുണ്ടായി.സേവിക്കൊപ്പം മമ്മൂക്കയ്ക്കും കഥയിഷ്ടമായി. </span></span></b></div><div style="text-align: left;"><b><span style="font-size: large;"><span style="font-size: large;"><br />
പബ്ലിസിറ്റിക്കും സാമ്പത്തികനേട്ടത്തിനും വേണ്ടി സിനിമ ചെയ്യണമെന്ന് ഇന്നുവരെ ആഗ്രഹഹിച്ചിട്ടില്ല.എന്റെ പശ്ചാത്തലംതന്നെയാണ് കാരണം. കെ.ജി. ജോര്‍ജിന്റെ സ്വപ്നാടനം, ഭരതന്റെ പ്രയാണം , പത്മരാജന്റെ പെരുവഴിയമ്പലം എന്നിവ ഈ സംവിധായകരുടെ ഏറ്റവും മികച്ച ചിത്രങ്ങളായാണ് ഞാന്‍ കാണുന്നത്. ആദ്യസിനിമയില്‍തന്നെ എന്റെ സിനിമാസങ്കല്‍പ്പം ഉണ്ടാകണമെന്നും ആ സിനിമ ജീവിതത്തിന്റെ ഭാഗമാകണമെന്നുമാണ് വളരെ ചെറുപ്പത്തിലേ ആഗ്രഹിച്ചത്. <br />
പക്ഷെ, അതിലേക്കെത്താന്‍ ഒരു തിരക്കഥയുണ്ടാകുന്നില്ല. ഒരുപാടു വര്‍ഷം സിനിമയില്‍ ജോലി ചെയ്തെങ്കിലും എനിക്ക് ഒരു എഴുത്തുകാരുമായും ബന്ധമുണ്ടായിരന്നില്ല. സ്വതവേ അന്തര്മുഖനായതിന്റെ പ്രശ്നമാണ്. ഷൂട്ടിംഗ് കഴിഞ്ഞാല്‍ നേരെ വീട്ടിലേക്ക് മടങ്ങുകയാണ് പതിവ്. </span></span></b></div><div style="text-align: left;"><b><span style="font-size: large;"><span style="font-size: large;"><br />
ലോഹിയേട്ടനൊപ്പമായിരുന്നപ്പോള് അദ്ദേഹം ഒരു സ്ക്രിപ്റ്റ് താരാമെന്ന് എന്നോടു പറഞ്ഞിരുന്നു. അഞ്ചു സിനിമകളില്‍ ഒന്നിച്ചു വര്‍ക്ക് ചെയ്തെങ്കിലും ഒരിക്കല്‍പോലും എന്റെ സിനിമയുടെ തിരക്കഥാ ചര്‍ച്ചയിലേക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല. തന്മാത്രയുടെ കഥ ലോഹിയേട്ടനോട് പറഞ്ഞിരുന്നു. അദ്ദേഹത്തെക്കൊണ്ട് എഴുതിക്കാനായിരുന്നു ഉദ്ദേശ്യം. പക്ഷെ, അദ്ദേഹം അതില്‍ താല്പര്യം കാണിച്ചില്ല. പക്ഷെ, എനിക്കുമേല്‍ സംഭവിച്ചിട്ടുള്ള എല്ലാ അപകടങ്ങളും ദുരന്തങ്ങളും ദുഃഖങ്ങളും വേദനകളും എന്റെ ഭാഗ്യമാണെന്ന് വിശ്വാസം.</span></span></b></div><div style="text-align: left;"><b><span style="font-size: large;"><span style="font-size: large;"> <br />
കാഴ്ച്ചയുടെ കഥകേട്ട് ഡേറ്റ് തരുമ്പോള്‍ ആരാണ് തിരക്കഥയെഴുതന്നതെന്ന് മമ്മൂക്ക ചോദിച്ചു. വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല. സക്കറിയയെക്കൊണ്ട് എഴുതിക്കാമെന്ന് ഞാന്‍ പറഞ്ഞു. മമ്മൂക്കയും സക്കറിയയും തമ്മില്‍ അടുപ്പമുണ്ടെന്ന് ആരോ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഡേറ്റ് കിട്ടാന്‍ വേണ്ടി വെറുതേ സക്കറിയയുടെ പേരു പറഞ്ഞതാണ്. <br />
</span></span></b></div><div style="text-align: left;"><b><span style="font-size: large;"><span style="font-size: large;">സക്കറിയ സ്ക്രീന്‍ പ്ലേ എഴുതിയാല്‍ എത്രത്തോളം വിജയകരമാകുമെന്ന് അറിയില്ലെന്ന് മമ്മൂക്ക പറഞ്ഞു. ലോഹിയേട്ടനും മറ്റും സഹായിച്ചേക്കുമെന്ന് ഞാന്‍ സൂചിപ്പിച്ചു. ലോഹിയുടെ പാറ്റേണിലുള്ള സിനിമയല്ലല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. <br />
ഒടുവില്‍ ഞാന്‍തന്നെ ശ്രമിച്ചുനോക്കാന്‍ മമ്മൂക്ക നിര്‍ദേശിച്ചു. ഇന്നേവരെ എഴുതിയിട്ടില്ലെന്നും അതുകൊണ്ടുതന്നെ എഴുതാനാവില്ലെന്നും വ്യക്തമാക്കി. പിന്നീട് തിരക്കഥയെഴുതിക്കാന്‍ സീരിയില്‍ എഴുത്തുകാര്‍ ഉള്‍പ്പെടെ ഒരുപാടു പേരെ സമീപിച്ചു. അതില്‍ വളരെ പ്രശസ്തരായ പലരുമുണ്ട്. അവരെ വേദനിപ്പിക്കാന്‍ ആഗ്രഹിക്കാത്തതുകൊണ്ട് പേരുകള്‍ പറയുന്നില്ല. </span></span></b></div><div style="text-align: left;"><b><span style="font-size: large;"><span style="font-size: large;"><br />
കഥ പറഞ്ഞപ്പോള്‍ ഇതുവച്ച് എങ്ങനെയാണ് സിനിമയുണ്ടാക്കുക? ഭാഷയറിയാത്ത രണ്ടു പേര് എത്ര സീനില്‍ ആംഗ്യഭാഷയില്‍ സംസാരിക്കും? എന്നൊക്കെയാണ് അവര്‍ ചോദിച്ചത്. <br />
ഭാഷയറിയില്ലെങ്കില്‍ പിന്നെ ആംഗ്യഭാഷ എന്നാകാം അവരുടെ ധാരണ. അതോടെ ഞാന്‍ വലിയ വിഷമത്തിലായി. പതിനെട്ടു വര്‍ഷക്കാലത്തെ എന്റെ സിനിമാ സങ്കല്‍പ്പം പാഴായിരുന്നല്ലോ എന്ന നിരാശയിലേക്ക് വീണുപോയി. <br />
</span></span></b></div><div style="text-align: left;"><b><span style="font-size: large;"><span style="font-size: large;">കഥ കേട്ടപ്പോള്‍ വളരെ പ്രശസ്തനായ ഒരു എഴുത്തുകാരന് ചോദിച്ചത് സിനിമാ പാരഡിസോ കണ്ടിട്ടുണ്ടോ എന്നാണ്. കണ്ടിട്ടുണ്ടെന്നും അതുമായി എന്റ കഥയ്ക്ക് ബന്ധമില്ലെന്നും വ്യക്തമാക്കി. അപ്പോഴത്തെ മാനസികാവസ്ഥയായിരിക്കാം എന്നോട് അത്രയും ക്രൂരമായി സംസാരിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. അത് വരാനിരുന്ന നല്ലതിനുവേണ്ടിയായിരുന്നെന്ന് ഇപ്പോള്‍ തോന്നുന്നു. അന്നു രാത്രിയില്‍ ഞാന്‍ ഒരുപാടു കരഞ്ഞു. അവിടെനിന്നാണ് തനിയെ എഴുതാനുള്ള തീരുമാനത്തിലേക്ക് വന്നത്. <br />
</span></span></b></div><div style="text-align: left;"><b><span style="font-size: large;"><span style="font-size: large;">സിനിമയ്ക്ക് അതിന്റേതായ ഒരുഭാഷ, ദൃശ്യഭാഷ ഉണ്ടെന്നു വ്യക്തമാക്കേണ്ട വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു. ഇറാനിയന്‍ സിനിമകളും റഷ്യന്‍ സിനിമകളുമൊക്കെ നമ്മള് കാണുന്നത് ഭാഷ മനസ്സിലാക്കിയിട്ടല്ല. ചാപ്ലിന്റെ സിനിമയില്‍ സംഭാഷണമേയില്ല. <br />
അഞ്ചുദിവസംകൊണ്ട് കാഴ്ച്ചയുടെ ആദ്യപകുതി എഴുതിത്തീര്‍ത്തു. പത്തു പന്ത്രണ്ടു ദിവസം കൊണ്ട് സ്ക്രിപ്റ്റ് പൂര്‍ണമാക്കി. അന്ന് ഗുജറാത്ത് കണ്ടിട്ടില്ല. പക്ഷെ അവിടെ ചെല്ലുമ്പോള്‍ നേരത്തെ ഞാന്‍ എഴുതിയതുപോലെതന്നെയുള്ള ചുറ്റുപാടുകളാണ് കണ്ടത്. പിന്നീട് നടന്നതൊക്കെ എല്ലാവര്ക്കും അറിയാവുന്ന കാര്യങ്ങള്‍.<br />
<br />
<span style="color: #cc0000;"><span style="font-size: x-large;">സമൂഹം, സംസ്കാരം, സിനിമ</span></span><br />
തിയേറ്ററില്‍ ഓടിയാല്‍ മാത്രം മതിയെന്ന ലക്ഷ്യത്തോടെയോ മറ്റു മുന്‍വിധികളോടെയോ ഒരു സിനിമയെയും സമീപിച്ചിട്ടില്ല. സ്വന്തം പരിമിതികള്‍ക്കുള്ളില്‍നിന്നുകൊണ്ടാണ് സിനിമകള്‍ ഒരുക്കുന്നത്. ഇതുവരെ ചെയ്ത സിനിമകളേക്കാള്‍ വലിയതെന്തോ ചെയ്യേണ്ടയാളാണ് എന്ന അഹംബോധമില്ല. ജീവിതത്തില്‍ ആഗ്രഹിച്ച വഴികളില്‍ എത്തിപ്പെടാന്‍ കഴിഞ്ഞന്നതുതന്നെ വലിയ ഭാഗ്യമാണ്. </span></span></b></div><div style="text-align: left;"><b><span style="font-size: large;"><span style="font-size: large;"><br />
ബന്ധങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് കുടംബബന്ധങ്ങളെക്കുറിച്ചാണ് സിനിമകളില്‍ ഞാന്‍ ഇതുവരെ കൂടുതലും പറഞ്ഞത്. അതിനെ സമാനതയായി കാണാനാവില്ല. ചിലപ്പോള്‍ സംവിധായകന് ജീവിതത്തില്‍ അനുഭിക്കാത്ത അവസ്ഥകള്‍ സിനിമകളിലൂടെ അവതരിപ്പിക്കുന്നതാവാം. അമ്മ എന്ന കഥാപാത്രത്തിനേക്കള് എന്റെ സിനിമയില്‍ പ്രധാന്യം അച്ഛനായിരിക്കും. എന്റെ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യമുണ്ടായിരുന്നത്, ഏറെ സ്വാധീനിച്ചത് അമ്മതന്നെയാണ്. പക്ഷെ, അച്ഛന് ഒരു എനിക്കൊരു സങ്കല്‍പ്പമാണ്. ഈ സങ്കല്‍പ്പം അറിയാതെ മറ്റൊരു ഭാവത്തില്‍ വരുന്നുണ്ടാകും. അത് സ്വാഭാവികമായും സംഭവിക്കുന്നതാണ്. അതുണ്ടാക്കുന്ന ഇഫക്ട് ദോഷകരമല്ല.</span></span></b></div><div style="text-align: left;"><b><span style="font-size: large;"><span style="font-size: large;"><br />
ഇക്കാലഘട്ടത്തില്‍ നമ്മുടെ സമൂഹത്തില്‍ നന്മതിന്മകളുടെ വലിയൊരു ഏറ്റുമുട്ടല്‍ നടക്കുന്നുണ്ട്. പലപ്പോഴും ഞെട്ടിപ്പിക്കുന്ന, അറപ്പുളവാക്കുന്ന തരത്തിലുള്ള ജീവിതാനുഭവങ്ങളില്കൂടിയാണ് നമ്മള് കടന്നുപോകുന്നത്. <br />
പണ്ട് മനുഷ്യനും മൃഗവും തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ടായിരുന്നു. ഏറ്റവും പ്രധാനമായ വ്യത്യാസം തിരിച്ചറിവുകളായിരുന്നു. അച്ഛനെയും അമ്മയെയും മക്കളെയുമൊക്കെ പരസ്പരം തിരിച്ചറിയാനുള്ള വിവേകം. <br />
</span></span></b></div><div style="text-align: left;"><b><span style="font-size: large;"><span style="font-size: large;">ഇന്ന് മാധ്യമങ്ങളില്‍ നാം കാണുന്ന വാര്‍ത്തകള്‍ എന്താണ്? പിതാവും സഹോദരനും ഉള്‍പ്പെടെയുള്ളവര്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നു. മൃഗങ്ങള്‍ ചിലപ്പോള്‍ സ്വന്തം ആവശ്യം സാധിക്കുമായിരിക്കാം. അതിനപ്പുറം മറ്റൊരു മൃഗത്തെ കൂട്ടിക്കൊണ്ടുവരുന്ന അവസ്ഥയിലേക്ക് തരംതാഴാനിടയില്ല.<br />
</span></span></b></div><div style="text-align: left;"><b><span style="font-size: large;"><span style="font-size: large;">ഇത്തരം അവസ്ഥയിലേക്ക് സമൂഹം മാറുമ്പോള്‍ ധാര്‍മിക ഇടപെടലുകള്‍ ആവശ്യമാണ്. അതാണ് എന്റെ രാഷ്ട്രീയം. പളുങ്ക് എന്ന ചിത്രത്തില്‍ അതാണു ചെയ്തത്. <br />
കൊട്ടാരക്കരയില്‍ രണ്ടര വയസുള്ള ഒരു കുഞ്ഞിനെ കടത്തിണ്ണയിലിട്ട് ബലാത്സംഗം ചെയ്തു എന്ന പത്രവാര്ത്തനല്കിയ വേദനയാണ് ആ സിനിമയിലേക്ക് നയിച്ചത്. </span></span></b></div><div style="text-align: left;"><b><span style="font-size: large;"><span style="font-size: large;"><br />
ആഗോളവത്കരണം എന്നാല്‍ കൊക്കക്കോള കമ്പനി കേരളത്തെ വിലയ്ക്കു വാങ്ങുന്നതൊന്നുമല്ല. വിപണനത്തിലൂടെ, ഉപഭോക്തൃ സംസ്കാരത്തിലൂടെ അറിഞ്ഞോ അറിയാതെയോ ബന്ധങ്ങളിലുണ്ടായ മാറ്റമാണ്. <br />
</span></span></b></div><div style="text-align: left;"><b><span style="font-size: large;"><span style="font-size: large;">നാലു പേര് മാത്രമുള്ള വീട്ടില്‍പോലും അകല്ച്ചകളുണ്ടാകുന്നു. ഭാര്യാഭര്‍തൃബന്ധത്തില്‍ നിനക്ക് ഞാന്‍ വളയൂരിത്തന്നാല് എനിക്ക് എന്തു ലാഭമുണ്ടാകും എന്നതരത്തിലുള്ള ചിന്തകളാണ്. ജീവിതപങ്കാളിക്കു മുന്നില്‍ മനുഷ്യന് കുറ്റബോധങ്ങളില്ലാതാകുന്നു. ആലങ്കാരിക വസ്തുക്കളോടുള്ള ഭ്രമമേറുന്നു.<br />
</span></span></b></div><div style="text-align: left;"><b><span style="font-size: large;"><span style="font-size: large;">ഓരോ ദിവസവും ചാച്ചന് ഓരോ മണമാണ്. ഈ മണമാണ് എനിക്ക് ഇഷ്ടം എന്ന് പളുങ്കിലെ കഥാപാത്രം പറയുന്നുണ്ട്. അതുപക്ഷെ വേറൊരു പെണ്ണിന്റെ മണമാണ്. ഞാന്‍ ചെയ്തതില്‍ ഏറ്റവും പൊളിറ്റിക്കലായിട്ടുള്ള പടമാണത്. താരതമ്യേന ചര്‍ച്ച ചെയ്യപ്പെടാതെ പോയ പടവും അതാണ്. അതില്‍ ഏറെ വിഷമം തോന്നിയിരുന്നു. <br />
അമ്മയെയും പെങ്ങളെയും തിരിച്ചറിയാന്‍ പാടില്ലാത്ത ഇവന്റെയൊന്നും ചെത്തിക്കളയാന്‍ ഇവിടെ നിയമമില്ലേ സാറേ എന്ന ചോദ്യം ആ സിനിമയില്‍ നീതിപീഠത്തിനു മുന്നിലുയരുന്നുണ്ട്.<br />
</span></span></b></div><div style="text-align: left;"><b><span style="font-size: large;"><span style="font-size: large;">ഇപ്പോഴും പത്രത്തില്‍ കാണുന്ന് കോതമംഗലത്തെയും പറവൂരിലെയുമൊക്കെ പെണ്‍വാണിഭത്തിന്റെ വാര്‍ത്തകളാണ്. ഇത് എന്തുകൊണ്ട് നില്ക്കുന്നില്ല? വിതുരതൊട്ട് ഇങ്ങോട്ട് എത്ര പെണ്‍വാണിഭങ്ങള്‍ നടന്നു?. ഇവന്റെയൊക്കെ ചെത്തിക്കളയുന്ന നിയമം വന്നാല്‍ എല്ലാം അവിടെ നില്‍ക്കില്ലേ? <br />
പഴയകാലത്തിന്റെ ഒരു മനസ്സ് ഉള്ളിലുള്ളതുകൊണ്ടാണ് ഇങ്ങനെ ചിന്തിച്ചുപോകുന്നത്. സമൂഹത്തിന് കുറച്ചൂകുടി നന്മയുണ്ടാകണം, സ്നേഹമുണ്ടാകണം എന്ന് ആഗ്രഹിക്കുന്ന ഒരാളില്‍നിന്നാണ് ഈ സിനിമയൊക്കെ ഉണ്ടാകുന്നത്. അതുകൊണ്ടാണ് സമാനതകള്‍ തോന്നുന്നത്. <br />
</span></span></b></div><div style="text-align: left;"><b><span style="font-size: large;"><span style="font-size: large;">തന്മാത്ര വളരെ വ്യക്തിപരമായ ഒരു ചിത്രമാണ്. ന്യൂക്ലിയര്‍ ഫാമിലിയില്‍ ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള ആലോചനയാണ് ആ സിനിമയിലെത്തിയത്. അല്‍ഷിമേഴ്സ് രോഗമൊക്കെ പിന്നീടാണ് കടന്നുവന്നത്.<br />
</span></span></b></div><div class="separator" style="clear: both; text-align: center;"><b><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiAcL2ttmqv8gpAJ1VOFkJpHBaY64P6Oqnc5GiPAwdflCs1JnFhQ7WrqiubcMI1SqDF0kNigWVKH7mSaFCRKW2Z5vr_f7GbgmRcKun5a1ERXlu7MjyheYybgJvxkBIddnHdNU12/s1600/2.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiAcL2ttmqv8gpAJ1VOFkJpHBaY64P6Oqnc5GiPAwdflCs1JnFhQ7WrqiubcMI1SqDF0kNigWVKH7mSaFCRKW2Z5vr_f7GbgmRcKun5a1ERXlu7MjyheYybgJvxkBIddnHdNU12/s320/2.jpg" width="237" /></a></b></div><div style="text-align: left;"><b><span style="font-size: large;"><span style="font-size: large;">ഭാര്യയ്ക്കും ഒന്നോ രണ്ടോ കുട്ടികള്‍ക്കുമൊപ്പം താമസിക്കുന്ന ഒരു ചെറുപ്പക്കാരന്.ബാങ്കില്‍ പോയി ഒരു ചെക്കുപോലും ഒപ്പിടാനറിയാത്ത വീട്ടമ്മ. അയാളുടെ അഭാവത്തില്‍ ആ കുടുംബം എങ്ങനെയായിരിക്കും? അപ്പോള്‍പിന്നെ മരിച്ചതിനു തുല്യമായി ഗൃഹനാഥന് ജീവിച്ചിരുന്നാലോ? <br />
ഇതൊക്കെ ജീവിതവുമായി ബന്ധപ്പെട്ട എന്റെ വേദനകളും ആശങ്കകളും ഒക്കെയാണ്. അതുകൊണ്ടുതന്നെയാണ് എന്റെ സിനിമകള്‍ സത്യമാകുന്നത്.<br />
</span></span></b></div><div style="text-align: left;"><b><span style="font-size: large;"><span style="font-size: large;">പ്രണയം എന്ന സിനിമയെക്കുറിച്ച് പറയുമ്പോള്‍ ഇന്ന് പ്രണയം ഉണ്ടോ എന്ന ചോദ്യമുയരുന്നു. സ്നേഹത്തിനും പ്രേമത്തിനും അപ്പുറത്തേക്കുള്ള യാത്രയാണ് പ്രണയം. പ്രണയത്തിന്റെ ഏറ്റവും വ്യത്യസ്തമയ ഒരു തലത്തിനേക്കുറിച്ച് സംസാരിക്കുവാനുള്ളതുകൊണ്ടാണ് ഈ സിനിമ ചെയ്യുന്നത്. സിനിമയെ ഒരു കാലാരൂപമായിതന്നെ കാണുന്ന ഒരു കാലഘട്ടം വരെയേ ഞാന്‍ സിനിമയിലുണ്ടാകൂ. അതല്ലാത്ത അവസ്ഥയിലേക്ക് സിനിമ ചുരുങ്ങുമ്പോള്‍ എന്റെ സിനിമാ സങ്കല്‍പ്പങ്ങളും അതിനോടുള്ള അവേശവും തീരും. <br />
മലയാള സാഹിത്യത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിട്ടുള്ള ഒരു വാക്കാണ് പ്രണയം. പക്ഷെ, പ്രണയം എന്ന പേരില്‍ ഇതുവരെ ഒരു മലയാള സിനിമ ഉണ്ടായിട്ടില്ലെന്നത് എന്നത് എന്നെ അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. അതെന്റെ ഭാഗ്യമായാണ് കരുതുന്നത്.<br />
</span></span></b></div><div style="text-align: left;"><b><span style="font-size: large;"><span style="font-size: large;">മറ്റൊരാള്‍ പറയാത്തത് പറയാന്‍ ശ്രമിച്ചതാണ് ഈ സിനിമയ്ക്കുവേണ്ടി ഞാനെടുത്തിട്ടുള്ള ഏറ്റവും വലിയൊരു എഫര്‍ട്ട് എന്ന് വിലയിരുത്താം. ലോക സാഹിത്യത്തിലും സിനിമയിലും ഏറ്റവുമധികം പരാമര്ശിക്കപ്പെട്ടുട്ടുള്ള വിഷയമാണ് പ്രണയം. അതായത് ഒരു യൂണിവേഴ്സല്‍ സബ്ജക്ട്. പ്രകൃതിയില്‍ എല്ലാ ചരാചരങ്ങളിലും പ്രണയമുണ്ട്. കടലും തിരയുമായി, പൂവും വണ്ടുമായി, ആണും പെണ്ണുമാമായി പ്രണയമുണ്ടാകാം. അതോടൊപ്പംതന്നെ മനുഷ്യന് പ്രകൃതിയോടും പ്രകൃതിക്ക് മനുഷ്യനോടുമുണ്ടാകും. ഒരിക്കലും ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരവസ്ഥയാണത്. മരണത്തിന്റെ തൊട്ടു മുന്‍പും ചിലപ്പോള്‍ മരണത്തിലുമുണ്ടാകാം. ചിലപ്പോള്‍ മരണത്തോടാകും </span></span></b></div><div style="text-align: left;"><b><span style="font-size: large;"><span style="font-size: large;">പ്രണയം. </span></span></b></div><div style="text-align: left;"><b><span style="font-size: large;"><span style="font-size: large;"><br />
വ്യത്യസ്ഥമായ ഒരു പശ്ചാത്തലത്തില്‍നിന്നുകൊണ്ട് സൗന്ദര്യവത്കരിക്കപ്പെട്ട ഒരവസ്ഥയില്‍ കഥ പറയാനുള്ള ഒരു ശ്രമമാണ് നടത്തിയിട്ടുള്ളത്. പ്രത്യേകിച്ച് ഒരു സ്ത്രീയും രണ്ടു പുരുഷന്മാരും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ കഥ. ഈ തലമുറയില്‍ നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്ന ഒരുപാട് അവസ്ഥകളുടെ ഓര്പ്പെടുത്തലുകള്കൂടി അതിലുണ്ട്.</span></span></b></div><div style="text-align: left;"><b><span style="font-size: large;"><span style="font-size: large;"><br />
നന്മ ചെയ്യണമെങ്കില്‍ മനസ്സിന് എപ്പോഴും ആര്‍ദ്രത ഉണ്ടാകണം. സാംസ്കാരിക ഇടപെടലുകളുടെ അഭാവത്തിലാണ് അത് നഷ്ടപ്പെടുന്നത്. ഈ ഇടപെടല്‍ സാഹിത്യത്തില്‍നിന്നോ സിനിമയില്‍നിന്നോ നാടകത്തില്നിന്നോ ഒന്നും ഉണ്ടാകുന്നില്ല. ഇവിടേക്ക് സംസ്കാരം ഇറക്കുമതി ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നതുകൊണ്ടുതന്നെ ഈ സാഹചര്യത്തെ രാഷ്ട്രീയമായി വേണം കാണാന്‍.<br />
പ്രണയത്തിലെ ഫോട്ടോകള്‍ ഒരു പത്രത്തിന് അയച്ചുകൊടുത്തു. മോഹന്‍ലാലിന്റെ ചിത്രമുണ്ടെങ്കിലെ പ്രസിദ്ധീകരിക്കാന്‍ കഴിയൂ എന്നാണ് അവര്‍ പറയുന്നത്. <br />
</span></span></b></div><div style="text-align: left;"><b><span style="font-size: large;"><span style="font-size: large;">ഈ സിനിമയില്‍ മോഹന്‍ലാലിനൊപ്പം അനുപം ഖേറും ജയപ്രദയുമുണ്ട്. അവര്‍ ആര്‍ട്ടിസ്റ്റുകളല്ലേ?. ആ പത്രപ്രവര്‍ത്തകന്റെ മനസ്സ് എത്ര വികലമാണ്? ഇലക്ട്രോണിക് മീഡിയ രംഗത്ത് കിടമത്സരമാണ് നടക്കുന്നത്. <br />
രാഷ്ട്രീയക്കാരും പോലീസുകാരും മാധ്യമപ്രവര്‍ത്തകരുമൊക്കെ നന്മ ചിന്തിക്കേണ്ട കാലമാണിത്. പക്ഷെ, മാധ്യമങ്ങള്‍ ചില കച്ചവടക്കാരുടെ കൈകളിലകപ്പെട്ടതോടെ റേറ്റിംഗ് കൂട്ടുവാന്‍ എന്തു കള്ളത്തരവും കാണിക്കുന്ന സ്ഥിതിയാണുള്ളത്. എല്ലായിടത്തും കച്ചവടം കടന്നുകൂടിയതിന്റെ കുഴപ്പമാണിത്. <br />
</span></span></b></div><div style="text-align: left;"><b><span style="font-size: large;"><span style="font-size: large;">കല്‍ക്കട്ട ന്യൂസിന്റെ റിലീസിനോടനുബന്ധിച്ച് എറണാകുളം പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ ഇരിക്കുമ്പോള്‍ എന്തിനാണ് എല്ലാ സിനിമയിലും ഇത്രയധികം സാമൂഹ്യപ്രതിബദ്ധത ഉള്‍ക്കൊള്ളിക്കുന്നതെന്ന് ഒരാള്‍ ചോദിച്ചു. </span></span></b></div><div style="text-align: left;"><b><span style="font-size: large;"><span style="font-size: large;"><br />
ഒരു നിമിഷം ഞാന്‍ മിണ്ടാതിരുന്നുപോയി. സാമൂഹ്യ പ്രതിബദ്ധത തെറ്റാണെന്ന് ചൂണ്ടിക്കാണിക്കുകയാണ്. അതും മാധ്യമ സമൂഹത്തില്നിന്നൊരാള്. ഇവിടെ ഞാന്‍ എന്താണ് മറുപടി പറയേണ്ടത്? അത്തരമൊരു അവസ്ഥയിലേക്ക് നമ്മുടെ സമൂഹം മാറിപ്പോയി. <br />
ഈ ഭൂമി നിലനില്‍ക്കുന്നത് ഇവിടെയുള്ള ആളുകളെല്ലാം നല്ലവരയാതുകൊണ്ടല്ല. ചുരുക്കം ചിലരുടെ നന്മയിലാണ്. ലോകം മുഴുവന്‍ മാറി. പ്രത്യേകതരം സിനിമകളേ പ്രോത്സാഹിപ്പിക്കപ്പെടുന്നുള്ളൂ എന്നു പറഞ്ഞതുകൊണ്ട് ഞാനും ആ വഴിയില്‍ സഞ്ചിരിക്കുന്നതില് അര്‍ത്ഥമില്ലല്ലോ. </span></span></b></div><div style="text-align: left;"><b><br />
</b></div><div style="text-align: left;"><b><span style="font-size: large;"><span style="font-size: large;">തീര്‍ച്ചയായും ഒരു കലാകാരന് ജീവിതത്തില്‍ ഫേസ് ചെയ്യേണ്ടിവരുന്ന ത്യാഗത്തിന്റെ വഴികള്തന്നെയായിരിക്കും എനിക്കു മുന്നിലുള്ളത്. ഇത്രയധികം സാക്രിഫൈസ് ചെയ്തുവന്ന എന്നെ സംബന്ധിച്ചിടത്തോളം അത് വലിയൊരു വിഷമമല്ല. <br />
</span></span></b></div><div style="text-align: left;"><b><span style="font-size: large;"><span style="font-size: large;">സിനിമ ധാര്‍മികതയെ പിടിച്ചുകൊണ്ടുള്ളതായിരിക്കണമെന്നോ എല്ലാ വാക്കുകളും സാമൂഹ്യപ്രതിബദ്ധത തുളുമ്പുന്നതായിരിക്കണമെന്നോ അല്ല പറയുന്നത്. സിനിമയ്ക്ക് വേറെ സൗന്ദര്യ സങ്കല്പ്പങ്ങളുണ്ട്. നേരത്തെ സൂചിപ്പിച്ച പത്രപ്രവര്ത്തകന് ഒരുപക്ഷെ ഉദ്ദേശിച്ചത് അതായിരിക്കും. പക്ഷെ, കൊടികള്‍ക്കും ഇസങ്ങള്‍ക്കും അപ്പുറത്ത് ഒരു രാഷ്ട്രീയമുണ്ട്. <br />
കഷ്ടപ്പാടിന്റെയും ബുദ്ധിമുട്ടിന്റെയും നന്മയുടെയും തിന്മയുടെയും ഒക്കെ വഴികള്‍ പിന്നിട്ട് വളര്‍ന്നുവന്ന ഒരാളെ സംബന്ധിച്ചിടത്തോളം സ്വന്തം ജീവിതം സമ്മാനിച്ച അനുഭവങ്ങള്‍ പറയാനുണ്ടാകും. ചെറുപ്പത്തില്‍ ഞാന്‍ പാര്‍ട്ടി രാഷ്ട്രീയത്തിന് പോകാതിരുന്നതിന്റെ കാരണം അങ്ങനെയാകും വ്യക്തമാകുക. അത് തെറ്റാണെന്ന് എങ്ങനെ പറായാനാകും? </span></span></b></div><div style="text-align: left;"><b><span style="font-size: large;"><span style="font-size: large;"><br />
കഴിഞ്ഞകാല അനുഭവങ്ങളൊക്കെ ഇപ്പോള്‍ ബൈബിള്‍ പോലെ ഞാന്‍ സൂക്ഷിക്കുന്നുണ്ട്. നാളെയെക്കുറിച്ചുള്ള കാഴ്ച്ചപ്പാട് നഷ്ടപ്പെടുന്നതുകൊണ്ടാവാം മനുഷ്യന് ആത്മഹത്യ ചെയ്യുന്നത്. ഇമാജിനേഷന് നഷ്ടപ്പെടുന്നവനാണ് ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നത്. എനിക്ക് ചെറുപ്പത്തില്‍ സംഭവിച്ചതും അതാണ്. പിന്നിട്ട കഷ്ടപ്പാടുകളുടെ തുടര്‍ച്ചയാണ് നാളെയും എന്ന ചിന്തയാണ്. ഇതെല്ലാം മാറുമെന്ന് ചിന്തിക്കാന്‍ കഴിയുന്നില്ല. സോഷ്യല്‍ ഗാതറിംഗ്സ് നഷ്ടപ്പെടുമ്പോഴാണ് സ്വയം ഒതുങ്ങി ഇങ്ങനയൊക്കെ ചിന്തിക്കുന്നത്. അത് ഒരു മാനസികാവസ്ഥകൂടിയാണ്. രോഗമെന്നു പറയാന്‍ പറ്റില്ല. <br />
</span></span></b></div><div style="text-align: left;"><b><span style="font-size: large;"><span style="font-size: large;">മലയാളികള്‍ പൊതുവേ വിദ്യാഭ്യാസമ്പന്നരാണെങ്കിലും മാനസികരോഗത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ബുദ്ധിമുട്ടാണ്. ഷുഗറോ പ്രഷറോ കാന്സര്പോലുമോ ഉണ്ടെന്നു പറയാന്‍ തയാറാകുന്നവരുണ്ട്. പക്ഷെ, എനിക്ക് മാനസികമായി കുറച്ച് ഡിപ്രഷനുണ്ടെന്ന് പറയില്ല. പറഞ്ഞാല്‍ അതു കേള്‍ക്കുന്നവര്‍ ഭ്രാന്താണെന്ന് ധരിക്കും. പക്ഷെ, ഇന്ന് കേരളത്തില്‍ മനസുകളെയാണ് ഏറ്റവുമധികം രോഗം ബാധിച്ചിട്ടുള്ളത്. <br />
പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടി മറ്റു കുട്ടികളേക്കാള്‍ മാര്‍ക്കു നേടണമെന്ന് അമ്മ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കും. ഇത് അമ്മയെയും കുട്ടിയെയും ഒന്നുപോലെ മാനസിക പിരിമുറുക്കത്തിലേക്ക് നയിക്കുന്നു. </span></span></b></div><div style="text-align: left;"><b><span style="font-size: large;"><span style="font-size: large;">ഡ്രൈവര്‍ക്ക് മുതലാളിയോടുണ്ടാകുന്ന കോംപ്ലക്സ് പോലുള്ള പ്രശ്നങ്ങള്‍ വേറെ. ഇത് എവിടെയും ചര്‍ച്ചക്കെടുക്കുകയോ പഠിക്കുകയോ ചെയ്യുന്നില്ല. <br />
</span></span></b></div><div style="text-align: left;"><b><span style="font-size: large;"><span style="font-size: large;">കേരളത്തിലെ മനുഷ്യരുടെ മാനസികാവസ്ഥ മനസിലാക്കണമെങ്കില്‍ കൊച്ചിയില്‍ വൈറ്റിലയില്‍നിന്ന് പാലാരിവട്ടംവരെ ഒരു ബസില്‍ യാത്രചെയ്താല്‍ മതി. മുന്നേ ഓടുന്ന ബസിനെ തോല്‍പ്പിക്കാനുള്ള വ്യഗ്രതയില്‍ അന്‍പതു പേരുടെ ജീവന് തന്റെ കയ്യിലാണെന്നത് ഡ്രൈവര്‍ മറക്കുന്നു.<br />
</span></span></b></div><div style="text-align: left;"><b><span style="font-size: large;"><span style="font-size: large;">മാധ്യമങ്ങളാകട്ടെ ഇത്തരം വിഷയങ്ങള്‍ പരിഗണിക്കുന്നതേയില്ല. വേണ്ടവിധത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ലെങ്കിസല് ഇത്തരം പ്രവണതകള്‍ നാള്‍ക്കു നാള് വര്‍ധിച്ചുകൊണ്ടിരിക്കും.<br />
</span></span></b></div><div style="text-align: left;"><b><span style="font-size: large;"><span style="font-size: large;">ഇങ്ങനെ നമ്മെ ആശങ്കപ്പെടുത്തുന്ന കാര്യങ്ങളൊക്കെ സിനിമകളിലും ഉണ്ടാകണം. മറ്റുള്ളവര്‍ അങ്ങനെ ചിന്തിക്കുന്നുണ്ടോ എന്നതല്ല പ്രശ്നം. എന്റെ സിനിമ ആര്‍ട്ട് സിനിമയായിരിക്കുമെന്ന് അടുത്തകാലത്ത് ഒരാള്‍ പറഞ്ഞു. സിനിമ ഒരു ആര്‍ട്ടാണെന്ന് മനസ്സിലാക്കിക്കൊണ്ടാണ് ഞാന്‍ ഇത്രയും കഷ്ടപ്പെട്ടു വന്നതെന്ന് അയാളെ കണ്ടപ്പോള്‍ പറഞ്ഞു. <br />
അല്ലെങ്കില്‍ എന്റെ സഹോദരിമാരൊക്കെ അമേരിക്കയിലുണ്ട്. ഒരു നഴ്സിനെ കല്യാണം കഴിച്ച് എനിക്കും അവിടേക്ക് പോകാമായിരുന്നു. ഒരു കലാകാരനായി ജീവിക്കാന്വേണ്ടിയാണ് സിനിമയില്‍ വന്നത്. </span></span></b></div><div style="text-align: left;"><b><span style="font-size: large;"><span style="font-size: large;">ഇത്തരത്തില്‍ വിലകുറഞ്ഞ അവസ്ഥയിലേക്ക് സിനിമയും സംസ്കാരവുമൊക്കെ മാറിക്കൊണ്ടിരിക്കുകയാണ്. അതില്‍ വിഷമിച്ചിട്ടും നമ്മളും അങ്ങനെയായിട്ടും കാര്യമില്ല. നമ്മളാല്‍ ആകുന്നത് ചെയ്യുകയാണ് വേണ്ടത്.<br />
</span></span></b></div><div style="text-align: left;"><b><span style="font-size: large;"><span style="font-size: large;">ജീവിതത്തെ ചോദ്യം ചെയ്യുന്ന ഒരു അവസ്ഥയിലൂടെയാണ് കാലം മുന്നോട്ടു പോകുന്നത്. ശരി ചെയ്യുന്നവര്‍ പരാജയപ്പെടുകയും തെറ്റുമാത്രം വിജയിച്ചുകൊണ്ടിരിക്കുകയും ചെയ്യും. എന്റെ സിനിമകള്‍ സിനിമയേയല്ലെന്ന് പറയുന്ന ആളുകളുണ്ടാകും. അതൊന്നും നമ്മള് പരിഗണിക്കേണ്ടതില്ലല്ലോ. <br />
</span></span></b></div><div style="text-align: left;"><b><span style="font-size: large;"><span style="font-size: large;">ഇന്നത്തെ അവസ്ഥയ്ക്ക് പ്രേഷകരെ ഒരുപരിധിവരെയെ കുറ്റംപറയാനാകൂ. ഒരു സിനിമ തുടര്‍ച്ചായി ഓടുമ്പോള്‍ പ്രേഷകരുടെ സങ്കല്‍പ്പംതന്നെ മാറുന്നു. എഴുപതുകളിലും എണ്‍പതുകളിലും നിരന്തരമായി സമാന്തര സിനിമകളിറങ്ങി. ആ സിനിമകള്‍ കാണാന്‍ വലിയൊരു പ്രേഷക സമൂഹവും ഉണ്ടായിരുന്നു. ഇത്തരം ഒരു സമൂഹം ഇന്ന് ഇല്ലാഞ്ഞിട്ടല്ല. അവര്‍ സിനിമയില്‍നിന്ന് മാറി നില്‍ക്കുകയാണ്. <br />
തിയേറ്ററില്‍ ഓടാന്‍ മാത്രമായി ഒരു ഫോര്‍മുല ഉണ്ടാകുയും അതിനുവേണ്ടി മാത്രം സിനിമയൊരുക്കുകയും അത് തീയേറ്ററില്‍ പരാജയപ്പെടുകയും ചെയ്താല്‍ പിന്നെ സംവിധായകന് നിലനില്‍പ്പില്ല. അതേസമയം അത്യാവശ്യം മികച്ച മാര്‍ക്കറ്റിംഗ് ഉണ്ടെങ്കില്‍ ഇപ്പോഴും നല്ല സിനിമകള്‍ക്ക് മലയാളത്തില്‍ സാധ്യതകളുണ്ട്. പുതുമുഖ സംവിധായകരാണെങ്കില്‍ അത്തരം സിനിമകള്‍ക്ക് നിര്‍മാതാക്കളെ കിട്ടുന്നതുവരെ കാത്തുനില്ക്കണം. അവസാനംവരെ സഹിച്ചുനില്ക്കുന്നവന് രക്ഷിക്കപ്പെടുമെന്ന ബൈബിള്‍ വാക്യമാണ് ഇവിടെ ഞാന്‍ ഓര്‍മിപ്പിക്കുന്നത്. <br />
</span></span></b></div><div style="text-align: left;"><b><span style="font-size: large;"><span style="font-size: large;">പണ്ട് അതൊക്കെ വായിച്ചപ്പോള്‍ എനിക്ക് ഒന്നും മനസ്സിലായിരുന്നില്ല. കാത്തിരുന്ന പതിനെട്ടു വര്‍ഷത്തിനിടെ പത്തു വര്‍ഷം പിന്നിട്ടപ്പോള്‍ എല്ലാം അവസാനിപ്പിച്ച് ഞാന്‍ പോയിരുന്നെങ്കിലോ? ചിലപ്പോള്‍ അറുപതു വയസു കഴിയുമ്പോഴായിരിക്കും എനിക്കൊരു സിനിമ ചെയ്യാന്‍ സാധിക്കുക. പൗലോ കൊയ്ലോ എത്ര വൈകിയാണ് നോവല്‍ എഴുതിത്തുടങ്ങിയത്? ഇപ്പോഴും അദ്ദേഹം പുസ്തകങ്ങള്‍ എഴുതിക്കൊണ്ടിരിക്കുന്നു. <br />
</span></span></b></div><div style="text-align: left;"><b><span style="font-size: large;"><span style="font-size: large;">എഴുതിയിട്ട് വേണ്ടെന്നുവച്ച തിരക്കഥകളുണ്ട്. പ്രണയത്തിനു മുമ്പ് ഒരു തിരക്കഥ എഴുതിത്തുടങ്ങിയിട്ട് ഉപേക്ഷിച്ചു. ഞാന്‍ സിനിമയെ ഗൗരവമായി എടുത്തു തുടങ്ങിയ കാലത്തുണ്ടായിരുന്ന സാമൂഹിക, രാഷ്ട്രീയ പശ്ചാത്തലമല്ല ഇന്നുള്ളത്. ഇന്ന് സിനിമ ഒരു കലാരൂപമാണോ എന്നുപോലും മലയാളികള്‍ സംശയിച്ചു നില്‍ക്കുകയാണ്. <br />
</span></span></b></div><div style="text-align: left;"><b><span style="font-size: large;"><span style="font-size: large;">വായനയും സിനിമയും ജീവിതത്തിന്റെ ഭാഗമായി നിലനിന്നിരുന്ന, സമൂഹത്തില്‍ വലിയൊരു സാംസ്കാരിക അവബോധമുണ്ടാക്കിയിരുന്ന കാലമുണ്ടായിരുന്നു. ഇന്ന് അതിന്റെ സാധ്യതകള്‍ വളരെ കുറഞ്ഞു.<br />
എഴുപതുകളിലെ, അല്ലെങ്കില്‍ എണ്‍പതുകളിലെ രീതിയില്‍ കുടുംബബന്ധങ്ങള്‍ അവതരിപ്പിച്ചാല്‍ അസംഭവ്യമെന്നാണ് ഇന്നത്തെ തലമുറ കരുതുക. സാഹചര്യങ്ങളിലെ മാറ്റമാണ് കാരണം. <br />
എംടി സാറിന്റെയും മറ്റും കഥകളിലെ കുടുംബങ്ങളില്‍ അമ്മാവനും ചെറിയച്ഛനും ഓപ്പോളിനുമൊക്കെ വലിയ സ്ഥാനമുണ്ടായിരുന്നു. പട്ടാളത്തില്‍നിന്നും ട്രങ്കുമൊക്കെയായി വരുന്ന, അച്ഛനെക്കാള്‍ ബഹുമാനിക്കപ്പെടുന്ന ഒരു അമ്മാവനെക്കുറിച്ച് ഇന്ന് എവിടെ എഴുതാന്‍ പറ്റും? സാമൂഹിക പശ്ചാത്തലത്തിനൊത്ത് കഥ കണ്‍സീവ് ചെയ്യുന്ന രീതിയും മാറ്റാതിരിക്കാനാവില്ല. <br />
</span></span></b></div><div style="text-align: left;"><b><span style="font-size: large;"><span style="font-size: large;"> സിനിമയായാലും സാഹിത്യമായാലും ഒരു സമൂഹത്തിന്റെ മനോവ്യാപാരങ്ങളിലൂടെ കടന്നുപോകുമ്പോള്‍, അവരുടെ സംസ്കാരത്തെ സ്പര്‍ശിക്കുമ്പോള്‍ അറിഞ്ഞോ അറിയാതെയോ വായനക്കാരില്‍ ഒരു മാറ്റം സംഭവിക്കും. അതില്‍നിന്നും അവന്റെ മനസ് ഒരു ഊര്‍ജ്ജം സ്വീകരിക്കും. <br />
</span></span></b></div><div style="text-align: left;"><b><span style="font-size: large;"><span style="font-size: large;">നന്മയുള്ള ഒരു സിനിമ കാണുമ്പോള്‍ അല്ലെങ്കില്‍ ഒരു രനച വായിക്കുമ്പോള്‍ അറിയാതെ നന്മയുടെ പക്ഷത്ത് വരും. അതേസമയംതന്നെ പോലീസുകാരനെ മുണ്ടുപറിച്ചടിക്കുന്നതു കാണുമ്പോള്‍ തന്റെ നാട്ടിലെ ഒരു പോലീസുകാരനെ ചീത്തപറയണമെന്ന മനോഭാവം അറിയാതെ വളരുകയാണ്. ഇത്തരത്തില്‍ മാനസികമായ ഒരു ബോധതലം സൃഷ്ടിക്കുന്ന ഒരു അവസ്ഥ സാഹിത്യത്തിനും സിനിമയ്ക്കുമൊക്കെയുണ്ട്. <br />
</span></span></b></div><div style="text-align: left;"><b><span style="font-size: large;"><span style="font-size: large;">അതുകൊണ്ടു സംസ്കാരത്തെ നന്മയിലേക്ക് നയിക്കാന്‍ ഇത്തരം ഇടപെടലുകള്‍ നടത്തുന്നവര്‍ക്ക് യോഗ്യതയുണ്ടാവണം. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ചില മാനദണ്ഡങ്ങള്‍ ഉള്ളതുപോലെ. <br />
ഞാന്‍ അറിയാതെ പടച്ചുവിടുന്ന ഒരു സാധനം ഞാന്‍ കാണുന്ന അര്‍ത്ഥതലങ്ങള്‍ക്കു മുകളിലേക്ക് സഞ്ചരിക്കുന്നു എന്ന ഒരു തോന്നലുണ്ടാകണം. അത് ഇന്നത്തെ സിനിമകള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു.<br />
<br />
<span style="color: #cc0000;"><span style="font-size: x-large;">സംതൃപ്തി</span></span><br />
സിനിമയിലെന്നല്ല, മറ്റു ക്രിയേറ്റിവിറ്റികളിലും എനിക്ക് സംപൂര്‍ണ സംതൃപ്തി ലഭിക്കാറില്ല. കാഴ്ച്ച ഒന്നുകൂടി ചെയ്യാന്‍ പറ്റിയിരുന്നെങ്കില്‍ കുറേക്കൂടി നന്നാക്കാമായിരുന്നെന്ന് തോന്നാറുണ്ട്. തന്മാത്രയുള്പ്പെടെ എല്ലാ സിനിമകളും റീമേക്ക് ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പുറമെനില്ക്കുന്ന ഒരാള്‍ സിനിമയുടെ സൗന്ദര്യം കാണുമ്പോള്‍ സംവിധായകന് അതിന്റെ ന്യൂനതകളിലേക്കാവും ചെന്നെത്തുക. ഈ ന്യൂനതകള്‍ തിരുത്തുവാനുള്ള അവസരമാണ് എപ്പോഴും നമ്മള് ആഗ്രഹിക്കുന്നത്. അത് എല്ലാ സൃഷ്ടിയുടെയും പിന്നിലുള്ള ഒരവസ്ഥയാണ്.</span></span></b></div><div style="text-align: left;"><b><span style="font-size: large;"><span style="font-size: large;"><br />
എന്റെ സിനിമകളില്‍ സൂപ്പര്‍ താരങ്ങളെ മാത്രമാണ് അഭിനയിപ്പിക്കുന്നതെന്ന് പറയുന്നവരോട് എനിക്ക് ചില മറുചോദ്യങ്ങളുണ്ട്. തന്മാത്ര ഹിന്ദിയിലും കന്നഡയിലും ബംഗാളിയിലും മറ്റും റീമേക്ക് ചെയ്യാന്‍ റൈറ്റ് വാങ്ങി. പക്ഷെ മോഹന്‍ലാല്‍ അവതരിപ്പിച്ച രമേശന് നായരുടെ വേഷം ചെയ്യാന്‍ പോന്ന മറ്റൊരു ആര്‍ട്ടിസ്റ്റും ഇല്ല. അത്രയധികം ഇന്റന്‍സിറ്റിയുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മലയാളത്തിലെ ഒരു നടനേ കഴിഞ്ഞുള്ളൂ. <br />
ഞാന്‍ ഇതുവരെ ചെയ്ത സിനിമകളുടെ ആവശ്യമായിരുന്നു അവയില്‍ അഭിനയിച്ച താരങ്ങള്‍.</span></span></b></div><div style="text-align: left;"><b><br />
</b></div><div style="text-align: left;"><b><span style="font-size: large;"><span style="font-size: large;"> പ്രണയത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത് 65 വയസുകാരനായിട്ടാണ്. ഒരു സ്ത്രീയും രണ്ടു പുരുഷന്മാരും തമ്മിലുള്ള ബാലന്‍സാണ് കാണിക്കുന്നത്. മറുപക്ഷത്ത് നില്‍ക്കുന്നത് ഈ കഥാപാത്രത്തിന്റെ, നടന്റെ പേഴ്സനാലിറ്റിക്കൊപ്പം നില്‍ക്കുന്നയാളാകണം. ആളുടെ പേഴ്ണാലിറ്റിയാണ് പ്രേക്ഷകനില്‍ ഇമേജായി മാറുന്നത്. അത്തരത്തിലുള്ള ഒരു ബാലന്സിംഗിനുവേണ്ടിയാണ് അനുപം ഖേറിനെ വച്ചത്. അല്ലാതെ എന്റെ കോംപ്രമൈസല്ല. അഭിനിയിക്കാനുള്ള കഴിവും പ്രധാനമാണ്.<br />
<br />
<span style="color: #cc0000; font-size: x-large;">ആത്മീയത</span><br />
1985ല്‍ പരുമല പള്ളിയില്‍ പോകുന്നതിനുമുമ്പ് ഞാന്‍ സ്വന്തം കഴിവുകളിലാണ് വിശ്വസിച്ചിരുന്നത്. ഇന്ന് കഴിവുകളെക്കുറിച്ച് ചിന്തിക്കാറില്ല. എല്ലാം ഏറ്റുവാങ്ങാനായി ഞാന്‍ ഒരുക്കപ്പെടുകയാണ്. അതുകൊണ്ടുതന്നെയാണ് ജീവിതത്തില്‍ കൈവരിച്ചതൊന്നും നേട്ടങ്ങളായി തോന്നാത്തത്. </span></span></b></div><div style="text-align: left;"><b><span style="font-size: large;"><span style="font-size: large;"><br />
ഗുജറാത്തില്‍ മുമ്പേ സംഭവിച്ച ഒരു കാര്യം അറിയാതെ അതേപടി കാഴ്ച്ചയുടെ തിരക്കഥയില്‍ എഴുതിയതും മറ്റും യാദൃശ്ചികമല്ല. ഈശ്വരാനുഗ്രഹമാണ്.<br />
</span></span></b></div><div style="text-align: left;"><b><span style="font-size: large;"><span style="font-size: large;">ഒരു സീന്‍ എഴുതിക്കഴിഞ്ഞ് അതില്‍നിന്ന് അടുത്ത സീനിലേക്കു പോകുന്ന സ്വാഭാവിക വളര്‍ച്ചയാണ് സംഭവിക്കുന്നത്.സാധാരണ പുലര്‍ച്ചെയാണ് എഴുത്ത്. രാത്രി കിടക്കുമ്പോള്‍ പിറ്റേന്ന് എന്താണ് എഴുതേണ്ടതെന്ന് മനസ്സിലുണ്ടാവില്ല. പുലര്‍ച്ചെ രണ്ടിനോ മൂന്നിനോ എഴുന്നേറ്റിരുന്ന് ഒരു സീന്‍ എഴുതിക്കഴിയുമ്പോഴാണ് ഇത് കുറച്ചു മുമ്പ് എന്റെ കയ്യില്‍ ഇല്ലായിരുന്നല്ലോ എന്നു തോന്നുന്നത്. ഈ അത്ഭുതം ശരിക്കും അനുഭവിക്കുന്നുണ്ട്. അവിടെയാണ് ഇത് പൂര്‍ണമായും എന്നിലേക്ക് വരുന്നതാണെന്ന് മനസ്സിലാക്കുന്നത്. <br />
</span></span></b></div><div style="text-align: left;"><b><span style="font-size: large;"><span style="font-size: large;">ഭ്രമരം എഴുതി അറുപതു ശതമാനം പിന്നിട്ട് നായകന് ഒരു മുനമ്പില്‍ ലോറി കൊണ്ടുവന്ന് ചവിട്ടി നിര്‍ത്തി, വെളിയില്‍ ഇറങ്ങി കൈകൊട്ടി ചിരിക്കുന്ന രംഗത്തിലെത്തുമ്പോഴാണ് അയാളുടെ ഉന്മാദാവസ്ഥയെക്കുറിച്ച് ഞാന്‍ അറിയുന്നത്. തുടര്‍ന്ന് പിന്നിലേക്ക് വായിച്ചുനോക്കി. <br />
</span></span></b></div><div style="text-align: left;"><b><span style="font-size: large;"><span style="font-size: large;">ഇയാളുടെ ചെവിയില്‍ വണ്ടു മൂളുന്നതും പാതി താഴ്ന്ന തലയുമായി കൂട്ടുകാരനെ നോക്കിയതുമൊക്കെ ഞാന്‍ എഴുതിവച്ചിട്ടുണ്ട്. ഇതെങ്ങനെ എന്നെ അത്ഭുതപ്പെടുത്താതിരിക്കും?.<br />
</span></span></b></div><div style="text-align: left;"><b><span style="font-size: large;"><span style="font-size: large;">ഈ യാത്രകളിലൊക്കെ അയാള്‍ ഭ്രാന്ത് കാണിച്ചിട്ടുണ്ട്. വണ്ടിന്റെ മൂളല്‍ റീറെക്കോര്ഡിംഗിനു വേണ്ടി മാത്രമാണ് എഴുതിയിരുന്നത്. പിന്നീടാണ് ഈ വണ്ട് ഭ്രമരമായി മാറുന്നത്. ഇതെല്ലാം സൃഷ്ടിക്കപ്പെട്ട് വച്ചിരിക്കുന്നതില്‍നിന്ന് നമ്മള് കണ്ടെത്തുകയാണ്. ഞാനെഴുതിയ സ്ക്രിപ്റ്റാണെന്നൊക്കെ പറയുന്നത് പിന്നീടാണ്. <br />
</span></span></b></div><div style="text-align: left;"><b><span style="font-size: large;"><span style="font-size: large;">മോഹന്‍ലാലിന്റെ കഥാപാത്രം മറ്റു രണ്ടുപേരെയുംകൊണ്ട് പോകുന്ന രംഗം എഴുതമ്പോള്‍ എവിടെ ചെന്നാണ് നില്‍ക്കുകയെന്നും പടം എവിടെയാണ് അവസാനിക്കുന്നതെന്നും എനിക്കറിയില്ല. എഴുത്തില്‍ കഥാപാത്രങ്ങള്‍ക്കൊപ്പമുള്ള വലിയൊരു യാത്രയുണ്ട്. ആ യാത്ര എനിക്കു ലഭിച്ചിട്ടുള്ള ഏറ്റവും വലിയ ആത്മീയതയായിട്ടാണ് ഞാന്‍ കാണുന്നത്. <br />
പ്രണയത്തിന്റെ കഥ രണ്ടാമത് ആലോചിച്ചപ്പോള്‍ അതിന്റെ അവസാനത്തെ ഷോട്ടാണ് മനസ്സില്‍ ആദ്യമെത്തിയത്. എന്നാല്‍ പോലും ആ ഷോട്ടിലേക്ക് എത്താനുള്ള ഒരു യാത്രയുണ്ടായിരുന്നു.<br />
</span></span></b></div><div style="text-align: left;"><b><span style="font-size: large;"><span style="font-size: large;">പണ്ടത്തെ ഷഷ്ടിബ്രദയില്നിന്നുള്ള എന്റെ വളര്‍ച്ച ഇതാണ്. നമ്മള്‍ക്ക് ഒരു കലാകരനായി അംഗീകരിക്കപ്പെടുമ്പോള്‍ ഇത് ഒരു നിമിത്തമായിരുന്നെന്ന് സ്വയം വെളിവാക്കപ്പെടുകയാണ്. അങ്ങനെ മാത്രമേ എനിക്ക് ഇപ്പോഴും ജീവിതത്തെ കാണാന്‍ കഴിയൂ. എഴുതപ്പെട്ടിരിക്കുന്ന, സംഭവിക്കപ്പെടേണ്ട കാര്യങ്ങള്‍ക്ക് നാം നിമിത്തമാകുകയാണ്. അതുതന്നെയാണ് എന്റെ ആത്മീയതയും. <br />
ഇതിനൊക്കെയപ്പുറം എതെങ്കിലുമൊരു മതത്തിന്റെ രാഷ്ട്രീയം എനിക്കിഷ്ടമല്ല. മൃഗങ്ങളെപ്പോലെ മരങ്ങളെപ്പോലെ മനുഷ്യനെപ്പോലെ ഓരോ ഗണണങ്ങളായാണ് കാണുന്നത്. അതിനെയൊക്കെ കോ ഓര്‍ഡിനേറ്റു ചെയ്യുന്ന ഒരു നന്മ തീര്‍ച്ചയായും ഉണ്ടാകും.<br />
<br />
<span style="color: #cc0000;"><span style="font-size: x-large;">ആടുജീവിതവും ഗദ്ദാമയും</span></span><br />
പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതം എന്റെ ഡ്രീം പ്രോജക്ടാണ്. ആ ചിത്രം തീര്‍ച്ചയായും ഉണ്ടാകും. ഒരു ഫിലിം മേക്കര്‍ എന്ന രീതിയില്‍ ഏറെ കഷ്ടപ്പെടേണ്ട പ്രോജക്ടാണ്. എഴുതപ്പെട്ട ഒരു കഥ, പ്രത്യേകിച്ചും സമീപകാലത്ത് ഏറ്റവുമധികം വായനാനുഭവമുള്ള കഥ ആദ്യമായി വിഷ്വലൈസ് ചെയ്യുമ്പോള്‍ അതില്‍ പുതിയ കാഴ്ച്ചകള്‍ ഉണ്ടാക്കുകയാണ് സംവിധാകന്റെ ത്രില്‍. ആദ്യം വിക്രമിനെ വച്ച് ചെയ്യാനാണ് ആലോചിച്ചത്. പിന്നീട് പൃഥ്വിരാജിനെ നായകനാക്കാന്‍ തീരുമാനിക്കുകയായിരുന്നു. <br />
<br />
ഇത്രയധികം എസ്റ്റാബ്ലിഷ്ഡായിട്ടുള്ള കഥ ഉണ്ടായിട്ടു പോലും അതിന്റെ ഒരു ഛായയുണ്ടാകുന്ന ഗദ്ദാമ എന്ന സിനിമ വന്നപ്പോള്‍ സ്വാഭാവികമായി വിഷമം തോന്നി. അതിനു മറുപടി പറയാനൊന്നും പോയില്ല. സിനിമ തന്നെയാണ് മറുപടി പറയേണ്ടത്. ആടുജീവിതം നവംബറില്‍ തുടങ്ങാനാണ് ഉദ്ദേശ്യം. <br />
<br />
<span style="color: #cc0000;"><span style="font-size: x-large;">ക്യാമറയ്ക്കു മുന്നില്‍</span></span><br />
സുബ്രഹ്മണ്യപുരം ചെയ്തതിനുശേഷമാണ് തമിഴ് സംവിധായകന് ശശികുമാറിനെ ഞാന്‍ പരിചയപ്പെടുന്നത്. അദ്ദേഹം നേരത്തെതന്നെ എന്റെ സിനിമകള്‍ കണ്ടിരുന്നു. <br />
</span></span></b></div><div style="text-align: left;"><b><span style="font-size: large;"><span style="font-size: large;">ഈശന് എന്ന സിനിമയുടെ ഷൂട്ടിംഗ് തുടകങ്ങുന്നതിന് ആറു മാസം മുമ്പ് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒന്നിന് രാവിലെ ശശി എന്നെ ഫോണില്‍ ബന്ധപ്പെട്ടാണ് അതില്‍ ഒരു പ്രധാന കഥാപാത്രം ചെയ്യണമെന്ന് പറഞ്ഞത്. ഞാന്‍ വീടു മാറി വാടകവീട്ടില്‍ താമസം തുടങ്ങിയ ദിവസമായിരുന്നു ഒരിക്കലും പ്രതീക്ഷിക്കാത്ത ആ വിളി എത്തിയത്.<br />
</span></span></b></div><div style="text-align: left;"><b><span style="font-size: large;"><span style="font-size: large;">അഭിനയവും തമിഴ് ഭാഷയും അറിയില്ലെന്നു പറഞ്ഞ് ഒഴിയാന്‍ ശ്രമിച്ചെങ്കിലും നിരന്തര സമ്മര്‍ദ്ദത്തിനൊടുവില്‍ സമ്മതിക്കുകയായിരുന്നു. അങ്ങനെയൊരു സിനിമയില്‍ അഭിനയിക്കണമെന്ന് ആഗ്രഹിച്ചു നടന്നാല്‍ സാധിക്കില്ലല്ലോ എന്ന് പിന്നീട് ചിന്തിച്ചു. ജീവിതത്തില്‍ എനിക്കുവേണ്ടി കൊണ്ടുവന്നു തരുന്ന അവസരമാണത്. ഏതെല്ലാം വേഷങ്ങളിലൂടെ കടന്നുപോകണമെന്നുള്ളത് എഴുതിവയ്ക്കപ്പെട്ട കാര്യമാണ്. അതിന്റെ ഒരു എന്ജോയ്മെന്റുണ്ടായിരുന്നു. <br />
</span></span></b></div><div style="text-align: left;"><b><span style="font-size: large;"><span style="font-size: large;">ആറു മാസത്തോളം മുടിയൊക്കെ വളര്‍ത്തി അഭിനയത്തിനുവേണ്ടി തയാറെടുത്തു. എന്റെ സിനിമയ്ക്കുവേണ്ടി പല കഥാപാത്രങ്ങളും ഞാന്‍ അഭിനയിച്ചു കാണിക്കാറുണ്ട്. അഭിനയിപ്പിക്കാറുമുണ്ട്. പക്ഷെ, ക്യാമറയുടെ മുന്നില്‍ നില്ക്കുമ്പോള് ഒരു അഭിനേതാവിനു വേണ്ട ആത്മവിശ്വാസവും ധൈര്യവും സമചിത്തതയുമൊക്കെ ഉണ്ടാകുന്നതില്‍ സംവിധായകന്റെ റോളെന്തെന്ന തിരിച്ചറിവ് ആ സിനിമ എനിക്കു നല്കി. <br />
</span></span></b></div><div style="text-align: left;"><b><span style="font-size: large;"><span style="font-size: large;">ആള്‍ക്കൂട്ടത്തില്‍ കാമറയ്ക്കു മുന്നില്‍ നില്ക്കുമ്പോള് നടന് അല്ലെങ്കില്‍ നടിക്ക് വേണ്ട കംഫര്‍ട്ട് ലെവല്‍ സൃഷ്ടിക്കേണ്ടത് നമ്മളാണ്. സെറ്റിലെ ബഹളങ്ങള്‍ക്കു നടുവില്‍ എങ്ങനെയാണ് കോണ്സെന്ട്രേഷന് കിട്ടുക? ഇതെല്ലാം ബുദ്ധികൊണ്ടു ചെയ്യുന്ന കാര്യങ്ങളാണ്. </span></span></b></div><div style="text-align: left;"><b><span style="font-size: large;"><span style="font-size: large;"><br />
പക്ഷെ, പലപ്പോഴും ഒരു ചെറിയ ഡയലോഗ് തെറ്റിക്കുമ്പോള്‍ നടീനടന്മാരെ നമ്മള് ചീത്തവിളിക്കും, ബഹളംവയ്ക്കും. അപ്പോള്‍ അഭിനേതാവ് ഡ്രോപ്പാകുകയാണ്. അയാളില്‍നിന്ന് പിന്നൊന്നും പ്രതീക്ഷിക്കാന്‍ പറ്റില്ല. ഒരു കുഞ്ഞിനെ വളര്ത്തിക്കൊണ്ടുവരുന്നതുപോലെയാണ് അഭിനേതാക്കളുടെ കംഫര്ട്ട്ലെവല് സൃഷ്ടിക്കേണ്ടത്. അക്കാര്യത്തില്‍ ആ സിനിമ എനിക്കൊരു പാഠമാണ്. <br />
</span></span></b></div><div style="text-align: left;"><b><span style="font-size: large;"><span style="font-size: large;">അതുകൊണ്ടുതന്നെ അതുകഴിഞ്ഞു സംവിധാനം ചെയ്ത പ്രണയം ആര്‍ട്ടിസ്റ്റുകളുമായി ഞാന്‍ ഏറ്റവും കുറച്ച് വഴക്കുണ്ടാക്കിയിട്ടുള്ള സിനിമയായിരിക്കും. ഈശനില് അഭിനയിച്ചതുകൊണ്ടുണ്ടായ ഏറ്റവും വലിയ നേട്ടം അതുതന്നെയാണ്. <br />
</span></span></b></div><div style="text-align: left;"><b><span style="font-size: large;"><span style="font-size: large;">ഒരു വെള്ളക്കടലാസുപോലെയാണ് ഞാന്‍ ശശിയുടെ അടുത്തെത്തിയത്. നിങ്ങള്‍ എന്താണോ അതുതന്നെയാണ് കഥാപാത്രത്തിലും പ്രതീക്ഷിച്ചതെന്നും അവസാനം അമ്പലത്തില്‍ വന്ന് ഉറഞ്ഞുതുള്ളുന്ന സീന്‍ ചെയ്യാന്‍ കഴിയുമോ എന്നു മാത്രമേ ആശങ്കയുണ്ടായിരുന്നുള്ളുവെന്നുമാണ് ശശി പറഞ്ഞത്. പക്ഷെ, ഞാന്‍ ഏറ്റവും ആസ്വദിച്ചത് ആ രൗദ്രഭാവം അഭിനയിച്ചപ്പോഴാണ്.<br />
<br />
<span style="color: #cc0000; font-size: x-large;">തിരുവല്ല</span><br />
തിരുവല്ലക്കാനായിരിക്കുമ്പോഴാണ് എനിക്ക് കഴിഞ്ഞ കാലങ്ങളില്‍ ജീവിക്കാന്‍ കഴിയുന്നത്. ഇവിടുത്തെ ദൃശ്യങ്ങളാണ് പഴയ ഓര്‍മകള്‍ നിലനിര്‍ത്തുന്നത്. നാടിന്റെ എല്ലാ മുക്കിലും മൂലയിലും പത്തു പതിനഞ്ചു വര്‍ഷം മുന്‍പത്തേതുപോലെതന്നെ ഞാനുണ്ട്. <br />
ചലച്ചിത്രകാരനായി മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിക്കപ്പെടാന്‍ ഇഷ്ടപ്പെടാത്തയാളാണ് ഞാന്‍. കാരണം, അടുത്ത സിനിമ എന്നെ പേടിപ്പിക്കുന്നുണ്ട്. ഇതുവരെ ചെയ്ത സിനിമകളിലുടെ ഞാനുണ്ടാക്കിയെടുത്ത അടുത്ത സിനിമയില്‍ നഷ്ടപ്പെടാം. അത് ഒരു ഫിലിം മേക്കര്ക്കുണ്ടാകാവുന്ന ആധിയാണത്. ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന് പിന്നീട് പശ്ചാത്തപിക്കേണ്ടിവരുന്ന ഒരു സിനിമ ആഗ്രഹിക്കുന്നില്ല. </span></span></b></div><b><br />
</b><br />
<div style="text-align: left;"><b> <span style="font-size: large;"><span style="font-size: large;">ഒരു ചലച്ചിത്രകാരനായിക്കണമെങ്കില് ജീവിതത്തില്‍ അയാള്‍ അതാവരുത്. എഴുത്തുകാന്‍ തന്റെ രചനകള്‍ക്കുള്ള വളം നേടുന്നത് ജീവിതത്തില്‍നിന്നാണ്. സിനിമാ സംവിധായകനല്ലാതിരുന്നാല് മാത്രമേ എനിക്ക് സാധാരണ ജീവിതം നഷ്ടപ്പെടാതിരിക്കൂ. അതുകൊണ്ടുതന്നെയാണ് ഒരു തിരുവല്ലക്കാരനായിരിക്കാന് ആഗ്രിഹിക്കുന്നത്. <br />
</span></span></b></div><div style="text-align: left;"><b><span style="font-size: large;"><span style="font-size: large;">ഇപ്പോഴത്തെ ചെറുപ്പക്കാരില്‍ സിനിമയെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്ന ഒരുപാടുപേരുണ്ട്. ഇന്ന് എല്ലാം നമ്മുടെ കൈത്തുമ്പിലാണ്. ലോകസിനിമ കാണാന്‍ യൂട്യൂബില്‍ കയറിയാല്‍ മതി. മലയാളത്തിലെ പ്രശസ്തരായ സംവിധായകരെ ഫേസ്ബുക്കില്‍ കണ്ടുമുട്ടാം. അതായത് അധികം സ്ട്രഗിള്‍ ചെയ്യാതെ പലതും നേടിയെടുക്കാവുന്ന ഒരു സാഹചര്യം. അതുകൊണ്ടുതന്നെ കിട്ടുന്നതിനെ ചെറുതായി കാണുന്ന പ്രവണതയുണ്ട്. <br />
<br />
അതില്‍നിന്ന് വ്യത്യസ്തമായി കൂടുതല്‍ അനുഭവങ്ങള്‍ ഉണ്ടാകണം. ഏറെ വായിക്കണം. വായനാശീലം സമൂഹത്തില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. വായിക്കുമ്പോഴാണ് നമ്മള് ഏറ്റവുമധികം വിഷ്വലൈസ് ചെയ്യുന്നത്. മാഹി കാണുന്നതിനു മുമ്പുതന്നെ മുകുന്ദന് എഴുതിയതിന്റെ അടിസ്ഥാനത്തില്‍ എന്റെ മനസ്സില്‍ ആ സ്ഥലത്തെക്കുറിച്ച് ഒരു വിഷ്വല്‍ ഉണ്ടായിരുന്നു. അതിന്റെ ചുറ്റുവട്ടങ്ങളില്‍ മൂപ്പന് സായ്വിനെയും മറ്റു കഥാപാത്രങ്ങളെയും ഞാന്‍ കണ്ടു.<br />
</span></span></b></div><div style="text-align: left;"><b><span style="font-size: large;"><span style="font-size: large;">കാലത്തിനൊത്ത് സിനിമ വെറും സാങ്കേതികമായി മാറാനുള്ള സാധ്യത വളരെ കൂടുതലാണ്. ആ സാഹചര്യത്തില്‍ നമ്മുടെ സംസ്കാരത്തെ നിലനിര്‍ത്താന്‍ സാങ്കേതികത്വത്തിനൊപ്പം നഷ്ടമായിക്കൊണ്ടിരിക്കുന്ന ആചാരങ്ങള്‍ക്കും സിനിമയില്‍ ഇടം നല്‍കണം. തമിഴ് സിനിമകള്‍ പലപ്പോഴും അവരുടെ ആചാരങ്ങളെയും ആഘോഷങ്ങളെയും കേന്ദ്രീകരിച്ചുള്ളതാണ്. സുബ്രഹ്മണ്യപുരവും പരുത്തിവീരനുമൊക്കെതന്നെന്ന ഉദാഹരണം. ഞാന്‍ അഭിനയിച്ച ഈശന് എന്ന ചിത്രത്തിലും അതുണ്ട്. <br />
</span></span></b></div><div style="text-align: left;"><b><span style="font-size: large;"><span style="font-size: large;">നമ്മുടെ പള്ളികളിലും അമ്പലങ്ങളിലുമൊക്കെ ഒരുപാട് ആഘോഷങ്ങളുണ്ട്. വിഖ്യാതമായ കൊടുങ്ങല്ലൂര്‍ ഭരണിയുമായി ബന്ധപ്പെട്ട് അടുത്തകാലത്തെങ്ങും ഒരു സിനിമ വന്നിട്ടില്ല. മീര ജാസ്മിനെവച്ച് ചെമ്പട്ട് എന്ന സിനിമ ലോഹിയേട്ടന് ഷൂട്ടു ചെയ്തെങ്കിലും പൂര്‍ത്തിയായില്ല.</span></span></b></div><div style="text-align: left;"><span style="font-size: large;"><b><span style="font-size: large;"><br />
അടുത്തകാലത്താണ് ഞാന്‍ ആറന്മുളയില് വള്ളസദ്യക്കു പോകുന്നത്.എത്രമാത്രം വിഷ്വല്‍സാണ് അവിടെയുള്ളത്. ഓണക്കാലത്തെ വലിയൊരാഘോഷമാണ് വള്ളംകളി. കേവലം ഒരു പാട്ടിലോ മറ്റോ ഉള്ക്കൊള്ളിക്കുന്നതല്ലാതെ അതിന്റെ പശ്ചാത്തലത്തില്നിന്നുകൊണ്ടുള്ള സിനിമകളും ഉണ്ടാകുന്നില്ല. ഞാന്‍ ഉള്‍പ്പെടെയുള്ളവരുടെ കുഴപ്പമാണത്. ആ തിരിച്ചവോടെ നമ്മുടെ സംസ്കാരത്തിന് ഊന്നല്‍ നല്‍കാനുള്ള ശ്രമം ആരംഭിക്കേണ്ടിയിരിക്കുന്നു.</span></b><br />
</span></div></div>പതാലിhttp://www.blogger.com/profile/06544649739299134780noreply@blogger.com2tag:blogger.com,1999:blog-37670513.post-23710639194779044172011-07-16T07:33:00.003+03:002011-07-16T07:41:22.638+03:00ഫിലിം സ്റ്റാര്‍ - ക്ഷമപരീക്ഷിക്കുന്ന സാമൂഹ്യ പ്രതിബദ്ധത<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj0GiNhKUn0_1it-Baby9a_U3fotz8tyZmv6elrSHQK8opheumlFi7RZK9qTvEAOs8Ib5qaqmCesqgOW0jqj7H6eIh4oC8cqQWVZ6YXzYsHi-U9eTACZqtAvdwIThKzwAPPBCxQ/s1600/filmstar.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="160" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj0GiNhKUn0_1it-Baby9a_U3fotz8tyZmv6elrSHQK8opheumlFi7RZK9qTvEAOs8Ib5qaqmCesqgOW0jqj7H6eIh4oC8cqQWVZ6YXzYsHi-U9eTACZqtAvdwIThKzwAPPBCxQ/s320/filmstar.jpg" width="320" /></a></div><div class="separator" style="clear: both; text-align: center;"></div><br />
<b><span style="font-size: medium;">തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ സൂര്യകിരണ്‍.</span></b><br />
<b><span style="font-size: medium;">അദ്ദേഹത്തെ തപ്പി നന്ദഗോപന് (ദിലീപ്) ആദ്യം അലയുന്നത് ചെന്നൈ നഗരത്തിലാണ്. അപ്പോഴത്തെ മൊത്തത്തിലുള്ള സെറ്റപ്പ് വച്ചു നോക്കുന്പോള്‍ സൂര്യകിരണ്‍ ഒരു തമിഴ് നടനാകാം എന്ന് തോന്നാം. മാത്രമല്ല, ഇടയ്ക്ക് എവിടെയോ തമിഴ് നടന് സൂര്യയുടെ ഫ്ളക്സ് ബോര്‍ഡ് കാണിക്കുന്പോള്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൂര്യതന്നെയോ എന്ന സംശയവും തോന്നാം.</span></b><br />
<b><br />
</b><br />
<b><span style="font-size: medium;">പക്ഷെ, സൂപ്പര്‍താരമായി അവതരിക്കുന്നത് കലാഭവന്‍ മണിയാണ്. പരിവേഷം തെന്നിന്ത്യ മുഴുവന്‍ പടര്‍ന്നു പന്തലിച്ചിരിക്കുകയാണെന്നു വ്യക്തമാക്കാന്‍ രംഭയുമായി ചേര്‍ന്നുള്ള ഒരു നൃത്തരംഗവുമുണ്ട്. പിന്നങ്ങോട്ട് സൂപ്പര്‍താരത്തിന്റെ സാമൂഹ്യ പ്രതിബദ്ധതയുടെയും പ്രതികാരദാഹത്തിന്റെയും ചിറകിലാണ് സഞ്ജീവ് രാജ് സംവിധാനം ചെയ്ത ഫിലിം സ്റ്റാര്‍ എന്ന ചിത്രം മുന്നോട്ടു പോകുന്നത്. </span></b><br />
<b><br />
</b><br />
<b><span style="font-size: medium;">കലാഭവന്‍ മണിയും ദിലീപും ഒന്നിക്കുന്ന ചിത്രത്തില്‍ പ്രതീക്ഷവച്ച് തീയേറ്ററില്‍ എത്തുന്നവര്‍ ഒടുവില്‍ കാശുപോയതിന്റെ കലിപ്പ് കൂവിത്തീര്ത്തുകൊണ്ടിറങ്ങുന്പോള് മലയാള സിനിമയുടെ 2011ലെ ബാലന്‍സ് ഷീറ്റില്‍ മറ്റൊരു ഫ്ലോപ്പുകൂടി ചേര്‍ക്കപ്പെടുകയാണ്.</span></b><br />
<b><span style="font-size: medium;"><br />
</span></b><br />
<b><span style="font-size: medium;">ഫാക്ടറിക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവരുടെ ദുരിതം അവരിലൊരാളായ നന്ദഗോപന് തിരക്കഥയാക്കുന്നു. അത് സിനിമയാക്കാനുള്ള നിരന്തരശ്രമങ്ങള്‍ക്കൊടുവില്‍ ഒരു ദിവസം സൂപ്പര്‍ സ്റ്റാര്‍ സൂര്യകിരണിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി അദ്ദേഹത്തെ കാണാന്‍ ശ്രമിക്കുന്നു. അദ്ദേഹം പോലീസിനെ വിളിക്കാന്‍ പോകുന്പോള്‍ സെന്റി അടിക്കുന്നു. താരം കഥകേള്‍ക്കുന്നു. വണ്‍ലൈന്‍ പറയാനറിയാതെ സ്ക്രിപ്റ്റ് വായിക്കാന്‍ നന്ദഗോപന് ശ്രമിക്കുന്പോള്‍ താരം വീണ്ടും ഉടക്കുന്നു. അതോടെ ഗതയില്ലാതെ സ്ക്രിപ്റ്റ് താരത്തിനു മുന്നില്‍ വലിച്ചെറിഞ്ഞ് മടങ്ങാനൊരുങ്ങുന്പോള്‍ തട്ടിവീഴുന്ന നന്ദഗോപന് ഒരു കാല് അരയ്ക്ക് കീഴ്പ്പോട്ടില്ലെന്ന് താരം മനസ്സിലാക്കുന്നു.</span></b><br />
<b><br />
</b><br />
<b><span style="font-size: medium;">അതോടെ വിഷമമായി. പിന്നെ അയാള്‍ എറിഞ്ഞിട്ടുപോയ കടലാസുകള്‍ അടുക്കിപ്പെറുക്കിവച്ച് ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ക്കുന്നു. വായിച്ചപ്പോള്‍ കഥയോട് ഭയങ്കര അറ്റാച്ച് മെന്റ്. നന്ദഗോപന്റെ അഭയാര്‍ത്ഥികള്‍ എന്ന തിരക്കഥ സ്വയം നിര്‍മിച്ച് അഭിനയിക്കാന്‍ തീരുമാനിക്കുന്നു.നന്ദഗോപന്റെ നാട്ടില്‍തന്നെ ഷൂട്ടിംഗ് തുടങ്ങി. അവിടെ ഒരു വിഭാഗം ആളുകളുടെ ശക്തമായ എതിര്‍പ്പ്. ആകെ പ്രശ്നം. അവസാനത്തില്‍ പഴയ സോപ്പുപെട്ടി കഥയുടെ വഴിയിലൂടെയാണ് കാര്യങ്ങളുടെ പോക്ക്. </span></b><br />
<b><br />
</b><br />
<b><span style="font-size: medium;">ഫാക്ടറിക്കെതിരെ പോരാടുകയും കൂട്ടുകാരിലൊരാളുട ചതിക്ക് ഇരയായി മരിക്കുകയും ചെയ്ത സഖാവ് രാഘവന്റെ മകനാണ് സൂപ്പര്‍ താരം. അയാളുടെ പഴയ കളിക്കൂട്ടുകാരനാണ് നന്ദഗോപന്.. നാട്ടുകാരെല്ലാം വേണ്ടപ്പെട്ടവര്‍.പോരേ പൂരം.</span></b><br />
<b><br />
</b><br />
<b><span style="font-size: medium;"> തീര്‍ന്നില്ല. പ്രതികാരം വീട്ടണ്ടേ. സൂര്യകിരണിനും നന്ദഗോപനും വില്ലനെ കൊല്ലണം. അവരുകൊന്നാല് പിന്നെ പോലീസ്, കോടതി ആകെ പുലിവാല്. പക്ഷെ, പതിവു പോലെ മറ്റൊരാള്‍ അവര്‍ക്കുവേണ്ടി ആ കര്‍മ്മം നിര്‍വഹിക്കുന്നു. ശുഭം. </span></b><br />
<b><br />
</b><br />
<b><span style="font-size: medium;">കലാഭവന്മണിതന്നെയാണ് ചിത്രത്തിലെ നായകന്. എങ്കില്‍ പിന്നെ ദിലീപ് എന്തിന് എന്നു ചോദിക്കരുത്. കാരണം അതിന്റെ ഉത്തരം എനിക്കറിയില്ല. ഒരുപക്ഷെ, ദിലീപും ഇപ്പോള്‍ ഇത് സ്വയം ചോദിച്ചുകൊണ്ടിരിക്കുകയാവും. <br />
<br />
</span><span style="font-size: medium;">‘നമ്മുടെ ചുറ്റും ഇതുപോലെ നിരവധി പ്രശ്നങ്ങളുണ്ട്. എന്ത് കൊണ്ട് ഇവയില്‍ ഒരു സെലിബ്രിറ്റിക്ക് ഇടപെട്ടുകൂടാ എന്ന ചിന്തയാണ് ഈ സിനിമയുടെ കഥയാവുന്നത്.’ ചിത്രത്തിന്റെ തിരക്കഥാകൃത്ത് സുരേഷ് ബാബു പറഞ്ഞതായി നേരത്തെ എവിടെയോ വായിച്ചിരുന്നു. വികസനത്തിന്റെ മറവില്‍ കുടിയിറക്കപ്പെടുന്നവരുടെ പ്രശ്നങ്ങള്‍, കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ മുതലാളിത്ത പ്രീണനം അങ്ങനെ ഒരുപാടു കാര്യങ്ങള്‍ പറയാന്‍ തിരക്കഥാകൃത്ത് വെന്പല് കൊണ്ടു എന്നത് ശരിയാണ്. ആ വെന്പല് കാലത്തനൊത്ത ഒരു സിനിമയായി എഴുതി ഫലിപ്പിക്കാന്‍ അദ്ദേഹത്തിനു സാധിച്ചില്ലെന്നുമാത്രം. </span></b><br />
<b><br />
</b><br />
<b><span style="font-size: medium;">ഇതൊക്കെയാണെങ്കിലും പ്രമേയത്തിന്റെയും ട്രീറ്റ്മെന്റിന്റെയുമൊക്കെ വ്യത്യസ്തതയെക്കുറിച്ച് സംവിധായനും തിരക്കഥാകൃത്തുമൊക്കെ വാചാലാരാകുന്നത് വരും ദിവസങ്ങളില്‍ നമുക്ക് ടെലിവിഷനില്‍ കാണാം. ത്രീ കിംഗ്സിനെക്കുറിച്ച് വി.കെ. പ്രകാശും കൂട്ടരും നടത്തിയ പ്രഭാഷണം നമ്മള് കേട്ടതല്ലേ.<br />
<br />
കനപ്പെട്ട കഥയില്ലാതെ തന്നെ എങ്ങനെ ഭേദപ്പെട്ട സിനിമകളുണ്ടാക്കാം എന്ന് നമ്മള് കണ്ടുകൊണ്ടിരിക്കുന്ന കാലത്താണ് എന്തൊക്കെയോ വലിച്ചുവാരി പറഞ്ഞാല്‍ പ്രേക്ഷകരുടെ സിന്പതിയും പിന്തുണയും കിട്ടുമെന്ന് കരുതി സുരേഷ് ബാബുവും സഞ്ജീവ് രാജും കളത്തിലിറങ്ങിയത്. സദ്യയ്ക്ക് പപ്പടമെന്നപോലെ സിനിമയുടെ ആദ്യഭാഗത്ത് സുരാജ് വെഞ്ഞാറമ്മൂടിനുവേണ്ടി കുറച്ച് സമയം മാറ്റിവച്ചിട്ടുണ്ട്. ചിരിപ്പിക്കാനുള്ള സുരാജിന്റെ ദയനീയ ശ്രമങ്ങളോടുള്ള പ്രതികരണം സഭ്യതയുടെ അതിരുകടന്നാല്‍ പ്രേഷകനെ കുറ്റം പറയാനാവില്ല.<br />
<br />
എന്തിനധികം പറയണം?</span></b>പതാലിhttp://www.blogger.com/profile/06544649739299134780noreply@blogger.com2tag:blogger.com,1999:blog-37670513.post-65926821881448484492011-02-05T20:58:00.002+03:002011-02-05T21:29:37.387+03:00പാറ്റ അവര്‍ഡ് അല്ല, പറ്റീരിനുള്ള അവാര്‍ഡ്<div dir="ltr" style="text-align: left;" trbidi="on"><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjOCspE2qydn8Gs4uVpWkL3iy85iHahhgztrbO-07M9JB0fp-yavSPNlk5OMFrD2DBI2u4io80gY5PTI94stD-yczXkJlQlqaI9t-UKvfdt3wPCwy1q-X7xd49uIgFKUa2Tg0zt/s1600/news.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjOCspE2qydn8Gs4uVpWkL3iy85iHahhgztrbO-07M9JB0fp-yavSPNlk5OMFrD2DBI2u4io80gY5PTI94stD-yczXkJlQlqaI9t-UKvfdt3wPCwy1q-X7xd49uIgFKUa2Tg0zt/s1600/news.jpg" /></a></div><span style="font-size: large;">പാറ്റ അവാര്‍ഡ് എന്നാല്‍ ട്രാവല്‍ ആന്റ് ടൂറിസം മേഖലയിലെ ഒരു വലിയ സംഭവമാണെന്നാണ് അടുത്തകാലംവരെ ഞാന്‍ കരുതീരുന്നത്. പക്ഷെ, കഴിഞ്ഞ ദിവസം ബാങ്കോക്കില്‍ നടന്ന അവാര്‍ഡ് പ്രഖ്യാപനം കഴിഞ്ഞപ്പഴാണ് ഇതു ശരിക്കും ആളെ പറ്റിക്കുന്നതില്‍ മികവു കാട്ടുന്നവര്‍ക്കുള്ള പുരസ്കാരമാണെന്ന് പിടികിട്ടിയത്. </span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">നമ്മടെയൊക്കെ നികുതിപ്പണത്തീന്ന് സര്‍ക്കാരു ചുമ്മാ എടുത്തു കൊടുത്ത രണ്ടു കോടി രൂപകൊണ്ട് ഒരു വല്യ സാറ്, എന്നുവച്ചാല്‍ </span><span style="font-size: large;">വോഡാഫോണിന്റെ സുസു പരസ്യങ്ങളിലൂടെ അങ്ങു കൊന്പത്തെത്തയ പ്രകാശ് വര്‍മ എന്ന സാറ് സംവിധാനംചെയ്ത പരസ്യം <b style="color: red;">യുവര്‍ മൊമന്റ് ഈസ് വെയ്റ്റിംഗ് </b>ഈസിയായിട്ട് മൂന്ന് പാറ്റാ അവാര്‍ഡാണ് അടിച്ചെടുത്തത്. </span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">വിനോദസഞ്ചാര മേഖലയില്‍ കേരളത്തിന്റെ സാധ്യതകളെ ഈ ഭൂലോകം മുഴുവന്‍ പരിചയപ്പെടുത്താനുദ്ദേശിച്ച് നിര്‍മിച്ച ഈ സാധനത്തിന്റെ കൊണവതിയാരം ഞാന്‍ നേരത്തെ <br />
<b><a href="http://moderntalkies.blogspot.com/2010/09/blog-post.html">ഇവിടെ</a> </b>വിശദമാക്കിയിരുന്നു. അതു കഴിഞ്ഞപ്പഴാണ് ഈ ചരക്ക് കോപ്പിയടിയാണെന്ന് മനസ്സിലായത്. എങ്ങിപ്പിന്നെ അതും ഒരു പോസ്റ്റാക്കിയേക്കാവെന്നു കരുതി എഴുതി പകുതിയാക്കിവച്ചപ്പം അതിന്റെ പിറ്റേന്ന് ഇന്ത്യന്‍ എക്സ്പ്രസ് സംഗതി പൊട്ടിച്ചു. അതു ദേ <b><a href="http://expressbuzz.com/cities/thiruvananthapuram/is-your-moment-is-waiting-film-an-imitation/211898.html">ഇവിടെ</a></b> വായിക്കാം. </span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">വിഖ്യാത കനേഡിയന്‍ സംവിധായകന് ഗ്രിഗറി കോള്‍ബര്‍ട്ട് സംവിധാനം ചെയ്ത <b style="color: red;">ആഷസ് ആന്റ് സ്നോ</b> എന്ന ഡോക്യുമെന്ററി കണ്ടിട്ടുള്ളവര്‍ നമ്മടെ പ്രകാശ് വര്‍മയുടെ ചങ്കൂറ്റത്തെ നമിക്കും. മാത്രമല്ല, കേരള ടൂറിസത്തെ വാനോളമുയര്‍ത്താന്‍ അദ്ദേഹം കഷ്ടപ്പെടുന്നതിന്റെ ലക്ഷണമൊന്നും സിനിമേല് കാണാത്തതെന്നാന്ന് അവരു ചോദിക്കത്തുമില്ല. കാരണം ഗ്രിഗറി കോള്‍ബര്‍ട്ട് അങ്ങനെ ചെയ്തിട്ടില്ലല്ലോ.കോള്‍ബര്‍ട്ടിന്റെ ഡോക്യുമെന്ററി അഞ്ചു ഭാഗങ്ങളായി <b><a href="http://www.youtube.com/watch?v=6_tQaRnfAbw&feature=related">ഇവിടെ</a></b> കാണാം </span> <br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">പക്ഷെ, വര്‍മേടെ സൃഷ്ടിയെപ്പുകഴ്ത്തി നമ്മുടെ നടന വിസ്മയം മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവരുടെ നാവു തേഞ്ഞിരിക്കുന്നു. ആപ്പൊറകേ ദേ മൂന്നു പാറ്റാ അവാര്‍ഡും. ഗ്രിഗറി കോള്‍ബെര്‍ട്ടില്‍ തുടങ്ങി ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണനും ലണ്ടനിലെ പ്രീമിയര്‍ കാണാനെത്തിയ ഹോളിവുഡ് താരങ്ങളും നാട്ടില്‍ നികുതി കൊടുക്കുന്ന ഞാനും നിങ്ങളും ഉള്‍പ്പെടെ എല്ലാവരെയും പറ്റിച്ചതിന് പുരസ്കാരപ്പെരുമഴ....</span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">എന്തൊക്കെ കണ്ടാലാ ഇഷ്ടാ ചൊവ്വിന് ഒന്നു മരിക്കുക? </span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;"><br />
</span></div>പതാലിhttp://www.blogger.com/profile/06544649739299134780noreply@blogger.com1tag:blogger.com,1999:blog-37670513.post-45037073767271682032010-10-15T20:49:00.004+03:002010-10-15T22:05:18.425+03:00ഹോളിവുഡിന്റെ ട്രെയ്റ്റര്‍ മലയാളത്തിന്റെ അന്‍വര്‍<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgKo9M3500dB7Z7c1WYpUY-tTrS7I6p6WW9rUpyZGmHT_m89EURLoizIIA6a337kCxRLP1SXgJuAVSFaqdoh-26x7lOkj5E2ncxFatAiMNPqKFv8osQiycWXdeJWQNZZz14SrCr/s1600/FEATURED.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" ex="true" height="233" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgKo9M3500dB7Z7c1WYpUY-tTrS7I6p6WW9rUpyZGmHT_m89EURLoizIIA6a337kCxRLP1SXgJuAVSFaqdoh-26x7lOkj5E2ncxFatAiMNPqKFv8osQiycWXdeJWQNZZz14SrCr/s320/FEATURED.jpg" width="320" /></a></div>2008ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ സ്പൈ ത്രില്ലര്‍ സിനിമയാണ് ജെഫ്രി നാഷ്മനോഫ് സംവിധാനം ചെയ്ത ട്രെയ്റ്റര്‍. പ്രേക്ഷകര്‍ക്ക് ഉദ്വേഗമുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന ചിത്രം ബോക്സ് ഓഫീസില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവയ്കുകയും ചെയ്തു.<br />
<br />
പൃഥ്വിരാജിനെ നായകനായക്കി അമല്‍ നീരദ് സംവിധാനം ചെയ്ത് മലയാള ചിത്രം അന്‍വര്‍ ഇന്നു കണ്ടപ്പോഴാണ് ട്രെയ്റ്ററിനെക്കുറിച്ച് ഓര്‍ത്തത്. കാരണം, കഥാതന്തു മാത്രമല്ല <br />
അന്‍വറിന്റെ ഏറിയ പങ്കും ട്രെയ്റ്റര്‍തന്നെയാണെന്നു പറയാം. പക്ഷെ, അങ്ങനൊരു കടപ്പാടിനെക്കുറിച്ച് സംവിധായകന് എവിടെയും പറഞ്ഞുകേട്ടില്ല.<br />
<br />
റിലീസിനു മുന്‍പ് പ്രേക്ഷകര്‍ക്ക്, പ്രത്യേകിച്ച് ഭാവിയിലെ സൂപ്പര്‍ സ്റ്റാറായി പൃഥ്വിരാജിനെ പ്രതിഷ്ഠിച്ചുകഴിഞ്ഞ ചെറുപ്പക്കാര്‍ക്ക് അന്‍വര്‍ ഏറെ പ്രതീക്ഷ നല്‍കിയിരുന്നു. മോഡേണ്‍ സംവിധായകനെന്ന ഇമേജ് നേടിക്കഴിഞ്ഞ അമലിന്റെ വേറിട്ട ശൈലിയുടെ ബലത്തില്‍ പൃഥ്വിരാജ് പുതിയ തരംഗം സൃഷ്ടിക്കുമെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തല്‍. വേറിട്ട പോസ്റ്ററുകളും ട്രെയ് ലറും പാട്ടുകളും ഈ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടി.<br />
<br />
പക്ഷെ, ഇന്ന് ചിത്രം തിയേറ്ററിലെത്തിയപ്പോള്‍ പ്രതീക്ഷകള്‍ അസ്ഥാനത്തായി. ട്രെയ്റ്ററില്‍നിന്നുള്ള പകര്‍പ്പുകള്‍ക്കപ്പുറമുള്ളത് മറ്റു ചില ഇംഗ്ലീഷ് ചിത്രങ്ങളെ ഓര്‍മിപ്പിക്കുന്ന രംഗങ്ങളും അമലിന്റെതന്നെ മുന്‍ ചിത്രങ്ങളില്‍ കണ്ടുമടുത്ത ലൊക്കേഷനുകളും ഷോട്ടുകളും കേട്ടുമടുത്ത സംഭാഷണങ്ങളും സ്ലോമോഷനുകളുടെ പരന്പരയുമാണെന്ന് പറയാം.<br />
<br />
കോയന്പത്തൂര്‍ ബോംബ് സ്ഫോടനത്തില്‍ മാതാപിതാക്കളെയും സഹോദരിയെയും നഷ്ടപ്പെട്ട യുവാവാണ് അന്‍വര്‍(പൃഥ്വിരാജ്). ഇതേ സ്ഫോടനവുമായി ബന്ധപ്പെട്ട് അന്‍വറിന്റെ പ്രതിശ്രുത വധു അയേഷ(മംമ്ത) അറസ്റ്റിലാകുന്നു. നഗരത്തിലെ ഒരു കെമിക്കല്‍ ഫാക്ടറിയില്‍ നിന്നു കൊണ്ടുപോയ അമോണിയം നൈട്രേറ്റാണ് സ്ഫോടനത്തിന് ഉപയോഗിച്ചത്. ഈ അമോണിയം നൈട്രേറ്റിന്റെ കണ്സൈന്മെന്റ് പേപ്പറില്‍ മേലുദ്യോഗസ്ഥന്റെ അഭാവത്തില്‍ ഒപ്പിട്ടു എന്നതാണ് അയേഷ കേസില്‍ പ്രതിയാകാനുള്ള കാരണം.<br />
<br />
അയേഷയെ അന്വേഷിച്ചെത്തുന്ന അന്‍വര്‍ ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ തലവന്‍ സ്റ്റാലിന് മണിമാരന്റെ(പ്രകാശ് രാജ്) വെല്ലുവിളി സ്വീകരിച്ച് ബോംബ് സ്ഫോടനത്തിന്റെ യഥാര്‍ത്ഥ ഉത്തരവാദികളെ കണ്ടെത്താന്‍ ഇറങ്ങിപ്പുറപ്പെടുന്നു. ഇതിന്റെ ഭാഗമായി ഹവാല ഇടപാടിന്റെ പേരില്‍ പിടിക്കപ്പെട്ട് ജയിലിലെത്തുന്നു. ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഫോര്‍ട്ടുകൊച്ചിയിലെ ധനികനായ ബാബു സേട്ടും ഇതേ ജയിലിലാണ്. ഹിന്ദു-മുസ്ലിം വിഭാഗീയത നിലവിലുള്ള ജയിലിനുള്ളില്‍ ആദ്യം സഹാനുഭൂതിയും പിന്നെ കയ്യൂക്കും വ്യക്തമാക്കി അന്‍വര്‍ ബാബു സേട്ടിന്റെ പ്രിയങ്കരനാകുന്നു. വൈകാതെ ബാബു സേട്ടിന്റെ ആളുകള്‍ അന്‍വറിനെ ജാമ്യത്തിലിറക്കുന്നു. ഫോര്‍ട്ടുകൊച്ചിയിലെ ഒരു ഗുണ്ടാസംഘത്തെ അടിച്ചൊതുക്കിക്കൊണ്ട് ജയിലിനുപുറത്ത് അന്‍വര്‍ ബാബു സേട്ടിനുവേണ്ടിയുള്ള ജോലി തുടങ്ങുന്നു. ബാബു സേട്ട് പുറത്തിറങ്ങുന്നതോടെ അയാളുടെ തീവ്രവാദ പദ്ധതികളിലും അന്‍വറിനെ ഉള്‍പ്പെടുത്തുന്നു. അയാള്‍ പലേടങ്ങളിലും വിദഗ്ധമായി സ്ഫോടനങ്ങള്‍ നടത്തുന്നു.<br />
<br />
ബാബു സേട്ടിലൂടെ അന്‍വര്‍ കോയന്പത്തൂര്‍ സ്ഫോടനക്കേസിലെ പ്രധാന പ്രതികളെ കണ്ടെത്തുന്നു. കൊച്ചിയില്‍നിന്നും അവരെ ബോംബെയില്‍ എത്തിക്കാനുള്ള ഒരു ദൗത്യം ഏറ്റെടുക്കുന്ന അന്‍വര്‍ അവരെ വകവരുത്തുന്നു. തുടര്‍ന്ന് അന്‍വര്‍ തന്നെ വകവരുത്താനെത്തുന്പോള്‍ ബാബുസേട്ട് സ്വയം വെടിവച്ച് മരിക്കുന്നു.<br />
<br />
ട്രെയ്റ്ററിലെ കേന്ദ്രകഥാപാത്രത്തിന്റെ പിതാവ് വീടിനു പുറത്ത് കാര്‍ ബോംബ് സ്ഫോടനത്തില്ലാണ് കൊല്ലപ്പെടുന്നത്. അന്‍വറിന്റഎ പിതാവിനൊപ്പം മാതാവും സഹോദരിയും കൊല്ലപ്പെടുന്നുണ്ട്. കാറിനു പകരം വസ്ത്രവ്യാപാര സ്ഥാപനത്തിലാണ് ബോംബ് പൊട്ടുന്നത്. അവിടെത്തുടങ്ങുന്നു ട്രെയ്റ്ററും അന്‍വറും തമ്മിലുള്ള സാമ്യവും അതിനെ മറയ്ക്കാന്‍ വേണ്ടി ചേര്‍ത്ത സാമ്യമില്ലായ്മകളും. ഓരോ രംഗങ്ങളും എടുത്ത് തലനാരിഴ കീറി വിലയിരുത്താനും സാമ്യങ്ങള്‍ ചൂണ്ടിക്കാട്ടാനും ശ്രമിക്കുന്നില്ല. ട്രെയ്റ്റര്‍ കണ്ടിട്ടുള്ളവര്‍ അന്‍വര്‍ കണ്ടശേഷം വിലയിരുത്തട്ടെ. ട്രെയ്റ്റര്‍ കാണാത്തവര്‍ക്ക് ഈ പോസ്റ്റിനൊടുവില്‍ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കാണാവുന്നതാണ്.<br />
<br />
ഫോര്‍ട്ടുകൊച്ചിയും രാമേശ്വരവുമൊക്കെ ഒരുപക്ഷെ ഭാഗ്യലൊക്കേഷനുകളായതുകൊണ്ടാകാം അമല്‍ വീണ്ടും അവിടങ്ങളിലേക്ക് പോകുന്നത്. പക്ഷെ പ്രേക്ഷകര്‍ക്ക് അതൊക്കെ മടുത്തു തുടങ്ങി എന്ന് പറയാതെ വയ്യ. കൊച്ചിക്കു പകരം കുറഞ്ഞത് ആലുവയോ പെരുന്പാവൂരോ ആലപ്പുഴയോ ഒക്കെ പരിഗണിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കൊച്ചി സ്ലാംഗും ക്വട്ടേഷന്‍ സെറ്റപ്പുമൊക്കെ ചെറുപ്പക്കാരെ ത്രസിപ്പിച്ചിരുന്നു ഇപ്പോഴല്ല, പണ്ട്. കൂടുതല്‍ വിശദീകരിക്കുന്നില്ല. എങ്കിലും അവസാനിക്കുന്നതിനു മുന്‍പ് പടത്തെക്കുറിച്ച് ഒറ്റവാക്കില്‍ അഭിപ്രായം പറയാം- കണ്ടിരിക്കാം. അതായത് സഹിക്കാന്‍ പറ്റാത്ത പടം അല്ല എന്ന് സാരം.<br />
<br />
ട്രെയ്റ്റര്‍ എന്ന ചിത്രം ഓണ്‍ലൈനില്‍ കാണാന്‍ <a href="http://www.megavideomovies.net/2010/03/watch-traitor-2008-megavideo-movie.html">ഇവിടെ ക്ലിക്ക് ചെയ്യുക</a>പതാലിhttp://www.blogger.com/profile/06544649739299134780noreply@blogger.com1tag:blogger.com,1999:blog-37670513.post-42162150030971881192010-09-25T18:11:00.002+03:002010-09-25T18:59:10.286+03:00യുവര്‍ മൊമന്റ് ഈസ് വെയ്റ്റിംഗ്; ഇതാണു മോനേ ചങ്കൂറ്റം !<span style="font-size: large;">''ഇത്തരമൊരു പ്രചാരണത്തിനായി ലണ്ടന്‍തന്നെ തെരഞ്ഞെടുത്തത് കേരള ടൂറിസത്തിന്റെ ആത്മവിശ്വാസമാണ് പ്രകടമാക്കുന്നതെന്ന് കീത്ത് വാസ് എംപി പറഞ്ഞു.''</span> <span style="font-size: large;"><br />
</span><br />
<span style="font-size: large;">മോളിപ്പറഞ്ഞ വാചകം ഞാന്‍ ഒരു മലയാള പത്രത്തീന്നെടുത്തതാണ്. വിനോദസഞ്ചാര മേഖലയില്‍ കേരളത്തിന്റെ സാധ്യതകളെ ഈ ഭൂലോകം മുഴുവന്‍ പരിചയപ്പെടുത്താനുദ്ദേശിച്ച് നിര്‍മിച്ച <a href="http://www.youtube.com/watch?v=gFedfnR5seI">'യുവര്‍ മൊമന്റ് ഈസ് വെയ്റ്റിംഗ്'</a>,എന്ന പരസ്യ ചിത്രം കണ്ടശേഷമാണ് ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗം കീത്ത് വാസ് ഇങ്ങനെ വച്ചുകാച്ചിയത്. </span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">ലണ്ടനിലെ സാച്ചി ഗാലറിയില്‍ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനത്തിന് സാക്ഷികളായ വിഖ്യാത ഫുട്ബോള്‍ താരം ദിദിയ ദ്രോഗ്ബ ഉള്‍പ്പെടെയുള്ളവരുടെ വാഴ്ത്തലുകള്‍ ആ വാര്ത്തേലൊണ്ടാരുന്നെങ്കിലും എനിക്കിഷ്ടപ്പെട്ടത് ഇഷ്ടപ്പെട്ടത് കീത്ത് വാസിന്റെ കമന്റുതന്നെ. അതെന്നാന്ന് ചോദിക്കുന്നതിനു മുമ്പ് അഖിലലോക ബ്രഹ്മാണ്ഡ അണ്ഡകടാഹമെന്ന് വാഴ്ത്തപ്പെടുന്ന ഈ പരസ്യ ചിത്രം നിങ്ങള്‍ ഒന്നു കണ്ടു നോക്ക്. കേരള ടൂറിസത്തിന്റെ വിപണചരിത്രത്തിലെ നാഴികക്കല്ല്, ഒലക്കേടെ മൂട് എന്നൊക്കെയുള്ള വിശേഷം കേട്ടാണ് യൂടൂബിപ്പോയി ഞാനും ഈ സാധനം കണ്ടത്. അപ്പഴാ കീത്ത് വാസ് പറഞ്ഞതിനെക്കുറിച്ച് ഒന്നൂടെ ഓര്‍ത്തത്. </span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">നാട്ടുമ്പൊറത്തെ ഒരു ആസ്ഥാന അടിപിടിക്കാരനോട് വെരപോലിരിക്കുന്ന ഒരുത്തന് പോയി കോടു ചോദിച്ച് വലിച്ചുവാരി തല്ലുമേടിച്ചാല് നമ്മള് സാധാരണ എന്നതാ പറയുന്നേ? ''വേറെ ആരേം കിട്ടിയില്ലേ കോഡു ചോദിക്കാന്‍ ഇടികൊണ്ടു ചാകാറായെങ്കിലും അവന്റെ മുന്നിപ്പോയി വില്ലിച്ച നിന്റെ ചങ്കൂറ്റം സമ്മതിക്കണം! ''</span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">ഏതാണ്ട് അതുപോലെതന്നെല്ല കീത്ത് വാസ് ഉദ്ദേശിച്ചതെന്ന് ആര്‍ക്കറിയാം. എത്രയോ ലോകോത്തര സിനിമകളുടെയും വിഡിയോകളുടെയും പ്രദര്‍ശനം നടന്ന നഗരത്തില്‍ കേരളത്തിന്റെ പേരില്‍ കൊട്ടിഘോഷിച്ച് കാണിച്ച സാധനം കണ്ടപ്പോള്‍ ശെരിക്കും കരച്ചിലുവന്നുപോയി. </span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">ഞാനിതു പറയുമ്പോ ചെലര്ക്ക് ഇഷ്ടപ്പെടുകേല. പ്രകൃതിയുടെ മിശ്രണം, ടാറ്റയുടെ പാക്കിംഗ് പിന്നെയെല്ലാം കേമം എന്നാണ് പലരും കരുതുന്നത്. സര്‍ക്കാരിന്റെ സംരംഭം, വോഡാഫോണ്‍ സുസു പരസ്യങ്ങളിലൂടെ ശ്രദ്ധേയനായ പ്രകാശ് വര്‍മേടെ സംവിധാനം, ലണ്ടനില്‍ പ്രിവ്യൂ, ദിദിയര്‍ ദ്രോഗ്ബെമുതല് മോഹന്‍ലാല്‍ വരെയുള്ളവരുടെ സ്തുതിപ്പുകള്‍...ഇത്രേമായിട്ടും കുറ്റം പറയാന്‍ ഇവന് ആരെടാ എന്ന് ചോദിക്കുന്നവരെ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല.</span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">ഇത്തരക്കാരുതന്നെയാണ് എ.ആര്. റഹ്മാന്റെ കോമണ്‍വെല്‍ത്ത് ഗെയിംസ് തീം സോംഗും മഹാസംഭവമാണെന്ന് വാഴ്ത്തിയത്. എന്നിട്ടെന്തായി? സംഗതി ശരിയല്ലെന്ന് ഗെയിംസിന്റെ സംഘാടകസമിതിക്കുതന്നെ തോന്നി. പാട്ടു പൊളിച്ചടുക്കാന്‍ അവര്‍ തീരുമാനിക്കുകേം ചെയ്തു. പറയേണ്ടത്, പറയേണ്ടപ്പോ പറയേണ്ടപോലെ പറയണം. ഏത്? </span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">ഞാന്‍ കാടുകേറിപ്പോകുവല്ല. കാര്യത്തിലേക്കു വരാം. 'യുവര്‍ മൊമന്റ് ഈസ് വെയ്റ്റിംഗ്' എന്ന മൂന്നു മിനിറ്റ് വീഡിയോയില്‍ കണ്ട സാധനങ്ങള്‍ കടലാസിലാക്കാന്‍ പറഞ്ഞാല്‍ ഞാന്‍ എഴുതുന്നത് ഇങ്ങനാരിക്കും. </span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;"><strong>രംഗം ഒന്ന്:</strong> നമ്മള് മുമ്പ് പല പരസ്യങ്ങളിലും കണ്ടിട്ടുള്ള തേക്കടി തടാകത്തിലെ മരക്കുറ്റികള്ക്കെടേലൂടെ കക്ഷത്തിലൊരു കമ്പും വച്ച് നടന്നുപോകുന്ന ഒരു ആനിമേറ്റഡ് ചേട്ടന്റെ നെഴല്. ഇത്രേം ഒണങ്ങിയ ഒരു ചേട്ടനെ സൊമാലിയയില്‍ പോലും കണ്ടുപിടിക്കാമ്പറ്റത്തില്ലെന്നതു വേറെ കാര്യം. സമയം സന്ധ്യയാണോ പുലര്‍ച്ചെയാണോ എന്നൊന്നും ചോദിക്കല്ലേ, എനിക്കറിയാമ്മേല.</span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;"><strong>രംഗം രണ്ട്:</strong> ഏതോ ഒരു തിരുമ്മുശാലേല് അല്ലെങ്കില്‍ ഒരു സുഖചികിത്സാകേന്ദ്രത്തില്‍ മുലക്കച്ചയും മുണ്ടുമുടുത്ത് ദേഹത്ത് എണ്ണപുരട്ടി തിരുമ്മുകൊള്ളാനും ധാരയ്ക്കുമായി റെഡിയായിക്കിടക്കുന്ന ഒരു ചേച്ചി. ആദ്യം ഒരു റിവേഴ്സ് ഷോട്ട് പിന്നെ നേരേ ഷോട്ട്. ചേച്ചി ചെറുതായി പൊളയുന്നുണ്ട്. ചുറ്റുപാടു കണ്ടിട്ട് സമയം രാത്രിപോലെ. </span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;"><strong>രംഗം മൂന്ന്:</strong> ഏതോ ഒരു കുന്നിന്റെ ചെരുവിലെ പുല്ലിനുള്ളില്‍ അതേ വേഷത്തില്‍ കിടന്ന് പൊളയുകയും ചുരുണ്ടുകൂടുകയും ചെയ്യുന്ന ചേച്ചി. ഇവിടേം രാത്രീം പകലുമല്ലാത്ത ചുറ്റുപാട്. ചെലപ്പോള്‍ നിലാവുള്ള രാത്രിയാരിക്കും. </span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;"><strong>രംഗം നാല്:</strong> കാലങ്ങളായി മഴ പെയ്തിട്ടില്ലാത്ത നാട്ടിമ്പുറത്തെ ഒരു തൊണ്ടില്‍ക്കൂടി(ഞങ്ങടെ നാട്ടില്‍ അതിന് തൊണണ്ട് എന്നാ പറയുന്നേ. നിങ്ങക്കുവേണേല് ഇടവഴീന്നാക്കാം) തെക്കോട്ടു നോക്കി നടക്കുന്ന ചേച്ചി. മുട്ടിനൂ മോളി നിക്കുന്ന കുട്ടിയുടുപ്പും കഴുത്തിലൊരു ഷോളുമാണ് വേഷം. ഇപ്പം സമയം വൈകുന്നേരം പോലെ.</span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;"><strong>രംഗം അഞ്ച്:</strong> പഴയ ഒരു ചെറുവീടിന്റെ മുന്നിലെ അരമതിലിലിരുന്ന് കഥകളി മുദ്ര കാണിക്കുന്ന ഒരു അച്ചായന്(അതു കഥകളിയാണെന്ന് എനിക്കു തോന്നുന്നു) കഥകളി കണ്ടിട്ടില്ലാത്ത ഒരാള്‍ അതുകണ്ടാല്‍ അച്ചായന് എന്തോ ജ്വരം ബാധിച്ചതോ പൈല്സാണെന്നോ മറ്റോ മാത്രമേ തോന്നൂ. പുള്ളിക്കാരന് ആരെങ്കിലും കഥകളി പഠിപ്പിക്കുയാണെന്നു വിചാരിക്കാമെന്നുവച്ചാല് മുന്നിലും പിന്നിലും പരിസരത്തുമൊന്നും ആരുമില്ല. കഥകളിക്കുപയോഗിക്കുന്ന ഒരു അലങ്കാരവസ്തുവോ വേഷമോ പോലും പരിസരത്തില്ല. </span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;"><strong>രംഗം ആറ്:</strong> ജ്വരം ബാധിച്ച അച്ചായനെ കണ്ടിട്ടെന്നോണം പഴേ ചേച്ചി തെല്ലിട നിന്ന് നോക്കുന്നു. </span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;"><strong>രംഗം ഏഴ്:</strong> മഴക്കാറു മുടിയ പുഴയുടെ നടുവില്‍ വള്ളത്തില്‍ ഒറ്റയ്ക്ക് എന്തോ ചിന്തിച്ചിരിക്കുന്ന നമ്മടെ മറ്റേ ചേച്ചി. പാദേത്തോളമെത്തുന്ന കനം കുറഞ്ഞ വെള്ള ഒറ്റയുടുപ്പാണ് വേഷം. പുഴക്കരയില്‍ തെങ്ങുകളും കാടും മറ്റും. ദൂരെനിന്നും മറ്റൊരു വള്ളത്തില്‍ ആദ്യത്തെ ചേച്ചിയുടെ വള്ളത്തെ സമീപിക്കുന്ന വേറൊരു ചേച്ചി. വള്ളം തുഴയുന്ന ഒരു കഷണ്ടി അച്ചായനെ കടുകമണി പോലെ കാണാം. വള്ളങ്ങള്‍ കടന്നുപോകുമ്പോള്‍ ചാച്ചിമാര്‍ പരസ്പരം നോക്കുന്നു. നിര്‍വികാരരായി. സമയം ചോയിക്കല്ലേ എനിക്കറിയാമ്മേല. </span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;"><strong>രംഗം എട്ട്:</strong> ഏതോ കാവിനു നടുവില്‍ പടര്‍ന്നുകിടക്കുന്ന മരവേരുകള്ക്കിടയിലിരുന്ന് തലമുടി അഴിച്ചിട്ട് അര്‍മാദിക്കുന്ന ഒരു ചാച്ചി. മുഖം കാണാന്‍ മേല. ശരീരം മുഴുവന്‍ മൂടുന്ന വേഷമാണ്. സമീപത്തുനിന്ന് രണ്ടു ചേട്ടന്മാര് ചെണ്ടകൊട്ടുന്നു. കാഴ്ച്ചക്കാരായി ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നാലു പേരും പിന്നെ മരവേരുകള്ക്കു മോളിലിരിക്കുന്ന നിക്കര്‍ മാത്രമിട്ട കുറെ പിള്ളാരും. കുറെ തുള്ളികക്കഴിയുമ്പോ മുടിമാറി ചാച്ചീടെ മൊഖം തെളിയുന്നു. പിന്നെ നേരത്തെ പറഞ്ഞ മരവേരുകളിലിരിക്കുന്ന പിള്ളാരുടെ ക്ലോസപ്പ്. സമയം പകലാണ്, ഒറപ്പ്. </span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;"><strong>രംഗം ഒമ്പത്:</strong> തരിശായ പാടത്തിനു നടുവിലിരുന്ന് മസിലു വെറപ്പിക്കുന്ന ഒരു തെയ്യം വേഷക്കാരന്. പുള്ളീടെ തലേല് സ്കഡ് മിസൈലു പോലെ എന്തോ ഒന്ന് വച്ചുകെട്ടീരിക്കുന്നു. പിന്നെ വേറെ രണ്ടു തെയ്യങ്ങള്‍. അതിലൊന്ന് നമ്മടെ പഴേ ചാച്ചീടെ ചെവീല് എന്തൊക്കെയോ രഹസ്യം പറയുന്നു. പിന്നെ ആദ്യത്തെ രണ്ടു തെങ്ങളുടെയും ചാച്ചിയോട് രഹസ്യം പറയുന്ന തെയ്യത്തിന്റെയും ലോംഗ് ഷോട്ട്. അവരുടെ എല്ലാം മുമ്പില്‍ വാലു പൊക്കി നിക്കുന്ന ഒരു ചാവാലിപ്പട്ടി. </span><br />
<span style="font-size: large;"><br />
</span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiMDMQWPo5fjN0YqfuuFrpwhR9YkglZT_7-RsO8FCtlqYMqclYfHZFm7h6Bl9CiPJI7XIK3idn0WTBYULe6oRet-rxvOmBky-7ICUkinVBGWXZffAXza6VoOj8yjT7REWMoKQLL/s1600/urmomentisvaiting.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="174" px="true" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiMDMQWPo5fjN0YqfuuFrpwhR9YkglZT_7-RsO8FCtlqYMqclYfHZFm7h6Bl9CiPJI7XIK3idn0WTBYULe6oRet-rxvOmBky-7ICUkinVBGWXZffAXza6VoOj8yjT7REWMoKQLL/s320/urmomentisvaiting.jpg" width="320" /></a></div><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgCuCwPFcjI_2UA-e65UDxe-EKiyLdJVn6Ved5nwXvS_cy9YmP54h3LZqa6kLXo8bSL9BSb3K8rAnFwEVScWxLrvhKYz3Q7njR9lNBUihcfHxHNv2DpaSD4v6dTRQpILadeIruT/s1600/urmomentisvaiting2.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="172" px="true" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgCuCwPFcjI_2UA-e65UDxe-EKiyLdJVn6Ved5nwXvS_cy9YmP54h3LZqa6kLXo8bSL9BSb3K8rAnFwEVScWxLrvhKYz3Q7njR9lNBUihcfHxHNv2DpaSD4v6dTRQpILadeIruT/s320/urmomentisvaiting2.jpg" width="320" /></a></div><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgJ9gqp_cUrbFpR7XjemRTuvfaXiWpFBY_MwxjZ_bn4A5mdUV8Jv0QOYCOy6NFTAO39mfr9dSqBIUGv00JIQZGK90Zr5BeYUIVS2bDKarmClF-ETOwmqNBVswBq8Nr83SvIYYte/s1600/urmomentisvaiting3.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="176" px="true" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgJ9gqp_cUrbFpR7XjemRTuvfaXiWpFBY_MwxjZ_bn4A5mdUV8Jv0QOYCOy6NFTAO39mfr9dSqBIUGv00JIQZGK90Zr5BeYUIVS2bDKarmClF-ETOwmqNBVswBq8Nr83SvIYYte/s320/urmomentisvaiting3.jpg" width="320" /></a></div><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh9renvzB7aei2NsUVlo1aRamUeMiKKPoQ5IKWWovGZQ1gK5hig5E7McWjJwKUL_s71uxsLNYL6HSL5L_u1y-JswqZtJaK1UlPTdtS2nu55JB15v8FADwIYMrQwpjNJLS4apWKh/s1600/urmomentisvaiting4.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="172" px="true" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh9renvzB7aei2NsUVlo1aRamUeMiKKPoQ5IKWWovGZQ1gK5hig5E7McWjJwKUL_s71uxsLNYL6HSL5L_u1y-JswqZtJaK1UlPTdtS2nu55JB15v8FADwIYMrQwpjNJLS4apWKh/s320/urmomentisvaiting4.jpg" width="320" /></a></div><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhhMajNVn_Hy5xiIPxS8MCKmA5B00QbDFaHhh7s_kE-jQEKnpKk6GuTIoy9m4M55qopriJ4ogPnJsDc3628HZ29ZWS1qxbi93r6rk0EntnAgaqIRMiWihJzxWxhhQccH81lOvga/s1600/urmomentisvaiting5.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="166" px="true" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhhMajNVn_Hy5xiIPxS8MCKmA5B00QbDFaHhh7s_kE-jQEKnpKk6GuTIoy9m4M55qopriJ4ogPnJsDc3628HZ29ZWS1qxbi93r6rk0EntnAgaqIRMiWihJzxWxhhQccH81lOvga/s320/urmomentisvaiting5.jpg" width="320" /></a></div><span style="font-size: large;"><strong>രംഗം പത്ത്:</strong> കാട്ടു ചോലയില്‍ കുന്തിച്ചിരിക്കുന്ന ഒരാന. ആനയുടെ മുന്നിലിരുന്ന് തുമ്പിക്കയില്‍ തഴുകുന്ന ചാച്ചി. ചുരിദാറും ടോപ്പും ഷാളും തയലിലൊരു കെട്ടുമാണ് വേഷം. ആനയുടെ കണ്ണിന്റെയും തുമ്പിക്കയില്‍ ചാരി എല്ലാം മറന്നിരിക്കുന്ന ചാച്ചിയുടെയും ക്ലോസ് ഷോട്ട്. അതേ സീനിന്റെ ഒരു ലോംഗ് ഷോട്ട്. </span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">ശൂന്യമായ സ്ക്രീനില്‍ എഴുതിക്കാണിക്കുന്നു യുവര്‍ മൊമന്റ് ഈസ് വെയ്റ്റിംഗ്.</span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">സംഗതി കഴിഞ്ഞു.</span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">വിഖ്യാത പരസ്യ ചിത്രകാരനായ പ്രകാശ് വര്‍മ രണ്ടു കോടിയോളം രൂപകൊണ്ട് അര്മാദിച്ചുണ്ടാക്കിയ സാധനം ഇതാണ്. ഇതിനെയാണ്. കാശുമുടക്കിന്റെ കാര്യം നോക്കിയാല്‍ കേരളത്തിന്റെ ടൂറിസം വിപണ ചരിത്രത്തിലെ വമ്പന്‍ സംഭവം എന്ന വിശേഷണം സമ്മതിക്കാം. പക്ഷെ, കേരളം എന്നു കേട്ടാല്‍ ഒരിക്കലെങ്കിലും ഇവിടെ വന്നിട്ടൊള്ളോരുടെ മനസ്സിലേക്കു വരുന്ന ഒന്നും മഷിയിട്ടു നോക്കിയാല്‍ ഇതില്‍ കാണില്ല. </span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">സിനിമയുടെയും പരസ്യ ചിത്രങ്ങളുടെയും സാങ്കേതിക രഹസ്യങ്ങളെക്കുറിച്ചുള്ള എന്റെ അറിവ് പരിമിതമായതുകൊണ്ട് </span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">പരിചയമുള്ള ഒരു സിനിമ നിരൂപകനെത്തന്നെ വിളിച്ചു. എന്റെ അഭിപ്രായം പറയാതെ പുള്ളീടെ അഭിപ്രായം ചോദിച്ചു.</span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">''ഗംഭീര സാധനമല്ലേ. ഒരു ഡ്രീം പോലയല്ലേ. അതിന്റെ ടോണിലെ ഒരു വേരിയേഷനും അപ്രാച്ചിലെ ഡിഫറന്‍സും...'' ഗീര്‍വാണം നിര്‍ത്തുന്നില്ല എന്നു കണ്ടപ്പോള്‍ ഞാന്‍ ഇടയ്ക്കു കയറി.</span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">''ഈ ഒണക്ക മരക്കുറ്റീം മഴപെയ്യാത്ത ഇടത്തൊണ്ടും കരിഞ്ഞുണങ്ങിയ വയലും മരംകേറി നടക്കുന്ന പിള്ളാരേം ചാവാലിപ്പട്ടീനേം ഒക്കെ കാണാനാണോ വിദേശികളെ ഇങ്ങോട്ടു ക്ഷണിക്കുന്നത്. ഇതാണോ ടൂറിസം വിപണനത്തിലെ വിപ്ലവകരമായ അധ്യായം''</span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">''അതു പിന്നെ ശരിയാണ്. സംഗതി കളര്ലെസാണ്. കേരളത്തിന്റെ ആ ഹരിതഭംഗിയും കളര്ഫുള്നെസുമൊന്നും കൊണ്ടവാരാന് കഴിഞ്ഞിട്ടില്ല....'' ഫോണ്‍ കട്ടു ചെയ്ത് ഞാന്‍ എന്റെ പാടുനോക്കി.</span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">ഇതുതന്നെയാണ് പ്രശ്നം. ഈ സൃഷ്ടിയുടെ ഉദാത്തതയും കാല്‍പ്പനികതയും സര്ഗവൈഭവവുമൊന്നും മനസ്സിലാകാത്ത എന്നേപ്പോലുള്ളവര്‍ കുറ്റം പറഞ്ഞാ ആര്‍ക്കെന്നാ പറ്റാനാ? </span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">താന്‍ ഇനിയും കണ്ടെത്താത്ത കേരളമുണ്ടെന്ന തിരിച്ചറിവു നല്കാന് ചിത്രത്തിന് കഴിഞ്ഞു എന്നാണ് മോഹന്‍ലാല്‍ അലക്കിയത്. അദ്ദേഹം എന്തിനെയാണ് ഉദ്ദേശിച്ചതെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഇതിനൊക്കെയാണ് കടുംകൈ എന്ന വാക്ക് ശെരിക്കും യോജിക്കുന്നത്. </span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">വിദേശികളെ ആകര്‍ഷിക്കാനാണ് ഒരു ഇറക്കുമതി താരത്തെ നായികയാക്കിയതെന്നു വിചാരിക്കാം. പക്ഷെ കേരളത്തിനു തന്നെ നതനതായ അനേകം വാദ്യോപകരണങ്ങളും സംഗീതരൂപങ്ങളും പ്രതിഭാധനരായ സംഗീകാരന്മാരുമുള്ളപ്പോള് എന്തിന് ഒരു സെനഗളുകാരന്റെ സംഗീതം ഉപയോഗിച്ചു എന്ന് ചോദിക്കുന്നവരെ കുറ്റപ്പെടുത്താനാകുമോ? </span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">അങ്ങനെ ചോദിക്കാനേ പാടില്ല.കാരണം ഇത് ഒരു അത്യുദാത്ത സൃഷ്ടിയാണ്. അണ്ഡകടാഹമാണ്. ഇതുകണ്ട് ലോകമെമ്പാടുംനിന്നുള്ള വിനോദസഞ്ചാരികള്‍ ഇവിടേക്ക് ആര്‍ത്തലച്ചെത്താന്‍ പോകുകയാണ്. അവരെ വരവേല്‍ക്കാന്‍ നമുക്ക് കാത്തിരിക്കാം. </span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;"></span><br />
<span style="font-size: large;"></span>പതാലിhttp://www.blogger.com/profile/06544649739299134780noreply@blogger.com3tag:blogger.com,1999:blog-37670513.post-64730615686231374292009-12-29T08:56:00.023+03:002010-01-08T10:52:00.472+03:00മലയാള സിനിമയോട് മാധ്യമങ്ങള്‍ ചെയ്യുന്നത്<span style="font-size:180%;"><em>(പല മലയാള പ്രസിദ്ധീകരണങ്ങളും എന്റെ രചനകള്‍ പ്രസിദ്ധീകരിക്കാറുള്ളതുകൊണ്ട് </em></span>
<br /><span style="font-size:180%;"><em>ഈ ലേഖനം തയാറാക്കിയശേഷം ചില മുഖ്യധാരാ മാധ്യമങ്ങളെയാണ് ആദ്യം സമീപിച്ചത്. പക്ഷെ, ഇത് അച്ചടിക്കുന്നത് മലര്‍ന്നുകിടന്ന് തുപ്പുന്നതിനു തുല്യമാണെന്ന് പല എഡിറ്റര്‍മാരും വ്യക്തമാക്കി. </em></span>
<br /><span style="font-size:180%;"><em>പാലക്കാട് കേന്ദ്രമായി പ്രസിദ്ധീകരണം ആരംഭിക്കുകയും ചുരുങ്ങിയ കാലത്തിനുള്ളില്‍ ശ്രദ്ധനേടുകയും ചെയ്ത 'എക്സ്ക്ലൂസീവ്<span class=""> 'ദിനപ്പത്രത്തിനാണ് പിന്നീട് ഇത് അയച്ചത്. ലേഖനത്തിന്റെ ഒരുഭാഗം </span></em></span><span style="font-size:180%;"><em><span class=""><span class="">2009 </span>ഡിസംബര്‍ 19ന് എക്സ്ക്ലൂസീവ് പ്രസിദ്ധീകരിച്ചു. തുടരും എന്ന അറിയിപ്പും ഉണ്ടായിരുന്നു. </span></em></span><span style="font-size:180%;"><em>പക്ഷെ, ബാക്കി ഭാഗം വെളിച്ചം കണ്ടില്ല. അതേക്കുറിച്ച് ചോദിച്ചപ്പോള്‍ രണ്ടാം ഭാഗം അതേപടി പ്രസിദ്ധീകരിക്കാനാവില്ലെന്നും വൈകാതെ തങ്ങളുടെ ഡയറക്ടറാകാന്‍ പോകുന്ന ഒരു സിനിമാ നിര്‍മാതാവിന് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ അടിമുടി മാറ്റിയെഴുതിയാല് മറ്റൊരു ലേഖനമായി കൊടുക്കാമെന്നും പത്രത്തിന്റെ എഡിറ്റര്‍ അറിയിച്ചു. </em></span>
<br /><span style="font-size:180%;"><em>തുടര്‍ന്ന് രണ്ട് അന്തിപ്പത്രങ്ങളിലെ സാധ്യതകള്‍ ആരാഞ്ഞെങ്കിലും പ്രയോജനമുണ്ടായില്ല. ഒടുവില്‍ ബ്ലോഗിന്റെ സ്വതന്ത്ര ഇടത്തില്‍തന്നെ ഇത് പ്രസിദ്ധീകരിക്കാമെന്ന് തീരുമാനിച്ചു)</em></span>
<br />
<br />
<br /><span style="font-size:180%;"><span class=""><strong>വാ</strong>ര്ത്തകളുടെയും</span> സംഭവവികാസങ്ങളുടെയും വര്‍ഷാന്ത്യ അവലോകനത്തിരക്കിലാണ് കേരളത്തിലെ മാധ്യമങ്ങള്‍. ചില ടെലിവിഷന്‍ ചാനലുകള്‍ പോയവര്‍ഷത്തെ കണക്കെടുപ്പുകള്‍ ഡിസംബര്‍ ആദ്യം മുതല്ക്കേ പ്രേക്ഷകര്‍ക്കുമുന്നില്‍ എത്തിച്ചുതുടങ്ങി. എല്ലാ മാധ്യമങ്ങളും വിശകലനത്തില്‍ ഏറെ പ്രാധാന്യം നല്കുന്ന മേഖലകളിലൊന്നാണ് സിനിമ. കടന്നുപോകുന്ന വര്‍ഷം പുറത്തിറങ്ങിയ സിനിമകളുടെ പട്ടിക നിരത്തിയുള്ള വിലയിരുത്തലുകളും പരാജയങ്ങളുടെ തുലാസുതന്നെയാണ് താഴ്ന്നു നില്ക്കുന്നതെന്ന പല്ലവിയും ആവര്‍ത്തിക്കപ്പെടുന്നു. ഒറ്റപ്പെട്ട വിജയങ്ങള്‍ നേടിയ ചിത്രങ്ങളെയും അവയിലെ പ്രധാന താരങ്ങളെയും അണിയറക്കാരെയും പുകഴ്ത്തുന്നു. ചലച്ചിത്ര ഭാഷയില്‍ പറഞ്ഞാല്‍ അവലോകനത്തിന്റെ `ത്രെഡി'ല്‍ മാറ്റമുണ്ടാകുന്നില്ല എന്നു സാരം.</span>
<br />
<br /><span style="font-size:180%;">മലയാള സിനിമ തകര്‍ച്ചയുടെ പാതയില്‍, അന്യഭാഷാ സിനിമകള്‍ കേരളം കീഴടക്കുന്നു, സംഘടനായുദ്ധത്തില് സിനിമ മരിക്കുന്നു തുടങ്ങിയ തലവാചകങ്ങള്‍ നമ്മള് എത്രയോ തവണ കണ്ടിരിക്കുന്നു? ഇത്തരം നിരീക്ഷണങ്ങള്‍ നടത്തുന്ന മാധ്യമങ്ങള്‍ക്ക് മലയാള സിനിമയുടെ ഇന്നത്തെ ദയനീയവാസ്ഥയില് യാതൊരു പങ്കുമില്ലേ എന്ന ചോദ്യം ഏറെ പ്രസക്തമാണ്. </span>
<br /><span class=""></span>
<br /><span style="font-size:180%;">വരികള്‍ക്കിടയില്‍ വായിക്കുക എന്നൊരു സാധാരണ പ്രയോഗമുണ്ട്. ഇതിന്റെ ഹാസ്യാനുകരണമെന്നോണം `നുണകള്ക്കിടയിലൂടെയാണ് ഞാന്‍ വായിക്കുന്നത്' എന്ന് അമേരിക്കന്‍ പ്രസിഡന്റായിരുന്ന തോമസ് ജഫേഴ്സണ്‍ മാധ്യമങ്ങളുടെ പക്ഷപാതസമീപനത്തെ വിമര്‍ശിച്ചുകൊണ്ട് ഒരിക്കല്‍ പറഞ്ഞു. മാറിയ സാഹചര്യത്തില്‍ ആഗോളതലത്തില്‍തന്നെ സമ്പൂര്‍ണമായ നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനം ഏറെക്കുറെ ഇല്ലാതായിരിക്കുന്നു. പക്ഷെ, മലയാള മാധ്യമങ്ങളുടെ സിനിമാ റിപ്പോര്‍ട്ടിംഗിന്റെ കാര്യമെടുത്താല്‍ നമ്മുടെയെല്ലാം വായനയും കാഴ്ച്ചയും നുണകള്ക്കിടയിലൂടെ മാത്രമാണ് സഞ്ചരിക്കുന്നതെന്ന് പറയേണ്ടിവരും. </span>
<br /><span style="font-size:180%;">
<br /></span>
<br /><span style="font-size:180%;">സാക്ഷരതയില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്തു നില്ക്കുന്ന സംസ്ഥാനത്ത് സിനിമയ്ക്ക് ഇടം നല്കുന്ന മാധ്യമങ്ങളെല്ലാം സാധാരണ അറിയിപ്പുകളും പുകഴ്ത്തലുകളും സംഘടനാപോരിനെക്കുറിച്ചുള്ള വിവരങ്ങളും മാത്രമാണ് ജനങ്ങളിലെത്തിക്കുന്നത്. മുന്‍പ് പത്രങ്ങളിലായിരുന്നപ്പോള് ഞാനും ഇതൊക്കെത്തന്നെയാണ് ചെയ്തിരുന്നത്. ചലച്ചിത്ര വാരികകള്‍, പ്രത്യേകിച്ച് താരങ്ങളുടെയും ചലച്ചിത്ര പ്രവര്‍ത്തകരുടെയും മുതല്‍മുടക്കില്‍ പ്രവര്‍ത്തിക്കുന്നവ ഈ നിലപാട് സ്വീകരിക്കുന്നത് സ്വാഭാവികമാണ്. പക്ഷെ, സത്യസന്ധതയുടെയും നിഷ്പക്ഷതയുടെയും സമഗ്രതയുടെയുംമമ മേല്‍വിലാസം അവകാശപ്പെടുന്ന മുഖ്യധാരാ മാധ്യമങ്ങളും ഇതില്‍നിന്ന് ഒട്ടും വ്യത്യസ്തമല്ലെന്നു കാണാം. അതുകൊണ്ടുതന്നെ പുതിയ സിനിമകളെക്കുറിച്ചുള്ള യാഥാര്‍ത്ഥ്യമറിയാന്‍ വാമൊഴിയെ മാത്രം ആശ്രയിക്കേണ്ട ഗതികേടിലാണ് മലയാളി പ്രേക്ഷകര്‍. <span class=""></span>
<br /><span class=""></span></span>
<br />
<br /><span class="" style="font-size:180%;"></span>
<br /><span style="font-size:180%;">അഭിനയചക്രവര്ത്തിയുടെ അശ്വമേധം, ലോക സിനിമയില്‍ ആദ്യം, ഇന്ത്യന്‍ സിനിമയിലെ വ്യത്യസ്ത പരീക്ഷണം, മലയാള ചലച്ചിത്ര ലോകത്തെ സുധീരമായ ചുവടുവെയ്പ്പ്, മലയാളം കണ്ട ഏറ്റവും മികച്ച സിനിമ തുടങ്ങിയ വിശേഷണവിശേഷണങ്ങള്‍ വെറും നുണകളാണെന്ന് ജനം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.മാധ്യമങ്ങളുടെ പുകഴ്ത്തലുകളില്‍ വിശ്വാസമര്‍പ്പിച്ച് ഇറങ്ങിപ്പുറപ്പെടുകയും ആളൊഴിഞ്ഞ തിയേറ്ററിലിരുന്ന് സിനിമ കാണേണ്ടിവരികയും ചെയ്തശേഷം പിറ്റേന്ന് പത്രത്തില്‍ `കളക്ഷന്‍ കണക്കുകളില്‍ പുതിയ റെക്കോര്‍ഡ്' എന്ന തലക്കെട്ടോടെ അതേ സിനിമയുടെ പരസ്യം വായിക്കുന്നവന്റെ ഗതികേട് ആലോചിച്ചുനോക്കൂ. പക്ഷെ, ഇങ്ങനെ കബളിപ്പിക്കപ്പെടുന്നവരുടെ എണ്ണം ഇപ്പോള്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. വേറിട്ട സമീപനത്തിലൂടെ ഈ വര്‍ഷം ഏറെ ശ്രദ്ധനേടിയ `പാസഞ്ചര്‍' ഉള്‍പ്പെടെയുള്ള ഏതാനും ചിത്രങ്ങള്‍ക്ക് അധികം പ്രേക്ഷകരുമെത്തിയത് വാമൊഴി വിലയിരുത്തലുകളില്‍ വിശ്വാസമര്‍പ്പിച്ചായിരുന്നു എന്ന് നിസംശയം പറയാം. <span class=""></span>
<br /></span>
<br /><span class=""></span>
<br /><span class="" style="font-size:180%;"></span>
<br /><span style="font-size:180%;">ഹോളിവുഡ് ഉള്‍പ്പെടെയുള്ള വിവിധ ചലച്ചിത്ര മേഖലകളില്‍ പുതിയ സിനിമകളെ സ്വതന്ത്രമായി വിലിരുത്തുകയും റേറ്റിംഗ് നല്‍കുകയും ചെയ്യുന്ന അനേകം മാധ്യമങ്ങളുണ്ട്. സെലക്ടീവായി സിനിമകള്‍ കാണുന്നവര്‍ പൊതുവെ ഇത്തരം റേറ്റിംഗുകളെയാണ് ആശ്രയിക്കുന്നത്. ബോളിവുഡിലും തെലുങ്കിലും കന്നടയിലുമൊക്കെ ഒരുപറ്റം മാധ്യമങ്ങള്‍ കൃത്യമായ അവലോകനവും റേറ്റിംഗും നടത്തുന്നുണ്ട്. </span>
<br />
<br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEisFjaoem78P_2qTF54bwn_mmuVXNtnkY2M8-g8GVYVFk_JG27Z0m3gTqJKr_xnITFycreiNjsLW5ZqmHFvw0f-MQ-bBhcCdfzhlWp4JkpFP6npUuUU13PS8YshFj-KP-ZSglTS/s1600-h/Passenger.jpg"><span style="font-size:180%;"><img id="BLOGGER_PHOTO_ID_5421832796148605922" style="FLOAT: right; MARGIN: 0px 0px 10px 10px; WIDTH: 400px; CURSOR: hand; HEIGHT: 160px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEisFjaoem78P_2qTF54bwn_mmuVXNtnkY2M8-g8GVYVFk_JG27Z0m3gTqJKr_xnITFycreiNjsLW5ZqmHFvw0f-MQ-bBhcCdfzhlWp4JkpFP6npUuUU13PS8YshFj-KP-ZSglTS/s400/Passenger.jpg" border="0" />പാസഞ്ചര്‍ എന്ന ചിത്രത്തില്‍നിന്ന് </span></a>
<br /><span class="" style="font-size:180%;"></span>
<br /><span style="font-size:180%;"><span class=""></span><span class=""></span></span>
<br /><span class="" style="font-size:180%;"></span>
<br /><span class="" style="font-size:180%;"></span>
<br /><span class="" style="font-size:180%;"></span>
<br /><span class="" style="font-size:180%;"></span>
<br /><span class="" style="font-size:180%;"></span>
<br /><span class="" style="font-size:180%;"></span>
<br /><span class="" style="font-size:180%;"></span>
<br /><span class="" style="font-size:180%;"></span>
<br /><span class="" style="font-size:180%;"></span>
<br /><span class="" style="font-size:180%;"></span>
<br /><span style="font-size:180%;">അല്ലു അര്‍ജുന്റെ ഏറ്റവും പുതിയ ചിത്രമായ `ആര്യ- 2ന്റെ' ഭീമമായ മുതല്‍മുടക്ക് കണക്കിലെടുക്കാതെതന്നെ പല തെലുങ്കു പത്രങ്ങളും വെബ്സൈറ്റുകളും വസ്തുനിഷ്ഠമായി നിരൂപണം നടത്തി ഫ്ളോപ്പ് എന്ന് വിധിയെഴുതിയതുന്നെ ഇതിന് ഏറ്റവും പുതിയ ഉദാഹരണം. താരാരാധന തലക്കുപിടിച്ചവരെന്ന് നാം അധിക്ഷേപിക്കുന്ന തമിഴര്‍ക്കുപോലും ആശ്രയിക്കാന്‍ ഇത്തരം സംവിധാനങ്ങള്‍ പരിമിതമായെങ്കിലുമുണ്ട്. പക്ഷെ പ്രബുദ്ധകേരളത്തില്‍ ഇതൊന്നും പാടില്ല എന്നതാണ് അലിഖിത നിയമം. <span class=""></span>
<br /></span>
<br /><span class=""></span>
<br /><span class="" style="font-size:180%;"></span>
<br /><span style="font-size:180%;">കേരളത്തിലെ ഭൂരിഭാഗം ചാനലുകളിലും പുതിയ സിനിമകളുമായി ബന്ധപ്പെട്ട വാര്‍ത്തകളും ചര്‍ച്ചകളും പതിവാണ്. പല പത്രങ്ങള്‍ക്കും ആഴ്ച്ചയിലൊരിക്കല്‍ സിനിമാ പേജുമുണ്ട്. എന്തെങ്കിലും പ്രത്യേകതകളുള്ള ചിത്രം പുറത്തിറങ്ങിയാല്‍ അതിനായി വാര്‍ത്തയുടെ ഗണ്യമായ സമയവും സ്ഥലവും മാറ്റിവയ്ക്കും. വന്‍ തുകയ്ക്ക് പരസ്യംകൂടി കിട്ടിയാല്‍ പറയാനില്ല. <span class=""></span>
<br /></span>
<br /><span class=""></span>
<br /><span class="" style="font-size:180%;"></span>
<br /><span style="font-size:180%;">പലപ്പോഴും ടെലിവിഷന്‍ ചാനലുകളില്‍ സിനിമയെക്കുറിച്ചുള്ള ചര്‍ച്ച നയിക്കുന്ന വാര്‍ത്താ അവതാരകന് പടം കണ്ടിട്ടുണ്ടാവില്ല. വാര്‍ത്തയുടെ ആത്യന്തിക ലക്ഷ്യം സിനിമയുടെ പരസ്യം മാത്രമായതുകൊണ്ട് അത് അനിവാര്യതയാകുന്നുമില്ല. അതുകൊണ്ടുതന്നെ അവതാരകന്റെ താരാരാധനയും ചലച്ചിത്ര കൗതുകങ്ങളുമൊക്കെ ഓരോ ചോദ്യത്തിലും നിറഞ്ഞു നില്ക്കുക സ്വാഭാവികം. </span>
<br /><span style="font-size:180%;"><span class=""></span>
<br /></span>
<br /><span style="font-size:180%;">കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരെല്ലാം ചലച്ചിത്ര അവബോധമില്ലാത്തവരോ കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയാന്‍ മടിക്കുന്നവരോ ആണ് എന്നല്ല പറഞ്ഞുവരുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ അവര്‍ നിരപരാധികളാണെന്നു പറയാം. ചില താരങ്ങളും നിര്‍മാതാക്കളും മാധ്യമ മുതലാളിമാരുമാണ് ഇവിടെ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്. കോടികള്‍ മുടക്കി നിര്‍മിക്കുന്ന സിനിമയെ വിമര്‍ശിക്കുന്നതില്‍ നിര്‍മാതാക്കള്‍ അസഹിഷ്ണുക്കളാകുന്നത് സ്വാഭാവികമാണ്. താരങ്ങളില്‍ ഭൂരിഭാഗത്തിനും തങ്ങളുടെ അഭിനയത്തിലെ ന്യൂനതകള്‍ ആരെങ്കിലും ചൂണ്ടിക്കാട്ടുന്നത് ഉള്‍ക്കൊള്ളാനേ കഴിയില്ല. ഏതെങ്കിലും മാധ്യമം അതിനു തുനിഞ്ഞാല്‍ സിനിമാ സെറ്റില്‍ പ്രവേശനം നിഷേധിക്കല്‍, പരസ്യം മുടക്കല്‍ തുടങ്ങി പല ശിക്ഷകളും അവര്‍ക്ക് നേരിടേണ്ടിവരുന്നു.
<br />
<br /><span class=""></span>
<br /><span class=""></span>
<br />പരസ്യവാരുമാനവും സ്വന്തം കുടുംബത്തിലെയും സ്ഥാപനത്തിലെയും ചടങ്ങുകള്‍ക്ക് താരങ്ങളുടെ സാന്നിധ്യവും ആഗ്രഹിക്കുന്ന മാധ്യമ ഉടമകളാകട്ടെ, പുകഴ്ത്തലുകളല്ലാതെ മറ്റൊന്നും പ്രോത്സാഹിപ്പിക്കാന്‍ താല്പര്യം കാട്ടാറില്ല. ചലച്ചിത്ര നിരൂപകരെന്ന് സ്വയം വിശേഷിപ്പിക്കുന്ന കുറെയാളുകള്‍ ഇവിടെയുണ്ടെങ്കിലും ഉപജീവനത്തിനായി കോക്കസുകളുടെയും സംവിധായകരുടെയും താരങ്ങളുടെയും പാദസേവകരായി മാറിയ ഇക്കൂട്ടരുടെ നിഘണ്ഡുവില്‍ സ്വതന്ത്ര നിരൂപണം എന്ന പദമേയില്ല.<span class=""></span>
<br />
<br /><span class=""></span>
<br /><span class=""></span>
<br />മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ല് എന്നൊക്കെ വാഴ്ത്തപ്പെടുന്ന, ഈ വര്‍ഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട `പഴശ്ശിരാജ'യുടെ കാര്യംതന്നെയെടുക്കാം. ഈ സിനിമയെക്കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ ആലോചിക്കുന്ന ഘട്ടംമുതല്‍ ഇന്നോളം മാധ്യമങ്ങള്‍ ഇതിനായി നീക്കിവെച്ച സ്ഥലത്തിനും സമയത്തിനും കണക്കില്ല. വേറിട്ടതോ സാഹിസികത നിറഞ്ഞതോ ആയ പരീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കാം. പക്ഷെ സിനിമ തീയേറ്ററില്‍ എത്തിയശേഷവും അര്‍ധസത്യങ്ങളും അസത്യങ്ങളും വിളമ്പി ലക്ഷക്കണക്കിന് പ്രേക്ഷകരെയും വായനക്കാരെയും വഞ്ചിക്കുന്നതിന് എന്തു ന്യായീകരണമാണുള്ളത്? <span class=""></span>
<br /><span class=""></span>
<br />മലയാള സിനിമ ചരിത്രത്തില്‍ ഏറ്റവുമധികം പണം മുടക്കി പഴശ്ശിരാജയെപ്പോലൊരു ചരിത്രപുരുഷനെക്കുറിച്ച് സിനിമ ചെയ്യുന്നു എന്നു പറയുമ്പോള്‍ ശരാശരി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷവയ്ക്കുക സ്വാഭാവികം. എന്നാല്‍ ഈ പ്രതീക്ഷയ്ക്കൊത്തുയരാന്‍ ചിത്രത്തിനായിട്ടില്ല എന്നതാണ് വാസ്തവം.എം.ടിയും ഹരിഹരനും മമ്മൂട്ടിയും ചേര്‍ന്ന് ഒരു സിനിമ ഒരുക്കുന്നു എന്ന് പ്രഖ്യാപിച്ചപ്പോള്‍തന്നെ കേരളത്തിലെ മാധ്യമങ്ങള്‍ കണ്ണുമടച്ച് വിധേയത്വം പ്രഖ്യാപിക്കുകയായിരുന്നു. ഷൂട്ടിംഗ് സെറ്റിലെ നിസ്സാര സംഭവങ്ങള്‍പോലും വാര്‍ത്തയാകുകയും ചിത്രം ഒരു മഹാസംഭവമായി കൊണ്ടാടാന്‍ മാധ്യമങ്ങള്‍ കച്ചകെട്ടിയിറങ്ങുകയും ചെയ്തതോടെ സാക്ഷാല്‍ എം.ടി. വാസുദേവന്നായര്ക്കുപോലും നിയന്ത്രണംവിട്ടുപോയി.<span class=""></span>
<br />
<br />
<br />
<br />1995ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ `ബ്രേവ്ഹാര്‍ട്ടി'നേക്കാള്‍ മികച്ച ചിത്രമാണ് പഴശ്ശിരാജയെന്ന് റിലീസിനോടനുബന്ധിച്ച് എംടി പറഞ്ഞപ്പോള്‍ അത്യാവശ്യം ഹോളിവുഡ് സിനിമകള്‍ കാണുന്ന മലയാളികള്‍ ഞെട്ടിയിട്ടുണ്ടാവണം. തുടര്‍ന്ന് പഴശ്ശിരാജ കണ്ടപ്പോള്‍ അവര്‍ എംടിയോട് സഹതപിക്കുകയുംചെയ്തിട്ടുണ്ടാകും. പക്ഷെ നമ്മുടെ മാധ്യമങ്ങള്‍ ഞെട്ടുകയോ സഹതപിക്കുകയോ ചെയ്തതായി അറിവില്ല. കണ്ടതിനും കേട്ടതിനുമെല്ലാം പഴമ്പുരാണം തപ്പിപ്പോകാറുണ്ടെങ്കിലും ബ്രേവ്ഹാര്ട്ടിനെയും പഴശ്ശിരാജയെയും താരതമ്യം ചെയ്യാനും ആരും മിനക്കെട്ടില്ല. മറിച്ച് പഴശ്ശിരാജയ്ക്ക് പുതിയ വിശേഷണങ്ങള്‍ കണ്ടെത്തുന്ന തിരക്കിലാണവര്‍. സിനിമയുടെ അണിയറക്കാര്‍ പരസ്യം വാരിക്കോരി നല്കിയപ്പോള് ഇതിനപ്പുറം ഒരു സിനിമ ഇറങ്ങാനില്ല എന്ന് അവര്‍ വിധിയെഴുതി. കേരളത്തിലെ ഏറ്റവും പ്രബലവും സുവ്യക്തവുമായ മാധ്യമ സിന്‍ഡിക്കേറ്റ് ഇതുതന്നെയല്ലേ?<span class=""></span>
<br /><span class=""></span>
<br />എം.ടിയും ഹരിഹരനും മമ്മൂട്ടിയുമൊക്കെ ചേര്‍ന്നാല്‍ അവാര്‍ഡ് കിട്ടിയിരിക്കണം എന്നാണ് പൊതുവെ ധരിച്ചുവെച്ചിരിക്കുന്നതെന്നു തോന്നുന്നു. ദേശീയ ചലച്ചിത്രോത്സവത്തില്‍ മത്സരവിഭാഗത്തിലേക്ക് പഴശ്ശിരാജയെ പരിഗണിക്കാതിരുന്നതിന്റെ പേരില്‍ എന്തൊക്കെ കോലാഹലങ്ങളാണ് അരങ്ങേറിയത്? പഴശ്ശിരാജയും പരിവാരങ്ങളുമൊക്കെ വായുവില്‍ തൂങ്ങി പടവെട്ടുന്ന രംഗങ്ങള്‍ ചിത്രീകരിച്ചപ്പോള്‍ അവരെ കോര്‍ത്തിട്ടിരിക്കുന്ന കയറുകള്‍ പ്രേക്ഷകരുടെ കണ്ണില്‍നിന്ന് മറയ്ക്കാന്‍ പോലും കഴിയാത്തവര്‍ ദേശീയ ചലച്ചിത്രോത്സവത്തിന്റെ ജൂറി ചെയര്‍മാന്റെ മേക്കിട്ടു കേറിയിട്ട് എന്തുകാര്യം എന്നു ചോദിക്കാന്‍ ഒരു പത്രവും ചാനലുമുണ്ടായില്ല. സംസ്ഥാന, ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ക്കു മുന്നോടിയായി പഴശ്ശിരാജയ്ക്കുവേണ്ടിയുള്ള മാധ്യമങ്ങളുടെ കൂട്ടമുറവിളി നാം കാണാനിരിക്കുന്നതേയുള്ളൂ. <span class=""></span>
<br />
<br />
<br />
<br />മലയാളത്തിന്റെ പരിമിതികളില്‍നിന്നുകൊണ്ട് ഇത്രയൊക്കെ ചെയ്തില്ലേ എന്നു ചോദിക്കുന്നവരുണ്ട്. ഇത് പത്തു വര്‍ഷം മുമ്പ് പറഞ്ഞിരുന്നെങ്കില്‍ മനസ്സിലാക്കാമായിരുന്നു. ഇപ്പോള്‍ മലയാളത്തിന് എന്തു പരിമിതിയാണുള്ളത്? പണമുണ്ടെങ്കില്‍ ലോകത്തില്‍ എവിടെ ചിത്രീകരണം നടത്താനും എവിടെനിന്നും സാങ്കേതിക പ്രവര്‍ത്തകരെയും താരങ്ങളെയും എത്തിക്കാനും യാതൊരു ബുദ്ധിമുട്ടുമില്ല. കോടികള്‍ മുടക്കി ഏറ്റവും ചെലവേറിയ ചിത്രത്തിന്റെ നിര്‍മാതാവെന്ന പേര് നേടാന്‍ ഗോകുലം ഗോപാലന് തയാറായി. പിന്നെ എന്തിനാണ് ഈ ചിത്രത്തിന് പരിമിതിയുടെ ആനൂകൂല്യം നല്‍കുന്നത്?<span class=""></span>
<br /><span class=""></span>
<br />
<br /><span class=""></span>
<br />കഥാപാത്രത്തെ ഉള്‍ക്കൊള്ളുന്നതില്‍ മലയാള താരങ്ങളുടെ, അല്ലെങ്കില്‍ അവരെ അതിനു പ്രാപ്തരാക്കുന്നതില് സംവിധായകന്റെ പരമിതി ഈ ചിത്രം വിളിച്ചോതുന്നുണ്ട് എന്ന് പ്രത്യേകം പറയേണ്ടിയിരിക്കുന്നു. ദേശീയ അവാര്ഡുകളുംട എണ്ണത്തിനും പ്രച്ഛന്നവേഷങ്ങള്ക്കുമപ്പുറം മലയാളത്തിന്റെ താരദൈവങ്ങള്‍ അന്യഭാഷാ നടന്മാരുടെ മുന്നില്‍ ഒന്നുമല്ലെന്ന വാദഗതിക്ക് പഴശ്ശിരാജ അടിവരയിടുന്നു.പക്ഷെ, മേല്‍പ്പറഞ്ഞ കാര്യങ്ങളൊന്നും മലയാള മാധ്യമങ്ങളുടെ പരിഗണനയില്‍ വന്നിട്ടേയില്ല. വന്നതിലും വരാനിരിക്കുന്നതിലും കേമം എന്നുവാഴ്ത്തി അവര്‍ വീരപഴശ്ശിയെ വീര്‍പ്പുമുട്ടിച്ചുകൊണ്ടിരിക്കുന്നു. <span class=""></span>
<br />
<br /><span class=""></span>
<br /><span class=""></span>
<br />പുതുപ്പണക്കാരും ദുരുദ്ദേശത്തോടെ എത്തുന്നവരുമൊക്കെ നിര്മാതാക്കളാകുന്നതാണ് മലയാള സിനിമാ വ്യവസായത്തിന്റെ തകര്‍ച്ചയുടെ കാരണമെന്ന് ഒരു വാദഗതിയുണ്ട്. പക്ഷെ, തകര്‍ച്ചയുടെ വേരുകള്‍ ചികഞ്ഞുപോയാല്‍ എല്ലാവരും ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ പ്രതിക്കൂട്ടിലാകുമെന്നുറപ്പ്. ചലച്ചിത്ര മേഖലയില്‍ ഏറ്റവും അനായാസം നടത്താവുന്ന പ്രവര്‍ത്തനങ്ങളിലൊന്നാണ് പുതിയ സിനിമയുടെ പൂജ. പ്രാദേശിക വാര്‍ത്തകളുടെ കാര്യത്തില്‍പോലും ഏറെ നിഷ്കര്‍ഷകള്‍ വച്ചുപുലര്‍ത്തുന്ന മലയാളത്തിലെ മുഖധാരാ മാധ്യമങ്ങള്‍ തങ്ങള്‍ പൂജാവാര്ത്ത നല്കിയ എത്ര ചിത്രങ്ങള്‍ തിയേറ്ററുകളിലെത്തിയിട്ടുണ്ട് എന്ന് അന്വേഷിച്ചാല്‍ കാര്യങ്ങളുടെ പോക്ക് വ്യക്തമാകും. പക്ഷെ, അതിന് ഇന്നോളം ആരും മിനക്കെട്ടതായി അറിവില്ല. <span class=""></span>
<br />
<br /><span class=""></span>
<br /><span class=""></span>
<br />സാധാരണക്കാരുടെ ദൈനംദിന ജീവിതവുമായി പ്രശ്നങ്ങളെപ്പോലും അവഗണിച്ച് ചലച്ചിത്ര വാര്‍ത്തകള്‍ക്കും സിനിമക്കാരുടെ സംഘടനായുദ്ധത്തിനും ദൃശ്യ,ശാവ്യ, അച്ചടി മാധ്യമങ്ങള്‍ പ്രാധാന്യം നല്‍കുന്നത് കൂടുതല്‍ ആളുകള്‍ ശ്രദ്ധിക്കുന്ന, കൂടുതല്‍ പരസ്യ വരുമാനം നല്കുന്ന മേഖല എന്ന നിലയ്ക്കാണ്.ഈ മേഖല എന്നും നിലനില്ക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അല്‍പ്പം സാഹസമാണെങ്കിലുംപോലും വസ്തുതകളോട് തെല്ലെങ്കിലും നീതിപുലര്‍ത്താന്‍ മാധ്യമങ്ങള്‍ തയാറാകേണ്ടിയിരിക്കുന്നു. പക്ഷെ, ഇപ്പോഴത്തെ നിലവെച്ചു നോക്കിയാല്‍ അടുത്തകാലത്തെങ്ങും അത് സംഭവിക്കാന്‍ പോകുന്നില്ല എന്നുറപ്പ്. </span>
<br /></span>
<br /><p></p>
<br /><p>.................................................</p>പതാലിhttp://www.blogger.com/profile/06544649739299134780noreply@blogger.com2tag:blogger.com,1999:blog-37670513.post-26047776869403008442009-10-29T14:38:00.010+03:002010-01-01T09:59:21.481+03:00സിനിമാല എത്രയോ ഭേദം!(സ്വ. ലേ. റിവ്യൂ)<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEigjUs11CR2zSUogoFocLynsR2jGZSW1i9wMeRJS2sgLq1REFUOMXWIhyphenhyphena_WlvF8yDnkcTF37p0Y-riux_64zwWAlhXS6rHchdGrbtYV378T_m1gnCQ8MbU4ofGPLZVgxRbOGDL/s1600-h/swale3.jpg"><span style="font-size:180%;"><img id="BLOGGER_PHOTO_ID_5398029340632804146" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 200px; CURSOR: hand; HEIGHT: 148px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEigjUs11CR2zSUogoFocLynsR2jGZSW1i9wMeRJS2sgLq1REFUOMXWIhyphenhyphena_WlvF8yDnkcTF37p0Y-riux_64zwWAlhXS6rHchdGrbtYV378T_m1gnCQ8MbU4ofGPLZVgxRbOGDL/s200/swale3.jpg" border="0" /></span></a><span style="font-size:180%;"><br /></span><div><span style="font-size:180%;">വാര്‍ത്തകള്‍ക്കു പിന്നിലെ കുടുംബങ്ങളുടെ കഥ എന്ന പരസ്യവാചകം ശ്രദ്ധയില്‍പെട്ടപ്പോള്‍ ദിലീപിന്റെ സ്വ.ലേ ഇറങ്ങിയാലുടന്‍ കാണണം തീരുമാനിച്ചു. പത്രപ്രവര്‍ത്തകരുടെ കഥയാണ്, പോരാത്തതിന് പത്രപ്രവര്‍ത്തകനായിരുന്ന കലവൂര്‍ രവികുമാറിന്റേതാണ് തിരക്കഥ. ഞാനുള്‍പ്പെടെയുള്ളവര്‍ അഭിമുഖീകരിച്ചിട്ടുള്ള ഏതെങ്കിലും സാഹചര്യങ്ങള്‍ ഉണ്ടാകാതിരിക്കുമോ? മുടക്കുന്ന കാശ് വെറുതേയാവില്ലെന്നു വിചാരിച്ചു.<br /><br />റിലീസ് ഷോയ്ക്കുതന്നെ പോയി. ചങ്ങനാശേരി അപ്സരയില്‍ ചെല്ലുമ്പോള്‍ അകത്ത് ടൈറ്റില്‍സ് കാണിച്ചുതുടങ്ങിയിരുന്നു. പക്ഷെ, പുറത്ത് വാഹനങ്ങള്‍ പരിമിതം. ടിക്കറ്റെടുത്ത് കയറുമ്പോള്‍ ടൈറ്റില്‍സ് അവസാന ഘട്ടത്തില്‍.<br /><br />നടപ്പുരീതിയനുസരിച്ച് ഇനി സിനിമേടെ കഥയാണ് പറയേണ്ടത്. പിന്നെ, കലാപരവും സാങ്കേതികവുമായ വശങ്ങളെക്കുറച്ചുള്ള വിലിയിരുത്തലുകള്‍. എല്ലാം കഴിഞ്ഞ് റേറ്റിംഗ്. ആ പതിവ് ഞാന്‍ ഇവിടെ ലംഘിക്കുകയാണ്. ഇതു മുഴുവന്‍ വായിക്കാന്‍ നേരം കിട്ടാതെ ആരെങ്കിലും പടം കാണാന്‍ പോയാല്‍ അവരുടെ പിരാക്ക് എന്റെ തലയില്‍ വീഴരുതെന്ന് <span class="">നിര്‍ബന്ധമുള്ളതുകൊണ്ടാണ്</span>. ഒറ്റവാചകത്തില്‍ പറഞ്ഞാല്‍ ഛായാഗ്രാഹകനെന്നനിലയില്‍ വിഖ്യാതനായ പി. സുകുമാറിന്റെ സംവിധാനകനായുള്ള അരങ്ങേറ്റം അതിദയനീയമാണ്.<br /><br />എഷ്യാനെറ്റിലെ സിനിമാല ഇതിലും എത്രയോ നല്ലത് എന്ന് തിയേറ്ററില്‍ ഇരുന്നപ്പോള്‍ പലവട്ടം തോന്നി. പടം കഴിഞ്ഞിറങ്ങിയപ്പോള്‍<span class=""> </span>ആ തോന്നലും ഉപേക്ഷിച്ചു. കലവൂര്‍ രവികുമാറിന്റെ ഡെഡ്ലൈന് എന്ന ചെറുകഥയെ ആസ്പദമാക്കി രവികുമാര്‍തന്നെ എഴുതിയ തിരക്കഥ പി.സുകുമാറിന്റെ സംവിധായക ജീവിതത്തിന്റെ ഡെഡ്ലൈന് കുറിച്ചാലും അത്ഭുതപ്പെടാനില്ല.<br />പത്രപ്രവര്‍ത്തനത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവുമൊക്കെ വിവരിച്ച് പടം തുടങ്ങുമ്പോള്‍ എന്തോ വലിയ സംഭവമാണ് വരാന്‍പോകുന്നതെന്ന് കരുതുന്നവരെ കുറ്റം പറയാനാവില്ല. പക്ഷെ പിന്നീടങ്ങോട്ട് തിരക്കഥയും സംവിധാനവുമൊക്കെ പിടിവിടുന്നു<br /><br />ടെലിവിഷന്‍ ചാനലുകളൊക്കെ രംഗപ്രവേശം ചെയ്യുന്നതിനു മുമ്പുള്ള കാലത്താണ് കഥ നടക്കുന്നത്(ഷൂട്ടിംഗ് ചെലവ് കുറയുമെന്നു മാത്രമല്ല, യാഥാര്‍ത്ഥ്യങ്ങളുമായുള്ള അന്തരത്തെ അധികം പത്രപ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുകയുമില്ല).<br /><br />ജനചിന്ത എന്ന ചെറുകിട പത്രത്തിന്റെ റിപ്പോര്‍ട്ടറായ ഉണ്ണിമാധവനാണ് ദിലീപ്. വിഖ്യാത എഴുത്തുകാരനായ പാലാഴി ശങ്കരപ്പിള്ളയുടെ(പേരിന് തകഴി ശിവശങ്കരപ്പിള്ളയുടെ പേരുമായി സാമ്യം തോന്നിയാല്‍ അതിന് തിരക്കഥാകൃത്തും സംവിധായകനും ഉത്തരവാദികളല്ല) റിപ്പോര്‍ട്ട് ചെയ്യാന്‍ നിയോഗിക്കപ്പെടുന്ന ഉണ്ണിമാധവന് നേരിടുന്ന പ്രതിസന്ധിയാണ് പ്രധാന പ്രമേയം. ഒരു വശത്ത് പാലാഴി ശങ്കരപ്പിള്ള മരിക്കാന്‍ കിടക്കുന്നു. മറുഭാഗത്ത് ആരോരുമില്ലാത്ത ഒരു തുരുത്തിലെ വീട്ടില്‍ ഉണ്ണിമാധവന്റെ ഭാര്യ(ഗോപിക) പ്രസവിക്കാന്‍ കിടക്കുന്നു(അവിടെ താലികെട്ട് ഇവിടെ പാലുകാച്ചല്‍ എന്ന മട്ട്). പാലാഴിയുടെ വീടും ഉണ്ണിമാധവന്റെ വീടും തമ്മിലുള്ള ദൂരംതന്നെയാണ് ചിത്രത്തിലെ പ്രധാന വില്ലന്‍. പോരാത്തതിന് ഇതിനിടയില്‍ ഒരു കടത്തുമുണ്ട്.<br /><br />ഉണ്ണിമാധവനല്ലാതെ ആ പത്രത്തിന് വേറെ റിപ്പോര്‍ട്ടര്‍മാര്‍ ആരുമില്ലേ എന്നു ഇതു വായിക്കുന്നവര്‍ ചോദിക്കരുത്. കാരണം പാലാഴി ശങ്കരപ്പിള്ളയുമായി ആത്മബന്ധമുള്ളയാളാണ് ഉണ്ണിമാധവന്. അദ്ദേഹത്തിന്റെ മരണം അയാള്‍ റിപ്പോര്‍ട്ട് ചെയ്താലേ ഗംഭീരമാക്കാന്‍ പറ്റൂ എന്ന് ന്യൂസ് എഡിറ്ററും എം.ഡിയുമൊക്കെ തീരുമാനിച്ചാല്‍ എന്തു ചെയ്യാന്‍ പറ്റും? ദുഷ്ടന്മാര്!<br /><span class=""></span><br />ഇനി പണ്ടാരമടങ്ങാന്‍ ജോലി രാജിവെച്ചേക്കാമെന്നു വിചാരിച്ചാല്‍ അതും പറ്റില്ല. ഏഴു വര്‍ഷത്തെ ബോണ്ടിനാണ് പുള്ളി ജനചിന്തയില്‍ ജോലി ചെയ്യുന്നത് (വളഞ്ഞ വഴിയിലൂടെയുള്ള വിമര്‍ശനം അത്ര എളുപ്പമുള്ള പരിപാടിയല്ലാത്തതിനാല്‍ ചിത്രത്തില്‍ വന്‍കിട പത്രങ്ങളെന്ന് പരാമര്‍ശിക്കുന്നവയ്ക്ക് കേരളരമ, മലയാള ഭൂമി എന്നൊക്കെ പേരിട്ട് തിരക്കഥാകൃത്തും സംവിധായകനും കാര്യങ്ങള്‍ എളുപ്പമാക്കി. എന്തിനധികം, പാതി മലയാളിയായ ക്രിക്കറ്റ് താരത്തിന്റെ പേരിനൊപ്പം ഒരു ജഡേജകൂടി ചേര്‍ത്ത് പ്രേക്ഷകരുടെ അധ്വാനം കുറച്ചു. മറ്റൊരു സാഹിത്യകാരന്റെ പേര് പൂങ്കുന്നം വര്‍ക്കി!. പക്ഷെ, ഇതൊക്കെപ്പറഞ്ഞാലും ഏഴു വര്‍ഷത്തെ ബോണ്ടില്‍ ജോലി ചെയ്യിപ്പിക്കുന്ന പത്രം ഏതാണെന്നു മാത്രം പിടികിട്ടുന്നില്ല. ഇനി കഥാഗതി ആവശ്യപ്പെടുന്നതുകൊണ്ട് പ്രോബേഷന്‍ ബോണ്ടാക്കി അല്‍പ്പം ദൈര്‍ഘ്യം കൂട്ടിയതാകുമോ?).<br /><span class=""></span><br />പിന്നെ പാലാഴിയുടെ വീട്ടില്‍ പത്രക്കാര് രാപ്പകലില്ലാതെ തമ്പടിക്കുന്നു. ആളു മരിച്ചാല്‍ ലൈവായി റിപ്പോര്‍ട്ട് ചെയ്യാന്‍(ജനചിന്തയുടെ കാര്യം പോട്ടെ, കേരളത്തിലെ പ്രധാന പത്രങ്ങള്‍ക്കൊക്കെ പണ്ടേക്കു പണ്ടേ എല്ലാ സ്ഥലങ്ങളിലും മിടുക്കരായ പ്രാദേശിക ലേഖകരുണ്ട്. ഇനി മരിക്കാന്‍ കിടക്കുന്നത് ഇപ്പറഞ്ഞപോലെ വല്ല ജ്ഞാപീഠമോ പത്മശ്രീയോ ഒക്കെയാണെങ്കില്‍ പ്രാദേശികര്‍ അറിയിക്കുമ്പോള്‍ ഇമ്മിണി ബല്യ റിപ്പോര്‍ട്ടര്‍മാര്‍ സ്ഥലത്തെത്തിക്കോളും. അല്ലെങ്കില്‍തന്നെ ഈ മരിക്കുന്ന രംഗത്തെക്കുറിച്ച് ആരാണപ്പാ ഇത്രമാത്രം ആഴത്തല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നിട്ടും ഇപ്പറഞ്ഞ പത്രങ്ങളുടെയൊക്കെ പ്രധാന റിപ്പോര്‍ട്ടര്‍മാര്‍ എന്തിന് പാലാഴിയുടെ വീട്ടില്‍ കിടക്കുന്നു?. ചോദിക്കരുത്. കഥയില്‍ ചോദ്യമില്ല).<br /><span class=""></span><br />മരിക്കുന്ന ദിവസത്തെ പത്രം ഗംഭീരമാക്കാന്‍ ജനചിന്തയുടെ ന്യൂസ് എഡിറ്ററുടെയും സംഘത്തിന്റെയും ആലോചനകള്‍, അതിനിടയില്‍ ഉണ്ണിമാധവന്റെ ധര്‍മസങ്കടങ്ങള്‍, പാലാഴിയുടെ വീട്ടിലെത്തുന്ന സന്ദര്‍ശകരെക്കൊണ്ട് പച്ചപിടിക്കുന്ന സമീപത്തെ ചായക്കടക്കാരന്റെയും അളിയനായ മദ്യപാനിയുടെയും ലീലാവിലാസങ്ങള്‍... അങ്ങനെ പോകുന്നു കാര്യങ്ങള്‍.<br /><span class=""></span><br />ജോലിയിലെയും വീട്ടിലെയും പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഓക്സിജന്‍ ട്യൂബ് ഊരി പാലാഴിയെ കൊല്ലാന്‍ ഉണ്ണിമാധവന് തീരുമാനിക്കുന്നു. പക്ഷെ അതിനുള്ള ശ്രമത്തിനിടെ പഴയ ഒരു ഫോട്ടോ കണ്ടപ്പോള്‍ ആ നീക്കത്തില്‍നിന്ന് പിന്തിരിയുന്നു. പക്ഷെ കഥ, അവസാനിപ്പിക്കേണ്ടേ? പാലാഴിയുടെയും സിനിമയുടേയും. ഇതിനു മുമ്പ് ഒരുപാട് കഥകളില്‍ നാം കണ്ടിട്ടുള്ളതുപോലെ സമാനമായ പ്രതിസന്ധി നേരിടുന്ന മറ്റൊരു പത്രപ്രവര്ത്തകന് ട്യൂബ് ഊരി പാലാഴിയുടെ കഥകഴിക്കുന്നു. പിന്നെ നായകന് എല്ലാം ശുഭം.<br /><span class=""></span><br />അവിടംകൊണ്ടും തീര്‍ന്നില്ല.വര്‍ഷങ്ങള്‍ക്കുശേഷം ഇന്ന് ഉണ്ണിമാധവന് ഒരു ചാനലില്‍ സുപ്രധാന പോസ്റ്റിലാണ്(നികേഷ് കുമാറിനെ ഇതിലും നന്നായി അനുകരിക്കുന്ന ഒരുപാടുപേരുണ്ട്). ഒരുപാട് മിമിക്രിക്കാര് പരീക്ഷിച്ച തമാശ അതായത് ഓവര്‍കോട്ടും ടൈയ്യും മാത്രമിട്ട്(മേശയ്ക്കടിയില്‍ പോകുന്ന ഭാഗത്ത് മുണ്ടാണ്) അദ്ദേഹം വാര്‍ത്ത അവതരിപ്പിക്കുന്നു. ഗര്‍ഭിണിയായ ഭാര്യയെ ആശുപത്രിയില്‍ കൊണ്ടുപോകണം എന്നു പറയുന്ന റിപ്പോര്‍ട്ടറെ ശകാരിക്കുന്നു. പോരേ പൂരം!<br /><br />പാട്ടിന്റെ കാര്യം പറയുകേ വേണ്ട. പാട്ടില്ലേ എന്നു ചോദിക്കരുത്. ഉണ്ട്, ഒരെണ്ണം. അലുവയും മീഞ്ചാറും പോലെയാണ് പാട്ടും കഥാഗതിയും.<br /><span class=""></span><br />ഇതെല്ലാം കൂടി കണ്ടാല്‍ സിനിമാല ഒരുക്കുന്ന ഡയാന സില്‍വസ്റ്റര്‍ പണി നിര്‍ത്താനിടയുണ്ട്. ഉണ്ണിമാധവനിലൂടെ ചെറുകിട പത്രങ്ങളിലെ ജേണലിസ്റ്റുകളുടെ പ്രാരാബ്ധങ്ങള്‍ പറയാനാണ് രവികുമാര്‍ ശ്രമിച്ചതെങ്കിലും തെല്ലും വിജയിച്ചിട്ടില്ലെന്ന് നിസ്സംശയം പറയാം.<br /><span class=""></span><br />അക്കാലത്തു മാത്രമല്ല, ഇന്നും കേരളത്തിലെ ഭൂരിപക്ഷം പത്രപ്രവര്‍ത്തകരും സാമ്പത്തിക ഭദ്രതിയില്ലാത്തവരാണ്. പക്ഷെ ആ സാഹചര്യം കൃത്യമായി പ്രേക്ഷകരിലെത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു സാരം. അതും ജോലിയോടുള്ള സമീപനവും ഉള്‍പ്പെടെ എന്തൊക്കെയോ കുറെ കാര്യങ്ങള്‍ വാരിവലിച്ച് അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് തിരക്കഥാകൃത്തിനും സംവിധായകനും പാളിയത്.<br /><span class=""></span><br />മരണവീട്ടില്‍നിന്ന് പടങ്ങള്‍ മുക്കിക്കൊണ്ടു പോകുന്നതും മരിക്കാനിരിക്കുന്നവരുടെ ജീവചരിത്രവും മറ്റും ഉള്‍പ്പെടുത്തി പേജുകള്‍ മുന്‍കൂട്ടി തയാറാക്കി വെക്കുന്നതുമൊക്കെ സര്‍വസാധാരണമാണ്. ആശുപത്രിക്കിടക്കയിലായിരുന്നപ്പോള്‍ തന്റെ സ്ഥിതി അന്വേഷിച്ച് ഒരു മാധ്യമപ്രവര്ത്തകന് ഫോണ്‍ ചെയ്ത കഥ നടന് തിലകന് ഇടക്കിടെ പറയാറുണ്ട്. പക്ഷെ ഇത്തരം വിഷയങ്ങളിലൊക്കെ കോമാളിത്തരം ആവശ്യത്തിലധികം കൂട്ടിക്കുഴച്ച് കുളമാക്കിയിരിക്കുന്നു.<br /><br />`പത്രപ്രവര്ത്തകന് ഹൃദയമുണ്ടാകുന്നത് അയോഗ്യതയാണ്', `ഞാനൊരു മനുഷ്യനല്ല, പത്രപ്രവര്‍ത്തകനാണ്' തുടങ്ങിയ സംഭാഷണങ്ങള്‍ എഴുതുമ്പോള്‍ ഒരുപാടു മനുഷ്യരുടെ ദുരിതങ്ങള്‍ ലോകത്തെ അറിയിച്ച, അനാഥരെ സനാഥരാക്കിയ, നിരാലംബര്‍ക്ക് ആലംബം കാട്ടിക്കൊടുത്ത ലക്ഷക്കണക്കിന് മാധ്യമപ്രവര്‍ത്തകരെ രവികുമാര്‍ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.<br /><span class=""></span><br />ജഗതിശ്രീകുമാര്‍, ഹരിശ്രീ അശോകന്, സലീം കുമാര്‍ തുടങ്ങിയ നടന്മാരൊക്കെ പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്നുണ്ട് ഈ ചിത്രത്തില്‍. മുഖ്യധാരാ മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കളെ സാര്‍ എന്ന് വിളിക്കാറില്ല(അപവാദങ്ങള്‍ ഇല്ലെന്നല്ല). ഉദാഹരണത്തിന് വി.എസ്. അച്യുതാനന്ദനെ വി.എസ് അല്ലെങ്കില്‍ സി.എം എന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ പൊതുവെ വിളിക്കുക. സിനിമക്കാരെയും കായികതാരങ്ങളെയുമൊക്കെ പേരോ ചുരുക്കപ്പേരോ ഇതൊന്നുമല്ലെങ്കില്‍ അല്ലെങ്കില്‍ താങ്കള്‍ എന്നോ വിളിക്കും. പക്ഷെ, മലയാളത്തില്‍ ഇന്നോളം ഇറങ്ങിയിട്ടുള്ള സിനിമകളിലെല്ലാം സാര്‍ വിളികള്‍ മാത്രമാണ് കേട്ടിട്ടുള്ളത്.<br /><span class=""></span><br />കലവൂര്‍ രവികുമാര്‍ എഴുതുന്ന തിരക്കഥയിലെങ്കിലും സാര്‍ വിളികളുടെ പ്രളയം ഉണ്ടാവില്ലെന്നു കരുതി. പക്ഷെ, സംഭവിച്ചത് മറ്റൊന്നാണ്. ഇവിടെ രാഷ്ട്രീയ നേതാക്കളെ മാത്രമല്ല, ക്രിക്കറ്റ് താരത്തെപ്പോലും മാധ്യമ പ്രവര്‍ത്തകര്‍ സാര്‍ വിളികളില്‍ കുളിപ്പിച്ചു കിടത്തുകയാണ്.<br /></span><strong><span style="font-size:180%;"><span style="color:#cc0000;"><u>കുറിപ്പടി</u><br /></span>രവികുമാറും സുകുമാറും ചേര്‍ന്ന് ഇനി ഇത്തരം ഒരു സിനിമ ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഒരാഴ്ച്ചത്തേക്കെങ്കിലും ഷാജികൈലാസ്-രണ്‍ജി പണിക്കര്‍ ടീമിന്റെ പക്കല്‍ ട്യൂഷന് പോകുന്നത് നല്ലതാണ്. എന്നു കരുതി പാസ് മാര്‍ക്ക് കിട്ടണമെന്നില്ല, മോഡറേഷന് വാങ്ങിയെങ്കിലും ജയിക്കാം. ആക്ഷേപഹാസ്യം മാത്രമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ സിനിമാല ടീമിന്റെ ഉപദേശം തേടാം. </span></strong></div>പതാലിhttp://www.blogger.com/profile/06544649739299134780noreply@blogger.com6tag:blogger.com,1999:blog-37670513.post-80413272579716539562009-10-19T09:47:00.005+03:002009-10-23T06:00:26.341+03:00പഴശ്ശിരാജ-സ്തുതിഗീതങ്ങളുടെ മറുപുറം<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi2EwjCi-_QEZjy61cBBGB7XAI1o1qiEksXDkp-MbzoSk16DUgjEeTknTvvO50cduBuVvJ4RawUIdyboMH-HNkmRCapGj0oDRTdNpKzOb2m1AYKAfY93SN5A12gTfQOHHmd8_4B/s1600-h/a1.jpg"><img id="BLOGGER_PHOTO_ID_5394212599868397538" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 300px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi2EwjCi-_QEZjy61cBBGB7XAI1o1qiEksXDkp-MbzoSk16DUgjEeTknTvvO50cduBuVvJ4RawUIdyboMH-HNkmRCapGj0oDRTdNpKzOb2m1AYKAfY93SN5A12gTfQOHHmd8_4B/s320/a1.jpg" border="0" /></a><br /><div><span style="font-size:180%;">കോക്കസുകളും സ്തുതിപാഠകരും ഫാന്‍സ് അസോസിയേഷനുകളുമാണ് എന്നും മലയാള സിനിമയുടെ ശാപം. കേരളത്തിലെ ചലച്ചിത്രലോകം ഇന്നും ഒരുപരിധിവരെ വൃദ്ധസദനംപോലെ തുടരുന്നതിന്റെ പ്രധാന കാരണവും മറ്റൊന്നല്ല.<br /><br />മമ്മൂട്ടി നായകനായ <strong>പഴശ്ശിരാജ </strong>എന്ന ചിത്രത്തിന് താങ്ങാനാവാത്ത വിശേഷണങ്ങളും പുകഴ്ത്തലുകളുംകൊണ്ട് നടത്തുന്ന തുലാഭാരവും ഇതിന്റെ തുടര്‍ച്ചയായിവേണം കാണാന്‍.അടുത്തയിടെ പുറത്തിറങ്ങിയ ഒരു സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തും ഒരു വാരികക്കുവേണ്ടി നടത്തിയ സംഭാഷണത്തില്‍ സ്വന്തം സൃഷ്ടി ഒരു മഹാസംഭവമാണെന്ന് ആവര്‍ത്തിച്ചു പ്രകീര്‍ത്തിച്ചിരുന്നു. റിലീസ് സെന്ററുകളില്‍ ചിത്രം അന്ത്യശ്വാസം വലിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ഈ കസര്‍ത്ത്.<br /><br />എം.ടി. വാസുദേവന്‍നായര്‍ എന്ന വലിയ എഴുത്തുകാരനോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ടുതന്നെ പറയട്ടെ, മെല്‍ ഗിബ്സണ് സംവിധാനം ചെയ്ത <strong>ബ്രേവ്ഹാര്‍ട്ടി</strong>നെക്കാള്‍ മികച്ച സിനിമയാണ് പഴശ്ശിരാജയെന്ന അദ്ദേഹത്തിന്റെ പ്രസ്താവന മേല്‍പ്പറഞ്ഞ അഭിമുഖത്തെപ്പോലും നാണിപ്പിക്കുന്നതാണ്.<br /><br />പഴശ്ശിരാജയെ കണ്ണടച്ച് ഇകഴ്ത്തിക്കാണിക്കാനുള്ള ശ്രമമല്ല. ചരിത്രത്തിലെ ഒരു വിസ്മയ പുരുഷനെ, ധീര ദേശാഭിമാനിയെ ഇന്നത്തെ തലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കാനും അവരില്‍ ദേശസ്നേഹം ഉണര്‍ത്താനുമുള്ള ശ്രമമാണ് ഇതെന്ന് നിഷേധിക്കുന്നില്ല. ശബ്ദമിശ്രണത്തിലെ റസൂല്‍ പൂക്കുട്ടി ടച്ചും ഇളയരാജയുടെ വിസ്മയസംഗീതവുമുള്‍പ്പെടെ മറ്റു പല സവിശേഷതകളും ചിത്രത്തിനുണ്ട്. അതൊക്കെ ഇതിനോടകം ഒരുപാട് ആവര്‍ത്തിക്കപ്പെടുകുയംചെയ്തു. പഴശ്ശിരാജയെ ലോക സിനിമയിലെതന്നെ മഹാസംഭവമാക്കി പ്രകീര്‍ത്തിക്കുന്നതിലെ സാംഗത്യമില്ലായ്മ മാത്രം ചൂണ്ടിക്കാട്ടുകയാണിവിടെ.<br /><br />സ്കോട്ടിഷ് സ്വാതന്ത്ര്യസമര ചരിത്രവുമായി ബന്ധപ്പെട്ട ബ്രേവ്ഹാര്‍ട്ട് 1995ലാണ് പുറത്തിറങ്ങിയത്. സംവിധായകന്‍തന്നെ നായകവേഷവും അവതരിപ്പിച്ച ചിത്രം പത്ത് ഓസ്കാര്‍ നോമിനേഷനുകളും അഞ്ച് അവാര്‍ഡുകളും നേടി. ഓസ്കര് തിളക്കത്തേക്കാളുപരിയായി സാങ്കേതികവും കലാപരവുമായ മികവുതന്നെയാണ് ചിത്രത്തെ ശ്രദ്ധേയമാക്കിയത്. ഇതു മാത്രമല്ല, പതിനൊന്ന് പുരസ്കാരങ്ങള്‍നേടി ഓസ്കര് ചരിത്രത്തില്‍ പതിറ്റാണ്ടുകളോളം തകര്‍ക്കപ്പെടാതിരുന്ന റെക്കോര്‍ഡിട്ട <strong>ബെന്ഹര്</strong>(1959) ഉള്‍പ്പെടെ ഇതിഹാസങ്ങളെയും ചരിത്ര സംഭവങ്ങളെയും ആധാരമാക്കിയുള്ള ഭൂരിഭാഗം ഹോളിവുഡ് ചിത്രങ്ങളുടെയും ഏഴുപത് അയലത്ത് നില്‍ക്കനുള്ള യോഗ്യത പഴശ്ശിരാജയ്ക്കില്ലെന്ന് പറയാന്‍ ഏറെ ആലോചിക്കേണ്ടതില്ല.<br /><br />മലയാളത്തിന്റെ ലോക സിനിമ എന്ന വിശേഷണമാണ് ചിലര്‍ പഴശ്ശിക്ക് ചാര്‍ത്തിക്കൊടുത്തിരിക്കുന്നത്. ഇംഗ്ലീഷില്‍ റിലീസ് ചെയ്യുന്നതും അമേരിക്കയില്‍ തിയേറ്റര്‍ ഉള്ളതും കുറെ വിദേശികള്‍ അഭിനയിച്ചിരിക്കുന്നതും ഒഴിച്ചുനിര്‍ത്തിയാല്‍ ലോക സിനിമ എന്ന് എങ്ങനെ ഇതിനെ വിശേഷിപ്പിക്കാനാകും? മലയാളത്തിന്റെ പരമിതിയില്‍നിന്നുകൊണ്ട് ഇത്രയൊക്കെ ചെയ്തില്ലേ എന്നു ചോദിക്കുന്നവരുണ്ട്. ഇത് ഒരു പത്തു കൊല്ലം മുമ്പ് പറഞ്ഞിരുന്നെങ്കില്‍ മനസ്സിലാക്കാമായിരുന്നു. ഇപ്പോള്‍ എന്താണ് മലയാളത്തിന്റെ പരിമിതി?. ലോകത്തില്‍ എവിടെയും ഷൂട്ടിംഗും സാങ്കേതിക ജോലികളും നടത്താനും എവിടെനിന്നും താരങ്ങളെയും സാങ്കേതിക പ്രവര്‍ത്തകരെയും എത്തിക്കാനും ഇന്ന് യാതൊരു ബുദ്ധിമുട്ടുമില്ല, പണമിറക്കണമെന്നുമാത്രം. പണമിറക്കാനും മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രത്തിന്റെ നിര്‍മാതാവെന്ന മേല്‍വിലാസം നേടാനും ഗോകുലം ഗോപാലന് തയാറായി. പിന്നെ എന്താണ് പരിമിതികൊണ്ട് ഉദ്ദേശിക്കുന്നത്?.<br /><span class=""></span><br />പൂജയ്ക്കു മുമ്പു മുതല്‍ അഖിലാണ്ഡ ബ്രഹ്മാണ്ഡ ചിത്രമെന്ന വിശേഷണം ആവര്‍ത്തിച്ചുകേട്ട് എങ്കിപ്പിന്നെ ഇതൊന്നു കണ്ടിട്ടുതന്നെ കാര്യം എന്നു തീരുമാനിച്ച് തീയേറ്ററിലെത്തുന്ന മമ്മൂട്ടി ഫാന്‍സ് അല്ലാത്തവരെ സംബന്ധിച്ചിടത്തോളം പ്രതീക്ഷ അസ്ഥാനത്താകുമെന്നുറപ്പ്. അത്യാവശ്യം ഹോളിവുഡ് സിനിമകള്‍ കാണുന്നവരാണെങ്കില്‍ ഗ്ലാഡിയേറ്ററിലെയും(അവസാന രംഗത്ത് വെടിയേല്‍ക്കുന്ന മമ്മൂട്ടി നിലത്തുകുത്തിയ വാളില്‍ കുമ്പിട്ടിരിക്കുന്നത് ഒരു ഉദാഹരണം) ക്രൗച്ചിംഗ് ടൈഗര്‍ ഹിഡണ്‍ ഡ്രാഗണി(ഈ സിനിമയില്‍ താരങ്ങള്‍ അന്തരീക്ഷത്തിലും വൃക്ഷത്തലപ്പുകളിലുമൊക്കെ നിന്നായിരുന്നു വാള്‍പ്പയറ്റ്. പക്ഷെ പഴശ്ശിരാജയിനും അത് അനുകരിച്ചപ്പോള്‍ ഗരുഡന് പറവ നടത്തുകയാണെന്ന് മനസ്സിലാക്കാന്‍ നഴ്സറിക്കുട്ടികള്‍ക്കുപോലും അധികം അധ്വാനിക്കേണ്ടതില്ല. അതാണ് പെര്ഫെക്ഷന്. ആംഗ് ലീ ഹരിഹരനോടു ക്ഷമിക്കട്ടെ)ലെയുമൊക്കെ ഷോട്ടുകളുടെ പകര്‍പ്പുകള്‍കണ്ട് ചിരിക്കും.<br /><span class=""></span><br />ഇനി അഭിനയവിശേഷം. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മമ്മൂട്ടിയുടെ കാര്യംമെടുക്കാം. ചിത്രത്തിന്റെ അണിയറക്കാരെ സംബന്ധിച്ചിടത്തോളം മറ്റൊരു താരത്തെ പരിഗണിക്കാവുന്ന സാഹചര്യമായിരുന്നിരിക്കില്ല. മാത്രമല്ല, വടക്കന്‍ വീരഗാഥയുടെ ഹാംഗ് ഓവര്‍ നിലനിര്‍ത്തുകയുംവേണമല്ലോ?ദേശീയ അവാര്‍ഡുകളുടെ കണക്കുകള്‍ക്കും ഫാന്‍സി ഡ്രസുകള്‍ക്കുമപ്പുറം അന്യഭാഷാനടന്മാര്‍ക്കുമുന്നില്‍ മലയാളത്തിന്റെ താരദൈവങ്ങള്‍ ഒന്നുമല്ലെന്ന വാദഗതിക്ക് അടിവരയിയിടുന്നുണ്ട് ഈ ചിത്രം. ശരീരവടിവിനും പയറ്റ്, യുദ്ധരംഗങ്ങളിലെ മെയ് വഴക്കത്തിലുമൊക്കെ ശരത്കുമാറിന്റെ എടെച്ചന കുങ്കന്റെ മുന്നില്‍ വീരപഴശ്ശി വട്ടപ്പൂജ്യമാണ്. അതിന് പ്രേക്ഷകര്‍ കടപ്പെട്ടിരിക്കുന്നത് കുങ്കന്റെ റോള്‍ ഉപേക്ഷിച്ച സുരേഷ്ഗോപിയോടാണ്.<br /><br />നടന് എന്ന നിലയില്‍ തന്റെ ഇരുപതു വര്‍ഷത്തെ അധ്വാനവും വളര്‍ച്ചയുമാണ് ചിത്രത്തില്‍ കാണാന്‍ കഴിയുക എന്ന് മമ്മുട്ടി പറയുന്നു. ഇത്രയും കാലമായിട്ടും അടിസ്ഥാന മാനറിസങ്ങളില്‍ ഒരിഞ്ചുപോലും വ്യത്യാസംവരുത്താന്‍ മമ്മൂട്ടിക്ക് കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് ഈ ചിത്രം. വീരപഴശ്ശി കരുത്തനായ ഒരു പോരാളിയായിരുന്നെന്നാണ് ചരിത്രം. പക്ഷെ ഇടക്കിടക്കുള്ള ഗരുഡന് പറവ ഒഴിച്ചുനിര്‍ത്തിയാല്‍ മമ്മൂട്ടി എന്ന നടന് ചിത്രത്തില്‍ ആകെ എത്രതവണ ശരീമിളക്കി പൊരുതുന്നുണ്ടെന്ന് ആരാധകര്‍ ഒന്നു ശ്രദ്ധിക്കുക. മലയാളത്തിന്റെ മഹാനടന് ചിത്രത്തിനുവേണ്ടി ശാരീരികമായി എന്തു തയാറെടുപ്പാണ് നടത്തിയത് എന്ന ചോദ്യം ഇവിടെ ബാക്കിയാകുന്നു. പഴശ്ശിയുടെ കാലത്തെ ആയോധനവീരന്മാരെ നാണംകെടുത്തുന്ന അഴകൊഴമ്പന്‍ ഫൈറ്റുകളാണ് ചിത്രത്തില്‍ ഏറെയും.<br /><br />മേക്കപ്പ്പോലും ബജറ്റിനോട് നീതിപുലര്‍ത്തുന്നില്ലെന്നു കാണാം. മനോജ് കെ. ജയന്റെയും ലാലു അലക്സിന്റെയും കഥാപാത്രങ്ങളുടെ ഉറക്കെ സംസാരിച്ചാല്‍ അഴിഞ്ഞുവീഴുന്ന മട്ടില്‍ നില്ക്കുന്ന മുഖരോമങ്ങള്‍തന്നെ നല്ല ഉദാഹരണം. ജോദ്ധാ അക്ബര്‍ എന്ന ബോളിവുഡ് ചിത്രത്തില്‍ ഹൃതിക് റോഷന് സ്ക്രീനിലെത്തുമ്പോള്‍ സുപരിചിതനായ ഒരു നടനാണ് മുന്നില്‍ക്കുന്നതെന്ന കാര്യം പ്രേക്ഷകര്‍ വിസ്മരിക്കുന്നു. അത് സംവിധായകന്റെയും മേക്കപ്മാന്റെയും നടന്റെയും കഴിവുകളുടെ സമന്വയമാണ്. ഇവിടെയാകട്ടെ കഥാപാത്രത്തേക്കാള്‍ പ്രധാനം മേക്കപ്പിനുള്ളിലെ നടനാണ്. അത് മലയാളസിനിമയുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്.<br /><br />കഥാഗതിയില്‍ പലേടത്തും പഴശ്ശിരാജ ഇംഗ്ലീഷുകാരെ കണ്ടുമുട്ടുന്നുണ്ടെങ്കിലും ഇംഗ്ലീഷ് പറയുന്നില്ല. അറിയാവുന്ന ഇംഗ്ലീഷത്രയും അദ്ദേഹം ക്ലൈമാക്സിനുവേണ്ടി സൂക്ഷിച്ചുവച്ചിരിക്കുകയായിരുന്നു. പഴശ്ശിയുടെ അന്ത്യത്തെക്കുറിച്ച് എല്ലാവര്ക്കും അറിയാവുന്നതുകൊണ്ട് സംവിധായകന്റെ വക എന്തെങ്കിലും സസ്പെന്‍സ് വേണ്ടേ?. അതുകൊണ്ട് അവസാനം പഴശ്ശിരാജയെക്കൊണ്ട് പത്ത് ഇംഗ്ലീഷ് അലക്കി സായ്പ്പിനെ ഞെട്ടിപ്പിക്കുകയല്ലാതെ മറ്റെന്തുവഴി? ഈ ഡയലോഗിലൂടെ പഴശ്ശിരാജ മെല്‍ ഗിബ്സണെ നിഷ്പ്രഭമാക്കിയെന്ന് എം.ടി തെറ്റിധരിച്ചോ ആവോ?<br /><span class=""></span><br />മലയാളത്തിലെ എല്ലാ ചലച്ചിത്ര വാരികകളും ഭൂരിഭാഗം പത്രങ്ങളും ചാനലുകളും സിനിമക്കാരോട് വിധേയത്വം പുലര്‍ത്തുന്നവയാണ്. അല്ലാത്തവര്‍ക്ക് സിനിമകളുടെ പരസ്യം കിട്ടില്ല, ഷൂട്ടിംഗ് സെറ്റുകളില്‍ പ്രവേശനവുമുണ്ടാകില്ല. ഏതെങ്കിലും ഒരു മാധ്യമം സിനിമയെക്കുറിച്ച്, നടന്റെ അഭിനയത്തെക്കുറിച്ച് വസ്തുനിഷ്ഠമായി എഴുതാന്‍ തയാറായാല്‍ അതോടെ അവന് സിനിമക്കാരുടെ പൊതുശത്രുവാകും. സ്തുതിവചനങ്ങളുടെ എണ്ണത്തോണിയൊരുക്കാന്‍ മത്സരിക്കുന്നവര്‍ക്ക് ഈ ചിത്രം മൂന്നേകാല്‍ മണിക്കൂര്‍ വലിച്ചുനീട്ടേണ്ടതുണ്ടായിരുന്നോ എന്നുപോലും ചോദിക്കാന്‍ ധൈര്യംകാട്ടാനാവില്ലെന്ന് സാരം. <span class=""></span><br /><span class=""></span><br /><span class=""></span>നാട്ടില്‍ നല്ലത് എന്തുണ്ടായാലും അത് അംഗീകരിക്കാതെ പാശ്ചാത്യരെ വാഴ്ത്തുന്ന പ്രവണതയുടെ ഭാഗമായി ഈ കുറിപ്പിനെ കാണുന്നവരുണ്ടാകാം. അങ്ങനെയെങ്കില്‍ സ്വന്തം ചിത്രത്തിന്റെ മേന്മ വിവരിക്കാന്‍ ഒരു ഹോളിവുഡ് ചിത്രത്തെക്കുറിച്ച് പരാമര്‍ശിക്കേണ്ടിവന്ന എംടിയെയാണ് അവര്‍ ആദ്യം വിമര്‍ശിക്കേണ്ടത്.<br /><span class=""></span><br />മികച്ച ദേശീയോദ്ഗ്രഥന ചിത്രം എന്നതുള്‍പ്പെടെയുള്ള പുരസ്കാരങ്ങള്‍ പഴശ്ശിരാജയ്ക്ക് ലഭിച്ചേക്കാം. മമ്മൂട്ടി ഒരിക്കല്‍ കൂടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടാല്‍ അത്ഭുതപ്പെടാനില്ല, അഭിനയമല്ല, താരമാണ് പ്രധാനം. ഓസ്കര് വേദിയിലും പഴശ്ശിരാജയ്ക്ക് സാന്നിധ്യമറിയിക്കാന്‍ കഴിയട്ടെ ആശിക്കുന്നു. ഈ സിനിമയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ അധ്വാനത്തെ മാനിക്കുന്നു. സ്വന്തം സൃഷ്ടി മികച്ചതെന്ന് അഭിപ്രായപ്പെടുന്നതും മനസ്സിലാക്കാം. പക്ഷെ ആവേശം തലക്കുകയറിയപ്പോള്‍ ഇതൊരു ആഗോള സംഭവമാണെന്നൊക്കെ, പ്രത്യേകിച്ചും ലോകം അംഗീകരിച്ച ഒരു ചിത്രവുമായി താരതമ്യം ചെയ്ത് വെച്ചുകാച്ചുന്നതിനുമുമ്പ് ഒന്നുകൂടി ആലോചിക്കണം; പ്രത്യേകിച്ചും എംടിയെപ്പോലെയുള്ളവര്‍.<br />---------------------------</span></div>പതാലിhttp://www.blogger.com/profile/06544649739299134780noreply@blogger.com26tag:blogger.com,1999:blog-37670513.post-30574152240499224082009-04-23T21:54:00.012+03:002009-04-24T11:07:09.073+03:00ഭാഗ്യദേവത- നമ്മടെ കാശു പോകത്തില്ല, ഒറപ്പ്<span style="font-size:130%;"><strong>ഇന്നലെ രാവിലെ ചങ്ങനാശ്ശേരി അഭിനയേല് 2 ഹരിഹര്‍നഗര്‍ കണ്ടശേഷം ഉച്ചഭക്ഷണം കഴിക്കാന്‍ നേരം കിട്ടിയില്ല. ഒരു പാക്കറ്റ് ലേസും മേടിച്ചാണ് അതേ കോംപ്ലക്സിലെ ചെറിയ തിയേറ്ററായ അനുവില്‍ മാറ്റിനിക്ക് ഭാഗ്യദേവത കാണാന്‍ കേറിയത്.<br /><br />പടത്തിന്റെ പേരു ശരിയല്ലെന്ന് നേരത്തെ തോന്നിയാരുന്നു. പോസ്റ്ററും അത്ര എറിപ്പനല്ല. എങ്കിലും സത്യന് അന്തിക്കാടിന്റെ പടമല്ലേ, എന്തെങ്കിലും ഇല്ലാതിരിക്കുമോ എന്ന് വിചാരിച്ചു.<br /><br />റിലീസ് ചെയ്ത് ആഴ്ച്ചകള്‍ പിന്നിട്ടിട്ടും ഹരിഹര്‍നഗറിന് ഒടുക്കത്തെ തെരക്ക്. ഭാഗ്യദേവതയുടെ ഫസ്റ്റ്ക്ലാസും ബാല്‍ക്കണിയുമൊക്കെ കഷ്ടി ഫുള്ളായെന്നു പറയാം, അത്രേയൊള്ളു.<br /><br />ഒള്ളതു പറയാവല്ലോ. മൊടക്കിയ കാശ് മൊതലായി. വെറുതെ മൊതലായീന്നു പറഞ്ഞാ ശരിയാവില്ല. മൊമ്മതലായി. പടത്തിന്റെ കഥ വലിയ സംഭവമൊന്നുമല്ല. അത് ഇതിനോടകം നിങ്ങളൊക്കെ അവിടേം ഇവിടേമൊക്കെ വായിച്ചിട്ടൊണ്ടാകുമല്ലോ. അതുകൊണ്ട് വിസ്തരിക്കുന്നില്ല. എങ്കിലും ചുരുക്കിപ്പറയാം.<br /><br /><br /></strong></span><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhh2OqiEUkdROUVHKzzoVeRoDsWrmIf1dvt5UrLrtQZQEUVceCg2C6MWqpBe18xYFRXf0dhJUB6msVJz7GNZ9BDPDtRbA7tph2IlcWxzp8ZlzGV6xfpOWwAUxk4huXWwTdXwh3G/s1600-h/09sl2.jpg"><span style="font-size:130%;"><strong><img id="BLOGGER_PHOTO_ID_5327986415998607426" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 255px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhh2OqiEUkdROUVHKzzoVeRoDsWrmIf1dvt5UrLrtQZQEUVceCg2C6MWqpBe18xYFRXf0dhJUB6msVJz7GNZ9BDPDtRbA7tph2IlcWxzp8ZlzGV6xfpOWwAUxk4huXWwTdXwh3G/s320/09sl2.jpg" border="0" /></strong></span></a><span style="font-size:130%;"><strong><br /><br />കുട്ടനാട്ടിലെ ശരാശരി പ്രാരാബ്ധക്കാരുടെ പ്രതിനിധിയായ നായകന് ബെന്നി ജീവിതം പച്ചപിടിപ്പിക്കാനുള്ള കുറുക്കുവഴിയായി അഞ്ചു ലക്ഷം രൂപ സ്ത്രീധനം വാങ്ങി പെണ്ണു കെട്ടാന്‍ തീരുമാനിച്ചു. പക്ഷെ കൃത്യ സമേത്ത് സ്ത്രീധനം കിട്ടാതെ ആശാന് കുടുങ്ങി. അതിന്റെ പേരില്‍ നമ്മള് ഒരുപാടു സിനിമകളില്‍ കണ്ടിരിക്കുന്ന പോലെ പെണ്ണിനെ വീട്ടിക്കൊണ്ടുപോയി വിട്ടു. അങ്ങനെയിരിക്കുന്പോ പെണ്ണിന് രണ്ടു കോടി രൂപ ലോട്ടറിയടിച്ചു. പിന്നെ അവളെ തിരിച്ചുകൊണ്ടുവരാന്‍ ബെന്നീടെ പരാക്രമങ്ങള്‍.<br /><br />കാര്യങ്ങള്‍ അങ്ങനെ നിക്കുന്പോള്‍ ബെന്നീടെ പെങ്ങള് ഒരുത്തനുമായി സൊള്ളാന്‍ പോകുന്നതിനെടേല് നാട്ടുകാര്‍ പിടിച്ചു. അപ്പംപിന്നെ അവളെ അവന് കെട്ടിച്ചുകൊടുത്ത് മാനം രക്ഷിക്കണ്ടേ? ചെക്കന്റെ വീട്ടുകാര്‍ ഉയര്‍ന്ന തുക സ്ത്രീധനം ചോദിച്ചപ്പോള്‍ നായകന് പണ്ട് നായികേടെ വീട്ടുകാര്‍ നേരിട്ട അതേ പ്രതിസന്ധിയില്‍ കുടുങ്ങുന്നു. ബാക്കി പറയാതെ ഊഹിക്കാമല്ലോ. നായകന്റെ കുടുംബത്തിന്റെ മാനം കപ്പലു കേറാന്‍ തുറമുഖം വിട്ട നേരത്ത് പൊന്നും പണവുമായി പറന്നെത്തി നായിക അത്(മാനം) വീണ്ടെടുക്കുന്നു. അങ്ങനെ മധുരമായി പ്രതികാരം ചെയ്യുന്നു. ഒടുവില്‍ അവര്‍ ഒന്നാകുന്നു. ശുഭം.<br /><br />സംഗതി പറഞ്ഞപ്പം തീര്‍ന്നു. ഇത്രേയൊള്ളോ സാധനം എന്ന് നിങ്ങക്കും തോന്നിയേക്കാം. ഈ പടം കണ്ടില്ലെങ്കില്‍ നിങ്ങള്‍ക്ക് ധനഷ്ടവും മാനഹാനീമൊന്നും സംഭവിക്കാനുമില്ല. ഇത് മലയാള സിനിമാ ചരിത്രത്തിലെ മയില്ക്കുറ്റിയാകാന് പോകുന്നുമില്ല. പക്ഷെ, പൊന്നു ചങ്ങാതിമാരെ, സാഗര്‍ ഏലിയാസ് ജാക്കിയും ഐജിയും ടു ഹരിഹര്‍നഗറും ഉള്‍പ്പെടെയുള്ള തട്ടിപ്പൊളിപ്പുകളും തല്ലിപ്പൊളികളും കണ്ട് തല മന്ദിച്ചിരിക്കുന്ന നിങ്ങള്‍ക്ക് പച്ചയായ ജീവിതം കാണണമെങ്കില്‍, റെഡീമേഡല്ലാത്ത, മുഴച്ചുനില്ക്കാത്ത നര്‍മം ആസ്വദിച്ച് ചിരിക്കണമെങ്കില്‍, കഥാപാത്രങ്ങള്‍ക്കൊപ്പം അല്‍പ്പം സങ്കടപ്പെടണമെങ്കില്‍ ധൈര്യമായി ടിക്കറ്റെടുത്തോ. ഇതിനെല്ലാം പറ്റിയ എന്തൊക്കെയോ ഈ പടത്തിലൊണ്ട്. പള്ളിക്കൂടത്തിലെ സാറമ്മാരു വ്യാകരണമെന്നോ ആശാരിമാരു കാതലെന്നോ, റിയാലിറ്റി ഷോക്കാരു സംഗതീന്നോ ഒക്ക പറയുന്നപോലൊരു സാധനം.<br /><br />നേരത്തെ പോയാല്‍ തടി കേടാകാതെ ടിക്കറ്റുകിട്ടും, ഫുള്‍ ഏസീലിരുന്ന് പടം കാണാം. സത്യന് അന്തിക്കാടിന്റെ പടങ്ങളുടെ ചരിത്രം അറിയാവമല്ലോ. ആദ്യം ആളില്ലേലും രണ്ടാഴ്ച്ച കഴിയുന്പോ സംഗതി മാറും. വീണ്ടും ചില വീട്ടുകാര്യങ്ങളുടെ ചരിത്രം മറക്കണ്ട.<br /><br />നായികക്ക് ലോട്ടറി അടിക്കുന്നത് ഉള്‍പ്പെടെയുള്ള ചില്ലറ കല്ലുകടികളുണ്ടെങ്കിലും കുട്ടനാട്ടിലെ സാധാരണക്കാരുടെ സെറ്റപ്പ്, വീട്ടുകാര്യങ്ങള്‍ ഒക്കെ കിറുകൃത്യമായി സ്ക്രീനേലോട്ട് പറിച്ചുവെച്ച സത്യന് അന്തിക്കാടിന് കൈ കൊടുക്കാതിരിക്കാന്‍ പറ്റില്ലകേട്ടോ. നായകന് ജയറാമും നായിക കനിഹയുമാണെങ്കിലും ഭാഗ്യദേവതയിലെ യഥാര്‍ത്ഥ നായിക കെ.പി. എ.സി ലളിതതന്നെ. നമ്മടെ വീടുകളിലില്‍ ചുറ്റുപാടുകളില്‍ സ്ഥിരം കാണുന്ന ടിപ്പിക്കല്‍ അമ്മച്ചി. സ്ഫടികത്തിലെയും വീണ്ടും ചില വീട്ടുകാര്യങ്ങളിലെയും താന്തന്ന അവതരിപ്പിച്ച അമ്മച്ചിമാരെ ലളിത ശൂ ആക്കിക്കളഞ്ഞു. 2009ലെ മികച്ച സഹനടിക്കുള്ള അവാര്‍ഡ് ഇവിടെക്കൊട്.<br /><br />അപ്പം പോയി പടം കണ്ടിട്ട് വിവരം പറ. തല്ക്കാലം ഞാനങ്ങോട്ട് പോട്ടെ.</strong></span>പതാലിhttp://www.blogger.com/profile/06544649739299134780noreply@blogger.com6tag:blogger.com,1999:blog-37670513.post-10108739267997936232009-03-26T13:53:00.008+03:002009-03-27T10:14:07.180+03:00സാഗര്‍ അലിയാസ് ജാക്കി-റിവ്യൂ<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjJ5Ca7kSBSSXeyImsD_lREbp7BNiGMfDDcZLuVWIjDiVOouJ4IBjY7OxNSDwCCYDK4Y79zYzYZOcBe5ZaXJeo9EH-v02qDiWYqgYTHuo4kvEJqAvEvqfnFqVzuQaI9ppkg56Px/s1600-h/SAJReloaded.jpg"><img id="BLOGGER_PHOTO_ID_5317760231169605170" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 240px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjJ5Ca7kSBSSXeyImsD_lREbp7BNiGMfDDcZLuVWIjDiVOouJ4IBjY7OxNSDwCCYDK4Y79zYzYZOcBe5ZaXJeo9EH-v02qDiWYqgYTHuo4kvEJqAvEvqfnFqVzuQaI9ppkg56Px/s320/SAJReloaded.jpg" border="0" /></a><br /><p><span style="font-size:130%;"><span style="color:#660000;"><strong><span class=""><span style="font-size:180%;color:#006600;">അ</span>മല്</span> നീരദ് സംവാധനം ചെയ്ത സാഗര്‍ അലിയാസ് ജാക്കി റീലോഡഡ് കണ്ടശേഷം ഒരു റിവ്യു <span class="">എഴുതണമെന്ന് </span>നേരത്തെ ആലോചിച്ചിരുന്നു. കണ്ടു കഴിഞ്ഞപ്പോള്‍ അതിനായി മിനക്കെടണോ എന്നൊരു സന്ദേഹം.</strong></span></span></p><br /><p><span style="font-size:130%;"><span style="color:#660000;"><strong>എറണാകുളം പത്മ തീയേറ്ററില്‍ റിലീസ് ദിവസം </strong></span></span><span style="font-size:130%;"><span style="color:#660000;"><strong>രണ്ടാമത്തെ ഷോയ്ക്ക് ചെന്നപ്പോള്‍ അവിടെ ടിക്കറ്റിനായി ഘോരയുദ്ധം. ലാല്‍ ആരാധകരും റിലീസ് സംഭവമാക്കാന്‍ തുനിഞ്ഞിറങ്ങിയ ഫാന്‍സുകാരും കൂടിയായപ്പോള്‍ തിയേറ്ററിന്റെ രണ്ടു നിലയിലെയും വരാന്ത വിയര്‍പ്പില്‍ കുതിര്‍ന്നു.</strong></span></span></p><br /><p><span style="font-size:130%;"><span style="color:#660000;"><strong>ഏതായാലും പടം കഴിഞ്ഞിറങ്ങുന്പോള്‍ കേട്ട കമന്റുകള്‍ ചില കമന്റുകള്‍ മാത്രം ഇവിടെ ചേര്‍ക്കാം.</strong></span></span></p><br /><p><span style="font-size:180%;">1<strong>സംഗതി റീലോഡഡായിയില്ല മോനേ</strong></span></p><br /><p><strong><span class=""></span></strong><strong><span style="font-size:180%;">2. --------ലെ പടം</span></strong></p><br /><p><span style="font-size:180%;"><strong>3.ടിക്കറ്റിന്റെ കാശ് <span class="">ഞാന്‍ തരില്ല </span></strong><strong><span class=""></span>(ഷെയറിടാമെന്ന വ്യവസ്ഥയില്‍ ഒന്നിച്ചു ടിക്കറ്റെടുത്ത യുവാവിനോട് കൂട്ടുകാരിലൊരാള്‍)</strong></span></p><br /><p><span style="font-size:180%;"><strong>4.</strong><strong><span class="">ആക്ച്വലി</span> ഇത്രയും നേരം എന്താണ് സംഭവിച്ചത്?</strong></span></p><br /><p><span style="font-size:180%;"><strong>5.</strong><strong>സിഎന്‍എന്‍ ചാനല്‍ മലയാളം തുടങ്ങിയത് എപ്പഴാണപ്പാ?</strong></span></p><br /><p><span style="font-size:180%;"><strong>6. കണ്ണില്‍ കാണുന്നവരെയൊക്കെ </strong><strong>സാറേന്നു വിളിക്കുന്ന ആദ്യ ജേണലിസ്റ്റിനുള്ള അവാര്‍ഡ് യെവക്കു കൊടുക്കണം.</strong></span></p><br /><p><span style="font-size:180%;"><strong>7.</strong><strong>ഇതെന്താണ് റാഞ്ചല്‍-വെടിവെപ്പു മത്സരമോ?</strong></span></p><br /><p><span style="font-size:180%;"><strong>8.</strong><strong>ഗുണ്ടകളുടെ ഫാഷന്‍ പരേഡ് </strong></span></p><br /><p><strong><span style="font-size:180%;">9.ലാലേട്ടന് ബുള്ളറ്റ് പ്രൂഫ് ആണു മോനേ?</span></strong></p><br /><p><strong><span style="font-size:180%;">10.</span></strong><strong><span style="font-size:180%;">ഈ നേരത്ത് പെന്റാ മേനകേന്ന് രണ്ടു കന്പിപ്പടം മേടിച്ചു കണ്ടാമതിയാരുന്നു</span>.</strong></p><br /><p><strong></strong></p><br /><p></p><br /><p></p><br /><p></p><br /><p></p>പതാലിhttp://www.blogger.com/profile/06544649739299134780noreply@blogger.com6tag:blogger.com,1999:blog-37670513.post-75433024242762311442009-01-07T13:15:00.022+03:002009-01-07T16:29:54.921+03:00സൗദി സിനിമയിലേക്കുള്ള 500 കിലോമീറ്ററുകള്‍<strong><span style="font-size:180%;">സിനിമാ തീയേറ്ററുകളില്ലാത്ത സൗദി അറേബ്യയിലെ സിനിമാ വിശേഷങ്ങളെക്കുറിച്ച് ഞാന്‍ എഴുതിയ ലേഖനവും രണ്ടു സംവിധായകരുടെ അഭിമുഖവും മാതൃഭൂമി ആഴ്ചപ്പതിപ്പ് (28) പ്രസിദ്ധീകരിച്ചത് കുറെപ്പേരെങ്കിലും കണ്ടിരിക്കുമെന്ന് കരുതുന്നു. അത് കാണാത്തവര്‍ക്കുവേണ്ടി പേജുകള്‍ (ഫോട്ടോഷോപ്പ്) ചുവടെ ചേര്‍ത്തി രിക്കുന്നു.വായിച്ചു അഭിപ്രായം അറിയിക്കുമല്ലോ.<br /></span></strong><br /><br /><br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEivONj3IB_I9QLugwLmjroua2fjnoP0ST8JTYuXfEW6XIkXOXDPWfFyPSS2qOK6aLN49paU-txlfhIPpCg3k_UDAvT8s_wP7iquZnup7D0-CrZx5jBBNVbFb9duje-1Fmy8vFIC/s1600-h/1.jpg"><img id="BLOGGER_PHOTO_ID_5288530665958707858" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 240px; CURSOR: hand; HEIGHT: 320px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEivONj3IB_I9QLugwLmjroua2fjnoP0ST8JTYuXfEW6XIkXOXDPWfFyPSS2qOK6aLN49paU-txlfhIPpCg3k_UDAvT8s_wP7iquZnup7D0-CrZx5jBBNVbFb9duje-1Fmy8vFIC/s320/1.jpg" border="0" /></a><br /><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhhW574iLkLPe6y8JT6WTbSN_wQHucbuoI82vXAyoVgIbSUqa4uon-mfJFZOZZZqfy73k24CoGjrWdm_rz1MLKUmlBzvWG00Y9T_QOYL3v58KGsteqvBP3vdIm_5Ygkqlmqlq9l/s1600-h/2.jpg"><img id="BLOGGER_PHOTO_ID_5288528008485928498" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 234px; CURSOR: hand; HEIGHT: 320px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhhW574iLkLPe6y8JT6WTbSN_wQHucbuoI82vXAyoVgIbSUqa4uon-mfJFZOZZZqfy73k24CoGjrWdm_rz1MLKUmlBzvWG00Y9T_QOYL3v58KGsteqvBP3vdIm_5Ygkqlmqlq9l/s320/2.jpg" border="0" /></a><br /><br /><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhvti7qCBk2J5DfyhyphenhyphenR9GW2Y2Rp6AuL5iNFXXBCu13g5T5hVI3UDmAPGZQuTz6WrWJyk0aPb753rtblHGiFXXBj0SYnwwCqrarDRbAGP5DWRuAJdOebnTpRSyn9Vqwm33UkoKLt/s1600-h/3.jpg"><img id="BLOGGER_PHOTO_ID_5288526213742551250" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 222px; CURSOR: hand; HEIGHT: 320px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhvti7qCBk2J5DfyhyphenhyphenR9GW2Y2Rp6AuL5iNFXXBCu13g5T5hVI3UDmAPGZQuTz6WrWJyk0aPb753rtblHGiFXXBj0SYnwwCqrarDRbAGP5DWRuAJdOebnTpRSyn9Vqwm33UkoKLt/s320/3.jpg" border="0" /></a><br /><br /><br /><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgKiVNq8C4W28NqtpP7R4CSLebKdUuu9Q4WjO6rDV8-32sl6j75E4WN_6LgdFCuIljXk5ut5krtfR-zg44ir-KvDbOWPKZLfiInAOAOnHoWFhGbV3OVjzZe9GYrQy2D6wJKM_DT/s1600-h/4.jpg"><img id="BLOGGER_PHOTO_ID_5288508566288837762" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 221px; CURSOR: hand; HEIGHT: 320px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgKiVNq8C4W28NqtpP7R4CSLebKdUuu9Q4WjO6rDV8-32sl6j75E4WN_6LgdFCuIljXk5ut5krtfR-zg44ir-KvDbOWPKZLfiInAOAOnHoWFhGbV3OVjzZe9GYrQy2D6wJKM_DT/s320/4.jpg" border="0" /></a><br /><br /><br /><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg_NWW0Xrrwip0qgH7TjN84D13SUT4j08AMEuZ5nfm_Z_qTgUrTkgbMxfEeDpQ1HwuOPV3GKWnOtUlPe5bTbMmrH3qRDvH3vqEvite3qdocx-F79wG3iRY1dYSsMlxVx-M46qtn/s1600-h/5.jpg"><img id="BLOGGER_PHOTO_ID_5288506481585603010" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 231px; CURSOR: hand; HEIGHT: 320px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg_NWW0Xrrwip0qgH7TjN84D13SUT4j08AMEuZ5nfm_Z_qTgUrTkgbMxfEeDpQ1HwuOPV3GKWnOtUlPe5bTbMmrH3qRDvH3vqEvite3qdocx-F79wG3iRY1dYSsMlxVx-M46qtn/s320/5.jpg" border="0" /></a><br /><br /><br /><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEghIovTWMt4CZzKrUMM6pjXwzPE9uO0mykc1-0xkRFZdoA7snvX5Icz8RzjPJcDjzZIOEgmGryYoef5Hg_ZZlnUex_1uCAbn9wCBnqfZOJ2SA940HrP6U-9nmpTorR6u_kMdNzP/s1600-h/6.jpg"><img id="BLOGGER_PHOTO_ID_5288505096136969874" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 233px; CURSOR: hand; HEIGHT: 320px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEghIovTWMt4CZzKrUMM6pjXwzPE9uO0mykc1-0xkRFZdoA7snvX5Icz8RzjPJcDjzZIOEgmGryYoef5Hg_ZZlnUex_1uCAbn9wCBnqfZOJ2SA940HrP6U-9nmpTorR6u_kMdNzP/s320/6.jpg" border="0" /></a><br /><br /><br /><br /><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEheFHzk14-ij25PTddrm2pHDubZLeqQv5r8Ygg40NV4cI0BolpMe8uAUiooEfCLwOGKstn-T1CzDDBJvkuLN86ckzlYUZqzguIAsyO7l5NXxT9_sFkJc-1OXnhbOabEb7B0zV1L/s1600-h/7.jpg"><img id="BLOGGER_PHOTO_ID_5288504088065451266" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 211px; CURSOR: hand; HEIGHT: 320px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEheFHzk14-ij25PTddrm2pHDubZLeqQv5r8Ygg40NV4cI0BolpMe8uAUiooEfCLwOGKstn-T1CzDDBJvkuLN86ckzlYUZqzguIAsyO7l5NXxT9_sFkJc-1OXnhbOabEb7B0zV1L/s320/7.jpg" border="0" /></a><br /><br /><br /><br /><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh43bzhy4gJ9dpf-s5AWAVYiVAanyss16wfVZf-I4XrzeqBuU5GHMa8SYcFW7Yl6_wlYUbQWzxPPoGmUW0OMOqj_m3QXjhD0iiLLatjCUMfYQAumNijzAH2QYffPJaERYXpWpuQ/s1600-h/8.jpg"><img id="BLOGGER_PHOTO_ID_5288502761584546578" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 228px; CURSOR: hand; HEIGHT: 320px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh43bzhy4gJ9dpf-s5AWAVYiVAanyss16wfVZf-I4XrzeqBuU5GHMa8SYcFW7Yl6_wlYUbQWzxPPoGmUW0OMOqj_m3QXjhD0iiLLatjCUMfYQAumNijzAH2QYffPJaERYXpWpuQ/s320/8.jpg" border="0" /></a><br /><br /><br /><br /><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEii2G3zgF3_dKFcFBVyVNupWYXCpDDt-x6g_7ntACPbyzojPssPtX3N58GHwJZVzHndBnDg8GlbEZorer5deW6yT0ckrzy_jvBx8hTfKlMGb1jRxu3uuYJ39mDqAwN8FDY8YqLP/s1600-h/9.jpg"><img id="BLOGGER_PHOTO_ID_5288501457676016578" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 229px; CURSOR: hand; HEIGHT: 320px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEii2G3zgF3_dKFcFBVyVNupWYXCpDDt-x6g_7ntACPbyzojPssPtX3N58GHwJZVzHndBnDg8GlbEZorer5deW6yT0ckrzy_jvBx8hTfKlMGb1jRxu3uuYJ39mDqAwN8FDY8YqLP/s320/9.jpg" border="0" /></a><br /><br /><br /><br /><br /><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEijXJ_U-f_3iEydphSsynMHVGd4WtIjyoS3jx5T5VfuZykyF7horLw_DflDTAQDvj9WiRJS4aAcqyy7oO-6Bx_qntqhz0zNZ4kzCIZsAqmuIGGbqnpuaXc_MVLRy1-P3piY8-ne/s1600-h/10.jpg"><img id="BLOGGER_PHOTO_ID_5288500507613852418" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 222px; CURSOR: hand; HEIGHT: 320px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEijXJ_U-f_3iEydphSsynMHVGd4WtIjyoS3jx5T5VfuZykyF7horLw_DflDTAQDvj9WiRJS4aAcqyy7oO-6Bx_qntqhz0zNZ4kzCIZsAqmuIGGbqnpuaXc_MVLRy1-P3piY8-ne/s320/10.jpg" border="0" /></a><br /><br /><br /><br /><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjCWTRn5kIXyo3u9lQNHea5iPe9wDQpzF6OHEz_j-Wk2lQClOtCWzzfSI_MOSjs6F0AMzv_Yo-J5y4t7y3Na6IDojy0zwwFlughhkJJPfvvRo-hjdE2edfwu_0ugPqrdpVcBOOI/s1600-h/11.jpg"><img id="BLOGGER_PHOTO_ID_5288500049906239570" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 233px; CURSOR: hand; HEIGHT: 320px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjCWTRn5kIXyo3u9lQNHea5iPe9wDQpzF6OHEz_j-Wk2lQClOtCWzzfSI_MOSjs6F0AMzv_Yo-J5y4t7y3Na6IDojy0zwwFlughhkJJPfvvRo-hjdE2edfwu_0ugPqrdpVcBOOI/s320/11.jpg" border="0" /></a><br /><br /><br /><br /><br /><br /><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg8weljQGlbCbbjrrNxIQljwB2Sycc7hGtCdneHzeGn5WMvQbqWfqnSEKwH14mFVGjloX2vqNpdVxXAtm7gbFQCG1tRRN5-zklSZCaR4iIgLBf0H6I5umw2RL-jDBkkr_SIRQ2J/s1600-h/12.jpg"><img id="BLOGGER_PHOTO_ID_5288499677693733458" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 226px; CURSOR: hand; HEIGHT: 320px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg8weljQGlbCbbjrrNxIQljwB2Sycc7hGtCdneHzeGn5WMvQbqWfqnSEKwH14mFVGjloX2vqNpdVxXAtm7gbFQCG1tRRN5-zklSZCaR4iIgLBf0H6I5umw2RL-jDBkkr_SIRQ2J/s320/12.jpg" border="0" /></a><br /><br /><br /><br /><br /><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi3JY0iYNeXr2gE1GyO-q5iFSYVJSA3wsp8Z99RZ6sVm-mIwFXDqDdUqjwo-Dg1Okk_K4XTh5p4vIxsOBLGP6NgXnc3KvV0FwKKpXYQMW72Kd1VXbCKfUGnxzh3ArmASPmj4dgA/s1600-h/13.jpg"><img id="BLOGGER_PHOTO_ID_5288499394006569138" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 241px; CURSOR: hand; HEIGHT: 320px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi3JY0iYNeXr2gE1GyO-q5iFSYVJSA3wsp8Z99RZ6sVm-mIwFXDqDdUqjwo-Dg1Okk_K4XTh5p4vIxsOBLGP6NgXnc3KvV0FwKKpXYQMW72Kd1VXbCKfUGnxzh3ArmASPmj4dgA/s320/13.jpg" border="0" /></a><br /><br /><br /><br /><br /><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhUQKdl2Y3AycfkE_Dj45nMf8esvX5eZNACbWnp4R5rlzcdx16HZFot3IYQjqM8rU8b3AwmBQjN2xngP2v7P3d1uJpmohWVGzfQ21q7PoyLOehfAl9k80-Pvl7ANbd0yjvnDhwF/s1600-h/14.jpg"><img id="BLOGGER_PHOTO_ID_5288499196995555810" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 238px; CURSOR: hand; HEIGHT: 320px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhUQKdl2Y3AycfkE_Dj45nMf8esvX5eZNACbWnp4R5rlzcdx16HZFot3IYQjqM8rU8b3AwmBQjN2xngP2v7P3d1uJpmohWVGzfQ21q7PoyLOehfAl9k80-Pvl7ANbd0yjvnDhwF/s320/14.jpg" border="0" /></a><br /><br /><br /><br /><br /><br /><div></div><br /><br /><br /><br /><br /><br /><br /><br /><br /><br /><br /><br /><br /><br /><br /><div></div></div></div></div></div></div></div></div></div></div></div></div></div></div>പതാലിhttp://www.blogger.com/profile/06544649739299134780noreply@blogger.com4tag:blogger.com,1999:blog-37670513.post-11001115292503999362008-08-04T14:13:00.005+03:002008-08-04T17:36:05.503+03:00കോണറി വീണ്ടും പ്രകോപിതനാകുന്പോള്‍<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEivCe2ynmnGzNPEmgIWr_oUn8QD_hQEioFSbARMQfGhbAASWOw6XbL2LOJNmFPolJJXNXQtjXw0oTZ5Olr5fSrktr33JXsbRwfXDhXjRTnwKQRJPeQrpceWTPz7fCrmvl58z-NF/s1600-h/Sean+Connery13.jpg"><img id="BLOGGER_PHOTO_ID_5230620368424303778" style="FLOAT: right; MARGIN: 0px 0px 10px 10px; CURSOR: hand" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEivCe2ynmnGzNPEmgIWr_oUn8QD_hQEioFSbARMQfGhbAASWOw6XbL2LOJNmFPolJJXNXQtjXw0oTZ5Olr5fSrktr33JXsbRwfXDhXjRTnwKQRJPeQrpceWTPz7fCrmvl58z-NF/s320/Sean+Connery13.jpg" border="0" /><br /><em>കോണറി 2006ലെ റോം ചലച്ചിത്രോ</em>ത്സവത്തില്‍</a><br /><br /><br /><strong>ഉ</strong>ന്നത നേട്ടങ്ങള്‍ കൈവരിക്കാന്‍ ആര്‍ക്കും സാമൂഹ്യവിരുദ്ധനാകേണ്ടിവരും എന്നതാണ് ഷോണ്‍ കോണറിയുടെ സിദ്ധാന്തം. തന്റെ പരുക്കന്‍ പ്രതിഛായയുടെയും വിട്ടൊഴിയാത്ത വിവാദങ്ങളുടെയും പകുതി ഉത്തരവാദിത്തം പ്രകോപനങ്ങളുമായി പിന്നാലെ നടക്കുന്ന ജനങ്ങള്‍ക്കാണെന്നും അദ്ദേഹം തുറന്നടിച്ചിട്ടുണ്ട്.<br /><br />ഹോളിവുഡിലെ നിത്യഹരിത നായകന്, എക്കാലത്തെയും മികച്ച ജെയിംസ് ബോണ്ട് നടന്, ലോകത്തിലെ അതിസുന്ദര പുരുഷന്മാരുടെ പട്ടികയില്‍ ഇടം നിലനിര്‍ത്തുന്ന വൃദ്ധന് തുടങ്ങി ഒട്ടേറെ വിശേഷണങ്ങള്‍ക്ക് ഉടമയായ കോണറി ഏതാനും വര്‍ഷങ്ങളായി അഭിനയം നിര്‍ത്തി വിശ്രമിക്കുകയാണെങ്കിലും വിവാദങ്ങളുടെ കാള്‍ഷീറ്റില്‍ ഇപ്പോഴും ഒഴിവില്ല. ഈ മാസം 28ന് ആത്മകഥ പുറത്തിറക്കി എഴുപത്തെട്ടാം പിറന്നാള്‍ ആഘോഷിക്കാനിരിക്കെ ആദ്യഭാര്യ ദിയാനെ സിലെന്റോയും ന്യൂയോര്‍ക്കിലെ അയല്ക്കാരന് ഡോ. ബര്ട്ടന് സള്‍ട്ടനുമാണ് റിട്ടയേഡ് ജെയിംസ് ബോണ്ടിനെ ഇപ്പോള്‍ പ്രകോപിപ്പിക്കുന്നത്. കോണറിയുടെ വില്പത്രമാണ് ആദ്യ ഭാര്യയുടെ പ്രശ്നമെങ്കില്‍ ആറു വര്‍ഷമായി തുടരുന്ന അയല്‍ തര്‍ക്കത്തില്‍ അദ്ദേഹത്തിന്റെ വില്ലനാണ് ഡോ. സള്‍ട്ടന്‍.<br /><br />160 ദശലക്ഷം ഡോളറിന്റെ ആസ്തിയുള്ള കോണറി വില്പത്രത്തില് തന്റെ മകന് ജാസണ്‍ കോണറിക്ക് ചില്ലിക്കാശുപോലും നീക്കിവെച്ചിട്ടില്ലെന്നായിരുന്നു മുന്‍കാല നടി കൂടിയായ ദിയാനെയുടെ പരാതി. ബന്ധങ്ങള്‍ക്ക് വിലകല്പിക്കാത്ത പിതാവുമായി അകല്‍ച്ചയിലായതിനാല്‍ സുഹൃത്തുക്കളുടെ സഹായത്തിലാണ് മകന് കഴിയുന്നതെന്നും ഓസ്ട്രേലിയയില്‍ ആര്‍ട്ട് സെന്റര്‍ നടത്തുന്ന അവര്‍ പറഞ്ഞു.കോണറി തന്നെ ക്രൂരമായി മര്‍ദിച്ചിരുന്നതായി മൈ നയന്‍ ലൈവ്സ് എന്ന ആത്മകഥയില്‍ വെളിപ്പെടുത്തി ദിയാനെ മുന്‍പും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.<br /><br />മിസ്റ്റര്‍ യൂനിവേഴ്സ് മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ കോണറി ഭാര്യക്കിട്ട് പൊട്ടിച്ചെന്നു കേട്ടാല്‍ ഒരുപക്ഷെ ആരും അത്ഭുതപ്പെടാനിടയില്ല. ഒരു സ്ത്രീയെ നിലക്കുനിര്‍ത്താന്‍ അടിക്കുന്നതില്‍ തെറ്റില്ലെന്ന് പണ്ട് ഒരു അഭിമുഖത്തില്‍ അദ്ദേഹം പറയുകയും ചെയ്തിരുന്നു. പക്ഷെ, ദിയാനെയുടെ ആരോപണം കോണറി നിഷേധിക്കുകയായിരുന്നു.<br /><br />ആദ്യഭാര്യയുടെ പുതിയ പരാതിയെക്കുറിച്ച് ചോദിച്ചപ്പോള്‍ അവള്‍ക്ക് വട്ടാണെന്നു മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വൈകാതെ അമ്മയുടെ പ്രസ്താവന നിഷേധിച്ച് ജാസന്‍ കോണറി രംഗത്തെത്തുകയും ചെയ്തു. സ്നേഹസമ്പന്നനായ പിതാവാണ് കോണറിയെന്ന് <em>റോബിന് ഓഫ് ഷെര്‍വുഡ് </em>എന്ന വിഖ്യാത ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധനേടിയ 45 കാരന് ജാസന്‍ പറഞ്ഞു. നേരായ വഴിയിലൂടെ സമ്പാദിച്ച പണം എങ്ങനെ ചെലവഴിക്കുമെന്ന് അദ്ദേഹം തീരുമാനിക്കും. ചെറുപ്പത്തില്‍ എന്റെ ചെലവുകള്‍ വഹിക്കുകയും വീടു വാങ്ങാന്‍ പണം തരികയും ചെയ്ത അദ്ദേഹത്തെ ക്രൂരനായി ചിത്രീകരിച്ചതില്‍ വേദനയുണ്ട്. ഞാന്‍ പിതാവിനെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു -ജാസന്‍ വിശദീകരിച്ചു.<br /><br />വില്പത്രത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമല്ലാത്ത സാഹചര്യത്തില്‍ കോണറി തനിക്കായി വല്ലതും മാറ്റിവെച്ചിട്ടുണ്ടെങ്കില്‍ അതു നഷ്ടമാകേണ്ടെന്നു കരുതിയാണ് ജാസന്‍ വിശദീകരണം നല്‍കിയതെന്നാണ് പിന്നാമ്പുറ സംസാരം.<br /><br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi2o_p_ymZyfrtpJZJrAWzi0uJpb9_MwMCxa5aOpRSZCWQ6AM6yBQB9_JvT-a1MwzQgmn5dTF0gjUPqh9Ln4D-_EMzZ3aF3xK-loO8YBvDQr-eA659WE4tB57hEmTkRVbQitrYW/s1600-h/sean6.jpg"><img id="BLOGGER_PHOTO_ID_5230620693805177746" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi2o_p_ymZyfrtpJZJrAWzi0uJpb9_MwMCxa5aOpRSZCWQ6AM6yBQB9_JvT-a1MwzQgmn5dTF0gjUPqh9Ln4D-_EMzZ3aF3xK-loO8YBvDQr-eA659WE4tB57hEmTkRVbQitrYW/s320/sean6.jpg" border="0" /></a><br />പരുക്കനും വൃത്തികെട്ടവനുമായ വൃദ്ധന് എന്നാണ് ഡോ. സള്‍ട്ടന്‍ കോണറിയെ വിശേഷിപ്പിച്ചത്. കോണറിയുടെ അപ്പാര്‍ട്ട്മെന്റിലെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ടാണ് ഇരുവരും ഉടക്കിലായത്. തങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ പണി നടത്തുന്നതിനെതിരെ അപ്പാര്‍ട്ട്മെന്റിന്റെ താഴത്തെ നിലയിലെ താമസക്കാരനായ സള്‍ട്ടന്‍ കോടതിയെ സമീപിക്കുകയായിരുന്നു. ആറു വര്‍ഷം നീണ്ട നിയമ യുദ്ധത്തിനൊടുവില്‍ കഴിഞ്ഞ ഏപ്രിലില്‍ ഒത്തുതീര്‍പ്പിലെത്തിയെങ്കിലും കഴിഞ്ഞ ദിവസം അറ്റകുറ്റപ്പണിക്കാര് തന്റെ സ്ഥലത്ത് അതിക്രമിച്ചു കടന്നെന്നു കാട്ടി ഡോ. സള്‍ട്ടന്‍ പോലീസിനെ വിളിച്ചതോടെ വീണ്ടും സ്ഥിതി വഷളായി. ഇതേ തുടര്‍ന്ന് കോണറിയുടെ അഭിഭാഷകന് മന്‍ഹാട്ടന്‍ സുപ്രീം കോടതിയില്‍ ഹാജരാകേണ്ടിവന്നു.<br /><br />കോണറിയുടെ സംഭവബഹുലമായ ജീവിതം പരിശോധിച്ചാല്‍ പുതിയ വിവാദങ്ങള്‍ നിസ്സാരമാണെന്നു കാണാം. സ്കോട്ട്ലാന്റിലെ തികച്ചും ദരിദ്രമായ ചുറ്റുപാടുകളില്‍നിന്ന് ഹോളിവുഡിലെ താരസിംഹാസനത്തിലേക്കുള്ള യാത്രയുടെ ത്രസിപ്പിക്കുന്ന വിവരണങ്ങള്‍ക്കൊപ്പം ജീവിതത്തില്‍ ഉടനീളമുണ്ടായ വിവാദങ്ങളെക്കുറിച്ചും പ്രകോപനങ്ങളെ കുറിച്ചുമുള്ള സ്വന്തം നിലപാടുകളും കോണറി ജീവചരിത്രത്തില്‍ വിശദമാക്കുന്നുണ്ടെന്നാണ് സൂചന.<br /><br />ജീവചരിത്രവും വിവാദത്തിന് അതീതമായിരുന്നില്ല. 2003ല്‍ സുഹൃത്തും എഴുത്തുകാരുമായ മെഗ് ഹെന്‍ഡേഴ്സണുമായി ചേര്‍ന്ന് സ്മരണകള്‍ എഴുതാന്‍ പദ്ധതിയിട്ട കോണറി വൈകാതെ അതില്‍നിന്ന് പിന്മാറി. പിന്നീട് ഹണ്ടര്‍ ഡേവിസുമായി കരാറില്‍ ഏര്‍പ്പെട്ടെങ്കിലും അത് ഉപേക്ഷിച്ചു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കം ഇപ്പോള്‍ കോടതിയിലാണ്. എഡിന്‍ബറോയിലെ കാനോന്‍ ഗേറ്റുമായി ചേര്‍ന്ന് പുസ്തകമിറക്കാനുള്ള നീക്കവും ഉടക്കിലാണ് കലാശിച്ചത്. കോണറിയുടെ താന്‍പ്രമാണിത്തമാണ് പ്രശ്നമായതെന്ന് ഹെന്ഡേഴ്സണ് പറയുന്നു. ഏറ്റവുമൊടുവില്‍ മുറെ ഗ്രിഗറുമായി ചേര്‍ന്നാണ് പുസ്തകം ഇറക്കുന്നത്.<br /><br />``<em>ജീവിതത്തിലെ ആദ്യ വഴിത്തിരിവ് അഞ്ചാം വയസ്സിലായിരുന്നു. അന്നാണ് ഞാന്‍ ആദ്യമായി വായിക്കാന്‍ പഠിച്ചത്. പക്ഷെ അതിന്റെ പ്രാധാന്യം തിരിച്ചറിയാന്‍ എഴുപതു വര്‍ഷത്തിലേറെ വേണ്ടിവന്നു. പതിമൂന്നാം വയസ്സില്‍ സ്കൂള്‍ വിട്ടു. എനിക്ക് പ്രാഥമിക വിദ്യാഭ്യാസം നേടാനായില്ല''</em>- പഠിക്കാന്‍ കഴിയാതിരുന്നതിന്റെ വേദന കോണറി ഇപ്പോഴും കൊണ്ടുനടക്കുന്നു എന്ന് ഈ വാക്കുകളില്‍ വ്യക്തമാണ്.<br /><br />വിദ്യാഭ്യാസത്തിന്റെ അഭാവവും ബാല്യത്തിലെ ദാരിദ്ര്യവും അമ്മയുടെ ലാളനം ലഭിക്കാതിരുന്നതും കോണറിയുടെ വ്യക്തിത്വത്തെ ബാധിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്കൂള്‍ വിട്ട് പാല്‍ക്കാരന്റെ ജോലി ചെയ്ത അദ്ദേഹം തന്റെ ഭാവി എഡിന്‍ബറോയുടെ പരിസരങ്ങളില്‍ ഒതുങ്ങുന്നതല്ലെന്ന് മനസ്സിലാക്കി റോയല്‍ നേവിയില്‍ ചേര്‍ന്നു. രണ്ടു വര്‍ഷത്തിനു ശേഷം ആരോഗ്യപരമായ കാരണങ്ങളാല്‍ അവിടെനിന്ന് പുറത്തായി. തിരിച്ച് നാട്ടിലെത്തി ചില്ലറ ജോലികളുമായി കഴിയുന്നതിനിടെ 1951ല്‍ കിംഗ്സ് തിയേറ്ററില്‍ സഹായിയായി. വിനോദ വ്യവസായ മേഖലയിലേക്കുള്ള ആദ്യ ചുവടുവെപ്പായിരുന്നു അത്.<br /><br />ശരീര സൗന്ദര്യത്തില്‍ ഏറെ ശ്രദ്ധിച്ചിരുന്ന കോണറി തൊട്ടടുത്ത വര്‍ഷം ലണ്ടനില്‍ നടന്ന മിസ്റ്റര്‍ യൂനിവേഴ്സ് മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ മൂന്നാം സ്ഥാനത്തെത്തി. തുടര്‍ന്ന് റോയല്‍ തിയേറ്ററിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അന്ന് കോണറിയുടെ രൂപഭാവങ്ങള്‍ ആരെയും ആകര്‍ഷിക്കുന്നതായിരുന്നെന്ന് റോയല്‍ തിയേറ്ററിലുണ്ടായിരുന്ന നടി ഹോണര്‍ ബ്ലാക്മാന് അനുസ്മരിക്കുന്നു.<br /><br />1958ല്‍ അനതര്‍ ടൈം അനതര്‍ പ്ലേസ് എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കെ സഹനടി ലാന ടര്‍ണറും കോണറിയും അടുപ്പത്തിലാണെന്ന് കഥകള്‍ പ്രചരിച്ചു. ലാനയുടെ കാമുകന് ജോണി സ്റ്റൊംപാനാറ്റോ സെറ്റില്‍ അതിക്രമിച്ചു കയറി കോണറിക്കു നേരെ തോക്കു ചൂണ്ടിയെങ്കിലും തോക്ക് പിടിച്ചെടുത്ത് ജോണിയെ നായകന് അടിച്ചൊതുക്കി.<br /><br />1962ലായിരുന്നു ഓസ്ട്രേലിയയില്‍ ജനിച്ച ദിയാനെ സിലെന്റോയുമായുള്ള വിവാഹം. ദിയാനെയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ഈ ബന്ധം പത്തു വര്‍ഷമേ നീണ്ടുള്ളൂ.1975ല്‍ വിവാഹം ചെയ്ത ഫ്രാന്‍സുകാരി മിഷെലിന് റെക്വെബ്രൂണിനൊപ്പം ബഹാമസിലാണ് ഇപ്പോള്‍ സ്ഥിരവാസം. <em>ഡോക്ടര്‍ നോ</em> മുതല്‍ <em>നെവര്‍ സേ നെവര്‍ എഗേന് </em>വരെ ഏഴ് ജെയിംസ് ബോണ്ട് സിനിമകളില്‍ വേറിട്ട മാനറിസങ്ങളും സ്കോട്ടിഷ് ഉച്ചാരണവുമായി ജ്വലിച്ചുനിന്ന കോണറി പ്രേക്ഷക ലക്ഷങ്ങളുടെ ഹരമായി മാറിയത് വളരെ പെട്ടെന്നാണ്.<br /><br />ജെയിംസ് ബോണ്ട് എന്നാല്‍ കോണറി എന്ന് ജനം ചിന്തിക്കുന്നിടംവരെയെത്തി കാര്യങ്ങള്‍. ബോണ്ട് ചിത്രങ്ങള്‍ക്കു പുറമെ ശ്രദ്ധേയമായ അനേകം വേഷങ്ങള്‍ ചെയ്ത അദ്ദേഹം ബ്രിട്ടന് സംഭാവന ചെയ്ത ഏറ്റവും മികച്ച നടനെന്ന് വാഴ്ത്തപ്പെട്ടു.1987ല്‍ <em>ദ അണ്‍ടച്ചബിള്‍സിലെ </em>അഭിനയത്തിന് മികച്ച സഹനടനുള്ള ഓസ്കര് ലഭിച്ചു. 2000ല്‍ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി കോണറിയെ സര് പദവി നല്കി ആദരിച്ചു. 2003ല്‍ ദ <em>ലീഗ് ഓഫ് എക്സ്ട്രാ ഓര്‍ഡിനറി ജെന്റില്‍മെനില്‍ </em>അഭിനയിച്ചശേഷമാണ് അദ്ദേഹം വിരമിച്ചത്.<br /><br />വിവാദങ്ങളുടെ വേലിയേറ്റത്തിനിടയിലും കോണറി എന്ന അഭിനേതാവിനെ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍, അദ്ദേഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ പ്രകോപനവുമായി പിന്നാലെ നടക്കുന്നവര്‍ നെഞ്ചേറ്റി. തന്റെ ജീവചരിത്ര പ്രസാധകരും പ്രതീക്ഷ വെക്കുന്നത് ഈ പ്രകോപനക്കാരിലാണെന്ന് കോണറി അറിയുന്നുണ്ടാകുമോ?<br />--------------------------------<br /><strong><em>പി.ഡി.എഫ് പേജ്</em> <a href="http://varthavishesham.googlepages.com/page.pdf"><span style="font-size:180%;">ഇവിടെ</span></a><span class=""><span style="font-size:180%;"> </span><em>വായിക്കാം</em></span></strong>പതാലിhttp://www.blogger.com/profile/06544649739299134780noreply@blogger.com4tag:blogger.com,1999:blog-37670513.post-36046156307354543782008-07-23T16:51:00.001+03:002008-07-23T17:05:53.891+03:00സാബുവാണ് താരം<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhVQq_Jj1m330zvsQXxFMiFT70zlHpWsdDFS8xBqEqeSdlvydACudFz-2RjRuY_QK8HwvQvXJH453u3tur5YvKtlWlcWleyCkpZuW1koiYU777pW7QMdRKDWFYpkX222OR803dd/s1600-h/sabu.jpg"><img id="BLOGGER_PHOTO_ID_5092352405902131170" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhVQq_Jj1m330zvsQXxFMiFT70zlHpWsdDFS8xBqEqeSdlvydACudFz-2RjRuY_QK8HwvQvXJH453u3tur5YvKtlWlcWleyCkpZuW1koiYU777pW7QMdRKDWFYpkX222OR803dd/s400/sabu.jpg" border="0" /></a>
<br /><div>ഇന്ത്യന്‍ ചലച്ചിത്ര താരങ്ങള്‍ ഹോളിവുഡില്‍ സജീവ സാന്നിധ്യമറിയിക്കുന്ന ഒരു കാലമുണ്ടണ്ടാകുമോ?.
<br />ഏറെക്കാലമായി ചലച്ചിത്ര പ്രേമികള്‍ ഉന്നയിച്ചിരുന്ന ചോദ്യം അപ്രസക്തമായിക്കഴിഞ്ഞു. ഇന്ത്യക്കാര്‍ക്ക് അപ്രാപ്യമെന്ന് കരുതപ്പെട്ടിരുന്ന ഹോളിവുഡില്‍നിന്നും മുംബൈയിലേക്ക് വാഗ്ദാനങ്ങള്‍ പ്രവഹിക്കുകയാണ്. <span style="color:#990000;"><strong><a href="http://en.wikipedia.org/wiki/Persis_Khambatta">പെര്‍സിസ് ഖംബട്ട</a>, <a href="http://en.wikipedia.org/wiki/Kabir_Bedi">കബീര്‍ ബേദി</a>, <a href="http://en.wikipedia.org/wiki/Naseeruddin_Shah">നസ്സറുദ്ദീന്‍ ഷാ</a>, <a href="http://en.wikipedia.org/wiki/Om_Puri">ഓംപുരി</a>, <a href="http://en.wikipedia.org/wiki/Amrish_Puri">അമരീഷ് പുരി</a>, <a href="http://en.wikipedia.org/wiki/Gulshan_Grover">ഗുല്‍ഷന്‍ ഗ്രോവര്‍</a>, <a href="http://en.wikipedia.org/wiki/Aishwara_Rai">ഐശ്വര്യാ റായ്</a></strong></span> തുടങ്ങിയവര്‍ക്കുശേഷം <span style="color:#006600;"><strong><a href="http://en.wikipedia.org/wiki/Mallika_Sherawat">മല്ലികാ ഷെരാവത്തും</a></strong></span>(അന്‍വീല്‍ഡ്), <span style="color:#006600;"><strong><a href="http://en.wikipedia.org/wiki/Akshay_Kumar">അക്ഷയ് കുമാറും</a></strong></span>( ബാന്‍ഡ്സ്റ്റാന്‍ഡ്) സല്മാന് ഖാനും
<br /><a href="http://en.wikipedia.org/wiki/Shilpa_Shetty">ശില്‍പ്പാ ഷെട്ടിയും</a> ഹോളിവുഡില്‍ എത്തിക്കഴിഞ്ഞു.</div><div>മുന്‍ഗാമികളില്‍നിന്ന് വ്യത്യസ്തമായി ഇവര്‍ക്കെല്ലാം ഏറെ പ്രാധാന്യമുള്ള വേഷങ്ങളാണ് ഹോളിവുഡില്‍ ലഭിച്ചത്.
<br />
<br />ബോഡി ഓഫ് ലൈസ് എന്ന പുതിയ ചിത്രത്തില്‍ ലിയാനാര്‍ഡോ ഡികാപ്രിയോക്കും റസല്‍ ക്രോവിനുമൊപ്പം ജോര്‍ദാന്‍കാരനായി അഭിനയിക്കാന്‍ റെഡ് ലി സ്കോട്ട് കണ്ടെണ്ടത്തിയത് സാക്ഷാല്‍ <a href="http://en.wikipedia.org/wiki/Amitab_Bachan">അമിതാഭ് ബച്ചനെയാണ്</a>. മീരാ നായരുടെ ശാന്താറാം എന്ന ചിത്രത്തില്‍ ജോണി ഡെപിനൊപ്പം അഭിനയിക്കുന്നതും ബിഗ് ബിതന്നെ.<span class=""></span><span class=""></span><span class=""></span></div><div><span class=""></span> </div><div>ഇവരുടെയൊക്കെ ഹോളിവുഡ് രംഗപ്രവേശം വലിയ സംഭവമായി കൊണ്ടാടുന്നവര്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പ് പാശ്ചാത്യ സിനിമാ ലോകത്ത് അരങ്ങേറ്റം കുറിക്കുകുയം വളരെ പെട്ടെന്ന് താരരാജാവായി മാറുകയും ചെയ്ത ഒരു കര്‍ണാടകക്കാരനെ വിസ്മരിച്ചോ എന്ന് സംശയിക്കേണ്ടിരിയിരിക്കുന്നു. <span style="color:#990000;"><strong>ഇന്ത്യയില്‍നിന്നുള്ള ആദ്യത്തെ രാജ്യാന്തര ചലച്ചിത്ര താരമായ സാബുവിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.
<br /></strong></span>
<br />മൈസൂറില്‍ ആനപ്പാപ്പാനായിരുന്ന സാബു ചില ഹോളിവുഡ് സിനിമകളില്‍ അഭിനയിച്ചു എന്നതിലുപരി സിനിമക്കഥയെപ്പോലും വെല്ലുന്ന ആ ജീവിതത്തെക്കുറിച്ചോ അദ്ദേഹത്തിന്റെ കുടുംബത്തെക്കുറിച്ചോ ഇന്ത്യയിലെ ഭൂരിപക്ഷം ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും പ്രേക്ഷകര്‍ക്കും അറിയില്ല എന്നതാണ് സത്യം. ഹോളിവുഡില്‍ ഇന്ത്യന്‍ സാന്നിധ്യം ശക്തമാകുന്നത് ചലച്ചിത്ര ലോകത്ത് സാബു അരങ്ങേറ്റം കുറിച്ചിട്ട് ഏഴു പതിറ്റാണ്ടു കഴിഞ്ഞിട്ടാണെന്ന് ഓര്‍ക്കുക.
<br /><span class=""></span></div><div>മലയാളം വിക്കിയില്‍ സാബുവിനെക്കുറിച്ച് ഞാന്‍ ഉള്‍പ്പെടുത്തിയ വിവരങ്ങളുടെ ടിസ്ഥാനത്തില്‍ പണ്ട് ഇട്ട ഒരു പോസ്റ്റ് ആവര്‍ത്തിക്കുകയാണ് ഇവിടെ.</div><div>
<br /><strong>ശൂന്യതയില്‍നിന്ന് ഉദിച്ച താരം</strong>
<br />1924 ജനുവരി 27ന്കര്‍ണാടത്തിലെ മൈസൂറിനു സമീപം കാരപൂരില്‍ ഒരു ആനപ്പാപ്പന്റെ മകനായി ജനിക്കുകയും ബാല്യത്തില്‍തന്നെ അതേ തൊഴില്‍ സ്വീകരിക്കുകയും ചെയ്ത സെലാര്‍ ഷെയ്ഖ് സാബുവാണ് പില്ക്കാലത്ത് ബ്രിട്ടീഷ്, ഹോളിവുഡ് സിനിമകളിലെ ശ്രദ്ധേയ നടന്മാരില് ഒരാളായി മാറിയത്. (സാബുവിന്റെ പേര് സാബു ദസ്തഗിര്‍ എന്ന് പല രേഖകളിലും കാണപ്പെടുന്നുണ്ട്. ഇത് ഇദ്ദേഹത്തിന്റെ സഹോദരന്റെ പേരാണെന്ന് കുടുംബാംഗങ്ങളും സാബുവിന്റെ ജീവിതത്തെക്കുറിച്ച് പഠനം നടത്തിയിട്ടുള്ള പത്രപ്രവര്‍ത്തകനായ ഫിലിപ് ലെയ്ബ്ഫ്രെഡും സ്ഥിരീകരിച്ചിട്ടുണ്ട്). ഇറ്റാലിയന്‍ ഉള്‍പ്പെടെയുള്ള മറ്റ് യൂറോപ്യന്‍ ഭാഷകളിലും സാബു സാന്നിധ്യമറിയിച്ചിട്ടുണ്ട്.
<br />
<br /><strong>ആദ്യകാലം</strong>
<br />മൈസൂറില്‍ ആനപാപ്പാനായി ജീവിക്കേണ്ടിയിരുന്ന സാബുവിന്റെ ജീവിതത്തില്‍ സ്വപ്നതുല്യമായ വഴിത്തിരിവുണ്ടാക്കിയത് വിഖ്യാത ബ്രിട്ടീഷ് ഡോക്യുമെന്ററി സംവിധായകനായിരുന്ന റോബര്‍ട്ട് ജെ. ഫ്ളഹെര്‍ട്ടിയാണ്. 1934ല്‍ റുഡ് യാര്‍ഡ് കിപ്ലിംഗിന്റെ തുമായി ഓഫ് ദ എലിഫെന്റ്സ് എന്ന രചനയെ ആസ്പദമാക്കി സംവിധാനം ചെയ്ത ദ എലിഫെന്റ് ബോയ് എന്ന ചിത്രത്തിലൂടെയാണ് ഫ്ളഹെര്‍ട്ടി സാബുവിനെ വെള്ളിത്തിരയില്‍ എത്തിച്ചത്. ചിത്രത്തിലെ പ്രധാന കഥാപാത്രത്തിന് അനുയോജ്യനായ ബാല താരത്തെ തേടിയുള്ള അന്വേഷണത്തിനൊടുവിലാണ് 1935ല്‍ പതിനൊന്നു കാരാനായ സെലാര്‍ ഷെയ്ഖ് സാബുവിനെ ഫ്ളഹര്‍ട്ടി കണ്ടെത്തിയത്.
<br />
<br />മൈസൂര്‍ മഹാരാജാവിന്റെ ആനപാപ്പാന്മാരില് ഒരാളായിരുന്നു സാബുവിന്റെ പിതാവ്. മാതാവ് അസാം സ്വദേശിനിയും. സാബുവിന്റെ ശൈശവത്തില്‍തന്നെ മാതാവ് മരിച്ചു. 1931ല്‍ പിതാവും മരിച്ചതിനെ തുടര്‍ന്ന് അനാഥനായ സാബു ഉപജീവനത്തിനുവേണ്ടി പിതാവിന്റെ തൊഴില്‍ സ്വീകരിക്കുകയായിരുന്നു.
<br />
<br />എലിഫെന്റ് ബോയിയുടെ ചിത്രീകരണം ഇന്ത്യയില്‍തന്നെയായിരുന്നു. 1935ല്‍ തുടങ്ങിയെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ചിത്രം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. അന്നത്തെ മൈസൂര്‍ പ്രധാനമന്ത്രിയുടെ പഴ്സണല്‍ അസിസ്റ്റന്റായിരുന്ന എ.കെ സേട്ട് ഫളഹര്‍ട്ടിയുടെ ജീവചരിത്രകാരനായ പോള്‍ റോത്തക്ക് അയച്ച കത്തില്‍ സാബുവിന്റെ ആദ്യാഭിനയത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന്ത ഇങ്ങനെയാണ്-ആ ദിവസത്തെ എന്റെ എറ്റവും വിലപ്പെട്ട ഓര്മ സാബുവിനെക്കുറിച്ചുള്ളതാണ്. ഒരു ആനപ്പുറത്ത് വളരെ സാവധനാത്തിലാണ് അവന് പ്രത്യക്ഷപ്പെട്ടത്. വലിയ മൈതാനത്തിന്റെ മധ്യത്തില്‍ ലോകത്തിനു മുഴുവന്‍ കാണാവുന്ന രീതിയില്‍ അവര്‍ നിലയുറപ്പിച്ചു. കൃശഗാത്രനായ അവന് ഒരു ചെറിയ ലുങ്കിയും തനി തെന്നിന്ത്യന്‍ ശൈലിയിലുള്ള ഒരു തലപ്പാവുമാണ് ധരിച്ചിരുന്നത്... ഭീമാകാരനായ ആ ആനയെ വരുതിയില്‍ നിര്‍ത്തുന്നതു കണ്ടാല്‍ മതി ആര്‍ക്കും അവന്റെ കഴിവില്‍ വിശ്വാമര്‍പ്പിക്കാന്‍.
<br />
<br />ഇതേ കത്തില്‍തന്നെ സേട്ട് വര്‍ഷങ്ങള്‍ക്കു ശേഷം സാബുവുമായി നടത്തിയ കൂടിക്കാഴ്ച്ചയെക്കുറിച്ചും വിശദീരിക്കുന്നു-വര്‍ഷങ്ങള്‍ക്കുശേഷം ഔപചാരികതകളില്ലാതെ സാബു എനിക്കൊപ്പം വിരുന്നുണ്ടു. അവനെ ആദ്യമായി കണ്ട മുഹൂര്‍ത്തത്തെക്കുറിച്ച് അപ്പോള്‍ പറഞ്ഞു. അന്ന് അവന് വന്നത് ആനപ്പുറത്തല്ല, ഒരു കാഡിലാക് കാറിലായിരുന്നു. ലുങ്കിക്കും ടര്‍ബനും പകരം ആഢ്യത്വം തുളുമ്പുന്ന വേഷം ധരിച്ചിരുന്ന അവന് സംസാരിച്ചതാകട്ടെ തനി അമേരിക്കന്‍ ശൈലിയിലും.
<br />
<br /><strong>ചലച്ചിത്ര ജീവിതം</strong>
<br />എലിഫെന്‍ഫെന്റ് ബോയിക്ക് നിരൂപകരുടെ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും ചിത്രം ബോക്സ്ഓഫീസില്‍ തരംഗം സൃഷ്ടിച്ചു. സാബുവിന്റെ സാന്നിധ്യംതന്നെയായിരുന്നു പ്രധാന ആകര്‍ഷണം. ഏഷ്യന്‍ കഥാപാത്രങ്ങളെ പാശ്ചാത്യ താരങ്ങള്‍തന്നെ അവതരിപ്പിച്ചുപോന്ന കാലഘട്ടത്തില്‍ കഥാപാത്രത്തെ അക്ഷരംപ്രതി യാഥാര്‍ത്ഥ്യമാക്കിക്കൊണ്ടുള്ള ഇന്ത്യന്‍ ബാലന്റെ രംഗപ്രവേശം ശ്രദ്ധേയമായത് സ്വാഭാവികം. പാശ്ചാത്യരില്‍ ഭൂരിഭാഗത്തിനും കേട്ടുകേള്‍വി മാത്രമായിരുന്ന നാട്ടില്‍നിന്നെത്തിയ സാബു താരമായത് വളരെ പെട്ടെന്നാണ്.
<br />
<br />ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി സാബുവിനെയും സഹോദരന് ദസ്തഗിറിനെയും ഇംഗ്ളണ്ടിലേക്ക് കൊണ്ടുപോയി. ലണ്ടനില്‍ ബി.ബി.സിയിലൂടെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തുകയും അലക്സാണ്ഡ്ര കൊട്ടാരത്തിലെ ടെലിവിഷന്‍ ഷൂട്ടിംഗില്‍ പങ്കെടുക്കുകയും ചെയ്ത സാബുവിനെവിനെ മുന്നിലിരുത്തി വിഖ്യാത ശില്‍പ്പകലാ വിദഗ്ധ ലേഡി കെന്നറ്റ് ശില്‍പ്പം തീര്‍ക്കുകയും ചിത്രകാരനായ ആല്‍ഫ്രഡ് എഗെര്‍ട്ടന്‍ കൂപ്പര്‍ പോര്‍ട്രെയ്റ്റ് വരക്കുകയും ചെയ്തു. ആ വര്‍ഷം വെനീസ് ചലച്ചിത്രോത്സവത്തില്‍ ബ്രിട്ടന്റെ ഔദ്യോഗിക എന്‍ട്രിയായിരുന്ന എലിഫെന്റ് ബോയ് അവിടെ മികച്ച സംവിധാനത്തിനുള്ള പുരസ്കാരം നേടുകയുംചെയ്തു.
<br />
<br />ആദ്യ ചിത്രത്തിന്റെ തരംഗം കെട്ടടങ്ങും മുമ്പ് സാബുവിനെത്തേടി അടുത്ത അവസരമെത്തി. എലിഫെന്റ് ബോയിയുടെ സംവിധാനത്തില്‍ പങ്കാളിയായ സുല്‍ത്താന്‍ കോര്‍ദ എ.ഇ മാന്‍സന്റെ നോവലിനെ ആധാരമാക്കി ഒരുക്കിയ ദ ഡ്രം ആയിരുന്നു ചിത്രം. തുകല്‍ വാദ്യ വിദ്വാനായ ഒരു ഇംഗ്ളീഷ് യുവാവും ഇന്ത്യന്‍ രാജകുമാരനും തമ്മിലുള്ള ബന്ധമായിരുന്നുവെയ്ല്‍സില്‍ ചിത്രീകരിച്ച ദ ഡ്രമ്മിന്റെ ഇതിവൃത്തം. ടെക്നികളറിലാണ് ഇത് ചിത്രീകരിച്ചത്. ഈ ചിത്രത്തിന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായാണ് സാബു ആദ്യം അമേരിക്കയിലെത്തുന്നത്.
<br />
<br />മൂന്നാമത്തെ ചിത്രമായ ദ തീഫ് ഓഫ് ബഗ്ദാദ് സാബുവിന്റെ അഭിനയ ജീവിതത്തിലെ ആഘോഷമായി മാറി. എക്കാലത്തെയും മികച്ച കല്‍പ്പിത കഥാ ചിത്രങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്ന ഇത് സംവിധാനം ചെയ്തത് ലുഡ്വിഗ് ബെര്‍ഗര്‍, മൈക്കല്‍ പവല്‍, ടിം വെലന് എന്നിവര്‍ ചേര്‍ന്നാണ്. പ്രധാന കഥാപാത്രമായ അബുവിനെയാണ് സാബു അവതരിപ്പിച്ചത്. ജൂണ്‍ ഡ്യൂപ്രെസ്, ജോണ്‍ ജസ്റ്റിന്, റെക്സ് ഇന്‍ഗ്രാം തുടങ്ങിയ പ്രമുഖരായിരുന്നു മറ്റ് അഭിനേതാക്കള്‍. രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചതിനെ തുടര്‍ന്ന് തടസപ്പെട്ട ചിത്രീകരണവും അനുബന്ധ ജോലികളും ഇടക്ക് ഹോളിവുഡിലേക്ക് മാറ്റേണ്ടിവന്നു. ഈ കാലതാസമത്തിനിടെ ആര്.കെ.ഒയുടെ ഗുംഗ ഡിന് എന്ന ചിത്രത്തില്‍ സാബു വേഷമിട്ടു.
<br />
<br />1940ലെ ക്രിസ്മസ് ദിനത്തില്‍ പുറത്തിറങ്ങിയ ദ തീഫ് ഓഫ് ബഗ്ദാദ് ഗംഭീര വിജയമായിരുന്നു. വര്‍ണ ചിത്രങ്ങളുടെ വിഭാഗത്തില്‍ ഛായാഗ്രഹണം, കലാസംവിധാനം, ദൃശ്യ, ശബ്ദ മികവ് എന്നിവക്കുള്ള ഓസ്കാര്‍ അവാര്‍ഡുകളും ചിത്രത്തിനു ലഭിച്ചു. സുല്‍ത്താന്‍ കോര്‍ദയും സാബുവും കൈകോര്‍ത്ത അവസാന ചിത്രവും റുഡ് യാര്‍ഡ് കിപ്ളിംഗിന്റെ രചനയെ ആസ്പദമാക്കിയുള്ളതായിരുന്നു. 1942ല്‍ പുറത്തിറങ്ങിയ ജംഗിള്‍ ബുക്കില്‍ സാബു മൌഗ്ളിയായാണ് വേഷമിട്ടത്. അതേ വര്‍ഷം യുണിവേഴ്സല്‍ പിക്ചേഴ്സുമായി കരാര്‍ ഒപ്പിട്ട സാബു അവരുടെ നാലു ചിത്രങ്ങളില്‍(അറേബ്യന്‍ നൈറ്റ്സ്-1942, വൈറ്റ് സാവേജ്-1943, കോബ്രാ വുമണ്‍-1944, ടാംഗിയര്‍-1946) അഭിനയിച്ചു. ഈ ചിത്രങ്ങളിലൊന്നും നായക വേഷമായിരുന്നില്ലെന്നുമാത്രം.
<br />
<br />രണ്ടാം ലോക മഹായുദ്ധം രൂക്ഷമായതോടെ അമേരിക്കന്‍ ട്രഷറി ഡിപ്പാര്‍ട്മെന്റിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സാബു 30 നഗരങ്ങളില്‍ പര്യടനം നടത്തുകയും റേഡിയോ പ്രക്ഷേപണത്തില്‍ പങ്കെടുക്കുകയും ചെയ്തു. 1944ല്‍ സാബുവിന് അമേരിക്കന്‍ പൗരത്വം ലഭിച്ചു. വൈകാതെ വടക്കന്‍ കരോലിനയിലെ ആര്‍മി എയര്‍ഫോഴ്സ് ബേസില്‍ പരിശീലനത്തിനു ചേര്‍ന്ന ഇദ്ദേഹം യുദ്ധത്തില്‍ അമേരിക്കന്‍ വിമാനങ്ങളില്‍ ടെയ്ല് ഗണാറായി സേവനമനുഷ്ഠിച്ചു. പസഫിക് മേഖലയില്‍ നാല്‍പ്പതോളം ദൌത്യങ്ങളില്‍ പങ്കാളിയായ സാബുവിന് വിശിഷ്ട സേവനത്തിനുള്ള പുരസ്കാരവും (ഡിസ്റ്റിംഗുഷ്ഡ് ഫ്ളൈയിംഗ് ക്രോസ്) ലഭിച്ചു. ബ്രിട്ടനില്‍ തിരിച്ചെത്തിയയുടന്‍ അടുത്ത ചിത്രത്തിലേക്ക് ക്ഷണം ലഭിച്ചു. മൈക്കല്‍ പവല്‍ സംവിധാനം ചെയ്ത ബ്ളാക്ക് നാര്‍സിസസില്‍(1947) നായകനായിരുന്നില്ലെങ്കിലും പ്രാധാന്യമുള്ള വേഷമായിരുന്നു. അടുത്ത ചിത്രമായ എന്‍ഡ് ഓഫ് ദ റിവറില്‍(1947) ബ്രസീലിയന്‍ താരറാണി ബിബി ഫെരെയ്റയായിരുന്നു സാബുവിന്റെ ഭാര്യയായി വേഷമിട്ടത്. ചിത്രം കാര്യമായ വിജയം കണ്ടില്ല.
<br />
<br />വീണ്ടും അമേരിക്കയിലെത്തിയ സാബു യൂണിവേഴ്സല്‍ പിക്ചേഴ്സിന്റെ മാന്‍ ഈറ്റര്‍ ഓഫ് കുമായോണ്‍ (1948)എന്ന ചിത്രത്തില്‍ അഭിനയിച്ചു. അതേ വര്‍ഷം ജൂലൈയില്‍ കൊളംബിയ ഫിലിംസിന്റെ സോംഗ് ഓഫ് ഇന്ത്യയില്‍ അഭിനയിക്കുമ്പോഴാണ് യുവ നടി മാരിലിന് കൂപ്പറുമായി സാബു പ്രണയത്തിലാകുന്നത്. ചിത്രത്തില്‍ സാബുവിന്റെ നായികയായി നിശ്ചയിച്ചിരുന്ന ഗെയ്ല് റെസ്സലിന്റെ പകരക്കാരിയായാണ് മാരിലിന് അഭിനയിക്കാനെത്തിയത്. ഒക്ടോബര്‍ 19 സാബു മാരിലിനെ വിവാഹം ചെയ്തു.
<br />
<br /><strong>ചുവടുമാറ്റവും സര്‍ക്കസ് ജീവിതവും</strong>
<br />പ്രായമേറുന്നതനുസരിച്ച് തന്റെ പയ്യന് പ്രതിഛായ മങ്ങുന്നതായി സാബു മനസിലാക്കി. അതുകൊണ്ടുതന്നെ 1950ല്‍ അഭിനയത്തിന്റെ ഇടവേളകളില്‍ അദ്ദേഹം കോണ്ട്രാക്ടിംഗ്, റിയല്‍ എസ്റ്റേറ്റ് ബിസിനസുകളില്‍ ഏര്‍പ്പെട്ടു.
<br />
<br />യുദ്ധാനന്തര കാലഘട്ടത്തില്‍ കല്‍പ്പിത കഥകളും കാട്ടിലെ കഥകളും അടിസ്ഥാനമാക്കിയുള്ള സിനിമകള്‍ക്ക് പ്രിയം കുറഞ്ഞതോടെ സാബുവിന് അവസരങ്ങള്‍ നാമമാത്രമായി. 1952ല്‍ ബഗ്ദാദ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി സാബു വീണ്ടും ഇന്ത്യയിലെത്തി. അതേ വര്‍ഷം ഇംഗ്ളണ്ടില്‍ മടങ്ങിയെത്തിയ സാബുവിനെ പിന്നീട് കാണുന്നത് ഹാരിംഗ്ഗേ സര്‍ക്കസില്‍ ആന അഭ്യാസിയായാണ്. ദ തീഫ് ഓഫ് ബഗ്ദാദ് എന്ന ചിത്രത്തിലെ വേഷത്തിലാണ് ഇദ്ദേഹം ആദ്യം സര്‍ക്കസില്‍ പ്രത്യക്ഷപ്പെട്ടത്. കാണികള്‍ ഇതില്‍ വലിയ താല്പര്യം പ്രകടിപ്പിക്കാതിരുന്നതിനെ തുര്‍ന്ന് പരമ്പരാഗാത വേഷമായ മുണ്ട് ധരിക്കാന്‍ നിര്‍ബന്ധിതനായി. കൊടും തണുപ്പില്‍ മുണ്ട് ധരിച്ച് സര്‍ക്കസില്‍ പങ്കെടുത്തത് സാബുവിന്റെ ആരോഗ്യത്തെ ദോഷകരമയി ബാധിച്ചു. 1953ല്‍ സര്‍ക്കസ് സംഘത്തിനൊപ്പം അദ്ദേഹം യൂറോപ്പില്‍ പര്യടനം നടത്തി.
<br />
<br /><strong>മടങ്ങിവരവ്</strong>
<br />തൊട്ടടുത്ത വര്‍ഷം ഹലോ എലിഫെന്റ് എന്ന ഇറ്റാലിയന്‍ ചിത്രത്തില്‍ വിറ്റോറിയോ ഡെസികക്കൊപ്പം അഭിനയിച്ചു. ഇതും 1956ല്‍ പുറത്തിറങ്ങിയ ബ്ളാക് പാന്തറും നടന് എന്ന നിലയില്‍ സാബുവന് കാര്യമായ നേട്ടമുണ്ടാക്കിയില്ല. മുടങ്ങിപ്പോയ ചില ചിത്രങ്ങളിലെ രംഗങ്ങള്‍ ഉപയോഗിച്ച് തന്റെ അനുവാദമില്ലാതെ സംവിധാനം ചെയ്ത ജംഗിള്‍ ഹെല് എന്ന ചിത്രത്തിന്റെ നിര്‍മാതാവിനെതിരെ സാബു കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഈ ചിത്രം വെളിച്ചം കണ്ടില്ല.
<br />
<br />സാബു എന്ന ബാലതാരത്തെ മനസില്‍ സൂക്ഷിക്കുന്ന പ്രേക്ഷകരെ ലക്ഷ്യമിട്ട് അലൈഡ് ആര്‍ട്ടിസ്റ്റ് പിക്ചേഴ്സ് കോര്പ്പറേഷന് ഒരു പരീക്ഷണത്തിന് തയാറായി. 1957ല്‍ സാബു ആന്‍ഡ് ദ മാജിക് റിംഗ് എന്ന ചിത്രം പുറത്തിറങ്ങി. ഒരു നടന്റെ പേരില്‍തന്നെ സിനിമ ഇറങ്ങുക എന്ന അപൂര്‍വതയും സാബുവിന് ഇതിലൂടെ സ്വന്തമായി. ജര്‍മന്‍-ഇറ്റാലിയന്‍ ചിത്രമായ മിസ്ട്രസ് ഓഫ് ദി വേള്‍ഡ്(1959), റാംപേജ്(1963), ടൈഗര്‍ വോക്സ്(1964) എന്നിവയാണ് സാബുവിന്റെ അവസാന ചിത്രങ്ങള്‍.
<br />
<br /><strong>മരണം</strong>
<br />1963 ഡിസംബര്‍ രണ്ടിന് അമേരിക്കയിലെ ചാറ്റ്സ്വര്‍ത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു സാബുവിന്റെ അപ്രതീക്ഷിത അന്ത്യം. വിഖ്യാതരായ ചലച്ചിത്ര താരങ്ങള്‍ അന്ത്യവിശ്രമംകൊള്ളുന്ന ഫോറസ്റ്റ്ലോണ്‍ സെമിത്തേരിയിലാണ് മൃതദേഹം സംസ്കരിച്ചത്. ഇദ്ദേഹത്തിന്റെ മരണശേഷമാണ് അവസാന ചിത്രമായ എ ടൈഗര്‍ വോക്സ് പുറത്തിറങ്ങിയത്. സാബു-മാരിലിന് ദമ്പതികള്‍ക്ക് രണ്ടു മക്കള്‍. പോളും ജാസ്മിനും.
<br />
<br />സംഗീത ലോകത്ത് ചുവടുറപ്പിച്ച പോള്‍ സാബു രൂപം നല്കിയ ഒണ്‍ലി ചൈല്‍ഡ് എന്ന റോക് ബാന്‍ഡ് വാന്‍ വിജയം നേടി. എഴുത്തുകാരിയും കുതിര പരിശീലകയുമായിരുന്ന ജാസ്മിന് 2001 ല്‍ നിര്യാതയായി. ജാസ്മിന് പരിശീലിപ്പിച്ച കുതിരകള്‍ ബ്ളേഡ് റണ്ണര്‍ ഉള്‍പ്പെടെയുള്ള ഹോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
<br />
<br /><strong>മറ്റ് സവിശേഷതകള്‍</strong>
<br /><span style="font-size:180%;color:#009900;">*</span><span style="color:#990000;"><em>നാല്‍പ്പതുകളിലും അന്‍പതുകളിലും ഹോളിവുഡിലെ സമ്പന്നരായ നടന്മാരില് ഒരാളായിരുന്നു സാബു.
<br /></em></span>
<br /><span style="font-size:180%;color:#009900;">*</span><span style="color:#990000;"><em>ജെയിംസ് സ്റ്റെവാര്‍ട്ട്, റൊണാള്‍ഡ് റീഗന് തുടങ്ങിയ പ്രമുഖ ഹോളിവുഡ് താരങ്ങളുടെ അടുത്ത സുഹൃത്തായിരുന്നു സാബു.
<br />
<br /></em></span><span style="font-size:180%;color:#009900;">*</span><span style="color:#990000;"><em>നാടന്‍ കലാകാരനായ ജോണ്‍ പ്രൈമിന്റെ പാട്ടുകളില്‍ സാബുവിനെക്കുറിച്ച് പരാമര്‍ശമുണ്ട്.
<br /></em></span>
<br /><strong><span style="font-size:180%;color:#006600;">*</span></strong><span style="color:#990000;"><em>ദാനിയല്‍ എം. പിങ്ക് വാട്ടറിണ്റ്റെ നോവലുകളില്‍ സാബു ദ എലിഫെന്റ് ബോയി എന്ന പേരില്‍ ഒരു കഥാപാത്രമുണ്ട്.
<br /></em></span>
<br /><strong>സാബു അഭിനയിച്ച ചിത്രങ്ങള്‍</strong>1937
<br />എലിഫെന്റ് ബോയ്
<br />1938
<br />ദ ഡ്രം
<br />1940
<br />ദ തീഫ് ഓഫ് ബഗ്ദാദ്
<br />1942
<br />ജംഗിള്‍ ബുക്ക്
<br />അറേബ്യന്‍ നൈറ്റ്സ്
<br />1943
<br />വൈറ്റ് സാവേജ്
<br />1944
<br />കോബ്രാ വുമണ്‍
<br />1946
<br />ടാംഗിയര്‍
<br />1947
<br />ബ്ളാക്ക് നാര്‍സിസസ്
<br />ദ എന്‍ഡ് ഓഫ് ദ റിവര്‍
<br />1948
<br />മാന്‍ ഈറ്റര്‍ ഓഫ് കുമായോണ്‍
<br />1949
<br />സോംഗ് ഓഫ് ഇന്ത്യ
<br />1951
<br />സാവേജ് ഡ്രംസ്
<br />1952
<br />ബഗ്ദാദ്
<br />ഹലോ എലിഫെന്റ്(ബ്യവോഗിയോര്‍ണോ എലഫെന്റെ)
<br />1953
<br />ദ ബ്ളാക്ക് പാന്തര്‍
<br />1954
<br />ദ ട്രഷറര്‍ ഓഫ് ബംഗാള്‍(ടെസോറോ ദെല്‍ ബെംഗള)
<br />1956
<br />ജംഗിള്‍ ഹെല്
<br />1957
<br />സാബു ആണ്റ്റ് ദ മാജിക് റിംഗ്
<br />1960
<br />മിസ്ട്രസ് ഓഫ് ദ വേള്‍ഡ്
<br />1963
<br />റാംപേജ്
<br />1964
<br />എ ടൈഗര്‍ വോക്സ്</span></strong></div><div><strong><span style="color:#663366;"></span></strong></div><div><strong><u><span style="font-size:85%;color:#000066;"><em>ചിത്രത്തിന് കടപ്പാട്-www.filmreference.com</em></span></u></strong></div>
<br />പതാലിhttp://www.blogger.com/profile/06544649739299134780noreply@blogger.com10tag:blogger.com,1999:blog-37670513.post-66251537518131196922008-07-23T16:37:00.003+03:002008-07-23T16:40:25.233+03:00താരേ സമീന്‍ പറിന്റെ ഹോം വീഡിയോ അവകാശം വാള്‍ട്ട് ഡിസ്നിക്ക്ആമിര് ഖാന് സംവിധാനം ചെയ്ത താരേ സമീന്‍ പര് എന്ന സിനിമയുടെ ഓവര്‍സീസ് ഹോം വീഡിയോ അവകാശം ഹോളിവുഡിലെ വിഖ്യാത സ്ഥാപനമായ വാള്‍ട്ട് ഡിസ്നി കോര്പ്പറേഷന് വാങ്ങി.<br /><span class=""></span><br />ഇതാദ്യമായാണ് ഒരു ഹോളിവുഡ് കമ്പനി ഇന്ത്യന്‍ ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കുന്നത്. അമേരിക്ക, ബ്രിട്ടന്, കാനഡ ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലാണ് വാള്‍ട്ട് ഡിസ്നി ചിത്രം വിതരണം ചെയ്യുക.<br /><span class=""></span><br />അണിയറ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങളും നിര്‍മാണം സംബന്ധിച്ച ആമിര്‍ഖാന്റെ വിവരണവും സിനിമയില്‍ ബാലതാരം ദര്‍ശീല്‍ സഫാരി വരച്ച ചിത്രങ്ങളുടെ പകര്‍പ്പുകളുമൊക്കെ ഹോംവീഡിയോയില് ഉള്‍പ്പെടുത്തിയിട്ടുണ്ട്.<br /><span class=""></span><br />ഡിസ്നിയുമായുള്ള കരാറിന്റെ തുക വെളിപ്പെടുത്തിയിട്ടില്ലെങ്കിലും നാലു കോടി രൂപക്കാണ് അവകാശം വിറ്റതെന്ന് പറയപ്പെടുന്നു.<br /><br /><em>(കടപ്പാട്-ഐ.ബി.എന്‍ ലൈവ്)</em>പതാലിhttp://www.blogger.com/profile/06544649739299134780noreply@blogger.com1tag:blogger.com,1999:blog-37670513.post-67841897754470942712008-06-29T15:19:00.002+03:002008-06-29T15:24:01.286+03:00'ദശാപരാധം'<strong>കമലഹാസന്റെ പുതിയ അഖില ലോക ബ്രഹ്മാണ്ഡ സിനിമ ദശാവതാരം കണ്ടു. ഏതായാലും ദശാവതാരം എന്നതിനു പകരം 'ദശാപരാധം' എന്ന പേരായിരുന്നു നല്ലതെന്നു തോന്നുന്നു. </strong><br /><strong></strong><br /><strong>സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തിലെ ഫാന്‍സീ ഡ്രസ് മത്സരങ്ങളില്‍ കുട്ടികള്‍ അവതരിപ്പിക്കുന്ന വേഷങ്ങള്‍ക്ക് ഈ അവതാരങ്ങളേക്കാള്‍ എത്രയോ പെര്‍ഫെക് ഷനുണ്ട്?. </strong><br /><strong></strong><br /><strong>പ്ലാസ്റ്റര്‍ ഓഫ് പാരീസ് കുഴച്ചു വാര്‍ത്തെടുത്ത പോലെ കുറെ വേഷങ്ങള്‍, വായില്‍ പഞ്ഞി തിരുകിവച്ച പോലെ മറ്റു ചിലത്. മുഖത്ത് കരിവാരിത്തേച്ച് മറ്റൊന്ന്, ഇന്ത്യാന ജോണ്‍സിനെ തോല്‍പ്പിക്കുന്ന കഥാഗതി....ഈശ്വരാ!ഈ സാധനത്തിനു വേണ്ടിയാണല്ലോ ഇത്രയും കാലം ഭൂമുഖത്തില്ലാത്ത കോളിളക്കം മുഴുവന്‍ ഉണ്ടാക്കിയതും സാക്ഷാല്‍ ജാക്കി ചാന് ഇങ്ങോട്ടു കെട്ടിയെടുത്തതുമൊക്കെ.</strong><br /><br /><strong>ഈ 'മഹാസംഭവ'ത്തിന്റെ നീരൂപണമെഴുതാനുള്ള കെല്‍പ്പില്ല. </strong><br /><strong>പക്ഷെ ഒരു കാര്യം മാത്രം പറയാം. ഇനി ആരെങ്കിലും ആ വഴിക്ക് പോകാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ആ കാശിന് ഒരു മട്ടന്‍ ബിരിയാണി വാങ്ങിത്തിന്ന് വീട്ടിപ്പോയിരുന്ന് ടോം ആന്റ് ജെറി കാണുക. കൃത്യ സമയത്ത് ഒരാള്‍ ഉപദേശിക്കാനില്ലാതിരുന്നതുകൊണ്ട് എനിക്കു പറ്റിയത് മറ്റാര്‍ക്കും പറ്റരുതെന്നുള്ള സതുദ്ദേശ്യം മാത്രമാണ് ഈ കുറിപ്പിനു പിന്നില്‍. </strong>പതാലിhttp://www.blogger.com/profile/06544649739299134780noreply@blogger.com9tag:blogger.com,1999:blog-37670513.post-6831020388394494642008-03-08T13:15:00.001+03:002008-03-08T13:21:24.313+03:00നീയല്ലാതാരുണ്ടെന്നുടെ..പാട്ട് ഇവിടെ കേള്‍ക്കൂ<OBJECT class=BLOG_video_class id=BLOG_video-5a61fea97b4f680b height=266 width=320 contentId="5a61fea97b4f680b"></OBJECT>പതാലിhttp://www.blogger.com/profile/06544649739299134780noreply@blogger.com2tag:blogger.com,1999:blog-37670513.post-17437531490490041822007-11-18T14:39:00.000+03:002007-11-18T15:25:10.033+03:00'പഴകിയ' തമിഴ്മകന്ദീപാവലിക്ക് പുറത്തിറങ്ങിയ തമിഴ് സിനിമകളില്‍ ഏറ്റവുമധികം പണം വാരുന്നത് <strong>അഴകിയ തമിഴ്മകനാ</strong>ണെന്നാണ് റിപ്പോര്‍ട്ടുകള്‍.<br />പക്ഷെ ചിത്രം കണ്ടപ്പോള്‍ പേര് <em>പഴകിയ തമിഴ്മകന്‍ </em>എന്നാക്കുന്നതായിരുന്നു നല്ലതെന്ന് തോന്നി.<br /><br />നമ്മുടെ ഭദ്രന് പതിനേഴു വര്‍ഷം മുന്‍പ് സംവിധാനം ചെയ്ത <strong>അയ്യര്‍ ദ്ര ഗ്രേറ്റില്‍</strong> മമ്മൂട്ടി അവതരിപ്പിച്ച സൂര്യനാരായണ അയ്യര്‍ക്കുണ്ടായിരുന്ന എക്സ്ട്രാ സെന്‍സറി പെര്‍സെപ്ഷന്‍(ഇ.പി.എസ്-എന്നുവെച്ചാല്‍ നടക്കാന്‍ പോകുന്ന ദുരന്തങ്ങള്‍ മുന്‍കൂട്ടി കാണുന്ന രോഗം, പത്തു കോടി ആളുകളില്‍ ഒരാള്‍ക്കു മാത്രം വരുന്ന ത്രികാലോജ്ഞാനോമെനിഞ്ചൈറ്റിസം!)ആണ് കഥയെ മുന്നോട്ടു കൊണ്ടുപോകുന്നത്. ഭദ്രനുശേഷം ഹോളിവുലും ചിലര്‍ ഈ രോഗം വെച്ച് കളിച്ചിരുന്നു. <br /><br />രൂപത്തിലും ഭാവത്തിലും നായകനെപ്പോലരിക്കുന്ന ഒരാള്‍ രംഗപ്രവേശം ചെയ്യുന്നതാണ് (ഇത് പിന്നെ അത്യപൂര്‍വമല്ല, ലോകത്തില്‍ ഒരേപോലെ ഏഴു പേരുണ്ടെന്നാണല്ലോ വിശ്വാസം)കഥയുടെ വഴിത്തിരിവ്. അപരനെ തിരിച്ചറിയാതെ നായകന്റെ മാതാപിതാക്കളും സുഹൃത്തുക്കളും പ്രതിശ്രുത വധവുമൊക്കെ ക്ലൈമാക്സിലേക്കുള്ള യാത്ര സുഗമമാക്കുന്നു. <br /><br /> ചിത്രത്തിന്റെ നിര്‍മാതാവായ സര്‍ഗ ചിത്ര അപ്പച്ചന് <strong>ഫൈനല്‍ ഡെസ്റ്റിനേഷന്‍ </strong>പോലുള്ള ഹോളിവുഡ് ചിത്രങ്ങള്‍ കണ്ടിട്ടില്ലെങ്കിലും അയ്യര്‍ ദ ഗ്രേറ്റ് കാണാതിരിക്കാന്‍ തരമില്ല. ഈ ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള പഴകിയ സിനിമാക്കൂട്ടുകള്‍ സംവിധായകന് ഭരതന് കാട്ടിക്കൊടുത്തത് അപ്പച്ചന്‍തന്നെയാണോ എന്ന് ആര്‍ക്കറിയാം?.<br /><br /><strong>അടടടടടടടടടാാാാാാ....</strong>ആവശ്യമില്ലാത്ത കാര്യങ്ങള്‍ എന്തിനു സംസാരിക്കണം? കഥയെന്തായാലും ചിത്രം വിജയിച്ചാല്‍ പോരെ. ഇളയ ദളപതി വിജയ്ക്ക് തെന്നിന്ത്യയിലെന്പാടും ആരാധകരുള്ളപ്പോള്‍ അതുക്ക് എന്ന പ്രചനം?പതാലിhttp://www.blogger.com/profile/06544649739299134780noreply@blogger.com2tag:blogger.com,1999:blog-37670513.post-38603689540232614472007-11-18T13:34:00.002+03:002009-03-27T10:27:43.324+03:00മലയാളിയുടെ ഹൃസ്വചിത്രത്തില്‍ അമിതാഭ് ബച്ചന്<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg-ovXt06kKDOKBc1VZslh_43yEiYo0FOYC3WXe1xh1eb8LzIed3V5dHC039nWVABmrCW28tDm8oK9BQAH2QGoICUMatu5WehsQ66w3-qWwgnVkPlZmqYp2SnlpAF35W2br1FBR/s1600-h/scene.jpg"><img id="BLOGGER_PHOTO_ID_5134137739598059794" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg-ovXt06kKDOKBc1VZslh_43yEiYo0FOYC3WXe1xh1eb8LzIed3V5dHC039nWVABmrCW28tDm8oK9BQAH2QGoICUMatu5WehsQ66w3-qWwgnVkPlZmqYp2SnlpAF35W2br1FBR/s320/scene.jpg" border="0" /></a><br /><br />"സംഘടിതമായ ഒരു കുറ്റകൃത്യത്തെ നേരിടാന്‍ നമ്മളും സംഘടിക്കേണ്ടതുണ്ട്...വരിക, മനുഷ്യക്കടത്തിനെതിരായ ആഗോള പോരാട്ടത്തില്‍ കൈകോര്‍ക്കുക" ആഹ്വാനം അമിതാഭ് ബച്ചന്റേതാണ്. ബിഗ് ബിക്കു പുറമെ ബോളിവുഡ് താരങ്ങളായ ജോണ്‍ എബ്രഹാമും പ്രീതി സിന്റയും ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടി പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നു.<br /><br />മനുഷ്യക്കടത്തിനെതിരായ ആഗോള പ്രചാരണ പരിപാടിയുടെ ഭാഗമായി യുണൈറ്റഡ് നേഷന്‍സ് ഓഫീസ് ഓണ്‍ ഡ്രഗ്സ് ആന്റ് ക്രൈമിനു(യു.എന്‍.ഒ.ഡി.സി) വേണ്ടി മലയാളി സംവിധായകന് <a href="http://ml.wikipedia.org/wiki/രാജേഷàµ_à´Ÿà´šàµà´šàµ_റിവരàµâ€">രാജേഷ് ടച്ച് റിവര്‍</a> ഒരുക്കിയ <a href="http://www.giftasia.in/index.php?option=com_content&task=view&id=458&Itemid=472">വണ്‍ ലൈഫ് നോ പ്രൈസ്</a>എന്ന ഡോക്യുമെന്ററി ഹൃസ്വ ചിത്രത്തിലാണ് സാമൂഹിക ദൗത്യവുമായി താരങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്.<br />മനുഷ്യക്കടത്ത് ഏറെ വ്യാപകമായ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ചില ഉദാഹരണങ്ങളും എട്ടു മിനിറ്റുമാത്രം ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ മിന്നി മറയുന്നു.വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒട്ടേറെ വസ്തുതകളിലേക്ക് വെളിച്ചം വീശുന്നു എന്നതാണ് ഈ ചിത്രത്തിന്റെ സവിശേഷത.<br /><br />"പ്രതിവര്‍ഷം ആഗോളതലത്തില്‍ 12 ലക്ഷം ആളുകള്‍ മനുഷ്യക്കടത്തിന് വിധേയരാകുന്നു. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന റാക്കറ്റുകളുടെ വരുമാനം 950 കോടി ഡോററിലേറെ. ഇന്ത്യയില്‍ മാത്രം മുപ്പതിനായിരം മുതല്‍ അന്‍പതിനായിരം വരെ കുട്ടികള്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു..." യു.എന്നിന്റെ വിവിധ സംഘടനകളുടെ കണക്കുകളെ ഉദ്ധരിച്ച് ചിത്രം വ്യക്തമാക്കുന്നു.<br /><br />മനുഷ്യക്കടത്തിനെതിരായ ഐക്യരാഷ്ട്രസഭയുടെ ആഗോള പരിപാടി(യു.എന്‍.ഗിഫ്റ്റ്)യുടെ ഭാഗമായി ഒരുക്കിയ വണ്‍ ലൈഫ് നോ പ്രൈസ് യു.എന്‍.ഒ.ഡി.സി ഹൈദരാബാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ആദ്യം പ്രദര്‍ശിപ്പിച്ചത്.<br />രാജേഷിന്റെ ഭാര്യയും മനുഷ്യക്കടത്തിനെതിരായ പ്രവര്‍ത്തനങ്ങളില്‍ ഏറെ സജീവമായ ഹൈദരാബാദിലെ പ്രജ്വല എന്ന പ്രസ്ഥാനത്തിന്റെ സാരഥിയുമായ <a href="http://ml.wikipedia.org/wiki/à´¸àµà´¨à´¿à´¤_കൃഷàµà´£à´¨àµâ€">സുനിതാ കൃഷ്ണന്റേതാണ് </a>തിരക്കഥ. ഇതേ ചിത്രം ഹിന്ദിയും പ്രാദേശിക ഭാഷകളിലും നിര്‍മിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് രാജേഷ് പറഞ്ഞു.<br /><br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg1epO5njJCi08d03EDM6usjUavqanlGnw1IHL-kJgeht49x93HUPCPcXLeqJk1fTeABlRhsFbRuLwez-r_RuS1n2O5GV7tLVcMk8GQQzO8tW3wpUkBUb-kf_-zNw1zwsqqjz89/s1600-h/rajesh.jpg"><img id="BLOGGER_PHOTO_ID_5134137907101784354" style="FLOAT: right; MARGIN: 0px 0px 10px 10px; CURSOR: hand" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg1epO5njJCi08d03EDM6usjUavqanlGnw1IHL-kJgeht49x93HUPCPcXLeqJk1fTeABlRhsFbRuLwez-r_RuS1n2O5GV7tLVcMk8GQQzO8tW3wpUkBUb-kf_-zNw1zwsqqjz89/s320/rajesh.jpg" border="0" /></a><br />2003ല്‍ ശ്രീലങ്കയിലെ വംശീയ കലാപത്തെ ആസ്പദമാക്കി നിര്‍മിച്ച <a href="http://www.inthenameofbuddha.com/">ഇന്‍ ദ നെയിം ഓഫ് ബുദ്ധ </a>എന്ന ഇംഗ്ലീഷ് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച രാജേഷ് പിന്നീട് 10 ദ സ്ട്രേഞ്ചേഴ്സ്, അലക്സ് എന്നീ തെലുങ്ക് ചിത്രങ്ങളും സംവിധാനം ചെയ്തു.ഇടുക്കി ജില്ലയിലെ തൊടുപുഴ അറക്കുളം സ്വദേശിയായ സംവിധായകന് ഏറെ ശ്രദ്ധ നേടിയത് സാമൂഹ്യ പ്രതിബദ്ധതയിലൂന്നിയ ഡോക്യുമെന്ററികളീലുടെയാണ്.<br /><br />മനുഷ്യക്കടത്തിനെ ആസ്പദമാക്കി പ്രജ്വലയും ടച്ച് റിവര്‍ പിക്ചേഴ്സും ചേര്‍ന്ന് നിര്‍മിച്ച അനാമികയാണ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഡോക്യുമെന്ററികളിലൊന്ന്. നിരവധി പുരസ്കാരങ്ങള്‍ നേടിയ അനാമിക ദേശീയ പോലീസ് അക്കാദമിയുടെ സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണത്തെക്കുറിച്ചുള്ള സേക്രഡ് ഫേസ് എന്ന ഹൃസ്വചിത്രം കഴിഞ്ഞ വര്‍ഷം കാന്‍ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.എന്റെ മലയാളം ഉള്‍പ്പെടെ ചില സംഗീത ആല്‍ബങ്ങളും സംവിധാനം രാജേഷ് ടച്ച് റിവര്‍ സംവിധാനം ചെയ്തിട്ടുണ്ട്.<br />--------------------------------------------<br /><br />വണ്‍ ലൈഫ് നോ പ്രൈസ് എന്ന ഹൃസ്വ ചിത്രം കാണാന്‍ മുകളിലത്തെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അല്ലെങ്കില്‍ <a href="http://www.giftasia.in/index.php?option=com_content&task=view&id=458&Itemid=472">ഇവിടെ</a>പതാലിhttp://www.blogger.com/profile/06544649739299134780noreply@blogger.com2tag:blogger.com,1999:blog-37670513.post-18437296327676179892007-08-31T17:59:00.000+03:002007-08-31T18:18:11.684+03:00ചക് ദേ ഇന്ത്യ ഓര്‍മിപ്പിക്കുന്നത്<a href="http://www.moviewalah.com/files/Image/chak_de_India_poster.jpg"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px;" src="http://www.moviewalah.com/files/Image/chak_de_India_poster.jpg" border="0" alt="" /></a><br /><br />"ആ പെനാല്‍റ്റി എടുക്കാന്‍ ആരും തയാറായിരുന്നില്ല. സാമുവല്‍ എറ്റുവോ ക്യാപ്റ്റന്‍ റിഗോബെര്‍ട്ട് സോംഗോ പോലും. കാരണം, പിഴച്ചാല്‍ എന്തു സംഭവിക്കുമെന്ന് അവര്‍ക്ക് നന്നായി അറിയമായിരുന്നു. പക്ഷെ, എനിക്ക് എന്നും ധൈര്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് ഞാന്‍ പെനാല്‍റ്റി സ്പോട്ടിലേക്ക് നടന്നടുത്തത്" <br /> <br />2005ഒക്ടോബര്‍ എട്ടിനു നടന്ന ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ട് മത്സരത്തില്‍ ഈജീപ്തിനെതിരെ അവസാന മിനിറ്റില്‍ വീണുകിട്ടിയ പെനാല്‍റ്റി നഷ്ടപ്പെടുത്തിയ കാമറൂണ്‍ ഡിഫന്റര്‍ പിയറെ ലെന്‍ഡ് വോമെ ദിവസങ്ങള്‍ക്കു ശേഷം ആ അഭിശിപ്ത നിമിഷത്തെക്കുറിച്ച് വിവരിച്ചത് ഇങ്ങനെയാണ്. പോസ്റ്റിനു പുറത്തുകൂടി പാഞ്ഞ പന്തിനൊപ്പം കാമറൂണിന്റെ ലോകകപ്പ് സ്വപ്നങ്ങളും കാറ്റില്‍ പറക്കുകയായിരുന്നു. <br /> <br />ആരാധകരുടെ വധഭീഷണികള്‍ക്കു നടുവില്‍ വോമെയുടെ രാത്രികള്‍ ഉറക്കമില്ലാത്തതായി. കൊളംബിയയിലെ മെഡെലിന് എലിന്‍ഡിയോ ബാറിനു മുന്നില്‍ "ഗോള്‍, ഗോള്‍" എന്ന് ആക്രോശിച്ചുകൊണ്ട് ആന്ദ്രെ എസ്കോബാറിനുനേരെ പന്ത്രണ്ടു തവണ നിറയൊഴിച്ച്, സെല്‍ഫ് ഗോളിന്റെ കണക്കു തീര്‍ത്ത ഹംബര്‍ട്ടോ മുനോസ് കാസ്ട്രോക്ക് കാമറൂണില്‍ ഒരു പകരക്കാരന് അവതരിച്ചേക്കുമെന്ന് ഭയന്നവര്‍ ഏറെയാണ്. പക്ഷെ, ആയുസിന്റെ പുസ്തകത്തിലും കാമറൂണ്‍ ടീമിലും തുടരാനുള്ള ഭാഗ്യം ലഭിച്ച വോമെ ഈ വര്‍ഷം രാജ്യാന്തര ഫുട്ബോളില്‍നിന്ന് വിരമിച്ച്, ജര്‍മന്‍ ലീഗിലേക്ക് ചുവടു മാറ്റുകയായിരുന്നു. <br /> <br />കളിക്കളത്തിലെ അതിനിര്‍ണായക മുഹൂര്‍ത്തങ്ങളില്‍ ബോധപൂര്‍വമല്ലാതെ സംഭവിക്കുന്ന വീഴ്ച്ചയുടെ പേരില്‍ വഞ്ചകരായി മുദ്രയടിക്കപ്പെടുന്ന താരങ്ങള്‍ അനവധിയാണ്. എസ്കോബാറിന്റെ വിധി കാസ്ട്രോ തീരുമാനിച്ചെങ്കില്‍ മറ്റു പലര്‍ക്കും ജീവിതാവസാനം വരെ പേരുദോഷം ചുമക്കേണ്ടിവരുന്നു. അപൂര്‍വം ചിലര്‍ക്ക് സത്യസന്ധത തെളിയിക്കാന്‍ പിന്നീട് അവസരം ലഭിക്കുന്നു. <br /> <br />ഇന്ത്യന്‍ ഹോക്കി ടീമിന്റെ മുന്‍ ഗോള്‍ കീപ്പറായ മീര്‍ രഞ്ജന്‍ നേഗി ഇതില്‍ അവസാന ഗണത്തില്‍പെടുന്നു. 1982൨ലെ ഏഷ്യന്‍ ഗെയിംസ് ഫൈനലില്‍ ചിരവൈരികളായ പാക്കിസ്ഥാന് ഇന്ത്യന്‍ വലയില്‍ അടിച്ചു കയറ്റിയ ഏഴു ഗോളുകള്‍ നേഗിയുടെ ഹൃദയം പിളര്‍ന്ന വെടിയുണ്ടകളായിരുന്നെന്നു പറയാം. വഞ്ചകനായ കാവലാളിന്റെ രക്തത്തിനുവേണ്ടി മാധ്യമങ്ങളും ആരാധകരും ഒന്നുപോലെ മുറവിളി കൂട്ടി. പാക്കിസ്ഥാനുമായി ഒത്തു കളിച്ച നേഗി വഴങ്ങിയ ഓരോ ഗോളിനും ഒരു ലക്ഷം രൂപ വീതം പ്രതിഫലം കൈപ്പറ്റിയെന്നുവരെ മാധ്യമങ്ങള്‍ ആരോപിച്ചു. <br /> <br />ആരോപണങ്ങള്‍ ശരിവെക്കും പോലെ നേഗി ഇന്ത്യന്‍ ടീമില്‍നിന്ന് പുറത്താക്കപ്പെട്ടു. അദ്ദേഹത്തിന്റെ വീടിനു നേരെ ആക്രമണമുണ്ടായി. ജനങ്ങളെ അഭിമുഖീകരിക്കാന്‍ ഭയന്ന നേഗി തന്നെ ആരും തിരിച്ചറിയാതിരിക്കാന്‍ താടി വളര്‍ത്തി. കറുത്ത ബുധനാഴ്ച്ചയുടെ വേദനയുമായി ഒളിവിലെന്നപോല അദ്ദേഹം ചെലവിട്ടത് നീണ്ട പതിനാറു വര്‍ഷമാണ്. ഇക്കാലമത്രയും ഹോക്കിയോടുള്ള ആഭിമുഖ്യം നിലനിര്‍ത്തിയ നേഗിക്ക് ഒടുവില്‍ 1998ല്‍ ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിലെ ഗോള്‍ കീപ്പര്‍മാരെ പരിശീലിപ്പിക്കാന്‍ ക്ഷണം ലഭിച്ചു. പരിശീലന ക്യാമ്പില്‍ പങ്കെടുക്കാതിരുന്ന ആശിശ് ബലാലിനെ നേഗിയുടെ നിര്‍ദേശപ്രകാരമാണ് അവസാന ഘട്ടത്തില്‍ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബലാലി ന്റെ മികവില്‍ കൊറിയയെ തകര്‍ത്ത് ഇന്ത്യ കിരീടം നേടി. <br /><br />തുടര്‍ന്ന് ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ പരിശീലകനായ നേഗി 2002ല്‍ മാഞ്ചസ്റ്ററില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ടീമിനെ കിരീടത്തിലേക്ക് നയിച്ചുകൊണ്ട് തന്റെ വിശ്വാസ്യതയെ സംശയിച്ചവര്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. <br /> <br />ഷാരൂഖ് ഖാന് നായകനായ ചക് ദേ ഇന്ത്യ എന്ന സിനിമ ബോക്സ് ഓഫീസില്‍ തരംഗം സൃഷ്ടിക്കുമ്പോള്‍ നേഗിയുടെ കായിക ജീവിതം ചര്‍ച്ചാവിഷയമാവുകയാണ്. ചിത്രത്തില്‍ ഷൂരൂഖ് ഖാന് അവതരിപ്പിക്കുന്ന കബീര്‍ ഖാന് എന്ന കഥാപാത്രം തിരിച്ചടികളോടു പൊരുതി ജയിച്ച നേഗിതന്നെയാണ്. താന്‍ അനുഭവിച്ച വേദനകളുടെ പത്തു ശതമാനം പോലും ദൃശ്യവത്കരിക്കുന്നില്ലെങ്കിലും ചക് ദേ ഇന്ത്യ നല്കുന്ന ആഹ്ളാദം ചെറുതല്ലെന്ന് നേഗി പറയുന്നു. ഇന്ത്യന്‍ <br /> <br />ഹോക്കി ടീമിന്റെ ക്യാപ്റ്റനും സെന്റര്‍ ഫോര്‍വേഡുമായിരുന്ന കബീര്‍ ഖാന് ലോക കപ്പില്‍ പാക്കിസ്ഥാനെതിരെയുള്ള വാശിയേറിയ ഫൈനലില്‍ അവസാന മിനിറ്റില്‍ ലഭിച്ച നിര്‍ണയക പെനാല്‍റ്റി നഷ്ടപ്പെടുത്തുന്നിടത്താണ് ചക് ദേ ഇന്ത്യ തുടങ്ങുന്നത്. രാജ്യവഞ്ചകന്‍ എന്ന പേരുദോഷം ചാര്‍ത്തി മാധ്യമങ്ങളും ആരാധകരും കബീറിനെതിരെ തിരിഞ്ഞു. <br /> <br />ഒരു ദുര്‍ബല നിമിഷത്തിലെ വീഴ്ച്ചക്ക് ഏറെ അപമാനവും അവഹേളനവും ഏറ്റുവാങ്ങി, തറവാട് ഉപേക്ഷിച്ച് അമ്മക്കൊപ്പം നാടുവിടുന്ന കബീര്‍ ഏഴു വര്‍ഷത്തിനുശേഷം ഇന്ത്യന്‍ വനിതാ ടീമിന്റെ പരിശീലകനായി തിരിച്ചെത്തുന്നു. വനിതാ ടീമില്‍ ഹോക്കി ഫെഡറേഷനു പോലും പ്രതീക്ഷയില്ലായിരുന്ന കാലം. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പെണ്‍കുട്ടികള്‍ പങ്കെടുത്ത പരിശീലന ക്യാമ്പി ന്റെ തുടക്കത്തില്‍തന്നെ താരങ്ങള്‍ക്കിടയിലെ അസൂയയും അഭിപ്രായ വ്യത്യാസങ്ങളും ഭാഷയുടെയും ദേശത്തിന്റെയും പേരിലുള്ള വിഭാഗീയതയുമൊക്കെ പ്രകടമാകുന്നു. അഹംഭാവവും സ്വാര്‍ത്ഥതയും ക്ഷോഭവുമൊക്കെയായിരുന്നു പല താരങ്ങളുടെയും കൈമുതല്‍. <br /> <br />പരമ്പരാഗതമല്ലാത്ത പരിശീലന മാര്‍ഗങ്ങള്‍ പ്രതിഷേധത്തിന് ഇടയാക്കിയെങ്കിലും മൂന്നു മാസം കൊണ്ട് ടീം സ്പിരിറ്റ് വളര്‍ത്താനും ടീമിനെ ലോകകപ്പിന് സജ്ജമാക്കാനും കബീറിനു കഴിഞ്ഞു. ഏഴു വര്‍ഷം മുമ്പ് നേരിട്ട അപമാനത്തിന് പ്രായശ്ചിത്തം ചെയ്യാനുള്ള മോഹവുമായി അവര്‍ക്കൊപ്പം ഓസ്ട്രേലിയയിലേക്ക് തിരിക്കുമ്പോള്‍ പഴയ വെള്ളി മെഡലും കബീര്‍ കരുതിയിരുന്നു. നിലവിലുള്ള ചാമ്പ്യന്മാരായ ഓസ്ട്രേലിയയോട് ദയനീയമായി തോറ്റ് അരങ്ങേറ്റം കുറിച്ച ഇന്ത്യന്‍ ടീം ശക്തമായ തിരിച്ചുവരവു നടത്തി ഫൈനലില്‍ ഓസ്ട്രേലിയയെ തകര്‍ത്ത് ലോകകപ്പ് നേടുന്നു. വിഭിന്ന സംസ്ഥാനക്കാരായ താരങ്ങളുടെ സ്വഭാവ വ്യതിരക്തതത അവശ്യ ഘട്ടങ്ങളില്‍ കളിക്കളത്തില്‍ പ്രയോജപ്പെടുത്താനും കബീറിനു കഴിയുന്നു. <br /> <br />യാഷ്രാജ് ഫിലിംസിനുവേണ്ടി ഷിമിത് അമിന്‍ സംവിധാനം ചെയ്ത ചിത്രം ഹോക്കിയുമായി ബന്ധപ്പെട്ട കഥയാണ് പറയുന്നതെങ്കിലും പൊതുവില്‍ ഇന്ത്യന്‍ കായിക മഖലയില്‍ നിലനില്‍ക്കുന്ന കാതലായ പല പ്രശ്നങ്ങളിലേക്കും പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്. കായിക താരങ്ങളില്‍ രൂഢമൂലമായിട്ടുള്ള പ്രാദേശിക വികാരവും ഉച്ചനീചത്വവും താന്‍പോരിമയും കായിക സംഘടനകളുടെ കെടുകാര്യസ്ഥതയും നീതീകരണമില്ലാത്ത മാധ്യമ വിധികളും ആരാധകരുടെ നെറികേടുകളുമൊക്കെ തുറന്നു കാട്ടുന്നതില്‍ ചിത്രത്തി ന്റെ അണിറയറ പ്രവര്‍ത്തകര്‍ വിജയിച്ചിരിക്കുന്നു. <br /> <br />തോല്‍വിയുടെ വേദനയില്‍ തകര്‍ന്ന കബീര്‍ ഖാനെ പ്രതിക്കൂട്ടിലാക്കുന്ന ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍ വികാരത്തള്ളലില്‍ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കാത്ത മാധ്യമ പ്രവര്‍ത്തനത്തിന്റെ ഉത്തമ ഉദാഹരണമാണ്. അപമാനിതനായി വീടു വിട്ടുപോകുന്ന കബീര്‍ ഖാനെ ഒരു നികൃഷ്ട ജീവിയെപ്പോലെ നോക്കുന്ന നാട്ടുകാര്‍ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ തകര്‍ച്ചയെ തുടര്‍ന്ന് മഹേന്ദ്ര സിംഗ് ധോണിയുടെ റാഞ്ചിയിലെ വീടിനുനേരെയുണ്ടായ ആക്രമണം ഉള്‍പ്പെടെ എത്രയോ സംഭവങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു?. ലോകകപ്പിലെ തോല്‍വിയെക്കാള്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ ആശങ്കാകുലരാക്കിയിരുന്നത് നാട്ടിലുള്ള കുടുംബാംഗങ്ങളുടെ സുരക്ഷയായിരുന്നു. നേട്ടങ്ങള്‍ വെട്ടിപ്പിടിക്കുമ്പോള്‍ താരങ്ങളെ വാനാളം പ്രകീര്‍ത്തിക്കുന്ന മാധ്യമങ്ങളും ആരാധകരും തിരിച്ചടികള്‍ സംഭവിക്കുമ്പോള്‍ അവരും മനുഷ്യരാണെന്ന യാഥാര്‍ത്ഥ്യം മറന്ന് പ്രതികരിക്കുക പതിവാണ്. <br /> <br />പരിശീലന ക്യാമ്പില്‍ ജാര്‍ഘണ്ടില്‍നിന്നുള്ള താരങ്ങള്‍ നേരിടുന്ന വിവേചനത്തിന് സമാനമായ ഒട്ടേറെ സംഭവങ്ങള്‍ വിവിധ പരിശീലന ക്യാമ്പുകളില്‍ അരങ്ങേറുന്നുണ്ട്. ഭാഷയുടെയും സംസ്കാരത്തിന്റെ യും ദേശത്തിന്റെയുമൊക്കെ അതിര്‍ത്തികളാണ് ഇവിടുത്തെ ഭിന്നതക്ക് കാരമെന്ന് വേണമെങ്കില്‍ ന്യായീരിക്കാം. പക്ഷെ ഇന്ത്യന്‍ ക്യാമ്പില്‍ സ്വന്തം നാട്ടുകാരായ ഷൈനി ഏബ്രഹാമും എം.ഡി. വത്സമ്മയുമൊക്കെ തന്നോടു കാട്ടിയ വിവേചനത്തെക്കുറിച്ച് വര്‍ഷങ്ങള്‍ക്കു ശേഷം പി.ടി. ഉഷ തുറന്നു പറഞ്ഞത് ഓര്‍ക്കുക. <br /> <br />കബീര്‍ ഖാനെ അംഗീകരിക്കാന്‍ വിമുഖത കാട്ടുന്ന ബിന്ദിയ നായിക്കും അലിയ ബോസും ഗുന്ജന് മേത്തയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കോച്ച് ഗ്രെഗ് ചാപ്പലിനുമുന്നില്‍ വല്യേട്ടന് കോംപ്ളക്സിന്റെ വെല്ലുവിളി സൃഷ്ടിച്ച സൌരവ്- സച്ചിന്-രാഹുല്‍ ത്രയത്തിണ്റ്റെ പ്രതിരൂപങ്ങളാണെന്ന് ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. ചിത്രത്തിലെ ഹോക്കി ഫെഡറേഷന് പ്രസിഡന്റ് നമ്മുടെ ദേശീയ, സംസ്ഥാന കായിക സംഘടനാ ഭാരാവാഹികളെ അനുസ്മരിപ്പിക്കുന്നു. കേരളത്തിലെ ഒരു ജില്ലയുടെ വലിപ്പം പോലുമില്ലാത്ത രാജ്യങ്ങള്‍ ഒളിംപിക്സിലും ലോകകപ്പ് ഫുട്ബോളിലുമൊക്കെ സജീവ സാന്നിധ്യമറിയിക്കുമ്പോള്‍ നൂറുകോടിയിലേറെ ജനങ്ങളുള്ള ഇന്ത്യ എന്തുകൊണ്ട് ദയനീയമായി പിന്തള്ളപ്പെടുന്നു എന്ന പതിവു ചോദ്യത്തിനുള്ള ഉത്തരവും ചക് ദേ ഇന്ത്യ നല്‍കുന്നുണ്ട്. <br /> <br />തീപാറുന്ന കായിക പോരാട്ടങ്ങളില്‍ ജയപരാജയങ്ങള്‍ നിര്‍ണിയിക്കപ്പെടുന്ന, സ്വര്‍ണവും വെള്ളിയും വേര്‍തിരിക്കപ്പെടുന്ന നിമിഷങ്ങളുടെ ഉദ്വേഗവും ആവേശവും വാക്കുകള്‍ക്ക് അതീതമാണ്. ഇത്തരം മുഹൂര്‍ത്തങ്ങള്‍ അതേപടി വെള്ളിത്തിരയിലേക്ക് പറിച്ചു നട്ട് വിജയം കൊയ്ത ഹോളിവുഡ് സിനിമകള്‍ അനവധിയുണ്ട്. <br /> <br />1924ലെ ഒളിംപിക്സില്‍ മാറ്റുരക്കുന്ന രണ്ടു ബ്രിട്ടീഷ് അത് ലിറ്റുകളുടെ കഥ പറഞ്ഞ ചാരിയറ്റ്സ് ഓഫ് ഫയറാണ്(1981) ഈ ഗണത്തില്‍ എടുത്തു പറയേണ്ട ഒരു ചിത്രം. ഏഴ് ഓസ്കാര്‍ നാമനിര്‍ദേശങ്ങള്‍ നേടിയ ചാരിയറ്റ്സ് ഓഫ് ഫയര്‍ മികച്ച ചിത്രത്തിന് ഉള്‍പ്പെടെയുള്ള നാല് അവാര്‍ഡുകള്‍ സ്വന്തമാക്കുകയുംചെയ്തു. ഹോക്കിയുമായി ബന്ധപ്പെട്ട് ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ രണ്ടു ചിത്രങ്ങള്‍ മിറാക്കിളും(2004), ദ റോക്കറ്റ്:ദ മൌറിസ് റിച്ചാര്‍ഡ് സ്റ്റോറിയു(2005)മാണ്. <br /> <br />ഇന്ത്യയില്‍ കായികയിനങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രങ്ങള്‍ അപൂര്‍വമായേ ഉണ്ടായിട്ടുള്ളൂ. ഇവയില്‍ സമീപകാലത്ത് ശ്രദ്ധിക്കപ്പെട്ടത് അശുതോഷ് ഗൊവാരികറുടെ ലഗാനും(2001) നാഗേഷ് കുകുനൂറിന്റെ ഇഖ്ബാലു(2005)മാണ്. രണ്ടു ചിത്രങ്ങളുടെയും പ്രമേയം ക്രിക്കറ്റായിരുന്നു. <br /> <br />പ്രൗഢമായ പാരമ്പര്യമുള്ള ഇന്ത്യന്‍ ഹോക്കി വര്‍ഷങ്ങളായി പ്രതിസന്ധിയുടെ വഴിയിലാണ്. ഹോക്കി ഫെഡറേഷനിലെ അഴിമിതിയും കെടുകാര്യസ്ഥതയും നൂതന സങ്കേതകങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള വിമുഖതയുമൊക്കെ ഇതിനു കാരണങ്ങളാണ്. ഹോക്കിയില്‍ കരുത്തു കാട്ടുന്ന രാജ്യങ്ങളെല്ലാം എഴുപതുകളില്‍ ആസ്ട്രോ ടര്‍ഫിലേക്ക് ചുവടു മാറ്റിയെങ്കിലും ഇന്ത്യ മടിച്ചു നില്‍ക്കുകയായിരുന്നു. തിങ്ങിനിറഞ്ഞ ഗാലറികളെ സാക്ഷിയാക്കി നടന്നിരുന്ന മത്സരങ്ങള്‍ ഓര്മ മാത്രമായി. ഹോക്കിയുടെ നഷ്ടപ്രതാപം വീണ്ടെടെടുക്കാനായി സംഘടിപ്പിച്ച പ്രീമിയര്‍ ഹോക്കി ലീഗും കാര്യമായ പ്രയോജനം ചെയ്തില്ല. <br /> <br />ഈ സാഹചര്യത്തില്‍ വനിതാ ഹോക്കിയെ ആസ്പദമാക്കി ഒരു സിനിമക്ക് വിജയ സാധ്യതയില്ലെന്ന് പ്രവചിച്ചവരാണ് ഏറെ. എന്നാല്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീം ഒരു രാജ്യാന്തര ടൂര്‍ണമെന്റില്‍ നേടിയ വിജയത്തിന് മാധ്യമങ്ങള്‍ മതിയായ പ്രാധാന്യം നല്‍കാതിരുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് താന്‍ ചിത്രത്തിന്റെ കഥയെക്കുറിച്ച് ആലോചിച്ചു തുടങ്ങിയതെന്ന് തിരക്കഥാകൃത്ത് ജെയ്ദീപ് സാഹ്നി പറയുന്നു. <br /> <br />ബോളിവുഡിന്റെ പതിവ് ചേരുവകളൊന്നുമില്ലാതെ പ്രേക്ഷകരെ എങ്ങനെ ത്രസിപ്പിക്കുകയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കണ്ണീരണിയിക്കുകയും ചെയ്യാമെന്ന് ഈ ചിത്രം കാട്ടിത്തരുന്നു. ഭാഷയുടെയും ദേശത്തി ന്റെയും അതിര് വരമ്പുകള്‍ അപ്രസക്തമാക്കുന്ന ടീം സ്പരിറ്റ് ദേശീയോദ്ഗ്രഥനത്തിന്റെ ഉദാത്ത മാതൃകയായി മാറുകയും ചെയ്യുന്നു. <br /> <br />ഷാരൂഖ് ഖാനൊപ്പം 16 പെണ്‍കുട്ടികള്‍ അഭിനയിക്കുന്നുണ്ടെങ്കിലും ഒരു പ്രണയ രംഗം പോലും ചക് ദേ യില്‍ ഇല്ല. വിജയദാഹവും പോരാട്ട വീര്യവുമാണ് ഇവിടെ പ്രധാനം. പെണ്‍കുട്ടികളുടെ ഗ്ളാമറിനപ്പുറം മനസാന്നിധ്യത്തിനാണ് ചിത്രം ഊന്നല്‍ നല്‍കുന്നത്. വില്ല ന്റെ അഭാവത്തില്‍ ചില താരങ്ങളുടെ നിഷേധാത്മക സമീപനമാണ് നായകനു വെല്ലുവിളി സൃഷ്ടിക്കുന്നതും ഒടുവില്‍ കീഴടങ്ങുന്നതും. തുടക്കത്തില്‍തന്നെ ഉദ്വേഗത്തിന്റെ വിത്തു വിതക്കുന്ന സംവിധായകന് ഒരു ഇന്ത്യ-പാക്കിസ്ഥാന് ഏകദിന ക്രിക്കറ്റ മത്സരമെന്നപോലെ, ഒരു നിമിഷംപോലും നഷ്ടപ്പെടരുതെന്ന് ആഗ്രഹിക്കാന്‍ പ്രേക്ഷകനെ പ്രേരിപ്പിക്കുകയാണ്. തങ്ങളോട് പൊരുതി തോല്‍ക്കുന്ന വനിതാ ടീമിനെ ഇന്ത്യന്‍ പുരുഷ ഹോക്കി താരങ്ങള്‍ ആദരിക്കുന്നത് ഉള്‍പ്പെടെയുള്ള രംഗങ്ങള്‍ ഏറെ വികാരഭരിതമാണ്. <br /> <br />മതിയായ ഗൃഹപാഠത്തിനു ശേഷം ചിത്രീകരണമാരംഭിച്ച അമീന് കൃത്യത ഉറപ്പാക്കാന്‍ മിര്‍ രഞ്ജന്‍ നേഗി ഉള്‍പ്പെടെയുള്ള ഹോക്കി വിദഗ്ധരുടെ സഹായം തേടിയിരുന്നു. വ്യാപകമായ അന്വേഷണങ്ങള്‍ക്കൊടുവില്‍ ചക് ദേ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 16 പെണ്‍കുട്ടികളും കഥാപാത്രങ്ങളോട് നീതിപുലര്‍ത്തി. ഹോക്കിയില്‍ പ്രാവീണ്യമുള്ളവരെയും അഭിനയത്തില്‍ മികവു പുലര്‍ത്തുന്നവരെയും ഇടകലര്‍ത്തിയാണ് ടീം രൂപീകരിച്ചത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ കോമള്‍ ചൗട്ടാലയെ അവതരിപ്പിക്കുന്ന ചിത്രാഷി റാവത്ത് ഉള്‍പ്പെടെ ഭൂരിഭാഗം പേര്‍ക്കും കാമറക്കു മുന്നില്‍ അരങ്ങേറ്റമായിരുന്നു ഇത്. <br /> <br />പതിവു രീതിയില്‍ ചുണ്ടു വിറപ്പിക്കുകയും ദീര്‍ഘനിശ്വാസം വിടുകയും ചെയ്യുന്ന ഷാരൂഖ് ഖാനെയല്ല ചക്ദേയില്‍ കാണുന്നത്. കബീര്‍ ഖാന്റെ മുഖഭാവത്തിനും കണ്ണുകളുടെ തീക്ഷ്ണതക്കുമാണ് ഇവിടെ ഊന്നല്‍ നല്‍കിയിരിക്കുന്നത്. സ്വദേശിനു ശേഷം ഷാരൂഖി ന്റെ അഭിനയശേഷി വിളിച്ചോതുന്ന ചിത്രമാണിത്. <br /> <br />ചക് ദേ ഇന്ത്യ രാജ്യത്ത് ഒരു ഹോക്കി തരംഗത്തിന് വഴിതെളിക്കുമെന്ന പ്രതീക്ഷ വ്യാപകമായുണ്ട്. ചിത്രത്തിന്റെ അവസാന രംഗത്തില്‍ കബീര്‍ ഖാന് സമ്മാനമായി നല്കുന്ന ഹോക്കി സ്റ്റിക്കുമായി തെരുവിലേക്കോടുന്ന കുട്ടി ഈ പ്രതീക്ഷയുടെ പ്രതീകമാണ്. ഹോക്കിയില്‍ ഇന്ത്യയുടെ വസന്ത കാലത്തി ന്റെ ഓര്‍മകളുമായി കഴിയുന്ന മുന്‍ താരങ്ങള്‍ക്കും ആരാധകര്‍ക്കും ചിത്രം നല്‍കിയിട്ടുള്ള ആവേശം ചെറുതല്ല. ചിത്രം ഇന്ത്യന്‍ ഹോക്കി ഫെഡറേഷന് പ്രസിഡന്റ് കെ.പി.എസ് ഗില്‍ ഈ ചിത്രത്തില്‍നിന്ന് പാഠമുള്‍ക്കൊള്ളണമെന്നാണ് മുന്‍ ഇന്ത്യന്‍ താരങ്ങളായ സഫര്‍ ഇഖ്ബാലും പര്‍ഗത് സിംഗും നിര്‍ദേശിക്കുന്നത്. പരമ്പരാഗതമല്ലാത്ത ഒരു വിഷയം തെരഞ്ഞെടുക്കുകവഴി ധീരമായ ചുവടുവെപ്പാണ് ചക് ദേ ഇന്ത്യയുടെ അണിയറക്കാര്‍ നിര്‍വഹിച്ചിരിക്കുന്നതെന്ന് 1964ലെ ടോക്കിയോ ഒളിംപിക്സ് സ്വര്‍ണമെഡല്‍ നേടിയ ടീമില്‍ അംഗമായിരുന്ന ഹര്‍ബിന്ദര്‍ സിംഗ് വിലയിരുത്തുന്നു. <br /> <br />ക്രിക്കറ്റിന് ലഭിച്ച അമിത പ്രാധാന്യമാണ് ഇന്ത്യയില്‍ ഹോക്കി ഉള്‍പ്പെടെയുള്ള മറ്റ് കായിക ഇനങ്ങളുടെ തകര്‍ച്ചക്ക് കാരണമെന്ന വാദഗതി പ്രബലമാണ്. എന്നാല്‍ മികച്ച സംഘാടനമാണ് ക്രിക്കറ്റിന്റെ മുന്നേറ്റത്തിന് ഊര്‍ജം പകര്‍ന്നതെന്ന് കാണാം. ഇന്ത്യന്‍ താരങ്ങള്‍ മികവു കാട്ടുന്ന കായിക ഇനങ്ങളോട് രാജ്യത്തെ ജനങ്ങള്‍ കൂടുതല്‍ ആഭിമുഖ്യം പുലര്‍ത്തുന്നത് സ്വാഭാവികമാണ്. മുന്‍പ് ഇന്ത്യയില്‍ ഹോക്കിക്ക് ഏറെ ആരാധകരുണ്ടായിരുന്നതി ന്റെ കാരണവും മറ്റൊന്നല്ല. ഹോക്കി പിന്നോക്കം പോവുകയും ക്രിക്കറ്റ് ശ്രദ്ധേമായ വളര്‍ച്ച നേടുകയും ചെയ്തപ്പോള്‍ ജനങ്ങളുടെ താല്പര്യത്തിലും മാറ്റം സംഭവിച്ചു. 1983 കപില്‍ ദേവും കൂട്ടരും ലോകകപ്പ് സ്വന്തമക്കിയത് ക്രിക്കറ്റ് ജ്വരത്തിന് കരുത്തേകുകയും ചെയ്തു. സാനിയ മിര്‍സയുടെ വിസ്മയക്കുതിപ്പ് ഇന്ത്യയിലെ ചില നഗരങ്ങളിലെങ്കിലും ടെന്നീസ് തരംഗത്തിന് ഇടയാക്കിയിട്ടുണ്ടെന്നു കാണാം. ഇന്ത്യന്‍ ഹോക്കിയുടെ തകര്‍ച്ചയുടെ കാരണം കണ്ടെത്താന്‍ ഹോക്കി ഫെഡറേഷ ന്റെ ഏതാനും വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയേ വേണ്ടു. ഹോക്കിയെ രക്ഷിക്കാന്‍ ക്രിക്കറ്റിന്റെ മാതൃകയില്‍ സമാന്തര ലീഗ് നടത്തണമെന്ന് ആവശ്യമുയരുന്നതുവരെ എത്തി കാര്യങ്ങള്‍. <br /> <br />ചക് ദേ തരംഗം മുതലാക്കി ഹോക്കിക്ക് പ്രചാരം വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിക്കാനും ഫെഡറേഷന് ധൈര്യം കാട്ടി. കൂടുതല്‍ ആളുകള്‍ വസ്തുതകള്‍ മനസിലാക്കുമ്പോള്‍ ഓടുന്ന പട്ടിക്ക് ഒരു മുഴം മുമ്പേ എറിയാതെ മാര്‍ഗമില്ലല്ലോ?. സെപ്റ്റംബര്‍ 11ന് ചണ്ഡീഗഡില്‍ ഇന്ത്യ-പാക്കിസ്ഥാന് പ്രദര്‍ശന മത്സരവും മുന്‍ ഇന്ത്യന്‍ താരങ്ങളും ചലച്ചിത്ര താരങ്ങളും തമ്മിലുള്ള മത്സരവും നടത്താനാണ് തീരുമാനം. സുനില്‍ ഷെട്ടി നയിക്കുന്ന സിനിമാ താരങ്ങളുടെ ടീമില്‍ ചക് ദേയില്‍ അഭിനയിച്ച പെണ്‍കുട്ടികളും അണിനിരക്കുമത്രെ. <br /> <br />ഒരുപാട് അനുഭവങ്ങളില്‍നിന്ന് പാഠം ഉള്‍ക്കൊള്ളാതെ, വിവാദങ്ങളും തൊഴുത്തില്‍കുത്തുമായി നീങ്ങുന്ന ഫെഡറേഷനെ മാനസാന്തരപ്പെടുത്താനും മിന്നല്‍ വേഗത്തില്‍ ഇന്ത്യന്‍ ഹോക്കിയെ രക്ഷപ്പെടുത്താനും ഒരു സിനിമക്ക് കഴിയില്ലെന്നത് പകല്‍പോലെ വ്യക്തമാണ്. എങ്കിലും കേവല വിനോദത്തിനപ്പുറം ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സിനിമക്ക് കഴിയുമെന്ന് തെളിയിച്ച ചക് ദേയുടെ അണിയറക്കാരെ അഭിനന്ദിച്ചേ തീരു.<br /><br />-------------------------------<br />ചിത്രത്തിന് കടപ്പാട്-moviewalah.comപതാലിhttp://www.blogger.com/profile/06544649739299134780noreply@blogger.com6tag:blogger.com,1999:blog-37670513.post-43896642748053894782007-07-30T16:14:00.000+03:002007-07-30T16:32:47.180+03:00ബെര്‍ഗ് മാന്‍ അന്തരിച്ചു<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjyuhjyTzvgIOnmbkAVN66sHFjVQ-11unknZVT11p4dssV_c4yTp5CRRGbhH6EO2OfOxsM-vX2sy4RbIBjy-YNRIhHqMj_IdG9iOdxon1uQWYoby3OUyrNVP4lYTcPf-tHBGa5L/s1600-h/bergman.jpg"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjyuhjyTzvgIOnmbkAVN66sHFjVQ-11unknZVT11p4dssV_c4yTp5CRRGbhH6EO2OfOxsM-vX2sy4RbIBjy-YNRIhHqMj_IdG9iOdxon1uQWYoby3OUyrNVP4lYTcPf-tHBGa5L/s400/bergman.jpg" border="0" alt=""id="BLOGGER_PHOTO_ID_5092982318690664450" /></a><br />വിഖ്യാത സ്വീഡിഷ് ചലച്ചിത്രകാരന്ഇഗ്മര് ബെര്ഗ്മാന്(89) അന്തരിച്ചു.പതാലിhttp://www.blogger.com/profile/06544649739299134780noreply@blogger.com2tag:blogger.com,1999:blog-37670513.post-53177126832003929732007-03-16T14:58:00.000+03:002007-03-17T22:44:21.285+03:00മോഹന്‍ലാലിന്റെ വൈകിട്ടത്തെ പരിപാടി<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgVGuVDV7ilUJ7LTYu4O2CDn8C5b9DragOu1vYDAACq5wNhor-SulhN5GcgC93Upf_dfEiuS73LJvhoFXf0eGYsIz9f9qQlXl0NwmT0RK73WSsg2GhedelSU7XIQXKf3iLaNmsc/s1600-h/lalup+copy.jpg"><img id="BLOGGER_PHOTO_ID_5042976488989458242" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgVGuVDV7ilUJ7LTYu4O2CDn8C5b9DragOu1vYDAACq5wNhor-SulhN5GcgC93Upf_dfEiuS73LJvhoFXf0eGYsIz9f9qQlXl0NwmT0RK73WSsg2GhedelSU7XIQXKf3iLaNmsc/s320/lalup+copy.jpg" border="0" /></a><br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj4OZ-ofZlj2g_sqx0C0UxGX49NF0j2_VGPHrBF_jxSlF2YIABmGUToDTivGu6CGtUJQlBZGq8RC8xWNf_3UuqlZcCCvGRtCPCqrbG2hSjCk0QmeIV-aW08On2I0rKkwdzx952A/s1600-h/lal.jpg"><span style="font-size:130%;"></span></a><br /><div><em><strong><span style="color:#330000;">(കേരളത്തില്‍ വളരെ പ്രചാരം നേടിയ </span></strong></em></div><div><em><strong><span style="color:#330000;">ഒരു മദ്യപ്പരസ്യത്തിന്റെ പകുതി ദൃശ്യമാണിത്.</span></strong></em></div><div><em><strong><span style="color:#330000;">വിവിധ കാരണങ്ങളാല്‍ പ്രധാന ഭാഗം ഒഴിവാക്കുന്നു. </span></strong></em></div><div><em><strong><span style="color:#330000;">നമ്മുടെ വൈകിട്ടത്തെ പരിപാടി</span></strong></em></div><div><em><strong><span style="color:#330000;">എന്നാണ് പരസ്യത്തിന്റെ ആകര്‍ഷണ വാചകം.)</span></strong></em></div><div><br /><span style="font-size:130%;"></span><br /><span style="font-size:130%;"></span><br /><span style="font-size:130%;"><strong>മോഹന്‍ലാലിന്റെ വൈകിട്ടത്തെ പരിപാടിയില്‍ മോഡേണ്‍ ടാക്കീസിന് എന്തു കാര്യം </strong></span><br /><span style="font-size:130%;"><strong>എന്ന് പലര്‍ക്കും തോന്നിയേക്കാം. ഈ പരിപാടിയില്‍ നമുക്ക് ഒരു കാര്യവുമില്ലേ.</strong></span><br /><span style="font-size:130%;"><strong>പക്ഷെ ലാല്‍ ഒരു നടനായിപ്പോയില്ലേ. അങ്ങനെ വരുന്പോള്‍ ടാക്കിസിന് വേണ്ടപ്പെട്ട ആളല്യോ?</strong></span><br /><span style="font-size:130%;"><strong></strong></span><br /><span style="font-size:130%;"><strong>ലാലിന്റെ അഭിനയ പ്രതിഭയെക്കുറിച്ച് മനസിലാകുന്നതും അല്ലാത്തതുമായ മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട രചനകള്‍ക്ക് കയ്യും കണക്കുമില്ല. ജനപ്രീതിയുടെ കാര്യത്തില്‍ ഉയരങ്ങളില്‍ നില്ക്കുന്ന അദ്ദേഹത്തിന്റെ ആരാധകരില്‍ എല്ലാ പ്രായവിഭാഗക്കാരുമുണ്ട്. ഇതിനൊക്കെ പുറമെ ദേശീയ അവാര്‍ഡിന്റെയും പത്മശ്രീയുടെയും തിളക്കവും സ്വന്തം. ഇതിലും നല്ല ഒരു മോഡലിനെ വൈകിട്ടത്തെ പരിപാടിക്ക് കിട്ടാനുണ്ടോ?. പ്രമുഖ വ്യക്തികള്‍ മാതൃകാപുരുഷന്മാരാകുന്നത് ഇങ്ങനെയാണ്!</strong></span><br /><span style="font-size:130%;"><strong></strong></span><br /><span style="font-size:130%;"><strong>ചെറുപ്പക്കാര്‍ ലാലേട്ടന്റെ ബ്രാന്‍ഡ് ചോയിച്ച് ചോയിച്ച് വാങ്ങുന്പോള്‍ ആ പഴയ ഡയലോഗ് മോഡേണ്‍ ടാക്കിസ് ഇങ്ങനെ മാറ്റി നോക്കി.</strong></span><br /><span style="font-size:130%;"><strong></strong></span><br /><span style="font-size:130%;"><strong><span style="color:#660000;"><em>''നമുക്ക് വൈകുന്നേരങ്ങളില്‍ നഗരത്തിലെ ബാറിലേക്ക് പോകാം. ഇരുണ്ട മുറിയില്‍ അരണ്ട വെളിച്ചമുണ്ടോ, സോഡയും ടച്ചിംഗ്സും </em></span><span style="color:#660000;"><em>റെഡിയായോ എന്ന് നോക്കം. അവിടെവെച്ച് ഞാന്‍ </em></span><span style="color:#660000;"><em>നിനക്ക് ഒരു ഫുള്ള് തരും''.</em></span></strong></span> </div><div> </div><div><strong>പാവം മനുഷ്യന്... സ്വന്തം കന്പനിയുടെ അച്ചാറിന് വില്‍പ്പന കൂട്ടാന്‍ </strong></div><div><strong>ഒരു വഴി തെരഞ്ഞെടുത്തതാണെന്ന് ആശ്വസിക്കാം.<br /><span style="font-size:130%;"></span><br /><span style="font-size:130%;">ലാലിന്റെ 'പരിപാടി'യില്‍ പ്രതിഷേധിക്കുന്നവര്‍ക്ക്</span></strong><br /><span style="font-size:130%;"><strong>ടാക്കീസിന്റെ എളിയ പിന്തുണ അറിയിക്കുന്നു.</strong></span></div>പതാലിhttp://www.blogger.com/profile/06544649739299134780noreply@blogger.com33tag:blogger.com,1999:blog-37670513.post-8365726372045033592007-02-25T11:50:00.000+03:002007-03-07T13:58:14.857+03:00പി. ഭാസ്കരന് അന്തരിച്ചു.<div align="center"><a href="http://www.hindu.com/fr/2006/08/11/images/2006081100470201.jpg"><img style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; TEXT-ALIGN: center" alt="" src="http://www.hindu.com/fr/2006/08/11/images/2006081100470201.jpg" border="0" /></a><br /><span style="font-size:180%;color:#990000;"></span><br /><div align="center"><span style="font-size:180%;color:#990000;">വിഖ്യാത കവിയും </span></div><br /><span style="font-size:180%;color:#990000;">ഗാന രചയിതാവും </span><br /><br /><span style="font-size:180%;color:#990000;">ചലച്ചിത്ര സംവിധായകനുമായ </span><br /><br /><span style="font-size:180%;color:#990000;">പി. ഭാസ്കരന് അന്തരിച്ചു. </span><br /><br /><span style="font-size:180%;color:#660000;">മോഡേണ്‍ ടാക്കീസിന്റെ ആദരാഞ്ജലികള്‍... </span></div>പതാലിhttp://www.blogger.com/profile/06544649739299134780noreply@blogger.com0tag:blogger.com,1999:blog-37670513.post-20013410750823585372007-02-23T20:52:00.000+03:002007-02-23T22:46:15.097+03:00ഓസ്കാര്‍ അവാര്‍ഡ് പ്രവചന മത്സരം<a href="http://upload.wikimedia.org/wikipedia/en/6/6e/Oscar2.jpg"><img style="DISPLAY: block; MARGIN: 0px auto 10px; WIDTH: 200px; CURSOR: hand; TEXT-ALIGN: center" alt="" src="http://upload.wikimedia.org/wikipedia/en/6/6e/Oscar2.jpg" border="0" /></a><br /><div><a href="http://upload.wikimedia.org/wikipedia/en/6/6e/Oscar2.jpg"></a><br /><br /><div></div><br /><div></div><div>ഓസ്കാര്‍ അവാര്‍ഡ് പ്രഖ്യാപനത്തിന് മുന്നോടിയായി മോഡേണ്‍ ടാക്കീസ് ഒരു പ്രവചന മത്സരം നടത്തുകയാണ്. 24 വിഭാഗങ്ങളിലായി നോമിനേഷന് നേടിയ വ്യക്തികളുടെയും ചിത്രങ്ങളുടെയും ലിസ്റ്റ് ചുവടെ ചേര്‍ത്തിരിക്കുന്നു. </div><br /><br /><div></div><div>ഈ പട്ടികയിലുള്ളതില്‍ ഡി.വി.ഡി രൂപത്തില്‍ കയ്യില്‍ കിട്ടിയ ചിത്രങ്ങള്‍ മാത്രമേ മോഡേണ്‍ ടാക്കീസ് വിലയിരുത്തിയിട്ടുള്ളു. ഭൂരിഭാഗം പേരുടെയും സ്ഥിതി ഇതുതന്നെയാകുമെന്ന് കരുതുന്നു. എന്തായാലും സാധാരണ സിനിമാ പ്രേക്ഷകര്‍ ശ്രദ്ധിക്കുന്ന പ്രധാന മേഖലകളാണ് പട്ടികയിലെ ആദ്യ പത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. </div><br /><div>ഈ പത്ത് വിഭാഗങ്ങളിലാണ് പ്രവചന മത്സരം നടത്തുന്നതും. അതില്‍ കൂടുതല്‍ വോട്ടു ചെയ്യുന്നതിന് <span style="color:#006600;"><span style="color:#000000;">വിലക്കില്ല.</span> </span><span style="color:#006600;"><strong>ഹോളിവുഡ് </strong></span><span style="color:#006600;"><strong>സിനിമകളോട് </strong></span><span style="color:#006600;"><strong>താല്പര്യമില്ലാത്തവര്ക്ക്</strong> <span style="color:#330000;"><strong>കറക്കിക്കുത്തി</strong></span> </span><span style="color:#006600;"><strong>പ്രവചനത്തില്‍ </strong></span><span style="color:#006600;"><strong>പങ്കാളികളാകാം.</strong></span></div><br /><div>ഏറ്റവും അധികം ശരിയായ പ്രവചനം </div><div>നടത്തുന്നവര്‍ക്ക്..................................... </div><div>അത് പ്രഖ്യാപനം കഴിഞ്ഞ് പറയാം.</div><br /><br /><div></div><div></div><br /><br /><div><span style="color:#cc0000;"><strong>1. മികച്ച ചിത്രം</strong></span> </div><br /><div>ബാബേല്‍ </div><br /><div>ദ ഡീപാര്‍ട്ടഡ് </div><br /><div>ലെറ്റേഴ്സ് ഫ്രം ഇവോ ജിമ </div><br /><div>ലിറ്റില്‍ മിസ് സണ്‍ഷൈന്‍ </div><br /><div>ദ ക്യൂന്‍ </div><br /><br /><div><span style="color:#cc0000;"><strong>2. സംവിധാനം</strong></span><br />ബാബേല്‍</div><br /><div>ദ ഡിപാര്‍ട്ടഡ് </div><br /><div>ലെറ്റേഴ്സ് ഫ്രം ഇവോ ജിമ </div><br /><div>ദ ക്യൂന്‍ </div><br /><div>യുണൈറ്റഡ് </div><br /><div><span style="color:#cc0000;"><strong>3. നടന്</strong></span> </div><div>ലിയനാര്‍ഡോ ഡികാപ്രിയോ (ബ്ളഡ് ഡയമണ്ട്) </div><div></div><div></div><div></div><div></div><div></div><div></div><div></div><div>റ്യാന്‍ ഗൊസ്ളിംഗ് (ഹാഫ് നെല്‍സണ്‍) </div><br /><div>പീറ്റര്‍ ഒടൂളി (വീനസ്) </div><br /><div>വില്‍ സ്മിത്ത് (ദ പര്‍സ്യൂട്ട് ഓഫ് ഹാപ്പിനെസ്) </div><br /><div>ഫോറസ്റ്റ് വിറ്റേക്കര്‍ (ദ ലാസ്റ്റ് കിംഗ് ഓഫ് സ്കോട് ലാന്റ്) </div><br /><br /><div></div><div><span style="color:#cc0000;"><strong>4. സഹനടന്‍</strong></span> </div><div>അലന് അര്‍കിന്‍ (ലിറ്റില്‍ മിസ് സണ്‍ഷൈന്‍) </div><br /><div>ജാക്കി ഹാലെ (ലിറ്റില്‍ ചില്‍ഡ്രന്‍) </div><br /><div>ദിമന്‍ ഹൌണ്സു (ബ്ളഡ് ഡയമണ്ട്) </div><br /><div>എഡി മര്‍ഫി (ഡ്രീം ഗേള്‍സ്) </div><br /><div>മാര്‍ക്ക് വാല്‍ബെര്‍ഗ് (ദി ഡിപാര്‍ട്ടഡ്) </div><br /><br /><div></div><div><span style="color:#cc0000;"><strong>5. നടി</strong></span> </div><div>പെനിലോപ് ക്രൂസ് (വോള്‍വര്‍) </div><br /><div>ജൂഡി ഡെഞ്ച് (നോട്സ് ഓണ്‍ എ സ്കാന്റല്‍) </div><br /><div>ഹെലന് മിരെന് (ദ ക്യൂന്‍) </div><br /><div>മെറില്‍ സ്ട്രീപ്പ് (ദ ഡെവിള്‍ വിയേഴ്സ് പ്രദ) </div><br /><div>കേറ്റ് വിന്‍സ്ളെറ്റ് (ലിറ്റില്‍ ചില്‍ഡ്രന്‍) </div><br /><br /><div></div><div><span style="color:#cc0000;"><strong>6. സഹനടി</strong></span> </div><div>അഡ്രിയാന ബറാസ (ബാബേല്‍) </div><br /><div>കേറ്റ് ബ്ളാന്‍കറ്റ് (നോട്ട്സ് ഓണ്‍ എ സ്കാന്റല്‍) </div><br /><div>അബിഗെയ്ല്‍ ബ്രെസ് ലിന് (ലിറ്റില്‍ മിസ് സണ്‍ഷൈന്‍) </div><br /><div>ജെനിഫര്‍ ഹഡ്സണ്‍ (ഡ്രീം ഗേള്‍സ്) </div><br /><div>റിംകോ കികുചി (ബാബേല്‍) </div><br /><br /><div></div><div><span style="color:#cc0000;"><strong>7. തിരക്കഥ(Original)</strong></span> </div><div>ബാബേല്‍ </div><br /><div>ലെറ്റേഴ്സ് ഫ്രം ഇവോ ജിമ </div><br /><div>ലിറ്റില്‍ മിസ് സണ്‍ഷൈന്‍ </div><br /><div>പാന്‍സ് ലാബിറിന്ത് </div><br /><div>ദ ക്യൂന്‍ </div><br /><br /><div></div><div><span style="color:#cc0000;"><strong>8. വിദേശ ഭാഷാ ചിത്രം </strong></span></div><div>ആഫ്റ്റര്‍ ദ വെഡ്ഡിംഗ് </div><br /><div>ഡെയ്ഡ് ഓഫ് ഗ്ളോറി </div><br /><div>ദ ലൈവ്സ് ഓഫ് അദേഴ്സ് </div><br /><div>പാന്‍സ് ലാബിറിന്ത് </div><br /><div>വാട്ടര്‍ </div><br /><br /><div></div><div><span style="color:#cc0000;"><strong>9. ഛായാഗ്രഹണം </strong></span></div><div>ദ ബ്ളാക്ക് ദാഹില </div><br /><div>ചില്‍ഡ്രണ്‍ ഓഫ് മെന്‍ </div><br /><div>ദി ഇല്യൂഷനിസ്റ്റ് </div><br /><div>പാന്‍സ് ലാബിറിന്ത് </div><br /><div>ദ പ്രസിറ്റീജ്</div><br /><br /><div></div><div><span style="color:#cc0000;"><strong>10. കലാസംവിധാനം</strong></span> </div><div>ഡ്രീം ഗേള്‍സ് </div><br /><div>ദി ഗുഡ് ഷെഫേഡ്<br /><br />പാന്‍സ് ലാബിറിന്ത് </div><br /><div>പൈറേറ്റ്സ് ഓഫ് ദി കരീബിയന്‍: ഡെഡ് മാന്‍സ് ചെസ്റ്റ് </div><br /><div>ദ പ്രിസ്റ്റീജ് </div><br /><br /><div></div><div><span style="color:#cc0000;"><strong>11.വസ്ത്രാലങ്കാരം</strong></span> </div><div>കോഴ്സ് ഓഫ് ദ ഗോള്‍ഡണ്‍ ഫ്ളവര്‍ </div><br /><div>ദ ഡെവിള്‍ വിയേഴ്സ് പ്രദ </div><br /><div>ഡ്രീം ഗേള്‍സ് </div><br /><div>മാരി അന്റോണിറ്റെ </div><br /><div>ദ ക്യൂന്‍ </div><br /><br /><div></div><div><strong><span style="color:#cc0000;">12. എഡിറ്റിംഗ്</span></strong> </div><div>ബാബേല്‍ </div><br /><div>ബ്ളഡ് ഡയമണ്ട് </div><div></div><div></div><div></div><div></div><div></div><div></div><div></div><div>ചില്‍ഡ്രന്‍ ഓഫ് മെന്‍ </div><br /><div>ദ ഡീപാര്‍ട്ടഡ് യൂണൈറ്റഡ് </div><br /><br /><div></div><div><span style="color:#cc0000;"><strong>13. ചമയം(makeup)</strong></span> </div><div>അപ്പോകാലിപ്റ്റോ </div><br /><div>ക്ളിക്ക് </div><br /><div>പാന്‍സ് ലാബിറിന്ത് </div><br /><br /><div><span style="color:#cc0000;"><strong>14. ഡോക്കുമെന്ററി ചിത്രം</strong></span> </div><div>ഡെലിവര്‍ അസ് ഫ്രം ഈവിള്‍ </div><br /><div>ആന്‍ ഇന്കണീവീനിയന്റ് ട്രൂത്ത് </div><br /><div>ഇറാഖ് ഇന്‍ ഫ്രാഗ്മെന്റ് സ് </div><br /><div>ജീസസ് ക്യാമ്പ് </div><br /><div>മൈ കണ്ട്രി, മൈ കണ്ട്രി </div><br /><br /><div></div><div><strong><span style="color:#cc0000;">15. ഡോക്കുമെന്ററി ഹൃസ്വചിത്രം </span></strong></div><div>ദ ബ്ളഡ് ഓഫ് യിംഗ്സോവു ഡിസ്ട്രിക്ട്<br /><br />റീസൈക്കിള്‍ഡ് ലൈഫ് </div><br /><div>റിഹേഴ്സിംഗ് എ ഡ്രീം </div><br /><div>ടൂ ഹാന്‍സ് </div><br /><br /><div></div><div><span style="color:#cc0000;"><strong>16. ആനിമേഷന്‍ ചിത്രം</strong></span> </div><div>കാര്‍സ് </div><div></div><div>ഹാപ്പി ഫീറ്റ് </div><br /><div>മോണ്‍സ്റ്റര്‍ ഹൌസ് </div><br /><br /><div><span style="color:#cc0000;"><strong>17. സംഗീതം(Original score)</strong></span> </div><div>ബാബേല്‍ </div><br /><div>ദ ഗുഡ് ജര്‍മന്‍ </div><br /><div>നോട്സ് ഓണ്‍ എ സ്കാന്റല്‍</div><br /><div>പാന്‍സ് ലാബിറിന്ത് </div><br /><div>ദ ക്യൂന്‍ </div><br /><br /><div></div><div><span style="color:#cc0000;"><strong>18. സംഗീതം(Original song)</strong></span> </div><div>ഐ നീഡ് ടു വേക്ക് അപ്...(ആന്‍ ഇന്കണ്വീനിയണ്റ്റ് ട്രൂത്ത്)</div><br /><div>ലിസണ്‍...(ഡ്രീം ഗേള്‍സ്)</div><br /><div>ലവ് യു ഐ ഡൂ...(ഡ്രീം ഗേള്‍സ്)</div><br /><div>അവര്‍ ടൗണ്‍...( കാര്‍സ്)</div><br /><div>പേഷ്യന്...(ഡ്രീം ഗേള്‍സ്)</div><br /><br /><div></div><div><strong><span style="color:#cc0000;">19. ഹൃസ്വ ചിത്രം(ആനിമേഷന്‍)</span></strong> </div><div>ദ ഡാനിഷ് പോയറ്റ് </div><br /><div>ലിഫ്റ്റഡ് </div><br /><div>ദ ലിറ്റില്‍ മാമാച് ഗേള്‍</div><br /><div>മേസ്ട്രോ</div><br /><div>നോ ടൈം ഫോര്‍ നട്സ് </div><br /><br /><div></div><div><span style="color:#cc0000;"><strong>20. ഹൃസ്വചിത്രം(action)</strong></span> </div><div>ബിന്റ ആന്റ് ദ ഗ്രേറ്റ് ഐഡിയ </div><br /><div>ഏരമൊസ് പോകോസ്(വണ്‍ ടൂ മെനി) </div><br /><div>ഹെല്‍മര്‍ ആന്റ് സണ്‍ </div><br /><div>ദ സേവിയര്‍ </div><br /><div>വെസ്റ്റ് ബാങ്ക് സ്റ്റോറി </div><br /><br /><div></div><div><strong><span style="color:#cc0000;">21. സൗണ്ട് എഡിറ്റിംഗ്</span></strong></div><div>അപോകാലിപ്റ്റോ </div><br /><div>ബ്ളഡ് ഡയമണ്ട് </div><br /><div>ഫ്ളാഗ്സ് ഓഫ് അവര്‍ ഫാദേഴ്സ് </div><br /><div>ലെറ്റേഴ്സ് ഫ്രം ഇവോ ജിമ </div><br /><div>പൈറേറ്റ്സ് ഓഫ് ദ കരീബിയന്‍:(ഡെഡ് മാന്‍സ് ചെസ്റ്റ്) </div><br /><br /><div></div><div><span style="color:#cc0000;"><strong>22. സൌണ്ട് മിക്സിംഗ്</strong></span> </div><div>അപോകാലിപ്റ്റൊ </div><div></div><div>ബ്ളഡ് ഡയമണ്ട് </div><br /><div>ഡ്രീം ഗേള്‍സ് </div><br /><div>ഫ്ളാഗ്സ് ഓഫ് അവര്‍ ഫാദേഴ്സ് </div><br /><div>പൈറേറ്റ്സ് ഓഫ് ദ കരീബിയന്‍: ഡെഡ് മാന്‍സ് ചെസ്റ്റ്</div><br /><br /><div></div><div><strong><span style="color:#cc0000;">23. വിഷ്വല്‍ ഇഫക്ട്</span></strong> </div><div>പൈറേറ്റ്സ് ഓഫ് ദ കരീബിയന്‍: ഡെഡ് മാന്‍സ് ചെസ്റ്റ്</div><br /><div>പോസിഡോണ്‍ </div><br /><div>സൂപ്പര്മാന് റിട്ടേണ്‍സ് </div><br /><div><span style="color:#cc0000;"><strong></strong></span></div><div><span style="color:#cc0000;"><strong>24. തിരക്കഥ(Adapted )</strong></span><br />ബൊറാട് കള്‍ച്ചറല്‍ ലേണിംഗ്സ് ഓഫ് അമേരിക്ക ഫോര്‍ മേക്ക് ബെനഫിറ്റ്- ഗ്ളോറിയസ് നേഷന്‍ ഓഫ് കസാഖ്സ്ഥാന് </div><br /><div>ചില്‍ഡ്രണ്‍ ഓഫ് മെന്‍ </div><br /><div>ദി ഡീപാര്‍ട്ടഡ് </div><br /><div>ലിറ്റില്‍ ചില്‍ഡ്രണ്‍ </div><br /><div>നോട്സ് ഓണ്‍ എ സ്കാന്റല്‍</div><br /><br /><div></div></div>പതാലിhttp://www.blogger.com/profile/06544649739299134780noreply@blogger.com3tag:blogger.com,1999:blog-37670513.post-1170254522595280492007-01-31T17:32:00.000+03:002007-03-07T13:59:36.501+03:00സിഡ്നി ഷെല്‍ഡണ്‍ അന്തരിച്ചു<a href="http://photos1.blogger.com/x/blogger/4554/3292/1600/589357/sheldon.jpg"></a><br />വിഖ്യാത എഴുത്തുകാരനും ഹോളിവുഡ് തിരക്കഥാകൃത്തുമായിരുന്ന<br />സിഡ്നി ഷെല്‍ഡണ്‍(89)അന്തരിച്ചു.<br />മോഡേണ്‍ ടാക്കീസിന്റെ ആദരാഞ്ജലികള്‍.പതാലിhttp://www.blogger.com/profile/06544649739299134780noreply@blogger.com0